tag:blogger.com,1999:blog-14492437757927069532024-03-12T21:22:02.094-07:00സ്വപ്നം പോലെ ഒരു കാലം .keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger46125tag:blogger.com,1999:blog-1449243775792706953.post-22035977551500263622015-01-24T06:09:00.003-08:002015-01-24T06:09:46.862-08:00അദ്ധ്യായം - 46.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>മുഖത്തോടുമുഖം നോക്കി നില്ക്കുന്ന വല്ലെങ്ങിദേശക്കാരുടേയും നെന്മാറദേശക്കാരുടേയും ആനപ്പന്തലുകളില്‍ ആലക്തികദീപങ്ങള്‍ പലതരംചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയാണ്. നെല്ലിക്കുളങ്ങര ഭഗവതിക്കു മുമ്പില്‍ രാവ് പകലിന്റെ വേഷമണിഞ്ഞു. നേരം രണ്ട് കഴിഞ്ഞതേയുള്ളൂ. വെടിക്കെട്ട് തുടങ്ങുവാന്‍ ഇനിയും സമയമുണ്ട്. ജാഫറിനോടൊപ്പം വേലപ്പറമ്പില് കറങ്ങുമ്പോഴും ദിലീപ്മേനോന്‍ തീരെ സന്തോഷവാനായിരുന്നില്ല.<br /><br />'' എന്താടാ കൊട്ടെണ്ണ കുടിച്ചപോലെ തൂങ്ങിക്കൊണ്ടീക്കുന്നത്. ഈ ലീവിലെ തെണ്ടിത്തിരിച്ചില് ഇന്നത്തോടെ തീര്‍ന്നൂന്ന് വിചാരിച്ചാ '' കൂട്ടുകാരന്റെ ഉത്സാഹക്കുറവ് ശ്രദ്ധിച്ച ജാഫര്‍ ചോദിച്ചു <br /><br />'' ഏയ്. അങ്ങിനെയൊന്നൂല്യാ '' <br /><br />'' പിന്നെന്താ ഒരു മൌനവൃതം. മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തൊള്ള തുറന്ന് പറയ്. എന്തിനും നമുക്ക് പരിഹാരം കാണാം ''.<br /><br />'' ആകെക്കൂടി വിഷമത്തിലാണ് ഞാന്‍. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് '' <br /><br />ഇരുവരും ദൂരെ പാര്‍ക്ക് ചെയ്തിട്ടുള്ള കാറിനടുത്തേക്ക് നടന്നു. ഒരു തട്ടുകടയില്‍ നിന്ന് ഓംലെറ്റ് വാങ്ങി വണ്ടിയിലിരുന്ന് തിന്നുകൊണ്ട് അവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുഞ്ഞുണ്ണിമാമയുടെ അവസ്ഥ ദിലീപ് മേനോനെ വേദനിപ്പിച്ചിരുന്നു, പെങ്ങളും അച്ഛനും എങ്ങിനെ പെരുമാറും എന്നതിനെക്കുറിച്ചുള്ള വേവലാതിയുമുണ്ട്. അതയാള്‍ കൂട്ടുകാരനുമായി പങ്കുവെച്ചു.<br /><br />'' ഒരു കണക്കില്‍ അവരെ ഒഴിവാക്കി നമ്മള് രണ്ടാള് മാത്രം വന്നത് നന്നായി. അതു കാരണം നിനക്ക് മനസ്സിലുള്ളത് തുറന്ന് പറയാനായി '' ദിലീപ്മേനോന്‍ നിര്‍ത്തിയപ്പോള്‍ ജാഫര്‍ പറഞ്ഞു. അയാള്‍ നാനോ കാറിന്റെ സ്റ്റിയറിങ്ങ് വീലില്‍ മെല്ലെ താളം പിടിച്ചു. <br /><br />നെന്മാറ വേല കാണാന്‍ പുറപ്പെട്ടതാണ് ജാഫറും ദിലീപ് മേനോനും ജാഫറിന്റെ അളിയനും അയാളുടെ ചിലസുഹൃത്തുക്കളും അവരുടെ കൂടെ വരാനിരുന്നതാണ്. എട്ടു പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ ഒരു കാറും അവര്‍ സംഘടിപ്പിച്ചിരുന്നു. സംഘത്തിലെ രണ്ടുപേര്‍ കച്ചറ കേസ്സുകെട്ടുകളാണെന്നു മനസ്സിലാക്കി ജാഫര്‍ ഒഴിഞ്ഞു മാറിയതാണ്. <br /><br />'' എല്ലാം കേട്ടപ്പോള്‍ എന്തു തോന്നി '' ദിലീപ് മേനോന് ചോദിച്ചു.<br /><br />'' നിന്റെ സൂക്കട് നിന്റെ അമ്മാമനും കിട്ടി എന്നുതോന്നി ''.<br /><br />'' അതിന് എനിക്കെന്താ ക്യാന്സറാണോ ''.<br /><br />'' അല്ല. പക്ഷേ നിനക്ക് വേറൊരു അസുഖമുണ്ട് ''.<br /><br />'' എന്താ ഞാന്‍ കൂടി അറിയാത്ത ഒരു സുഖക്കേട് ''<br /><br />'' പണ്ടേ നിന്റെ ചില ത്രെഡ് ലേശം ടൈറ്റ് അല്ല എന്ന് തോന്നാറുണ്ട്. ഇപ്പോള്‍ നിന്റെ അമ്മാമനും അങ്ങിനെയാണെന്ന് മനസ്സിലായി. നീ കൂടെ നടന്നതിന്റെ ഗുണമായിരിക്കും ''.<br /><br />'' ഇങ്ങിനെ പറഞ്ഞാല്‍ എനിക്കറിയില്ല. ഉള്ള കാര്യം വ്യക്തമായി പറയണം ''.<br /><br />'' ഉള്ളത് ഉള്ളപോലെ പറയാലോ, നിങ്ങള്‍ അമ്മാമനും മരുമകനും പിരിയല്‍പ്പം അയഞ്ഞിട്ടുണ്ട് ''.<br /><br />'' കൂട്ടുകാരനാണെന്നു വിചാരിച്ച് ഞാന്‍ മനസ്സിലുള്ള വിഷമങ്ങള്‍ തുറന്ന് പറഞ്ഞു. അതുകൊണ്ട് വട്ടാണ് എന്ന് കേള്‍ക്കേണ്ടി വന്നു. ഇനി ഞാന്‍ ഒരക്ഷരം പറയില്ല '' ദിലീപ് മേനോന് പരിഭവിച്ചു. <br /><br />'' നീയങ്ങിനെ ദേഷ്യപ്പെടേണ്ടാ. ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക് '' ജാഫര്‍ കൂട്ടുകാരനെ അനുനയിപ്പിക്കാന്‍ തുടങ്ങി '' ആര്‍ക്കാടാ ഈ ലോകത്ത് കുറ്റവും കുറവും ഇല്ലാത്തത്. അവനവന്റെ കോട്ടം സ്വയം തിരിച്ചറിയണം. മെല്ലെമെല്ലെ അത് മാറ്റണം. അതാ ചെയ്യേണ്ടത് ''.<br /><br />'' എനിക്കെന്താ തകരാറ് ''.<br /><br />'' എന്നാല്‍ കേട്ടോ. എനിക്കിപ്പൊ നാല്‍പ്പത് വയസ്സായി . നിനക്ക് മൂന്നോ നാലോ കുറയും. നിന്റെ പ്രായത്തിലുള്ള ആണുങ്ങള്‍ക്ക് വേണ്ട ധൈര്യമോ പാകതയോ നിനക്കുണ്ടോ ? ഇപ്പഴും ചെറിയ കുട്ടികളുടെ മനസ്സല്ലേ നിന്റേത് ''.<br /><br />'' അത് ഇയാള്‍ വെറുതെ പറയുന്നതാ ''.<br /><br />'' അല്ല. അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും വിട്ട് നീയല്ലാതെ വേറെ ആരെങ്കിലും വേലയും പൂരവും കാണാന്‍ വര്വോ ''. <br /><br />'' അതാണോ ഇത്ര വലിയ കാര്യം. എനിക്ക് മോഹം തോന്നി. ഞാന്‍ ഭാര്യയോട് ചോദിച്ചു. അവള് ഓ.കെ. പറഞ്ഞു. ഞാന്‍ പോന്നു ''.<br /><br />'' നിന്റെ കേനക്കേട് കണ്ടപ്പോള്‍ ആ പാവം സമ്മതിച്ചതായിരിക്കും. അല്ലാതെ മനസ്സുണ്ടായിട്ട് സമ്മതിച്ചതാവില്ല '' ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു '' അത് വിട്. ഉപദേശിക്കുകയാണ് എന്ന് കരുതണ്ടാ, നിന്റെ പോരായ്മ പറഞ്ഞു തരികയാണ്. പെട്ടെന്ന് ചാടി വീണ് തീരുമാനം എടുക്കാതെ നല്ലോണം ആലോചിച്ചിട്ടുവേണം എന്തും ചെയ്യാന്‍. ആ സ്വഭാവം നീ ഉണ്ടാക്കണം ''.<br /><br />'' എന്താ അങ്ങിനെ തോന്നാന്‍ '' <br /><br />'' ഇവിടെ വന്നതും ആദ്യം തോന്നിയ ഐഡിയ എന്താണ്? മരുമകന് ചെക്കന് മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കൊടുക്കണം, വലിയമ്മയ്ക്ക് എവിടേക്കെങ്കിലും പോവാന്‍ കാറ് സംഘടിപ്പിക്കണം എന്നൊക്കെ അല്ലേ? അവര്‍ക്ക് കാറ് കൊണ്ടു നടക്കാന്‍ പറ്റുന്നതാണോ എന്ന് നീ ചിന്തിച്ചില്ല. ആരെങ്കിലും കേട്ടാല്‍ ഇതിനെ പ്രാന്ത് എന്നല്ലാതെ എന്താ പറയ്യാ ''.<br /><br />'' ഇതൊക്കെ അറിഞ്ഞിട്ടും ഇതുവരെ അതിനെക്കുറിച്ച് യാതൊന്നും പറഞ്ഞില്ലല്ലോ ''.<br /><br />'' നല്ല കഥ. ഞാന്‍ ഇതു പറഞ്ഞാല്‍ ചുരുങ്ങിയത് രണ്ടാഴ്ച നീ അതും ആലോചിച്ച് സങ്കടപ്പെട്ടോണ്ട് നടക്കും. അത് ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞില്ല. ഇപ്പോള്‍ ഉള്ളുതുറന്ന് സംസാരിക്കുന്നതോണ്ട് പറഞ്ഞു ''.<br /><br />'' എന്താ ചെയ്യാ. ഞാന്‍ അങ്ങിനെ ആയിപ്പോയി '' <br /><br />'' അങ്ങിനെ ആവരുത്. എളുപ്പം ഉള്ളവനെ കണ്ടാല്‍ എള്ളില്‍പിടിച്ച് പൂത്തുന്നവരാ ഈ ലോകത്തുള്ളത്. അപ്പോള്‍ എന്തും നേരിടാനുള്ള ധൈര്യവും കാര്യങ്ങള്‍ ആലോചിച്ച് ചെയ്യാനുള്ള കഴിവും നിനക്ക് ഉണ്ടാവണം. കുഞ്ഞുണ്ണീമാമ ദേഷ്യപ്പെട്ടു എന്നു പറഞ്ഞ് നീ കണ്ണില്‍ വെള്ളം നിറച്ച് നടന്നത് മറന്ന്വോ. അച്ഛനും പെങ്ങളും നാളെ വന്നാല്‍ നിന്നോട് എങ്ങിനെ പെരുമാറും എന്ന അങ്കലാപ്പല്ലേ ഇപ്പോഴുള്ളത്. അതൊന്നും പാടില്ല. നല്ല ധൈര്യം വേണം. അവര്‍ എന്തുചെയ്താലും എനിക്കൊരു ചുക്കും ഇല്ല എന്നങ്ങോട്ട് ഉറപ്പിക്ക്. ഇവന്റെ അടുത്ത് നമ്മളുടെ കളി നടക്കില്ല എന്ന് കണ്ടാല്‍ ആരും അടുക്കാന്‍ മടിക്കും ''. <br /><br />'' ഇനി കുഞ്ഞുണ്ണിമാമയ്ക്ക് എന്താ കുഴപ്പം എന്നുകൂടി പറയൂ ''.<br /><br />'' മോന്തിയാവുന്നതുവരെ വെള്ളംകോരി ഒടുക്കം പടിക്കല്‍ കുടം ഇട്ടു പൊട്ടിച്ചു എന്നു പറയുന്ന മട്ടിലാ അയാളുടെ കാര്യം. ധൈര്യശാലി, സ്വന്തം കാര്യം മാത്രം നോക്കുന്ന ആള്, മൂക്കിന്റെ തുമ്പത്ത് ശുണ്ഠി ഉള്ളവന് എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ച് ഒടുവില്‍ എല്ലാവരുടെ മുമ്പിലും തലകുമ്പിട്ട് വാലും ചുരുട്ടി നിന്നു. വല്ലാത്ത നാണക്കേടായി അത് ''.<br /><br />'' മരണം മുമ്പിലെത്തുമ്പോള്‍ ആരും അങ്ങിനെയാവും ''.<br /><br />'' അതുവെറുതെ. സദ്ദാംഹുസൈനെ തൂക്കിക്കൊല്ലാന്‍ നിര്‍ത്തിയത് ഞാന്‍ ടി. വി. യില്‍ കണ്ടതാണ്. തൂക്കുകയര്‍ കഴുത്തിലിട്ടപ്പോഴും അയാള്‍ പുല്ലുപോലെ നിന്നു ''.<br /><br />'' എല്ലാവരും ഒരുപോലെ ആവില്ല ''.<br /><br />'' സമ്മതിച്ചു. ധൈര്യം ഇല്ലാത്തവര്‍ പേടിക്കും. പക്ഷേ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരേശ്വര മേനോന് പരിഭ്രമിക്കാന്‍ പാടുണ്ടോ. ഈ ലോകത്തുള്ള ഒന്നിനേയും കൂട്ടാക്കാത്തവനാണ് എന്നല്ലേ അയാള്‍ ഭാവിച്ചിരുന്നത്. അപ്പോള്‍ ഇതുവരെ കാട്ടിയത് മുഴുവന്‍ വെറും അഭിനയം. ആരോടൊക്കേയോ മനസ്സിലുള്ള വൈരാഗ്യം കാരണം ചെയ്ത വേഷം കെട്ടല്‍. ആയാള്‍ ഇങ്ങിനെ മാറി എന്നു പറഞ്ഞാല്‍ കക്ഷിയെ പരിചയം ഉള്ള ഒരാളും വിശ്വസിക്കില്ല് ''.<br /><br />'' എന്നാലും അദ്ദേഹം ഇല്ലാതാവുന്നു എന്നോര്‍ക്കുമ്പോള്‍ ''.<br /><br />'' എന്താ ഇല്ലാതായാല്‍? അയാള്‍ ചെറുപ്പമൊന്നും അല്ലല്ലോ. എന്നാല്‍ കുട്ടികള്‍ ഒരുവഴിക്ക് ആയില്ലല്ലോ എന്നു കരുതി വിഷമിക്കണം. ഇത് അങ്ങിനെയല്ല, മക്കളൊക്കെ വലുതായി സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയായി. ഇനി അയാള്‍ മരിക്ക്യാണെങ്കില്‍ മരിക്കട്ടെ ''. <br /><br />'' എങ്ങിനെ ഇത്ര സിമ്പിളായി പറയുന്നു ''. <br /><br />'' എടാ, നമ്മള് മടങ്ങി പോവുമ്പോള്‍ എതിരെ വരുന്ന ലോറിക്കാരന് കാറിലൊന്നു ചാര്ത്തിയാല് എന്താ ഉണ്ടാവ്വാ, നമ്മള് രണ്ടാളും ജില്ല ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ എത്തും. അത്രയേ ഉള്ളു മനുഷ്യന്റെ അവസ്ഥ. ആര് എപ്പോള്‍ വേണമെങ്കിലും ചാവാം. പോരാത്തതിന്ന് കുഞ്ഞുണ്ണിമാമന്‍ അടുത്തകാലത്ത് ചാവുമോ ഇല്ലയോ എന്നൊന്നും പറയാറായിട്ടില്ല. വേണ്ടാതെ ഓരോന്ന് ആലോചിച്ച് നീ വേവലാതി അടിക്കേണ്ടാ ''.<br /><br />'' കുഞ്ഞുണ്ണിമാമന്‍ രക്ഷപ്പെട്വോ ''.<br /><br />'' നല്ല ചികിത്സയും ആത്മധൈര്യവും ഉണ്ടെങ്കില്‍ ഈ സൂക്കട് മാറും എന്ന് കേള്‍ക്കുന്നുണ്ട്. പഴയപോലെ ആണെങ്കില്‍ ചിലപ്പോള്‍ ആള് രക്ഷപ്പെടും. മനസ്സ് തളര്‍ന്നാല്‍ പോയതുതന്നെ ''. <br /><br />'' നല്ലത് വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കാം. അല്ലാതെന്താ ചെയ്യുക ''. <br /><br />'' അതാ ശരി. ആട്ടെ, ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക് ''.<br /><br />'' തറവാട്ടിലുള്ളവരുടെ സ്നേഹം കാണുമ്പോള്‍ എനിക്ക് തിരിച്ചു പോവന്‍ തോന്നുന്നില്ല. എല്ലാവരുടേയും കൂടെ സന്തോഷത്തോടെ ഇവിടെ കഴിയാനാണ് മോഹം ''.<br /><br />'' പ്രാന്ത് പറയാതെ. ജോലി കളഞ്ഞ് വീട്ടില്‍ കൂടിയാല്‍ നിന്റെ മകനെ വളര്‍ത്തി വലുതാക്കണ്ടേ ? അതിന്ന് ആരുടേയെങ്കിലും മുമ്പില്‍ കൈ നീട്ടാനാണോ പരിപാടി. അതോ ഭാര്യ അന്യനാട്ടില്‍ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെട്ടോട്ടെ എന്നാണോ ''.<br /><br />'' അവള് കഷ്ടപ്പെടുന്നത് കാണാന്‍ എനിക്കൊണ്ടാവില്ല. ഞാനെന്തു ചെയ്യുന്നതിന്നും എതിരു പറയാത്ത ആളാണ് അവള് ''.<br /><br />'' എന്നാല്‍ ലീവ് തീരുമ്പോള്‍ മടങ്ങിച്ചെല്ല്. അഞ്ചും ആറും കൊല്ലം കൂടുമ്പോള്‍ വരുന്ന പതിവ് നിര്‍ത്തിയിട്ട് കൊല്ലത്തിലൊരിക്കല് നാട്ടിലേക്ക് പോര്. അപ്പോള്‍ എല്ലാവര്ക്കും സന്തോഷമാവും ''.<br /><br />'' അതാ ഞാനും ഉദ്ദേശിക്കുന്നത് ''<br /><br />'' എന്നാ നീ ലീവ് കഴിഞ്ഞ് പോവുന്നത് ''.<br /><br />'' ഈ മാസം അവസാനം വരെ ലീവുണ്ട്. ഒരാഴ്ചകൂടി എടുക്കണം. പപ്പനമ്മാമന്റെ പിറന്നാളിന്ന് പങ്കെടുക്കാനുണ്ട് ''. <br /><br />'' അതു നല്ല കാര്യം. ആ കാരണവര്‍ അത്രയ്ക്ക് നല്ല ആളാണ്. അതു കഴിഞ്ഞാല്‍ ജോലിക്ക് ചെല്ല്. വീട്ടുകാരൊന്നും ദേഷ്യം കാണിക്കില്ല. നിന്റെ സ്വഭാവം അവര്‍ക്ക് അറിയാലോ. അവര്‍ ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല. നിനക്കാവാത്ത കാര്യങ്ങള്‍ അവര്‍ ഏല്‍പ്പിച്ചതും കൂടിയില്ല ''.<br /><br />'' എന്താ അങ്ങിനെ പറയാന്‍ ''.<br /><br />'' എന്നാ നിന്റെ അമ്മയുടെ ബര്‍ത്ത്ഡേ '' ജാഫര്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു.<br /><br />'' അഞ്ചാം തിയ്യതി. ഇനി നാലു ദിവസമുണ്ട് ''.<br /><br />'' ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ. എന്തൊക്കെയാണ് പരിപാടി ''.<br /><br />'' ഒന്നും എനിക്കറിയില്ല. എല്ലാം എളേച്ചനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് ''.</b></div>
<div style="text-align: justify;">
<b><br />'' ഇപ്പൊ ഞാന്‍ പറഞ്ഞതെങ്ങിനെ '' <br /><br />'' എന്നെ അവര്‍ക്ക് വേണ്ടാ. അതാ മനപ്പൂര്‍വ്വം ഒഴിവാക്കിയത് ''<br /><br />'' എന്ന് നീ പറയരുത്. ഒരുപക്ഷേ മകന് സുഖിച്ചു നടന്നോട്ടെ എന്ന് കരുതിയിട്ടാവും. അല്ലെങ്കിലോ നിനക്ക് അതിനുള്ള പ്രാപ്തിയില്ല എന്ന് കണ്ടിട്ടാവും നിന്നെ ചുമതല ഏല്‍പ്പിക്കാഞ്ഞത്. അതുപോട്ടെ, നീയെന്താ ഇതുവരെ എന്നെ ക്ഷണിക്കാഞ്ഞത് ''.<br /><br />'' സോറിട്ടോ. അങ്ങിനെയൊരു സംഗതി ഞാന്‍ ആലോചിച്ചിരുന്നില്ല ''.<br /><br />'' സാരൂല്യാ. മിനിഞ്ഞാന്ന് മാധവന് മാഷ് വന്ന് എന്നെ ക്ഷണിച്ചു. ബ്രാഹ്മണന്മാരെക്കൊണ്ട് മന്ത്രം ചൊല്ലിക്കുകയോ അവര്‍ക്ക് ദാനം കൊടുക്കുകയോ ഒക്കെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു ''. <br /><br />ദൂരെ മത്താപ്പിന്റെ പ്രകാശം കണ്ടു. വെടിക്കെട്ടിന്ന് തീ കൊളുത്തുന്നു എന്നതിന്റെ സിഗ്നലാണ് അത്. മാലയായി കൊരുത്ത ഓലപ്പടക്കവും ഡൈനാമിറ്റും ഒരുമിച്ച് പൊട്ടാന്‍ തുടങ്ങി. ചെകിടടപ്പിക്കുന്ന ഒച്ചയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുംകൊണ്ട് പരിസരമാകെ നടുങ്ങി. പുക വേലപ്പറമ്പിനെ ഒന്നാകെ മൂടി. സുരക്ഷിതമായ അകലം പാലിക്കാതെ കരിമരുന്നുപ്രയോഗം കാണുന്നവരെ നിഴല്‍പോലെ അഗ്നിജ്വാലയുടെ മുന്നിലായി കാണാനുണ്ട്. കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞ് തീ അണഞ്ഞതും മറുഭാഗത്തെ വെടിക്കെട്ട് ആരംഭിച്ചു കഴിഞ്ഞു. <br /><br />'' പറ ഔട്ട് പൊട്ടുന്നതു കൂടി കണ്ടിട്ട് നമുക്ക് പോവാം '' വെടിക്കെട്ട് അവസാനിച്ച് കാണികളുടെ ആര്‍പ്പുവിളി ഉയര്‍ന്നപ്പോള്‍ ജാഫര്‍ പറഞ്ഞു.<br /><br />'' തേനീച്ചാമ്പഴവും ഹലുവയും പൊരിയും വാങ്ങണമെന്ന് എന്നോട് രാജിച്ചേച്ചി പറഞ്ഞിട്ടുണ്ട്. നമുക്ക് അതെല്ലാം വാങ്ങി നില്ക്കാം ''.<br /><br />കാറില്‍നിന്നിറങ്ങി കൈകോര്‍ത്തുപിടിച്ച് അവര്‍ ജനക്കൂട്ടത്തിലേക്ക് കടന്നുചെന്നു. പലരും തിരിച്ചു പോവാന്‍ തുടങ്ങി.<br /><br />'' നാളെ മുതല്‍ നിന്നെ ഫ്രീ ആയി കിട്ടിയെന്ന് വരില്ല. അതുകൊണ്ട് പറയുകയാണ് '' ജാഫര്‍ കൂട്ടുകാരനെ ചേര്‍ത്തു പിടിച്ചു '' കഴിഞ്ഞ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടരുത്. വരാന്‍ പോവുന്നതിനെ വിചാരിച്ച് വേവലാതിപ്പെടാനും പാടില്ല. ഇന്നെന്താണോ അതിനെ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി ഏറ്റു വാങ്ങണം ''.<br /><br />'' തീര്‍ച്ചയായും '' ദിലീപ് മേനോന്റെ ശബ്ദത്തിലെ ആത്മവിശ്വാസം ജാഫര്‍ തിരിച്ചറിഞ്ഞു '' ഈ അവധിക്കാലം ഒരു സ്വപ്നംപോലെ എന്നും എന്റെ മനസ്സിലുണ്ടാവും ''.<br /><br />ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് പലതട്ടുകളായി നിറങ്ങള്‍ വാരി വിതറി ഒരു ഔട്ട് പൊട്ടി. അതില്‍ നിന്ന് പുറത്തു ചാടിയ വര്‍ണ്ണക്കുട വേലപ്പറമ്പിന്ന് മുകളിലൂടെ പറന്നു നീങ്ങി.<br /><br />നോവല്‍ അവസാനിച്ചു.<br /><br />( ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. '' ഇനിയൊരു ജന്മത്തേക്ക് അല്‍പ്പം ബാക്കി '' എന്ന പേരില്‍ ഇതിന്റെ രണ്ടാം ഭാഗവുമായി എത്തുന്നുണ്ട് ) </b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com10tag:blogger.com,1999:blog-1449243775792706953.post-46690367966026908032014-12-28T18:12:00.000-08:002014-12-28T18:12:08.077-08:00അദ്ധ്യായം - 45.<div dir="ltr" style="text-align: left;" trbidi="on">
<b>ആറരയോടെയാണ് ഇളയച്ഛന് എത്തിയത്. വന്നപാടെ അദ്ദേഹം മുറ്റത്തിട്ട ചാരുകസേലയിലേക്ക് ചാഞ്ഞു. രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് പോയ ആളാണ്. പകല്‍ മുഴുവന്‍ അലച്ചിലായിരിക്കും. ഇല്ലെങ്കില്‍ ഇത്ര ക്ഷീണം തോന്നാന്‍ വഴിയില്ല.. അവിടെ നടന്ന കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. <br /><br />'' നല്ലോണം ക്ഷീണിച്ച മട്ടുണ്ടല്ലോ '' ചെറിയമ്മ തുടക്കം കുറിച്ചു.<br /><br />'' ഉവ്വ്. ഇന്ന് മുഴുവന്‍ ഓട്ടം ആയിരുന്നു ''.<br /><br />'' എന്നിട്ട് കാര്യങ്ങള്‍ എവിടംവരെയായി ''<br /><br />'' അവസാനത്തെ അദ്ധ്യായവും തീര്‍ന്നു '' <br /><br />'' എന്നുവെച്ചാല്‍ ''.<br /><br />'' ആദ്യം വക്കീല്‍ തയ്യാറാക്കിയ ഒസ്യത്ത് വാങ്ങി നോക്കി ഒപ്പിട്ടു. പിന്നെ സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ ചെന്ന് രാജിയുടെ പേരിലേക്ക് ദാനാധാരം രജിസ്ട്രാക്കി. അതു കഴിഞ്ഞപ്പൊഴാ മൂപ്പര്‍ക്ക് വേറൊരു തോന്നല്‍ ''.<br /><br />'' പിന്നെന്താ ''.<br /><br />'' ആ സ്ഥലത്ത് ഒരു പമ്പുസെറ്റുണ്ട്. അതിന്റെ ഓണര്‍ഷിപ്പ് രാജിടെ പേരിലേക്ക് മാറ്റണം ''.<br /><br />'' അതൊക്കെ പിന്നെ ചെയ്താല്‍ പോരേ ''.<br /><br />'' ചോദിക്കാഞ്ഞിട്ടല്ല. അതിന്ന് ഞാന്‍ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന് ഇങ്ങോട്ട് മറുചോദ്യം ചോദിച്ചാല്‍ എന്താ ചെയ്യാ ''.<br /><br />'' ശുദ്ധ ഭ്രാന്താ ഇതൊക്കെ. എന്നിട്ട് അതും ശരിയാക്കിയോ ''.<br /><br />'' എല്ലാം ശരിയാക്കി. പക്ഷേ അതിന്ന് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ആദ്യം അപേക്ഷഫോറം വാങ്ങാനായി ഇലക്ട്രിസിറ്റി ഓഫീസിലേക്ക്. മുദ്രപേപ്പറില്‍ രണ്ടാളും ഒപ്പിട്ട ബോണ്ട് വേണം എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നെ അതിനുള്ള ഓട്ടമായി. സ്റ്റാമ്പ് വെണ്ടറെ കണ്ട് മുദ്രപ്പത്രം മേടിച്ചു.. പിന്നെ അതുംകൊണ്ട് ആധാരം എഴുത്തുകാരന്റെ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറില്‍ ബോണ്ട് ടൈപ്പ് ചെയ്തു വാങ്ങി ആ സാധനം കിട്ടി ഒപ്പിട്ടപ്പോഴേ അളിയന്ന് സമാധാനമായുള്ളൂ ''.<br /><br />'' ഒന്നും പിന്നെയ്ക്ക് വെക്കണ്ടാ എന്നു വെച്ചിട്ടാവും ''.<br /><br />'' ആയിരിക്കും. ഇല്ലെങ്കില്‍ പപ്പനമ്മാമനെ ഇപ്പോള്‍തന്നെ കാണണം എന്ന് പറയില്ലലോ ''.<br /><br />'' അതും ഉണ്ടായോ ''. <br /><br />'' ഉവ്വ്. എല്ലാം കഴിഞ്ഞപ്പോഴാണ് ആ ഭൂതോദയം പിന്നെ കാറയച്ച് അദ്ദേഹത്തെ വരുത്തി ''.<br /><br />'' എന്തിനാ അത്യാവശ്യമായി അദ്ദേഹത്തെ വരുത്തിയത് ''.<br /><br />'' മാപ്പു പറയാന്‍. ചെറുപ്പം മുതലേ മോഹിച്ചതൊക്കെ കിട്ടണം എന്ന വാശിയുണ്ടായിരുന്നു, കൂടാതെ ഞാനാണ് കേമന്‍ എന്ന് മനസ്സിലൊരു തോന്നലും. മൂന്ന് പെണ്‍കുട്ടികള്‍ക്ക് മുമ്പേ ജനിച്ചതുകൊണ്ട് വീട്ടിലെ ഓമനയായിരുന്നു അതാണ് അങ്ങിനെയായത്. പറയാനോ ചെയ്യാനോ പാടില്ലാത്ത പലതും നിങ്ങളോടൊക്കെ ചെയ്തിട്ടുണ്ട്. ക്ഷമിക്കണം എന്നു പറയാനല്ലാതെ അതിനൊന്നും പ്രതിവിധിയില്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ കാല്ക്കല്വീണു നമസ്ക്കരിച്ചു ''.<br /><br />'' അദ്ദേഹത്തെ ഒരുപാട് അപമാനിച്ചതാണ്. ചിലപ്പോള്‍ കുറ്റബോധം ഉണ്ടാവും ''.<br /><br />'' ഉണ്ടാവും. പപ്പനമ്മാമന്ന് അത് ബോദ്ധ്യമായി. എല്ലാ കളികളിലും ജയിക്കണം എന്ന വാശി ഒരു കളിക്കാരനും പാടില്ല വിജയം മാത്രം നല്കുന്ന കളിക്കളമല്ല ഈ ജീവിതം ഏതായാലും ആ സത്യം താന്‍ തിരിച്ചറിഞ്ഞല്ലോ. അതു മതി. പശ്ചാത്താപത്തിലും വെച്ച് വലിയ പ്രായശ്ഛിത്തമൊന്നും ഇല്ലാടോ എന്നും പറഞ്ഞ് പപ്പനമ്മാമന് സമാധാനിപ്പിച്ചു ''.<br /><br />'' അത് നന്നായി. എന്തിനാ ഉച്ചയ്ക്ക് ദീപുവിനെ വിളിച്ചത് ''.<br /><br />'' അവനാണ് എന്റെ മനസ്സ് മാറ്റിയത്. അവന്റെ കൂടെയിരുന്ന് ഊണു കഴിക്കണം എന്ന് അളിയന് പറഞ്ഞതോണ്ട് വിളിച്ചതാണ് ''.<br /><br />'' സാരൂല്യാ. നാളെ അവന് ഊണു കഴിക്കാന്‍ അവിടെ ചെന്നോട്ടെ ''.<br /><br />'' അത് നടക്കില്ല. അവരൊക്കെ തിരുവനന്തപുരത്തേക്ക് പോയി ''.<br /><br />'' എന്തിന് ''.<br /><br />'' നാളെത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാന്‍ ''.<br /><br />'' എന്തേ പോവുന്ന വിവരം ഞങ്ങളെ അറിയിക്കാഞ്ഞത്. പോവും മുമ്പ് ഞങ്ങള്‍ക്ക് ചെന്ന് കാണില്ലേ ''.<br /><br />'' നിങ്ങളെയൊക്കെ കണ്ടാല്‍ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. അതുകൊണ്ട് പോയി കഴിഞ്ഞിട്ട് അവരോക്കെ അറിഞ്ഞാല്‍ മതി എന്ന് പറഞ്ഞുവത്രേ ''.<br /><br />'' നിങ്ങള്‍ക്കെങ്കിലും ഒന്ന് അറിയിച്ചൂടേ ''.<br /><br />'' അതെങ്ങിനെ. എല്ലാം പെട്ടെന്നല്ലേ. പപ്പനമ്മാമനെ വീട്ടിലെത്തിച്ച് തിരിച്ചു വരുമ്പോഴേക്കും സാധനങ്ങളെല്ലാം കാറില്‍ എടുത്തുവെച്ച് എല്ലാവരും കയറാന്‍ ഒരുങ്ങി നില്‍പ്പാണ് ''.<br /><br />'' നല്ല കാലത്ത് പെങ്ങമ്മാരൊന്നും വേണ്ടാ. ഇനിയെന്തിനാ എന്ന് വിചാരിച്ചിട്ടുണ്ടാവും ''.<br /><br />'' അങ്ങിനെ ചിന്തിക്കണ്ടാ ''.<br /><br />'' ആപത്തൊന്നും കൂടാതെ മടങ്ങി വന്നാല്‍ മതി '' വലിയമ്മയുടെ സ്വരം പതറിയിരുന്നു. <br /><br />ചെറിയമ്മ പോയി ഇളയച്ഛനുള്ള ചായയുമായി വന്നു.<br /><br />'' വര്‍ത്തമാനത്തിനിടയ്ക്ക് ഒരു കാര്യം പറയാന്‍ വിട്ടു '' ചായഗ്ലാസ്സ് വാങ്ങിയിട്ട് ഇളയച്ഛന് പറഞ്ഞു '' നാളെ ഉച്ചയ്ക്ക് മുംബയില്‍ നിന്ന് എല്ലാവരും കൂടി കൊയമ്പത്തൂരിലെത്തും. വൈകുന്നേരം മുകുന്ദേട്ടന് എന്നെ വിളിച്ച് പറഞ്ഞിരുന്നു ''.<br /><br />'' കൂട്ടീട്ട് വരാന്‍ പോണോ '' ദിലീപ് മേനോന് ചോദിച്ചു.<br /><br />'' വേണ്ടാ. അവര്‍ ടാക്സി വിളിച്ച് വന്നോളും ''. <br /><br />രാജിച്ചേച്ചി കത്തിച്ച നിലവിളക്കുമായി കടന്നു വന്നു.<br /><br />' നിന്നോടാരാ ഇപ്പൊ വിളക്കു കൊളുത്താന്‍ പറഞ്ഞത് '' വലിയമ്മ മകളോട് തട്ടിക്കയറി.<br /><br />'' ആരും പറഞ്ഞിട്ടല്ല. സന്ധ്യക്ക് വിളക്ക് കത്തിക്കണ്ടേ. സമയമായി. ഞാന്‍ കത്തിച്ചു. അത്രേന്നെ ''.<br /><br />'' ദീപം ദീപം എന്ന് പറഞ്ഞോണ്ട് വരണ്ടേ. എന്നാലല്ലേ ആളുകള്‍ക്ക് വിളക്കു കണ്ട് തൊഴാനാവൂ ''.<br /><br />'' അങ്ങിനെ ചെയ്താല്‍ വരാനുള്ളത് വഴിമാറി പോവ്വോ ''. അവര്‍ തുളസിത്തറയിലേക്ക് നടന്നു.<br /><br />'' എന്തിനാ വലിയമ്മേ ചേച്ചിയെ വെറുതെ '<br /><br />'' അവളെ പറഞ്ഞപ്പോഴേക്ക് അവന് പൊള്ളി '' വലിയമ്മ സ്ഥലം വിട്ടു.<br /><br />'' ഇവളെപ്പോഴാ വന്നത് '' ഇളയച്ഛന് ചെറിയമ്മയോട് ചോദിച്ചു.<br /><br />'' ഉച്ചയ്ക്ക് ''<br /><br />'' കുട്ടി ഇവിടെ വരൂ '' വിളക്കുവെച്ച് പോരുന്ന രാജിച്ചേച്ചിയെ ഇളയച്ഛന് വിളിച്ചു.<br /><br />'' എന്താ എളേച്ചാ '' അവര്‍ അടുത്തു നിന്നു.<br /><br />'' കുഞ്ഞുണ്ണിമാമ കുറച്ചു സ്ഥലം നിന്റെ പേരില്‍ എഴുതിയിട്ടുണ്ട് ''.<br /><br />'' ങും ''.<br /><br />'' കടം കയറി വീട് ജപ്തി ചെയ്ത് പോവാറായ ഒരാളെ പണ്ട് പപ്പനമ്മാമന് സ്വന്തം സ്ഥലം വിറ്റ് സഹായിച്ചിട്ടുണ്ടത്രേ. അയാള്‍ മരിച്ചു. ഇപ്പോള്‍ മക്കള്‍ നല്ല നിലയിലായി. ദുബായിയില്‍ നിന്ന് ലീവിനു വരുമ്പോള്‍ പപ്പനമ്മാമന്ന് ആ സ്ഥലത്തിന്ന് ഇപ്പോഴത്തെ വില കണക്കാക്കി പതിനഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് മൂത്ത മകന് എഴുതിയിട്ടുണ്ടതേ. അത് മുഴുവന്‍ നിനക്കുള്ളതാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു ''.<br /><br />'' ങും '' അതിനും ഒരു മൂളലായിര്രുന്നു മറുപടി.<br /><br />'' എന്നാല്‍ കുട്ടി പൊയ്ക്കോളൂ '' രാജിച്ചേച്ചി അകത്തേക്ക് നടന്നു.<br /><br />'' പാവം. ഒന്നിനോടും ആര്ത്തിയില്ലാത്ത കുട്ടി '' ഇളയച്ഛന് സ്വയം പറഞ്ഞു.<br /><br />'' നമശ്ശിവായ, നാരായണായ നമ '' അകത്തുനിന്ന് രാജിച്ചേച്ചിയുടെ പെണ്മക്കള് നാമം ചൊല്ലാന്‍ തുടങ്ങി.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com10tag:blogger.com,1999:blog-1449243775792706953.post-55189036058987689582014-12-21T03:26:00.000-08:002014-12-21T03:26:23.620-08:00അദ്ധ്യായം - 44.<div dir="ltr" style="text-align: left;" trbidi="on">
<br /><b>ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ദിലീപ് മേനോന് എടുത്തുനോക്കിയപ്പോള്‍ ഇളച്ഛനാണ്.<br /><br />'' എന്താ എളേച്ഛാ '' അയാള്‍ ചോദിച്ചു.<br /><br />'' ദീപു ഉണുകഴിച്ച്വോ ''.<br /><br />'' കഴിച്ചുകൊണ്ടിരിക്കുന്നു ''.<br /><br />'' എന്നാല്‍ ശരി ''.<br /><br />'' എന്താ, ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ ''.<br /><br />'' ഏയ്. ഒന്നൂല്യാ. ഞാന്‍ തിരിച്ചത്താന്‍ ലേശംവൈകും. നാല് നാലര ആവും എന്ന് ചെറിയമ്മയോട് പറയൂ '' അതോടെ ഫോണ്‍ കട്ടായി.<br /><br />'' എന്താ സംഗതി '' കേട്ടുകൊണ്ടിരുന്ന ചെറിയമ്മ ചോദിച്ചു. ദിലീപ് മേനോന് കേട്ടത് അങ്ങിനെത്തന്നെ പറഞ്ഞു.<br /><br />'' വല്ല അത്യാവശ്യ കാര്യം ഉണ്ടായിട്ടാവ്വോ മാഷേട്ടന് ദീപുവിനെ വിളിച്ചത് '' വലിയമ്മ ചോദിച്ചപ്പോള്‍ ദിലീപ് മേനോനും അങ്ങിനെ തോന്നി.<br /><br />'' ഞാന്‍ എളേച്ഛനെ വിളിച്ചു ചോദിക്കട്ടെ '' അയാള്‍ പറഞ്ഞു.<br /><br />'' വേണ്ട വേണ്ടാ. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാതിരിക്കില്ല. അത് ചെയ്തില്ലല്ലോ. അപ്പോള്‍ വിശേഷിച്ച് ഒന്നുമുണ്ടാവില്ല '' ചെറിയമ്മ ആ നീക്കം തടഞ്ഞു '' അങ്ങോട്ടുകേറി ചോദിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ്. അതോണ്ട് നീ മിണ്ടാതെ ഊണു കഴിക്കാന്‍ നോക്ക് ''.<br /><br />അതോടെ സംഭാഷണം നിലച്ചു. വലിയമ്മയാണ് ആദ്യം ഊണുകഴിച്ച് എഴുന്നേറ്റത്. അത് അങ്ങിനെയാണ്. വിളമ്പിവെച്ച ആഹാരം പെട്ടെന്ന് വാരിക്കഴിച്ച് വലിയമ്മ എഴുന്നേല്ക്കും. <br /><br />'' ഊണു കഴിഞ്ഞാല്‍ നീ പോയി കുറച്ചു നേരം റെസ്റ്റ് ചെയ്തോ. കാപ്പി കുടിക്കാറാവുമ്പോള്‍ ഞാന്‍ വിളിക്കാം '' കൈ കഴുകാന്‍ എഴുന്നേറ്റ വലിയമ്മ പറഞ്ഞു. <br /><br />'' ഉറങ്ങുകയൊന്നുമില്ല. എന്തെങ്കിലും വായിച്ച് ഇരിക്കുകയേ ഉള്ളൂ ''.<br /><br />'' കുറച്ച് പണി ബാക്കിയുണ്ട്. അത് തീര്‍ത്തശേഷം ഞാനും വരാം '' വലിയമ്മ പാത്രങ്ങള്‍ കഴുകാന്‍ പോയി. <br /><br />അപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദംകേട്ടു. പാത്രം കഴുകല്‍ പകുതിക്കുവെച്ച് വലിയമ്മ പുറത്തേക്ക് നടന്നു.<br /><br />'' വരുന്ന കാര്യം നിനക്കൊന്ന് വിളിച്ച് അറിയിക്കാമായിരുന്നില്ലേ '' വലിയമ്മ ആരോടോ ചോദിക്കുകയാണ്.<br /><br />'' എന്റെ വീട്ടിലേക്കല്ലേ ഞാന്‍ വരുന്നത്. അതിന്ന് മുന്‍കൂട്ടി പറഞ്ഞ് സമ്മതം വാങ്ങണോ '' രാജിചേച്ചിയുടെ മറുപടിയാണത്.<br /><br />'' വന്നു കേറുമ്പോഴേക്ക് തുടങ്ങിക്കോളും തര്‍ക്കുത്തരം പറയാന്‍ '' വലിയമ്മയ്ക്ക് ആ പറഞ്ഞത് രസിച്ചിട്ടില്ല.<br /><br />ഊണു കഴിക്കുന്നത് മതിയാക്കി കൈ കഴുകി വേഗം മുന്‍വശത്തേക്ക് നടന്നു. കയ്യിലുണ്ടായിരുന്ന ബാഗ് ചാരുപടിയില്‍ വെച്ചിട്ട് രാജിച്ചേച്ചി അതിനടുത്തു നില്‍പ്പുണ്ട്. പെണ്‍കുട്ടികള്‍ രണ്ടും അമ്മയുടെ ദേഹത്ത് ഒട്ടിച്ചേര്‍ന്ന് നില്ക്കുന്നു. രണ്ടുപേരും പരിഭ്രമിച്ചിട്ടുണ്ട്. അതിനവരെ കുറ്റം പറയാനാവില്ല. വന്നെത്തിയതും കിട്ടിയ സ്വീകരണം ആ മട്ടില്‍ ആയിരുന്നല്ലോ. ഉണ്ണിക്കുട്ടന് ഓട്ടോവില്‍നിന്ന് ഒരു ചാക്കുകെട്ട് താഴെ ഇറക്കുകയാണ്. ഭാസ്ക്കരേട്ടനെ കാണാനില്ല.<br /><br />'' ചേച്ചി ഭാസ്ക്കരേട്ടന് എവിടെ '' ദിലീപ് മേനോന് ചോദിച്ചു.<br /><br />'' നാളെ ഗോവിന്ദന് നായരുടെ മകന്റെ കല്യാണ നിശ്ചയമാണ്. അതു കഴിഞ്ഞേ ഭാസ്ക്കരേട്ടന് വരൂ '' <br /><br />'' ഏതു ഗോവിന്ദന് നായര്‍ ''.<br /><br />'' ആനക്കാരന് ഗോവിന്ദനെ നിനക്ക് ഓര്‍മ്മീണ്ടോ ''.<br /><br />എങ്ങിനെ മറക്കാനാണ് ? ആനയുടെ കുത്തേറ്റ് മരിച്ച ഗോവിന്ദന് നായരെ നല്ല ഓര്‍മ്മയുണ്ട്, അയാളുടെ മരണത്തോടെ അനാഥമായ കുടുംബത്തേയും. അപകടത്തിന്നുശേഷം ആനയുടമ നഷ്ടപരിഹാരം നല്കാന് ഒരുങ്ങിയ സമയത്താണ് വേറെ രണ്ടു സ്ത്രീകള്‍ മരിച്ച ആളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എത്തുന്നത്. മദ്ധ്യസ്ഥന്മാര് ഇടപെട്ട് പ്രശ്നം പരിഹരിച്ചപ്പോള്‍ നിസ്സാരമായ ഒരു തുക കിട്ടി. പിന്നീട് രണ്ടു മക്കളേയുംവെച്ച് ആ സ്ത്രീ അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞു കേട്ടിട്ടുണ്ട്.<br /><br />'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ആളെ മനസ്സിലായില്ലേ. നിന്റെ പഴയ ഷര്‍ട്ടുകളും പാന്റും ഞാന്‍ കൊണ്ടുപോയി വെട്ടി ചെറുതാക്കി കൊടുക്കും. അതിട്ട് വളര്‍ന്നവനാ കല്യാണക്കാരന് ''.<br /><br />'' സുരേഷ് എന്നല്ലേ അവന്റെ പേര്. ഇപ്പോള്‍ എന്തു ചെയ്യുന്നു ''.<br /><br />'' ഐ.എ.എസ്. കഴിഞ്ഞ് ഏതോ വലിയ ജോലിയായീന്ന് കേട്ടു. ഇനി കലക്ടറായിട്ട് വരും എന്നാ ഭാസ്ക്കരേട്ടന് പറയുന്നത് ''.<br /><br />'' ആഹാ, അവന് ആള് മിടുക്കനാണല്ലോ ''.<br /><br />'' പിന്നെ നിന്നെപ്പോലെ ബുദ്ധിയില്ലാത്തോനാണ് എന്ന് വിചാരിച്ചോ ''.<br /><br />'' കടന്നു പോടി അകത്തേക്ക്. ബുദ്ധിയുള്ള ഒരാള്‍ വന്നിരിക്കുന്നു '' വലിയമ്മ ചൂടായി.<br /><br />'' പോട്ടേ വലിയമ്മേ, രാജിച്ചേച്ചി ആലോചിക്കാതെ പറഞ്ഞതല്ലേ ''.<br /><br />'' നീ ഇങ്ങോട്ട് വാ '' എന്നു പറഞ്ഞ് ചെറിയമ്മ രാജിച്ചേച്ചിയേയും കുട്ടികളേയും കൂട്ടി അകത്തേക്ക് നടന്നു, വലിയമ്മ പുറകെയും.<br /><br />'' കേട്ടല്ലോ, അമ്മ പോവുന്നതുവരെ ഇതന്നെ ആയിരിക്കും അവസ്ഥ '' ഉണ്ണിക്കുട്ടന് അരികത്തു വന്ന് പറഞ്ഞു.<br /><br />'' നീയിതൊന്നും കാര്യമാക്കണ്ടാ ''എന്ന് ആശ്വസിപ്പിച്ചതോട അവനും സ്ഥലം വിട്ടു.<br /><br />ആനക്കാരന് ഗോവിന്ദന്റെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെത്തി. അയാളുടെ മരണശേഷമുള്ള കാര്യങ്ങളേ രാജിച്ചേച്ചി പറഞ്ഞു കേട്ടിട്ടുള്ളു. ഗോവിന്ദന്റെ ഭാര്യ രമണി അനാഥയായിരുന്നു. അവര്‍ക്ക് പ്രായപൂര്‍ത്തി ആയതും ഏക ആശ്രയമായ മുത്തശ്ശിയും മരിച്ചു. അകന്ന ബന്ധുക്കള്‍ ഏറെ വൈകാതെ അവരെ ആനക്കാരന് ഗോവിന്ദന് നായര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു. ഭര്‍ത്താവിന്റെ സംരക്ഷണം അവര്‍ക്ക് അധികകാലം ലഭിച്ചില്ല. സമ്പാദ്യമായി ഒരു പെണ്‍കുട്ടിയേയും അതിന്നു താഴെ ഒരു ആണ്‍കുട്ടിയേയും നല്കി അയാള്‍ കടന്നുപോയി. മൂന്നു നാലു തവണ രാജിച്ചേച്ചി ആ രണ്ടു കുട്ടികളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്.<br /><br />'' ദീപൂ, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടാ '' രാജിച്ചേച്ചിയുടെ ശബ്ദം കേട്ടു.<br /><br />'' ഏയ്. ഇല്ല ''.<br /><br />'' എത വലുതായാലും എനിക്ക് നീ എന്റെ ദീപുവാണ് ''.<br /><br />'' എനിക്കും അതാ ഇഷ്ടം ''. പെട്ടെന്ന് മനസ്സിലൊരു കുസൃതി തോന്നി.. രാജിച്ചേച്ചിയെ ഒന്ന് ചൂടാക്കണം.<br /><br />'' ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ ''.<br /><br />'' എന്തു വേണച്ചാലും ചോദിച്ചോ ''.<br /><br />'' ചേച്ചിക്ക് രമണിയമ്മയോട് അസൂയ തോന്നുന്നുണ്ടോ '' <br /><br />'' എന്തിന് ''<br /><br />'' അവരുടെ മകന് കലക്ടര്‍ ആവുകയല്ലേ ''.<br /><br />'' എന്നാല്‍ കേട്ടോ. എനിക്ക് ഒട്ടും അസൂയയില്ല. എന്നല്ല മനസ്സ് നിറയെ സന്തോഷം ഉണ്ടേനും രമണിയുടെ മകള്‍ക്ക് കോളേജില്‍ പഠിപ്പിക്കുന്ന ജോലി കിട്ടിയപ്പോഴും ഇപ്പഴും അതന്നെ ഉള്ളൂ ''.<br /><br />'' അതെന്താ ഇത്ര സന്തോഷം തോന്നാന്‍ ''.<br /><br />'' അതൊക്കെ ഉണ്ട് ''. <br /><br /> '' പറയൂ. കേള്‍ക്കട്ടെ ''.<br /><br />'' വേണ്ട വേണ്ടാ. ഇന്നേവരെ ഞാനാരോടും പറഞ്ഞിട്ടില്ല ''.<br /><br />'' എന്നോട് പറഞ്ഞൂടെ. ഞാന്‍ ചേച്ചിടെ ദീപുവല്ലേ ''.<br /><br />'' നീ ആരോടെങ്കിലും പറയ്യോ ''.<br /><br />'' ഇല്ല ''.<br /><br />'' സത്യം ''.<br /><br />'' സത്യം ''.<br /><br />'' എന്നാല്‍ ഞാന്‍ പായാം. ചെറുപ്പത്തില്‍ രമണി നല്ല ഭംഗിയുള്ള പെണ്ണായിരുന്നു. അവളും ഭാസ്ക്കരേട്ടനും സ്നേഹത്തിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.<br /><br />'' എന്നിട്ടെന്തേ കല്യാണം കഴിക്കാതിരുന്നത് ''.<br /><br />'' കാശും ഇല്ല, ആളും നാഥനും ഇല്ല. അങ്ങിനത്തെ ഒരു പെണ്ണിനെ കെട്ടാന്‍ വീട്ടുകാര്‍ സമ്മതിക്ക്വോ. വലിയൊരു നാലുകെട്ടും മൂന്നു നേരം ഉണ്ണാനുള്ള വകയും അമ്മയ്ക്ക് ജോലിയും ഉള്ളതോണ്ട് ആ നറുക്ക് എന്റെ പേരില്‍ വീണു ''.<br /><br />'' എങ്കില്‍ വേണ്ട വേണ്ടാ അവരോട് സ്നേഹം തോന്നാന്‍ വഴിയില്ല. മാത്രമല്ല ഭാസ്ക്കരേട്ടനോടും മനസ്സില്‍ നീരസം കാണും ''.<br /><br />'' എന്തിന്. കാട്ടാളത്തിയെപ്പോലെയുള്ള എന്നെ കല്യാണം കഴിച്ച് കൂടെ പൊറുപ്പിക്കുന്നതിന്നോ ''.<br /><br />'' ഭാസ്ക്കരേട്ടന് സ്നേഹിച്ച സ്ത്രീയല്ലേ. അവര്‍ നന്നാവുമ്പോള്‍ അല്‍പ്പം അസൂയ തോന്നില്ലേ ''.<br /><br />'' കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും ഭാസ്ക്കരേട്ടന്ന് അവളെ മാക്കാന് കഴിയ്യോ ? ഇല്ല. ഞാനറിയാതെ ഭാസ്ക്കരേട്ടന്ന് അവരെ സഹായിക്കാന്‍ പറ്റില്ലേ ? അത് ചെയ്യുന്നില്ലല്ലോ. അതിന്റെ അര്‍ത്ഥം മൂപ്പര് എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് എന്നല്ലേ? അപ്പോള്‍ ഞാനെന്താ വേണ്ടത് ? സ്നേഹിക്കുന്ന ഭര്‍ത്താവിന്റെ സന്തോഷം എന്താന്ന് മനസ്സിലാക്കി കണ്ടറിഞ്ഞ് പെരുമാറണം ''.<br /><br />'' അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ''.<br /><br />'' ഉവ്വ്. നിന്റെ പഴയ പുസ്തകങ്ങള്‍ വാങ്ങി രമണിയുടെ മകള്‍ക്ക് കൊടുക്കുമ്പോഴും പഴയ ഡ്രസ്സ് വാങ്ങി വെട്ടിച്ചെറുതാക്കി ചെക്കന് കൊടുക്കുമ്പോഴും ഭാസ്ക്കരേട്ടന്റെ മനസ്സില്‍ ഉണ്ടാവുന്ന സന്തോഷം എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ''.<br /><br />മനസ്സില്‍ അത്ഭുതമോ സന്തോഷമോ എന്തൊക്കേയോ നിറയുന്നുണ്ട്. പഠിപ്പും വിവരവും ഇല്ലെങ്കിലെന്ത്? ആ മനസ്സിന്റെ വലിപ്പത്തിന്നു മുന്നില്‍ അതൊന്നും ഒരു കുറവല്ല.<br /><br />'' ദീപൂ, നിന്നെ ജാഫര്‍ വിളിക്കുന്നു '' വലിയമ്മ അകത്തു നിന്ന് മൊബൈലുമായി എത്തി.<br /><br />'' രാത്രി ഒമ്പതിന്ന് കാറുമായി ഞാനെത്തും '' കാള്‍ എടുത്തതും ജാഫറിന്റെ സ്വരം കേട്ടു.<br /><br />'' എന്താ പരിപാടി ''.<br /><br />'' ഇന്ന് നെന്മാറ വേലയല്ലേ ? ഒരുങ്ങി നിന്നോ '' വല്ലതും കൂടുതല്‍ പറയുന്നതിന്നു മുമ്പ് കാള്‍ അവസാനിച്ചു.<br /><br />'' എന്തിനാ വിളിച്ചത് '' വലിയമ്മ ചോദിച്ചു.<br /><br />'' നെന്മാറ വേലയ്ക്ക് ചെല്ലാന്‍ ''. <br /><br />'' എന്നാല്‍ പൊയ്ക്കോ. നാളെ അവരൊക്കെ വന്നെത്തിയാല്‍ പിന്നെ എങ്ങോട്ടും പോവാന്‍ പറ്റി എന്നു വരില്ല ''.<br /><br />'' വരുമ്പോള്‍ പൊരിയും തേനീച്ചാമ്പഴവും ഹലുവയും വാങ്ങീട്ട് വാ '' രാജിച്ചേച്ചി അതു പറഞ്ഞതും വലിയമ്മ അവരെ തുറിച്ചു നോക്കി <br /><br />'' കുറച്ച് ചുക്കുവെള്ളം തരൂ വലിയമ്മേ, വല്ലാതെ ദാഹിക്കുന്നു '' അടുത്ത ശകാരവര്‍ഷം തുടങ്ങുന്നത്തിന്നു മുമ്പ് ഇടപെട്ടു.<br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com9tag:blogger.com,1999:blog-1449243775792706953.post-10111662381940330372014-11-30T00:15:00.001-08:002014-11-30T00:15:55.794-08:00അദ്ധ്യായം - 43.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>'' ഇതൊന്നു നോക്കൂ വലിയമ്മേ '' നീട്ടിപ്പിടിച്ച ദിനപത്രത്താളുമായി ദിലീപ് മേനോന് അടുക്കളപ്പണിയില്‍ മുഴുകിയിരിക്കുന്ന സുഭദ്രടീച്ചറുടെ അടുത്ത് ചെന്നു. <br /><br />'' എന്താ ഗ്യാസിന്റെ വില വീണ്ടും കൂടിയോ '' ടീച്ചര്‍ക്ക് അതാണ് ഭയം <br /><br />'' അതല്ല. ഇതൊന്ന് കാണൂ '' അയാള്‍ പത്രം നീട്ടി.<br /><br />ടീച്ചര്‍ അത് വാങ്ങിനോക്കി. ഒരു പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ പരസ്യം ദിനപത്രത്തിന്റെ ഒന്നാം പേജ് കയ്യടക്കിയിരിക്കുന്നു. ടൌണില്‍ അവരുടെ പുതിയ ഷോറൂം വരികയാണ്. പ്രശസ്തരായ സിനിമാ നടനും നടിയും ചേര്‍ന്നാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്.<br /><br />'' നീയിത് ഇപ്പോഴേ അറിയുന്നുള്ളൂ. പത്തുപതിനഞ്ച് ദിവസമായി ടി.വി. യില്‍ എപ്പൊ നോക്കിയാലും ഇതന്നെ കാണാറുള്ളത് ''.<br /><br />'' ചെറിയമ്മ ക്ക് സ്കൂളില്‍ പോണ്ടല്ലോ. കുറച്ചു കഴിഞ്ഞ് നമ്മള് മൂന്നാ ള്‍ക്കും കൂടി അവിടേക്ക് പോവാം. ഉല്‍ഘാടനം കാണുകയും ചെയ്യാം, എന്തെങ്കിലും പര്‍ച്ചേസ് നടത്തുകയും ആവാം ''.<br /><br />'' എന്തു പര്‍ച്ചേസ് ''.<br /><br />'' വലിയമ്മയ്ക്കും ചെറിയമ്മയ്ക്കും ഒരേപോലത്തെ ഓരോ സില്‍ക്ക് സാരികള്‍ വാങ്ങണം . അമ്മയുടെ ഷഷ്ടിപൂര്‍ത്തിക്ക് ചെത്തിപൊളിച്ച് നില്ക്കണമല്ലോ ''.<br /><br />'' നാളെ എല്ലാവരും എത്ത്വോലോ. എന്നിട്ട് നീ അനിതയേയും പെങ്ങളേയും അമ്മയേയും കൂട്ടി പൊയ്ക്കോ. ഇവിടുന്ന് സുമിത്രയും കൂടെ പോന്നോട്ടെ. അവര്‍ക്കൊക്കെ എന്താ വേണ്ടത്ച്ചാല്‍ വാങ്ങി കൊടുത്തോ ''.<br /><br />'' അപ്പോള്‍ വലിയമ്മയ്ക്ക് ''.<br /><br />'' എനിക്ക് അവിടുത്തെ സാരിയൊന്നും വേണ്ടാ ''.<br /><br />'' അതെന്താ വലിയമ്മയ്ക്ക് വേണ്ടാത്തത്. ഞാന്‍ വാങ്ങുന്നതോണ്ടാണോ ''.<br /><br />'' അതല്ല. എന്നെങ്കിലും പട്ടുസ്സാരിയോ കളറുള്ള സാരിയോ ഉടുത്ത് എന്നെ നീ കണ്ടിട്ടുണ്ടോ. രാജിയുടെ അച്ഛന് മരിച്ച ശേഷം വെളുത്ത വസ്ത്രങ്ങളേ ഞാന്‍ ഉടുത്തിട്ടുള്ളൂ. അത് വാങ്ങാന്‍ ഷോറൂമിലൊന്നും പോവണ്ട. വിഷു ആവാറായില്ലേ. കുത്താമ്പുള്ളിക്കാര് ചെട്ടികള്‍ തുണി വില്ക്കാന് എത്തും. അവരുടെ കയ്യില്‍ കൈത്തറി സാരികളും സെറ്റു മുണ്ടുകളും ഒന്നാന്തരം ഡബിള്‍വേഷ്ടികളും ഉണ്ടാവും. നിനക്ക് വേണച്ചാല്‍ നല്ലതു നോക്കി ഒരു ഡബിള്‍മുണ്ട് വാങ്ങിച്ചോ ''. <br /><br />'' അവരുടെ കയ്യില്‍ വെറൈറ്റി കാണില്ല. ഒരേ സൈസ്സ് തുണിയാവും. ഡിസൈനിലേ എന്തെങ്കിലും വ്യത്യാസം കാണൂ ''.<br /><br />'' സമ്മതിക്കുന്നു. പക്ഷെ എപ്പോഴാ നീ പറയുന്ന ഈ വെറൈറ്റിയൊക്കെ വന്നത്. എന്റെ കുട്ടിക്കാലത്ത് ഇന്നത്തെ മാതിരിയുള്ള തുണികള്‍ ആരും സ്വപ്നത്തില്‍ കൂടി കണ്ടിട്ടില്ല ''.<br /><br />'' അത്രയധികം മാറ്റം വന്നിട്ടുണ്ടോ വലിയമ്മേ ''.<br /><br />'' പിന്നല്ലാതെ. ആണുങ്ങളുടെ കാര്യം ആദ്യം കേട്ടോ. മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും ആണ് പഴയ കാലത്ത് ആണുങ്ങളുടെ വേഷം. കഴിവില്ലാത്തവര്‍ ബ്ലീച്ച് ചെയ്യാത്ത ജഗന്നാഥന് എന്ന തുണി മുറിച്ചുവാങ്ങിയാണ് മുണ്ടായിട്ട് ഉടുക്കുക. കുറച്ച് ഭേദപ്പെട്ടവര്‍ മല്ലുമുണ്ട് വാങ്ങും. വലിയ പ്രമാണിമാരേ ഡബിള്‍വേഷ്ടിയും ഫുള്‍ഷര്‍ട്ടും ധരിക്കൂ. സ്കൂളില്‍ പഠിക്കാന്‍ പോവുന്ന ആണ്‍കുട്ടികള്‍ ഷര്‍ട്ടും ട്രൌസറും ഇടും. കന്നുമേക്കാന്‍പോവുന്ന പിള്ളര് തോര്‍ത്തുടുക്കും ''. <br /><br />'' അതു ശരി. അപ്പോള്‍ സ്ത്രീകളുടെ കാര്യം ''.<br /><br />'' ഒരുവിധം പെണ്ണുങ്ങളൊക്കെ ജാക്കറ്റും മുണ്ടും ധരിക്കും. മല്ലുമുണ്ടോ പുളിയിലക്കര മുണ്ടോ ആണ് ഉടുക്കാറ്. വീട്ടില്‍ നിന്ന് വെളിയിലേക്ക് പോവുമ്പോള്‍ ഒരു മേല്‍മുണ്ട് കൂടി ഇടും . കുറച്ചുകൂടി ഭേദപ്പെട്ടവര്‍ സെറ്റുമുണ്ട് ഉടുക്കും. പല ചെറുപ്പക്കാരികളും സാരിയാണ് ഉടുക്കാറ്. വോയില്‍സാരിയാണ് പ്രധാനം. സ്കൂളില്‍ പോണ പെണ്‍കുട്ടികള്‍ക്ക് പാവാടയും ജാക്കറ്റുമാണ് വേഷം. ഇത്തിരി മുതിര്‍ന്നാല്‍ ധാവിണി ഇടും. ചെറിയ പെണ്‍കുട്ടികള്‍ ഗൌണാണ് ധരിക്കാറ്. ''.<br /><br />'' വെരി സിമ്പിള്‍ ഡ്രസ്സ്. ചൂരീദാര്‍, നൈറ്റി, ജീന്‍സ് ഒന്നും ഇല്ല ''.<br /><br />'' ഇപ്പറഞ്ഞതൊക്കെ വന്നിട്ട് കുറച്ചു കാലമല്ലേ ആയുള്ളൂ ''.<br /><br />'' ആളുകള്‍ക്ക് ഫാഷനൊന്നും അറിയില്ല എന്നര്‍ത്ഥം ''.<br /><br />'' ഫാഷന്‍ വെച്ചിരിക്കുന്നു. നിനക്ക് കേള്‍ക്കണോ? പാടത്ത് പണിക്കു വന്നിരുന്നവര്‍ ജാക്കറ്റ് ഇടാറില്ല. മാറു മറയ്ക്കാന്‍ തോളില്‍കൂടി ഒരു തുണിയിടും. പണ്ടു കാലത്ത് അതും കൂടി സമ്മതിച്ചിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. ഇതൊക്കെയാണ് ഞങ്ങളുടെ ചെറുപ്പകാലത്തെ അവസ്ഥ ''.<br /><br />'' മാറു മറയ്ക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണമേധാവിത്വത്തിനെതിരെ സമരം നടത്തിയ കാര്യം ഞാന്‍ വായിച്ചിട്ടുണ്ട്. അത മോശമായിരുന്നു അന്നത്തെ അവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് ''.<br /><br />'' വേറൊരു വിശേഷം കേട്ടോ. സ്വാതന്ത്യം കിട്ടിയ സമയത്താണ് ഏട്ടന് ജനിച്ചത് . ആ കാലത്ത് തുണിക്കുവരെ റേഷനായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ആലോചിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നാളും ഭാഗ്യം ചെയ്തോരല്ലേ ''.<br /><br />'' സിന്തറ്റിക്ക് തുണികള്‍ എപ്പോഴാ പ്രചാരത്തിലായത് ''.<br /><br />'' ഏട്ടന് കോളേജില്‍ പഠിക്കുന്ന കാലത്താണ് ടെറിലിന്‍ തുണി വന്നത്. പളപളാ എന്ന് മിന്നുന്ന അത് ആ കാലത്തെ ഫാഷനായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ടെറികോട്ടന്‍ എന്നും പാഞ്ഞ് വേറൊരു വിധം തുണി വന്നു. ഗള്‍ഫില്‍ ജോലിയുള്ള ബന്ധുക്കള്‍ വരുന്നതുംകാത്ത് ആളുകള്‍ ഇരിക്കും. ഫോറിന് സാരിയോ, ഷര്‍ട്ടിനോ, പാന്റിനോ ഉള്ള തുണിയോ കിട്ടിയാലോ? ഇപ്പോള്‍ അതിലും നല്ല തുണികള്‍ ഇവിടെ കിട്ടാനുണ്ട് ''.<br /><br />'' അതു ശരിയാണ് ''.<br /><br />'' ഫാഷന്‍ മൂത്തു മൂത്ത് ഇപ്പോള്‍ സാരിയിലൊക്കെ അലുക്കും തൊങ്ങലും തുന്നിപ്പിടിപ്പിക്കുന്നുണ്ട്. അതൊക്കെ ഉടുക്കുമ്പോള്‍ ദേഹത്ത് കുത്തില്ലേ. അതൊക്കെ കഴുകി വെടുപ്പാക്കന്‍ എന്തു പാടായിരിക്കും എന്നാ ഞാന്‍ ആലോചിക്കുന്നത് ''.<br /><br />'' എന്നു വിചാരിച്ച് ആരെങ്കിലും അത് വാങ്ങാതിരിക്കുന്നുണ്ടോ. അപ്പപ്പോ ള്‍ എന്താണ് ഫാഷന്‍ എന്നു നോക്കി ആളുകള്‍ അത്തരം സാധനങ്ങള്‍ വാ ങ്ങുന്നു ''.<br /><br />'' ഒരു കാര്യം ഞാന്‍ പറയാം. പുരോഗതി എന്ന് പറയുന്നത് തുണിടെ കാര്യ ത്തില്‍ ഉണ്ടായതുപോലെ വേറൊന്നിനും കാണില്ല. ഒരുകാലത്ത് കിട്ടാനില്ലാ ത്ത സാധനം ഇന്ന് സുലഭമാണ്. കൈ നിറയെ കാശുംവെച്ച് ഇറങ്ങിയാല്‍ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം വാങ്ങാം. തുന്നല്‍കാരനെ അന്വേഷിച്ച് നടക്കണ്ടാ, കാലതാമസം ഇല്ല. പൊവ്വാ, വാങ്ങ്വാ, മടങ്ങി വര്വാ. എന്തെളുപ്പം. കുറച്ചായിട്ട് മാഷേട്ടന്‍കൂടി റെഡീമെയ്ഡ് ഷര്‍ട്ടാണ് വാങ്ങാറ് ''.<br /><br />'' അതു ശരി. വലിയമ്മയും മകനും കൂടി കാലത്തുതന്നെ നാട്ടുപഞ്ചായ ത്തും പറഞ്ഞോണ്ട് ഇരിക്ക്യാണോ. എന്തോ മാഷേട്ടന് എന്നു പറയുന്നത് കേട്ടല്ലോ ''.<br /><br />'' ഞാന്‍ സേവയ്ക്ക് മാവ് പിഴിഞ്ഞോണ്ടീക്കുമ്പോള്‍ ഇവന് ഈ പേപ്പറ് കാണീക്കാന്‍ വന്നതാ. പിന്നെ അതായി വര്‍ത്തമാനം. മാഷേട്ടന് റെഡിമെയ്ഡ് ഷര്‍ട്ടാണ് ഇടുന്നത് എന്ന് പറയുകയായിരുന്നു ''.<br /><br />'' അതാ നല്ലത്. ഇഷ്ടമുള്ളത് എടുത്ത് ഇട്ടു നോക്കി വാങ്ങാം. തുണി വാങ്ങി തുന്നിക്കുമ്പോള്‍ ഇറുക്കം ഉണ്ട്, വലുപ്പം പോരാ എന്നൊക്കെ തോന്നിയാ ല്‍ പെട്ടില്ലേ ''.<br /><br />'' വിലയാണ് സഹിക്കാത്തത്. ഇന്നാള് ഉണ്ണിക്കുട്ടന് ഒരു ഷര്‍ട്ട് വാങ്ങിയ തിന്ന് ആയിരം ഉറുപ്പികയായി. ഞാന്‍ കുറെ ചീത്ത പറഞ്ഞു. ചെക്കന്റെ ഒരു പത്രാസ്. പത്തോ ഇരുന്നൂറോ കൊടുത്ത് ഒന്ന് വാങ്ങിക്ക്വേ വേണ്ടൂ ''.<br /><br />'' നല്ല ബ്രാന്‍ഡിന്ന് നല്ല വില വരും വലിയമ്മേ ''.<br /><br />'' ആ പറഞ്ഞത് ശരിയാണ് '' സുമിത്ര ടീച്ചര്‍ പറഞ്ഞു '' ഇന്നാള് സൈനബ ടീച്ചറുടെ മരുമകന് ചെറിയ കുട്ടിക്ക് ഷര്‍ട്ടും നിക്കറും വാങ്ങിയതിന്റെ വില കേട്ടിട്ട് ഞാന്‍ അന്തം വിട്ടു. ഒന്നിന്ന് പത്തുറുപ്പിക വെച്ചിട്ടാ വാങ്ങിയതത്രേ ''.<br /><br />'' തുന്നല്‍കൂലി അതിലും കൂടുതല്‍ വരില്ലേ. എവിടുന്നാ അയാളത് വാങ്ങിയത് ''.<br /><br />'' റോഡോരത്ത് വില്‍ക്കുന്നവരില്‍ നിന്നാണെന്നാ പറഞ്ഞത്. എന്നാലെന്താ. കുട്ടി ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുമ്പോള്‍ മാറ്റാന്‍ അതൊക്കെ പോരേ ''. <br /><br />'' മാഷേട്ടന് വരാറായില്ലേ ''.<br /><br />'' കാലത്ത് എണീറ്റതിന്നു ശേഷം വേഗം വരണം എന്നു പറഞ്ഞ് മൂന്നു പ്രാവശ്യം അളിയന് വിളിച്ചു കഴിഞ്ഞു. കുളി കഴിഞ്ഞ് ശ്രസ്സ് മാറ്റുന്നു. ഇപ്പൊ എത്തും ''.<br /><br />'' എന്നാല്‍ ചട്ടിണിക്ക് അരച്ചുവെച്ചതില്‍ കടുക് വറത്ത് ഇട്. ഞാന്‍ ആ നേരംകൊണ്ട് ചായ ഉണ്ടാക്കട്ടെ ''.<br /><br />ഇരുവരും ജോലിയിലേക്ക് കടന്നതോടെ ദിലീപ് മേനോന് പത്രവുമായി ഉമ്മറത്തേക്ക് നടന്നു.</b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com6tag:blogger.com,1999:blog-1449243775792706953.post-82088143387622416992014-11-21T02:26:00.002-08:002014-11-21T02:26:24.736-08:00അദ്ധ്യായം - 42.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
'' മാഷേട്ടന്ന് ഇഷ്ടമില്ലാത്തതോണ്ട് പിരിഞ്ഞു വരുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് ആരേയും കൂട്ടിയിട്ട് വരില്ല എന്ന് ഇന്ന് രാവിലെക്കൂടി സുമിത്ര എന്നോട് പറഞ്ഞതാണ്. ഇപ്പോള്‍ വിളിച്ച് പറയുന്നൂ സ്കൂള്ബസ്സില് എല്ലാരുംകൂടി വരുന്നുണ്ടെന്ന് '' വലിയമ്മ പറഞ്ഞു '' കൂടെ വരുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ. സുമിത്ര ടീച്ചറുടെ വീട്ടില്‍ ചെന്നിട്ട് ഒന്നും കിട്ടിയില്ല എന്ന് ആരെങ്കിലും പറയണ്ടാ . ബേക്കറീന്ന് വല്ലതും വാങ്ങാന്‍ നിനക്ക് എന്റെ കൂടെ വരാന്‍ ആവ്വോ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്താ ആവാതെ, ഞാന്‍ വെറുതെ ഇരിപ്പല്ലേ '' ദിലീപ് മേനോന് ഒരുങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഒരു കാര്യം മുന്‍കൂട്ടി പറയാം. വീട്ടിലേക്ക് ആരെങ്കിലും വരുന്ന നേരം നോക്കി മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുന്ന നിന്റെ സ്വഭാവം ഇന്ന് കാണിക്കരുത്. സുമിത്രയുടെ കൂടെ വരുന്ന ടീച്ചര്‍മാരെ ഞങ്ങള്‍ രണ്ടാളും കൂടി അകത്ത് വിളിച്ചിരുത്തി സംസാരിച്ചോളാം. ആണുങ്ങളെ ഉമ്മറത്ത് നീ വേണം സ്വീകരിച്ചിരുത്താന്‍ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അതിനിപ്പോള്‍ ഞാന്‍ അന്നത്തെപ്പോലെ കുട്ടിയൊന്നുമല്ലോ. ആ കാര്യം ഞാനേറ്റു ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ബസ്സിലാവുമ്പോള്‍ പത്തു മുപ്പത് ആളെങ്കിലും ഉണ്ടാവും. അതനുസരിച്ച് വേണ്ടതൊക്കെ നമ്മള് ഒരുക്കി വെക്കണം ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്തൊക്കേയാ വേണ്ടത് എന്ന് പറയൂ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഇവിടെ ഹലുവ ഇരിപ്പുണ്ട്. വേണച്ചാല്‍ ഒരു മധുരം കൂടി ആവാം . ഒന്നുകില്‍ സ്വീറ്റ്. അല്ലെങ്കില്‍ കേയ്ക്ക്. പിന്നെ അച്ചപ്പവും ബിസ്ക്കറ്റും അപ്പം ഞാന്‍ ഉണ്ടാക്കുന്നുണ്ട്. മധുരത്തിന്ന് അതൊക്കെ ധാരാളം മതി ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' പിന്നെ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എരുവിന്ന് പരിപ്പുവട ചുടാമെന്ന് വെച്ചിട്ടുണ്ട്. മിക്സ്ച്ചറും മുറുക്കും ചിപ്സും വാങ്ങാം. നേന്ത്രപ്പഴം നുറുക്ക് കൂടിയായാല്‍ ധാരാളമായി ''. വലിയമ്മയ്ക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. മൂന്നുമണി കഴിഞ്ഞതേയുള്ളൂ യാത്രയയപ്പുസംഘം വീട്ടിലെത്തി. സ്കൂള്‍ബസ്സിലും ഒരുകാറിലുമായാണ് അവരെത്തിയത്. കാറില്‍ നിന്ന് ചെറിയമ്മയും വേറൊരു സ്ത്രീയും ഒരു പുരുഷനും ഇറങ്ങി. ബസ്സില്‍ നിന്ന് ബാക്കിയുള്ളവരും. ആകെ മുപ്പത്തി മൂന്നുപേര്‍.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' കൂടെയുള്ളത് മാനേജറും ഹെഡ്മിസ്ട്രസ്സും ആണ്. അയാളുടെ കാറാണ് അത് '' വലിയമ്മ പറഞ്ഞു. ആഗതരെ എതിരേല്ക്കാന് വലിയമ്മയുടെ കൂടെ ഇറങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' സുശീലയുടെ മകനാണ് ഇത് . ലീവില്‍ വന്നിട്ട് ഒരു മാസമായി '' വലിയമ്മ പരിചയപ്പെടുത്തിയപ്പോള്‍ കൈകൂപ്പി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' യാത്രയയപ്പ് പോലുള്ള ചടങ്ങുകളിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. പാര്‍ട്ടി കാര്യങ്ങള്‍ നോക്കാനേ സമയം പോരാ. അതിനുപുറമേയാണ് പഞ്ചായത്ത് പരിപാടികളും സഹകരണബാങ്ക് പ്രസിഡണ്ട് സ്ഥാനവും '' മാനേജര്‍ പറഞ്ഞു '' സുമിത്രടീച്ചറുടെ കാര്യത്തില്‍ അതു പറഞ്ഞിരിക്കാന്‍ പറ്റില്ലല്ലോ. മാധവന് മാഷ് പാര്ട്ടിടെ അനുഭാവിയല്ലേ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ജോലിയില്‍ നിന്ന് പിരിഞ്ഞുപോരുന്ന എന്റെ ചെറിയമ്മയെ എല്ലാവിധ തിരക്കുകളും മാറ്റിവെച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന്ന് ഒരുപാട് നന്ദിയുണ്ട് '' ദിലീപ് മേനോന് അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു മണിക്കൂറിലേറെ സ്കൂള്‍ കാര്യങ്ങളും വീട്ടുവിശേഷങ്ങളും നാട്ടു വര്‍ത്തമാനവും സംസാരിച്ചിരുന്ന് ചായകുടിയും കഴിഞ്ഞ ശേഷമാണ് അതിഥികള്‍ തിരിച്ചുപോയത്. വീടും പറമ്പും കാണാനിറങ്ങിയ ചിലര്‍ ഉപ്പിലിടാന്‍ പറ്റിയ കണ്ണിമാങ്ങയും കര്‍ക്കിടക പ്ലാവിലെ ഇടിച്ചക്കയും വലിയമ്മയോട് ചോദിച്ചുവാങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അങ്ങിനെ ആ ചടങ്ങും കഴിഞ്ഞു '' എല്ലാവരും പോയപ്പോള്‍ ചെറിയമ്മ പറഞ്ഞു '' ഇനി മുതല്‍ ഈ വീടന്നെ ലോകം ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അല്ലെങ്കിലും അത് അങ്ങിനെത്തന്നെ. ജോലിയില്‍ നിന്ന് പിരിഞ്ഞാല്‍ ആണുങ്ങള് എന്തെങ്കിലും പൊതുകാര്യത്തിന്ന് ഇറങ്ങും. പെണ്ണുങ്ങള് വെപ്പുംതീനുമായി വീട്ടില്‍ ഒതുങ്ങിക്കൂടും '' വലിയമ്മ പറഞ്ഞു '' അതു പോട്ടെ, ഞങ്ങള്‍ ഒരുക്കിയതൊക്കെ പോരേ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ധാരാളം. ഇത്രയൊന്നും ഞാന്‍ കരുതിയില്ല ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' സുശീലയ്ക്ക് ഒന്നും വേണ്ടിവന്നില്ല. ഞാന്‍ പിരിഞ്ഞു വരുമ്പോള്‍ കൂടെ വന്നോര്ക്ക് മുറുക്കും അമ്പലത്തില്‍ വഴിപാടാക്കിയ കൂട്ടുപായസവും ആണ് കൊടുത്തത്. ഇതെങ്കിലും ഇത്തിരി കേമമായിക്കോട്ടേ എന്ന് കരുതി. എനിക്കതല്ല സുമിത്രേ സന്തോഷം. നമ്മുടെ ദീപു ഗൃഹനാഥന്റെ സ്ഥാനത്തു നിന്ന് വേണ്ടതൊക്കെ ചെയ്തു. ആദ്യമായിട്ടാണ് അവന് ഒരു കാര്യത്തിന്ന് മുമ്പില്‍ നില്‍ക്കുന്നത് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എനിക്കും സന്തോഷമായി. ആ മാനേജര്‍ പറഞ്ഞതു കേട്ടില്ലേ. എന്തൊക്കെ തിരക്കുകള്‍ മാറ്റിവെച്ചിട്ടാണ് അയാള്‍ ഇങ്ങോട്ട് വന്നത് '' ദിലീപ് മേനോന് പറഞ്ഞു .</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' നീ അത് വിശ്വസിച്ചോ. അതൊക്കെ വെറും ചപ്പടാച്ചിയല്ലേ. അയാള്‍ എല്ലാ ദിക്കിലും ചെല്ലും. ഇതുപോലെ പറയും ചെയ്യും ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഈ ഒഴിവുകാലം എനിക്ക് മറക്കാന്‍ പറ്റില്ല. എന്തെല്ലാം അനുഭവങ്ങള്‍. ഒക്കെ സ്വപ്നംപോലെ തോന്നുന്നു '' ദിലീപ് മേനോന് ഉറക്കെ ആത്മഗതം ചെയ്തു .</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇരുട്ട് പടര്‍ന്നു തുടങ്ങി. ക്ലാസ്സ് വിട്ടതും ഉണ്ണിക്കുട്ടന് പോയിട്ടുണ്ടാവും. അമ്മയെ കാണാന്‍ പോവുന്ന കാര്യം രാവിലെ അവന് പറഞ്ഞിരുന്നു. ഇളയച്ഛന് ഇനിയും എത്തിയിട്ടില്ല. കാലത്തേ പപ്പനമ്മാമനോടൊപ്പം പോയതാണ്. കുഞ്ഞുണ്ണിമാമയെ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കൂട്ടിയിട്ടു പോയിട്ടുണ്ടാവും. പല തവണ മൊബൈലില്‍ വിളച്ചിട്ടും ഇളയച്ഛന് എടുത്തില്ല എന്ന് ചെറിയമ്മ പറയുന്നത് കേട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എട്ടരയോടെ ഒരു ഓട്ടോറിക്ഷയിലാണ് ഇളയച്ഛന് എത്തിയത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്താ മൊബൈല്‍ സ്വിച്ചോഫ് ചെയ്തു വെച്ചത്. ആറേഴു പ്രാവശ്യം ഞാന്‍ വിളിച്ചിരുന്നു ''. ചെറിയമ്മ പറഞ്ഞു </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
''രണ്ടുമൂന്ന് ദിവസമായി അത് പണിമുടക്കിലാണ്. എന്തോ തകരാറുണ്ട്. മാറ്റാറായി എന്ന് തോന്നുന്നു ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ആസ്പതിയില്‍ ആയതോണ്ട് ഓഫ് ചെയ്തതാവും എന്നാ ഞാന്‍ ഒടുക്കം കരുതിയത് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അതിനാരാ ആസ്പത്രിയില്‍ പോയത് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' പിന്നെ ഇത്ര നേരം എവിടെയായിരുന്നു ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
''ഒക്കെ ഞാന്‍ വിസ്തരിച്ച് പറയാം. ആദ്യം ഈ ഡ്രസ്സ് മാറ്റിയിട്ട് വരട്ടെ '' അദ്ദേഹം പത്തായപ്പുരയിലേക്ക് നടന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വെള്ളനിറത്തില്‍ വരകളുള്ള ലുങ്കിയും കയ്യില്ലാത്ത ബനിയനും ധരിച്ച് അദ്ദേഹം വൈകാതെ തിരിച്ചെത്തി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഇനി പറയൂ, എന്തേ ഉണ്ടായത് '' ചെറിയമ്മ ചോദിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഈ വയസ്സിനിടെ എതയോപേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ അളിയനെപ്പോലെ ഒരാളെ കണ്ടിട്ടില്ല, ഇനി കാണുന്നും തോന്നുന്നില്ല ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്താ, ഇന്നും കുഞ്ഞുണ്ണിയേട്ടന് ഏടത്തിയമ്മയോടും മക്കളോടും ലഹള കൂടിയോ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അതൊന്നൂല്യാ. പക്ഷെ ചികിത്സയുടെ കാര്യം ആലോചിക്കുന്നതിന്നുമുമ്പ് ഭാഗം നടത്തണം എന്ന് പുള്ളിക്ക് ഒരേ വാശി ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്നിട്ട് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ആ കുട്ടികള്‍ക്ക് അങ്ങിനെയൊന്നൂല്യാ. മകന് ഒരക്ഷരംമിണ്ടാതെ എല്ലാം കേട്ടുംകൊണ്ട് മിണ്ടാതിരുന്നു. അച്ഛന് ഓഹരി തന്നാലും തന്നില്ലെങ്കിലും ഞങ്ങള്‍ക്ക് വിരോധമില്ല എന്ന് മകളുടെ ഭര്‍ത്താവ് പറയുകയുംചെയ്തു. ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' പിന്നെന്താ പ്രശ്നം ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എങ്കില്‍ ഉടനെ ഒസ്യത്ത് എഴുതണം എന്നായി തന്റെ ഏട്ടന് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്നിട്ട് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' വക്കീലിനെ കണ്ട് സംസാരിക്കാന്‍ ചെന്നു. അയാള്‍ക്ക് കോടതിയിലേക്ക് പോവാനുള്ള സമയത്താണ് എത്തുന്നത്. വൈകുന്നേരം വരാന്‍ പറഞ്ഞു. അവിടെ ചെന്ന് സംസാരിച്ച് എല്ലാം ശരിയാക്കിയിട്ട് വരുന്ന വഴിയാണ് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' നല്ല കഥ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അതിലും വലിയ കഥയാണ് ഇനിയുള്ളത് ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അതെന്താ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' മൂപ്പര്‍ക്ക് മൂത്ത അളിയന് കുറെ പണം സഹായിച്ചിട്ടുണ്ടത്രേ. ആ സംഖ്യ മടക്കി കൊടുക്കും മുമ്പ് അയാള്‍ മരിച്ചു. പണം മടക്കി കൊടുക്കാനായില്ല. അതു കൊടുത്ത് ഭൂമി വാങ്ങി. ഇപ്പോള്‍ ആ സ്ഥലം രാജിക്ക് കൊടുക്കണം. പ്രമാണം റജിസ്റ്ററാക്കിയിട്ടേ ചികിത്സയ്ക്ക് ചെല്ലൂ എന്ന് ഒരേ നിര്‍ബന്ധം. ആധാരം എഴുത്തുകാരനെ കണ്ട് നാളെയ്ക്ക് തന്നെ റജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഭാര്യയും മക്കളും എതിരൊന്നും പറഞ്ഞില്ലേ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഭാര്യക്ക് ചെറിയൊരു ഇഷ്ടക്കേട് ഉള്ളതുപോലെ തോന്നി. അളിയനോട് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പണം മടക്കിക്കൊടുത്താല്‍ പോരേ എന്ന് ചോദിച്ചു ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' എന്നിട്ട് ''</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' പപ്പനമ്മാമന് ഉണ്ടായിരുന്നത് നന്നായി. ഇത്രയും കാലത്തെ പലിശ കൂട്ടി നോക്കാന്‍ അദ്ദേഹം പറഞ്ഞു. കണക്കാക്കി നോക്കുമ്പോള്‍ സ്ഥലം മാത്രം കൊടുത്താല്‍ മതിയാവില്ല, വലിയൊരു സംഖ്യയും കൊടുക്കേണ്ടി വരും. അതിനും പുറമെയാണ് ഇതകാലം ഭൂമിയില്‍ നിന്ന് കിട്ടിയ ആദായം ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അതൊന്നും ഉണ്ടായിട്ടല്ലല്ലോ എന്റെ മകള്‍ ഇതുവരെ ജീവിച്ചത്. അയമ്മടെ മനസ്താപം നേടിയിട്ട് അവള്‍ക്ക് ഒന്നും വേണ്ടാ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അധിക കാലം ഇനിയില്ല എന്ന തോന്നല്‍ അളിയന്റെ ഉള്ളിലുണ്ടോ എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോള്‍ കുറ്റബോധവും ഉണ്ടാവും. ഏതായാലും അര്‍ഹതയില്ലാത്ത ഒന്നുമല്ല രാജിക്ക് കിട്ടുന്നത് . സ്ഥലം കിട്ടി എന്നുവെച്ച് ദൈവകോപമോ മനസ്താപമോ ഒന്നും അവള്‍ക്ക് ഉണ്ടാവില്ല. ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' ഒടുക്കം എന്തു തീരുമാനിച്ചു ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' നാളെ മറ്റന്നാളായിട്ട് നേരത്തെ പറഞ്ഞതൊക്കെ തീര്‍ത്തിട്ട് ഞായറാഴ്ച എല്ലാവരുംകൂടി മരുമകന്റെ വീട്ടിലേക്ക് പോവുന്നു. ഇനി ചികിത്സയും ടെസ്റ്റുകളും അവിടെയാവാമെന്ന് നിശ്ചയിച്ചു ''. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നുവന്ന ഡോക്ടറെ കാണീക്കേണ്ടേ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ നമുക്കെന്താ ''.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'' നേരം എത്രയായി എന്നറിയ്യോ. ആഹാരം കഴിച്ചിട്ട് കിടക്കാന്‍ നോക്കാം '' വലിയമ്മ സംഭാഷണത്തിന്ന് തിരശീലയിട്ടു.</div>
<div style="text-align: justify;">
<br /></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com6tag:blogger.com,1999:blog-1449243775792706953.post-50900016588321493292014-10-29T20:03:00.005-07:002014-10-29T20:06:17.465-07:00അദ്ധ്യായം - 41.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><br /></b><b>'' സുമിത്രേ, നീയും ഇവരുടെകൂടെ ഇരുന്നോ. അമ്പലത്തില്‍ തൊഴുതിട്ടേ സ്കൂളില്‍ പോണുള്ളൂ എന്നല്ലേ പറഞ്ഞത്. നേരം വൈകണ്ടാ '' തന്റെ പുറകിലായി നിന്ന അനിയത്തിയോട് വലിയമ്മ പറഞ്ഞു. </b><br />
<br />
<b>ഇളയച്ഛന് ഇരുന്ന കസേലയ്ക്ക് തൊട്ടടുത്തതില്‍ ചെറിയമ്മ ഇരുന്നു. മേശപ്പുറത്തുവെച്ച കാസറോളില്‍ നിന്ന് അവര്‍ ഇഡ്ഢലിയെടുത്ത് പ്ലെയിറ്റുകളില് വിളമ്പി, അതിനു മുകളിലായി ഉള്ളിസ്സാമ്പാറും.</b><br />
<br />
<b>'' ഇതെന്താ ഇങ്ങിനെയിരിക്കുന്ന് '' ഇഡ്ഢലിയില്‍ കൈ വെച്ചതും ഇളയച്ഛന് ചോദിച്ചു.</b><br />
<br />
<b>ദിലീപ് മേനോന് പലഹാരത്തില്‍ തൊട്ടുനോക്കി. പശപോലെ ഒട്ടുന്നുണ്ട്.</b><br />
<br />
<b>'' ഒട്ടലുണ്ട് അല്ലേ? എനിക്ക് നേരത്തെതന്നെ സംശയം തോന്നിയതാണ്. കാറ്റുകൊണ്ട് വെടിച്ചാല്‍ ശരിയാവുമെന്ന് കരുതി പാത്രം അടയ്ക്കാതെ വെച്ചുനോക്കി. എന്നിട്ടും പറ്റീലാ. ഇത് അരിയുടെ കുഴപ്പം തന്നെയാണ് '' വലിയമ്മ വിശദീകരിച്ചു.</b><br />
<br />
<b>'' ഇന്നലെവരെ തകരാറൊന്നും കണ്ടില്ലല്ലോ ''.</b><br />
<br />
<b>'' ആ അരി തീര്‍ന്നു. ഇത് ഇന്നലെ ഉണ്ണിക്കുട്ടന് ഇവിടുത്തെ കടയില്‍ നിന്ന് വാങ്ങിയതാ. ഇഡ്ഢലി ഉണ്ടാക്കാന്‍ പറ്റുന്ന അരി ചോദിച്ചു വാങ്ങണം എന്ന് ഞാന്‍ ചെക്കനോട് പ്രത്യേകം പറഞ്ഞതാണ്. ആ ഊമ അത് മിണ്ടിയിട്ടുണ്ടാവില്ല ''.<br /><br />'' എല്ലാ അരിയും ഇഡ്ഢലിക്ക് പറ്റില്ലേ വലിയമ്മേ ''.<br /><br />'' ഇല്ല. ജയ, ജ്യോതി തുടങ്ങിയ ചിലതിന്റെ അരി ശരിയാവില്ല. അര വേവിട്ട് പുഴുങ്ങിയാല്‍ ചിലപ്പോള്‍ ശരിയാവും. മില്ലുകാര്‍ അതൊന്നും നോക്കീട്ടല്ലല്ലേ അരി ഉണ്ടാക്കി വില്‍ക്കുന്നത് ''.<br /><br />'' ഉണ്ണിക്കുട്ടന് കഴിച്ചിട്ട് ഒന്നും പറഞ്ഞില്ലേ '' പപ്പനമ്മാമന് ചോദിച്ചു.<br /><br />'' ഒരു മാസമായിട്ട് അവന് വെള്ളച്ചോറ് തയിരുകൂട്ടി ഉണ്ടിട്ട് പോവും. വേനല്‍ചൂടില്‍ ദേഹം കേടുവരാതെ നോക്കലാണ്. എല്ലാവരും കുറച്ചു നേരം ഇരിക്കാച്ചാല്‍ ഞാന്‍ ഉപ്പുമാവ് ഉണ്ടാക്കിത്തരാം. വറുത്ത റവ ഇരിപ്പുണ്ട് ''.<br /><br />'' ഒന്നും വേണ്ടാ സുഭദ്രേ. ഒരു നേരം ഇങ്ങിനത്തെ തകരാറൊക്കെ ഉണ്ടാവും. അത് കാര്യമാക്കാനില്ല '' പപ്പനമ്മാമന് പറഞ്ഞു '' വല്ലതും കഴിച്ചിട്ട് വേഗം ചെല്ലണം. കുഞ്ഞുണ്ണിടെ മകളും എത്തിയിട്ടുണ്ടാവും. എന്താ വേണ്ടത് എന്ന് എല്ലാവരോടും കൂടി ആലോചിച്ച് പറ്റിയാല്‍ ഇന്നന്നെ എവിടേക്കെങ്കിലും കൊണ്ടുപോണം ''.<br /><br />'' എനിക്ക് അയാളുടെ സ്വഭാവം തീരെ പറ്റില്ല. ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണ് ''.ഇളയച്ഛന് പറഞ്ഞു '' ഇങ്ങിനത്തെ അവസരത്തില്‍ അത് വിചാരിച്ചിരിക്കാന്‍ പാടില്ലല്ലോ എന്നുകരുതി ക്ഷമിക്കുന്നതാണ് ''.<br /><br />'' അതേതായാലും നന്നായി. ലോകത്ത് കാണുന്ന ഏറ്റവും വിചിത്രമായ പ്രതിഭാസം എന്താന്നാ മാധവന്റെ ധാരണ ''.<br /><br />'' ശരിക്ക് ഒരു ഉത്തരം പറയാന്‍ പറ്റില്ല. ചിലര്‍ക്ക് സാധാരമാണെന്ന് തോന്നുന്നത് വേറെ ചിലര്‍ക്ക് വിചിത്രമായി തോന്നാം ''.<br /><br />'' എന്നാലേ അങ്ങിനെ ഒന്നുണ്ട്. മനുഷ്യന്റെ ചില സമയത്തെ പെരുമാറ്റം പോലെ വിചിത്രമായി മറ്റൊന്നില്ല ''.<br /><br />'' എനിക്ക് മനസ്സിലായില്ല ''.<br /><br />'' കുഞ്ഞുണ്ണിയുടെ കാര്യംതന്നെ എടുക്കാം. അയാള്‍ക്ക് ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണെന്ന് ഇപ്പോള്‍ മാധവന് പറഞ്ഞതല്ലേയുള്ളൂ. അതാണ് മനുഷ്യന്റെ പെരുമാറ്റം വിചിത്രമാണെന്ന് പറഞ്ഞത് ''.<br /><br />'' അങ്ങിനെ നോക്കുമ്പോള്‍ ശരിയാണ് ''.<br /><br />'' എല്ലാം എനിക്ക് വേണം എന്ന ദുര്‍മോഹം ഉള്ളതോണ്ട് ഒരുവിധം എല്ലാവരേയും വെറുപ്പിച്ചു. എനിക്കേ അറിയൂ മറ്റുള്ളവര്‍ മണ്ടന്മാര് എന്ന തോന്നല്‍ അയാളെ ഒരു ധിക്കാരിയാക്കി. സ്വന്തം മനസ്സിലുള്ളത് ആരോടും പറയാതെ ഒറ്റയാന് മനോഭാവം പുലര്‍ത്തിയതു കാരണം ഭാര്യയ്ക്കും മക്കള്‍ക്കും കൂടി അയാളെ മനസ്സിലാക്കിയില്ല ''.<br /><br />'' അതാണല്ലോ അയാളുടെ ജീവിതം ഇങ്ങിനെ പരാജയപ്പെട്ടത് ''.<br /><br />'' നമ്മള് സംസാരിച്ചുകൊണ്ടിരുന്ന വിഷയവും വേറൊരു വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചാണ് ''.<br /><br />'' എനിക്കും ആ അഭിപ്രായം ഇല്ലാതില്ല ''.<br /><br />'' ശേയ്. അതിപ്പോള്‍ പറയണ്ടാ '' ചെറിയമ്മ കണ്ണിറുക്കിക്കാണിക്കുന്നത് കണ്ടു.<br /><br />അതോടെ സംഭാഷണം നിലച്ചു. വേഗം ഭക്ഷണം കഴിച്ച് മൂന്നുപേരും ഇറങ്ങാന്‍ ഒരുങ്ങി.<br /><br />'' ഞാനുംകൂടി വരാം '' ദിലീപ് മേനോന് പറഞ്ഞു.<br /><br />'' വേണ്ടാ. അവിടെ എന്തൊക്കെ ഗുസ്തിയാ ഉണ്ടാവുക എന്നറിയില്ല '' ഇളയച്ഛന് മറുത്തു പറഞ്ഞതോടെ ആ പരിപാടി ഉപേക്ഷിച്ചു.<br /><br />അകത്തേക്ക് ചെല്ലുമ്പോള്‍ വലിയമ്മ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ എഴുന്നേറ്റിരിക്കുന്നു. വലിയമ്മ അങ്ങിനെയാണ്. എത്ര പെട്ടെന്നാണ് അവര്‍ ഭക്ഷണം കഴിച്ചു തീര്‍ക്കാറ്.<br /><br />'' എന്താ വലിയമ്മേ ഇപ്പോള്‍ പറയണ്ടാ എന്ന് ചെറിയമ്മ പറഞ്ഞത് '' ജിജ്ഞാസ ചോദ്യരൂപത്തില്‍ പുറത്തുചാടി.<br /><br />'' എന്തായി ആങ്ങളയും പെങ്ങളും തമ്മിലുള്ള ഉപ്പേരിപ്പിണക്കം '' മറു ചോദ്യമാണ് വലിയമ്മയില്‍ നിന്ന് ഉയര്‍ന്നത്.<br /><br />അപ്പോള്‍ എല്ലാവരും കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു. അനിതയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വലിയമ്മയ്ക്ക് കൈമാറി.<br /><br />'' ഇങ്ങിനെ ആവുമെന്ന് കരുതിയില്ല, വലിയമ്മേ '' ദിലീപ് മേനോന് തല കുനിച്ചു '' നാട്ടില്‍ വരണം, ജാഫറിനോടൊപ്പം ചുറ്റിക്കറങ്ങണം. കുറെ വേലയും പൂരവും കാണണം. ഇതൊക്കേയേ മോഹിച്ചുള്ളൂ. അതാണ് അനിതയേയും കുട്ടിയേയും കൂട്ടാതെ ഒറ്റയ്ക്ക് പോന്നത്. മുംബെയില്‍ ഇറങ്ങിയാല്‍ അമ്മ അവിടെ നില്ക്കാന് പറയും. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നൂ ''.<br /><br />'' അതാ അവര്‍ പറഞ്ഞോണ്ടിരുന്നത്. പഠിച്ചു മിടുക്കരായി, വലിയ ഉദ്യോഗം നേടി, നല്ല ചുറ്റുപാടായി. ധാരാളം സമ്പാദിക്കുന്നുണ്ട്. എന്ത് ഉണ്ടായിട്ടെന്താ ആങ്ങളയ്ക്കും പെങ്ങള്‍ക്കും പ്രായത്തിന്ന് അനുസരിച്ച പക്വത മാത്രം ആയില്ല എന്ന് പറയുകയായിരുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി ആരെങ്കിലും വേലയും പൂരവും കാണാന്‍ ഓടി പോര്വോ ''.<br /><br />ഒന്നും പറയാനില്ല. സത്യമല്ലേ ഇതെല്ലാം. ദിലീപ് മേനോന്റെ മുഖത്ത് നിഴലിച്ച വിഷാദം സുഭദ്ര ടീച്ചര്‍ ശ്രദ്ധിച്ചു. അവര്‍ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ചു, പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു തുടങ്ങി. പെട്ടെന്നയാള്‍ വലിയമ്മയുടെ സാന്ത്വനത്തില്‍ ആശ്വാസംകൊള്ളാറുള്ള സ്കൂള്‍കുട്ടിയായി.<br /><br />'' നിനക്ക് ഒര്‍മ്മവെച്ച കാലം മുതല്‍ക്ക് ഇതന്നെ അവസ്ഥ. രണ്ടിനും തമ്മില്‍ത്തല്ലാന്‍ കാരണമൊന്നും വേണ്ടാ. ഒടുക്കം അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ കരഞ്ഞുംകൊണ്ട് നീ എന്റടുത്ത് വരും ''<br /><br />'' അന്നും അവളാണ് പ്രശ്നം ഉണ്ടാക്കാറ് ''.<br /><br />'' ആയിരിക്കും. സ്കൂള്‍പൂട്ടിയാല്‍ അമ്മ അച്ഛന്റെ അടുത്തേക്ക് പോവും. രണ്ടാളേയും കൂടെ കൂട്ടാന്‍ മോഹമില്ലാഞ്ഞിട്ടല്ല, അമ്മ അവളെ മാത്രം കൊണ്ടുപോവ്വാറ്. അവിടെ ചെന്ന് രണ്ടുംകൂടി അടിപിടി കൂടിയാല്‍ അച്ഛന്റെ കയ്യില്‍ നിന്ന് ചുടുക്കനെ കിട്ടും. അതൊഴിവാക്കാനാണ് നിന്നെ ഇവിടെ നിര്‍ത്തി പോയിരുന്നത് ''.<br /><br />'' അച്ഛനും അമ്മയ്ക്കും അന്നും എന്നെക്കാള്‍ ഇഷ്ടം അവളോടായിരുന്നു ''.<br /><br />'' അത് വെറുതെ തോന്നുന്നതാണ്. നിന്റെ പാലുകുടി മാറും മുമ്പ് അവളെ പ്രസവിച്ചു. പിന്നെ ഞാനാ നിന്നെ നോക്കിയത്. അതോണ്ട് നിനക്ക് അമ്മ വേണം എന്ന നിര്‍ബ്ബന്ധം ഉണ്ടായിരുന്നില്ല. അവള്‍ക്ക് അമ്മയെ പിരിഞ്ഞ് ഇരിക്കാനും പറ്റില്ല. പിന്നെ എന്താ ചെയ്യാ. നിന്നെ എന്നെ ഏല്‍പ്പിച്ച് വണ്ടി കയറുമ്പോള്‍ സുശീലടെ കണ്ണില്‍നിന്ന് പുഴപോലെ വെള്ളം ഒഴുകാറുള്ളത് ഞാന്‍ മറന്നിട്ടില്ല ''.<br /><br />'' ഇനിയെന്താ വേണ്ടത് ''.<br /><br />'' നീയൊന്നും ചെയ്യേണ്ടാ. കാര്യങ്ങളുടെപോക്ക് ഇന്നലെ സുശീല എന്നെ വിളിച്ച് പറഞ്ഞപ്പോഴേ ഞാന്‍ മാഷേട്ടനേയും സുമിത്രയേയും അറിയിച്ചു. മാഷേട്ടന് മുകുന്ദേട്ടനോട് സംഭവം പറഞ്ഞു. മൂപ്പര് പട്ടാളക്കാരന്റെ തനി സ്വരൂപം കണിച്ചിട്ടുണ്ടാവും. ഈറ്റുപ്പുലിപോലെ നിന്ന നിന്റെ പെങ്ങള് പൂച്ചയുടെ മുമ്പില്‍പ്പെട്ട എലിയെപ്പോലെയായി. ഇപ്പോള്‍ പോരാനുള്ള അടുക്കലും ഒതുക്കലും ആവും ''.<br /><br />'' എപ്പോഴാ എത്തുക ''.<br /><br />'' പ്ലെയിനിലാ വരുന്നത് എന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ. ബാക്കിയൊക്കെ മാഷേട്ടനെ അറിയൂ ''.<br /><br />'' അനിതയെ വിളിച്ച് ചോദിക്കട്ടെ ''.<br /><br />'' അവളുടെ അടുത്ത് ചോദിച്ചിട്ടാണോ നിന്റെ അച്ഛന് കാര്യങ്ങളൊക്കെ നിശ്ചയിക്കാറുള്ളത്. വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ സുശീല വിളിക്കും. അതുവരെ നീ പോയി ടി.വി. കണ്ടോ ''.<br /><br />എപ്പോഴോ വരട്ടെ, പ്രശ്നങ്ങള്‍ തീര്‍ന്നുവല്ലോ. ആ സന്തോഷത്തോടെ അയാള്‍ എഴുന്നേറ്റു.</b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com8tag:blogger.com,1999:blog-1449243775792706953.post-87751332409890796682014-10-15T04:05:00.001-07:002014-10-15T04:05:27.491-07:00അദ്ധ്യായം - 40.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>പല്ലുതേപ്പ് കഴിഞ്ഞതും ദിലീപ്മേനോന്‍ തോര്‍ത്തുമെടുത്ത് അമ്പലക്കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍ കയറി തൊഴുതു പ്രാര്‍ത്ഥിക്കണം. ഇന്നലെ അനിത പറഞ്ഞ മട്ടിലൊന്നും സംഭവിക്കാതെ ഭഗവാന് കാത്തുകൊള്ളട്ടെ. ഭാഗ്യത്തിന്ന് പുറത്ത് വലിയമ്മയെ കാണാനില്ല. അല്ലെങ്കില്‍ വെള്ളം മാറി കുളിച്ച് അസുഖം വരുത്തേണ്ടാ എന്നു പറഞ്ഞ് വിലക്കിയേനേ.<br /><br />ഉദിക്കുമ്പോഴേക്കും തന്നെ വെയിലിന്ന് എന്തൊരു ചൂടാണ്. കുളത്തിലെ വെള്ളം വറ്റിതുടങ്ങിയിരിക്കുന്നു. ഉള്ള വെള്ളത്തിന്നുമീതെ പച്ചനിറത്തിലുള്ള പാടയുടെ ആവരണമുണ്ട്. താഴത്തേക്ക് ഇറങ്ങുംതോറും പടവുകള്‍ നല്ലപോലെ വഴുക്കുന്നു. നില്ക്കുന്ന പടവില്‍ ഇരുന്ന് കയ്യൂന്നി വെള്ളത്തിലേക്ക് ഇറങ്ങി മുകള്‍പ്പരപ്പിലെ പാട കൈകൊണ്ട് നീക്കീ. മുങ്ങി പൊങ്ങിയപ്പോള്‍ ഉന്മേഷം തോന്നി. സോപ്പ് എടുക്കാതെയാണ് പോന്നത് എന്ന ഓര്‍മ്മ അപ്പോഴാണ് വന്നത്. തലയും മേലും തുടച്ച് അമ്പലത്തിലേക്ക് നടന്നു.<br /><br />മേല്‍ശാന്തി കൃഷ്ണന്‍നമ്പൂതിരി നല്ലതുപോലെ തടിച്ചിരിക്കുന്നു. കുടവയറിന്ന് മീതെ പൂണൂല് ഒട്ടികിടപ്പുണ്ട്. കറുപ്പും വെളുപ്പും കലര്‍ന്ന മുടി കുറെ കൊഴിഞ്ഞിരിക്കുന്നു.<br /><br />'' എന്താ ഇഷ്ടാ താന്‍ ഇങ്ങോട്ട് വരാത്തത് എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു '' അദ്ദേഹം ചിരിച്ചു '' വന്ന കാര്യം സുഭദ്രാമ്മ പറഞ്ഞിരുന്നു. മാസം ഒന്നായില്ലേ വന്നിട്ട് ''. <br /><br />'' ഉവ്വ്. ഓരോരോ തിരക്കുകള്‍ കാരണം വരാനായില്ല ''.<br /><br />'' ഭൂമിയുടെ ഏതു തലയ്ക്കല്‍ പോയിരുന്നാലും മനുഷ്യന് നാട്ടിലെ ദൈവത്തിനെ മറക്കാന്‍ പാടില്ല. മറന്നാല്‍ കര പിടിക്കില്ല ''.<br /><br />'' മറന്നിട്ടൊന്നും ഇല്ല. എപ്പോഴും ഓര്‍ക്കാറുണ്ട് ''.<br /><br />'' ഞാന്‍ തന്നെ പറഞ്ഞതല്ലട്ടോ. പൊതുവായിട്ട് ഒരു തത്വം പറഞ്ഞൂന്ന് മാത്രം. സുഭദ്രാമ്മ ഇടയ്ക്ക് തന്റെ പേരില്‍ വഴിപാട് നടത്താറുണ്ട് ''.<br /><br />'' ഭാര്യയും മകനും വരുന്നുണ്ട്. അവരേയും കൂട്ടി പിന്നീട് വരാം ''.<br /><br />'' കൂത്തും കുമ്മാട്ടിയും നടത്തണം എന്ന് ആളുകള്‍ പറയുന്നുണ്ട്. അത് മുടങ്ങിയിട്ട് കാലം ഇശ്ശിയായി. നല്ല ചിലവുള്ള സംഗതിയാണ്. കയ്യയച്ച് എന്തെങ്കിലും തരണംട്ടോ ''.<br /><br />'' തീര്‍ച്ചയായും ''. ദക്ഷിണ നല്കി പ്രസാദം വാങ്ങി പുറത്തിറങ്ങി. <br /><br />തറവാടിന്റെ അകത്തളത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങിവന്ന ചിരിയുടെ അലകളാണ് എതിരേറ്റത്. പപ്പനമ്മാമനും ഇളയച്ഛനും എന്തോ പറഞ്ഞ് ചിരിക്കുകയാണ്. ഇത്ര നേരത്തെ പപ്പനമ്മാമന് വരുന്ന പതിവില്ല. ഇന്ന് എന്താണാവോ വിശേഷം.<br /><br />'' നീ എഴുന്നേറ്റിട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്. മാമന് നേരത്തെ തോര്‍ത്തും എടുത്ത് അമ്പലക്കുളത്തിലേക്ക് പോയി എന്ന് ഉണ്ണിക്കുട്ടന് പറഞ്ഞിട്ടാ ഞാന്‍ അറിഞ്ഞത് '' വലിയമ്മ പറഞ്ഞു '' കുളിച്ചു തൊഴുകാന്‍ ഇന്ന് എന്താ വിശേഷിച്ച് ''.<br /><br />'' ഭാര്യയും മകനും വരുന്ന സന്തോഷം കൊണ്ടാവും. അല്ലാതെന്താ '' ചെറിയമ്മ അഭിപ്രായപ്പെട്ടു.<br /><br />സത്യസ്ഥിതി ഇതല്ലല്ലോ. അതെങ്ങിനെ ഇവരോട് പറയും. കഴിഞ്ഞ രാത്രി അനിത പറഞ്ഞ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല. എന്തിന് മുന്‍കൂട്ടി അതെല്ലാം പറഞ്ഞ് ഇവരെക്കൂടി വിഷമിപ്പിക്കണം. അറിയുമ്പോള്‍ അറിഞ്ഞോട്ടെ. തല്ക്കാലം ഒന്നും പറയാതിരിക്കുന്നതാണ് ഭംഗി.<br /><br />'' ഞാന്‍ ഈറന്‍ മാറിയിട്ടു വേഗം വരാം '' എന്നും പറഞ്ഞ് അകത്തേക്ക് നടന്നു. <br /><br />വൈകീട്ട് അനിത വിളിച്ചപ്പോള്‍ എന്തോ പന്തികേട് ഉണ്ട് എന്ന് പറഞ്ഞിരുന്നു. രാത്രി വിളിച്ചപ്പോഴാണ് എല്ലാം വിശദമായി പറഞ്ഞത്. അനിയത്തി നാട്ടിലേക്ക് വരുന്നില്ല. വേണമെങ്കില്‍ അമ്മയുടെ ബെര്‍ത്ത്ഡേ മുംബെയില്‍വെച്ച് സെലിബ്രേറ്റ് ചെയ്യാം എന്നാണത്രേ അവളുടെ നിലപാട്. നാട്ടിലേക്ക് പോരുന്ന വഴിക്ക് ഏട്ടന് മുംബെയില്‍ ഇറങ്ങി കാണാഞ്ഞതിലുള്ള പ്രതിഷേധമാണ് കാരണം. അമ്മ കുറെ പറഞ്ഞു നോക്കിയെങ്കിലും അവള് ഒട്ടും വഴങ്ങിയില്ല. അച്ഛന് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇനി അതു മാത്രമേ അറിയാനുള്ളൂ. <br /><br />വസ്ത്രം മാറി മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു. <br /><br />'' നീ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതി ഇരുന്നതാ '' വലിയമ്മ പറഞ്ഞു.<br /><br />'' പപ്പനമ്മാമന് എപ്പോഴാ എത്തിയത് '' .<br /><br />'' ഞാന്‍ പറഞ്ഞിട്ട് ഉണ്ണി ഓട്ടോറിക്ഷ വിളിച്ച് പോയി കൂട്ടീട്ട് വന്നതാണ് '' ഇളയച്ഛന് പറഞ്ഞു '' ഗോപന് ഇന്നലെ രാത്രി എത്തിയിട്ടുണ്ടത്രേ. ഗോപിക അമൃത എക്സ്പ്രസ്സില്‍ പോന്നിട്ടുണ്ട്. കുറച്ചു കഴിയുമ്പോഴേക്ക് അവളും എത്തും. അവരോട് സംസാരിക്കുമ്പോള്‍ വലിയമ്മാമനും ഇരുന്നോട്ടെ എന്നു കരുതി ''.<br /><br />'' എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നത് കേട്ടൂ ''.<br /><br />'' ഞങ്ങള്‍ ഓരോരുത്തരുടെ മക്കളുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു '' വലിയമ്മ പറഞ്ഞു.<br /><br />''ദീപൂന് പഴയ പോസ്റ്റ് മാഷ് സ്വാമിയെ ഓര്‍മ്മയുണ്ടോ '' പപ്പനമ്മാമന് ചോദിച്ചു.<br /><br />മകനെ ട്യൂഷന് ക്ലാസ്സിലേക്ക് സൈക്കിളില്‍ കൊണ്ടു വന്നിരുന്ന അയാളെ മറന്നിട്ടില്ല. നെറ്റിയിലെ ചന്ദനക്കുറിയും രോമങ്ങള്‍ എഴുന്നേറ്റു നില്ക്കുന്ന ചെവികളില്‍ തിരുകിവെച്ച തെച്ചിപ്പൂക്കളും കണ്മുന്നില് കാണുന്നുണ്ട്<br /><br /> '' ഉവ്വ്. എനിക്കറിയാം ''.<br /><br />'' അദ്ദേഹത്തിന്ന് ഒറ്റ മകനേയുള്ളൂ. ആ കുട്ടി പഠിച്ചു മിടുക്കനായി ഇപ്പോള്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. അച്ഛനേയും അമ്മയേയും അവന് ജീവനാണ്.. ഇടയ്ക്ക് അവരെ അങ്ങോട്ട് കൊണ്ടുപോകും. സ്വാമി സമ്മതിക്കാത്തതോണ്ടാ അവിടെ സ്ഥിരമായി ഇരുത്താത്തത്. കഴിഞ്ഞ കുംഭാഭിഷേകത്തിന്ന് പകുതി ചിലവ് എന്റെ വകയാണ് എന്ന് സ്വാമി ഗ്രാമക്കാരോട് പറഞ്ഞുവത്രേ. നിസ്സാര തുകയൊന്ന്വോല്ല. ലക്ഷക്കണക്കിന്ന് പൈസ വരും. ഒരുമടി കൂടാതെ മകന് പണം അയച്ചുകൊടുത്തു. അങ്ങിനേയും മക്കളുണ്ട് ''.<br /><br />'' പണത്തിനുവേണ്ടി അച്ഛനമ്മമാരെ ദ്രോഹിക്കുന്ന മക്കളില്ലേ '' വലിയമ്മ മറുവശം ചൂണ്ടിക്കാട്ടി.<br /><br />'' ഇഷ്ടംപോലെയുണ്ട് '' പപ്പനമ്മാമന് പറഞ്ഞു '' ഞാന്‍ ഒരാളുടെ കഥ പറയാം. പേരു പറയുന്നില്ല. കക്ഷി സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് ആയിരുന്നു. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. പെണ്‍കുട്ടികളെ കെട്ടിച്ചുവിട്ടു. ഒടുക്കം മക്കള്‍ കാരണം അയാള്‍ക്ക് മരിക്കേണ്ടി വന്നു ''.<br /><br />എല്ലാവരും പപ്പനമ്മാമനെ നോക്കി.<br /><br />'' ജോലിയില്‍ ഇരിക്കുമ്പോള്‍ എന്നും അയാള്‍ക്ക് കഷ്ടപ്പാടായിരുന്നു. പെന്‍ഷനായല്‍ സമാധാനം കിട്ടും എന്ന് കരുതി. ജോലീന്ന് പിരിഞ്ഞു വന്നപ്പോഴോ? മൂത്ത പെണ്ണിന്റെ കെട്ട്യോന് മരിച്ചു. രണ്ടാമത്തോളെ ഭര്‍ത്താവ് മൊഴി ചൊല്ലി. രണ്ടുപേരും വീട്ടിലെത്തിയതോടെ എന്നും തമ്മില്‍ത്തല്ലായി. വന്ന പെണ്‍കുട്ടികളുടേയും സ്വന്തം പെണ്മക്കളുടേയും തല്ല് തീര്‍ക്കാനേ സമയം ഉള്ളൂ. ചെക്കന്മാര് വല്ലപ്പോഴും പണിക്ക് പോവും. അവരുടെ ആവശ്യങ്ങളും കുടുംബച്ചിലവും ആ സാധു വഹിക്കണം. അധികംവൈകാതെ എന്തോ കഴിച്ച് ഭാര്യ മരിച്ചു. പിന്നെയാണ് ശരിക്കുള്ള ദുരിതം ആരംഭിച്ചത്. ഇപ്പോഴത്തെ എ.ടി.എം. സംവിധാനമൊന്നും അയാള്‍ക്ക് അറിയില്ല. കാര്‍ഡ് മക്കള്‍ കൈക്കലാക്കി. പെന്ഷന് കാശ് അവരെടുത്ത് ചിലവാക്കും. നേരിട്ട് ചോദിക്കാന്‍ വയ്യ. ആരോടെങ്കിലും പറഞ്ഞൂന്ന് അറിഞ്ഞാല്‍ മക്കള്‍ തല്ലികൊല്ലും ഒടുവില്‍ ഒരു ചായക്കോ ഒരു കെട്ട് ബീഡിക്കോ ആരോടെങ്കിലും ഇരക്കണം എന്ന ഗതിയായി. മനസ്സ് മടുത്ത് അയാള്‍ വീടു വിട്ട് ഇറങ്ങി. ഏതോ നാട്ടില്‍ തീവണ്ടി തട്ടി മരിച്ചു എന്ന വിവരമാണ് പിന്നെ കേട്ടത് ''.<br /><br /><br />'. വല്ലാത്ത മക്കളന്നെ ''.<br /><br />'' ഞാന്‍ ഈ പറഞ്ഞ രണ്ടു കൂട്ടരുണ്ടല്ലോ. രണ്ടും ഒരു പത്തു ശതമാനം ഉണ്ടെന്ന് കൂട്ടിക്കോളൂ. ബാക്കി മുഴുവന്‍ ഈ രണ്ടിന്റേയും ഇടയിലാണ്. ഗുണവും ദോഷവും കൂടിയും കുറഞ്ഞും ഇരിക്കും എന്നു മാത്രം ''.<br /><br />''.സംസാരിച്ചിരുന്ന് നേരം പോണൂ. എനിക്ക് ഇന്നും കൂടി സ്കൂളില്‍ പോവാനുണ്ട് ''.ചെറിയമ്മ ഇടപെട്ടു.<br /><br />'' ഓ, അപ്പോള്‍ ഇന്ന് റിട്ടയര്‍മെന്റാണ് അല്ലേ. യാത്രയയപ്പിന്ന് എല്ലാരും പോണുണ്ടോ ''.<br /><br />'' ആരും ഇല്ല എന്നാണ് പറയുന്നത് ''.<br /><br />'' മാധവനും പോണില്ലേ ''.<br /><br />''. നല്ല ആളെ കണ്ടൂ. മാഷേട്ടന് സ്വന്തം യാത്രയയപ്പിന്നും കൂടി നിന്നിട്ടില്ല ''.<br /><br />'' എന്നെക്കൊണ്ട് വയ്യ ഇല്ലാത്ത ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ '' ഇളയച്ഛന് പറഞ്ഞു '' സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തരം കിട്ടിയാല്‍ കുത്തും. ഇന്നലെ മൂന്നരയ്ക്ക് നോക്കുമ്പോള്‍ സുമിത്ര ടീച്ചറെ കാണാനില്ല. അറ്റന്‍ഡന്‍സ് ഒപ്പിട്ടിട്ടുണ്ട്, മുങ്ങി നടക്കാന്‍ എന്താ സാമര്‍ത്ഥ്യം എന്നോ, മേരി ടീച്ചറുടെ മകള്‍ക്ക് എന്തോ സെറ്റപ്പ് ഉണ്ട് എന്ന് കേട്ടൂ, എന്നാ ചാടി പോവുന്നത് ആവോ എന്നോ ഒക്കെ പറഞ്ഞിട്ട് സ്നേഹമയിയായ സുമിത്ര ടീച്ചറുടെ വിരമിക്കല്‍ ഉണ്ടാക്കുന്ന വിടവ് നികത്താനാവില്ല എന്ന് ഉളുപ്പില്ലാതെ വെച്ചു കാച്ചുന്നത് കേട്ടിരിക്കാന്‍ എന്നെക്കൊണ്ടാവില്ല ''.<br /><br />'' വേഗം വന്ന് ആഹാരം കഴിക്കിന്. എന്നിട്ടു വേണം എനിക്ക് പോവാന്‍ '' ചെറിയമ്മ ധൃതി കൂട്ടി. എല്ലാവരും എഴുന്നേറ്റു.</b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com12tag:blogger.com,1999:blog-1449243775792706953.post-82762981364051458052014-09-25T02:33:00.003-07:002014-09-25T02:33:26.225-07:00അദ്ധ്യായം - 39.<div dir="ltr" style="text-align: left;" trbidi="on">
<b>അനിത സംഭാഷണം അവസാനിപ്പിച്ച് കാള്‍ കട്ട് ചെയ്തതും ദിലീപ് മേനോനില്‍ നിന്നും </b><br />
<b>ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. ഭാഗ്യം. പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നും </b><br />
<b>ഉണ്ടായില്ല. അനിതയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് ചെന്നത് ദീപ്തിയാണെന്നും </b><br />
<b>സ്നേഹത്തോടെയാണ് അവള് പെരുമാറിയത് എന്നും അനിത പറഞ്ഞു കേട്ടപ്പോള്‍ മനസ്സ്<br />സന്തോഷംകൊണ്ട് നിറഞ്ഞു. അച്ഛേമ്മ മോനേ എടുക്കാം എന്നു പറഞ്ഞ് അവളാണത്രേ കുട്ടിയെ കാറിലേക്ക് എടുത്തുകൊണ്ട് പോയത്. ഇനി അറിയേണ്ടത് ഒരേയൊരു കാര്യം </b><br />
<b>മാത്രം. എല്ലാവരും കൂടി എന്നാണ് നാട്ടിലെത്തുക എന്നത്. മകനെ ലാളിക്കാന്‍ കൊതി തോന്നുന്നു. വെറുതെ നാട്ടിലേക്ക് ഒറ്റയ്ക്ക് പോരാന്‍ തോന്നി. <br /><br />'' അക്കരെ ആയിരുന്നപ്പോള്‍ ഒന്നരാടം ദിവസം ഫോണ്‍ ചെയ്ത ആളാണ്. അടുത്ത് വന്നപ്പോള്‍ നിനക്ക് അതിനും കൂടി സമയം കിട്ടുന്നില്ല അല്ലേടാ '' കുറച്ചുമുമ്പ് ജാഫര്‍ </b><br />
<b>ഫോണില്‍ വിളിച്ചപ്പോള്‍ ചോദിച്ചതാണ്. അതിന്ന് അവനെ കുറ്റം പറയാനാവില്ല. ഇവിടെ എത്തിയതിന്നുശേഷം ഓരോരോ പ്രശ്നങ്ങള്‍ വന്നുപെട്ടു. അതോടെ ഒന്നിനും സമയം </b><br />
<b>കിട്ടാതായി. വേല, പൂരം എന്നിവയൊക്കെ നടക്കുന്ന സമയം നോക്കി നാട്ടിലേക്ക് വന്നത് വളരെ കാലത്തിന്നുശേഷം പറ്റാവുന്ന ആഘോഷങ്ങളില്‍ സംബന്ധിക്കാം എന്ന ഉദ്ദേശം</b><br />
<b> വെച്ചുതന്നെയാണ്. എന്നിട്ടോ? വിചാരിച്ചതൊന്നും നടന്നില്ല.<br /><br />'' അരാ വിളിച്ചത് '' വലിയമ്മ ചായയുമായി എത്തി.<br /><br />'' അനിത '' അവള് പറഞ്ഞ കാര്യങ്ങള്‍ വിസ്തരിച്ചു.<br /><br />'' നീ ഓരോന്ന് ആലോചിച്ച് കൂട്ടിയതാണ്. പെങ്ങള് മര്യാദ തെറ്റി ഒന്നും ചെയ്യില്ല എന്ന് </b><br />
<b>ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ''. വലിയമ്മ തുടര്‍ന്നു '' ആട്ടേ, എപ്പഴാ അവര്‍ ഇങ്ങോട്ട് വരുന്നത് ''.<br /><br />'' അന്വേഷിച്ചിട്ട് വിളിക്കാമെന്ന് അനിത പറഞ്ഞു ''.<br /><br /> '' എത്ര പെട്ടെന്നാ ഒരു മാസം പോയത്. നീ വന്നിട്ട് നാളെയ്ക്ക് ഒരു മാസം തികയും. സുമിത്രയുടെ ടിച്ചറുദ്യോഗവും നാളെ തീരും. പിന്നെ പകല്‍ സമയത്തും എനിക്ക് ഒരു തുണയായി. അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു ഇരുപ്പാണ് ''.<br /><br />തറവാടിന്റെ നിഴല്‍ മുറ്റവും കടന്ന് തൊടിയിലെത്തിയിരിക്കുന്നു. നാലു മണി ആവാറായിട്ടുണ്ടാവും. സമയം നീങ്ങുന്നതനുസരിച്ച് നിഴലിന്റെ നീളവും കൂടും. ഒടുവില്‍ </b><br />
<b>വേലിയോരത്തെ പരുവക്കൂട്ടത്തില്‍ പതിച്ചു കഴിഞ്ഞാല്‍ ഇരുട്ട് പരക്കാന്‍ തുടങ്ങും. കുട്ടിക്കാലത്ത് അങ്ങിനെയാണ് സമയം നിര്‍ണ്ണയിച്ചിരുന്നത്. ആ പരുവക്കൂട്ടം ഇപ്പോഴില്ല. കുറെ കാലം മുമ്പ് അതെല്ലാം മുറിച്ചുവിറ്റു. <br /><br />ഉണ്ണിക്കുട്ടനോടൊപ്പം ചെറിയമ്മയെത്തി.<br /><br />'' മാഷേട്ടന് ഡോക്ടറെ കാണാന്‍ പോയിട്ട് എന്തായി. വല്ലതും അറിഞ്ഞ്വോ '' വലിയമ്മ ചോദിച്ചു. <br /><br />'' തിരിച്ചു വര്വാണ്. റിപ്പോര്‍ട്ടുകള്‍ ഏട്ടനെ ഏല്‍പ്പിച്ചിട്ട് വരാം എന്ന് ഫോണ്‍ ചെയ്തിരുന്നു ''.<br /><br />'' ഡോക്ടര്‍ എന്താത്രേ പറഞ്ഞത് ''.<br /><br />'' വന്നിട്ട് വിശദമായി പറയാം എന്നാ എന്നോട് പറഞ്ഞത് '' ചെറിയമ്മ വസ്ത്രം മാറാന്‍ </b><br />
<b>പോയി.<br /><br />'' ദുഷ്ടത കുറെ ചെയ്ത ആളാണ്. എങ്കിലും കൂടപ്പിറപ്പല്ലേ. ആരൊക്കെ ഉണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇങ്ങിനെ ഒരു ഏട്ടനുണ്ട് എന്നു പറയാലോ '' വലിയമ്മ ആത്മഗതം ചെയ്തു.<br /><br />'' വലിയമ്മ പരിഭ്രമിക്കേണ്ടാ. പറഞ്ഞു കേട്ട അറിവല്ലേ നമുക്കുള്ളൂ. എളേച്ചന്‍ വരട്ടെ. എന്താ എന്ന് അറിയാമല്ലോ ''.<br /><br />ചെറിയമ്മ തിരിച്ചെത്തുമ്പോഴേക്ക് ഇളയച്ഛനെത്തി. വന്നപാടെ അദ്ദേഹം <br />ചാരുകസേലയിലേക്ക് ചാഞ്ഞു.<br /><br />'' എന്താ ഡോക്ടര്‍ പറഞ്ഞത് '' ചെറിയമ്മയാണ് തുടക്കം കുറിച്ചത്.<br /><br />'' ബെസ്റ്റ് കക്ഷിയാണ് എന്റെ അളിയന് '' ഇളയച്ചന്‍ പറഞ്ഞു '' പഠിപ്പും അറിവും ഉള്ള </b><br />
<b>ആളാണ്. പറഞ്ഞിട്ടെന്താ. ചികിത്സിച്ച രീതി കേട്ടാല്‍ അന്തംവിടും . മൂപ്പര് ചെയ്യാത്ത </b><br />
<b>ചികിത്സയില്ല. ഏഴു ഡോക്ടര്‍മാരെ ഇതിനിടയില്‍ ആള് കണ്ടു കഴിഞ്ഞു. ആരുടെ അടുത്തും </b><br />
<b>തികച്ച് ഒരു മാസം ചികിത്സ ചെയ്തിട്ടില്ല. പറഞ്ഞ ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ല. <br />മരുന്നുകള്‍ ചിലത് വാങ്ങിയ ബില്ലുകള്‍ കണ്ടു. ബാക്കി വാങ്ങിയോ കഴിച്ചോ എന്നൊന്നും </b><br />
<b>അറിയില്ല. അതിനിടയില്‍ കുറച്ച് ആയുര്‍വേദവും ഹോമിയോപതിയും പരീക്ഷിച്ചിട്ടുണ്ട്. സിദ്ധവൈദ്യവും യുനാനിയും കൂടി നോക്കിക്കോട്ടെ എന്തിനാ അതായിട്ട് വേണ്ടാന്ന് വെക്കുന്നത് ''.<br /><br />'' ഏട്ടനോട് ചോദിച്ചില്ലേ ''.<br /><br />'' ഉവ്വ് ''. <br /><br />'' എന്നിട്ട് എന്തു പറഞ്ഞു ''<br /><br />'' ഒരക്ഷരം വായ തുറന്ന് പറഞ്ഞില്ല. കൂമനെപ്പോലെ മൂളീക്കേട്ടോണ്ട് ഇരുന്നു ''.<br /><br />'' ഇനി എന്താ ഉദ്ദേശം ''.<br /><br />'' വിഷു കഴിഞ്ഞിട്ടേ ഡോക്ടര്‍ ഇംഗ്ലണ്ടിലേക്ക് പോവൂ. അതിനു മുമ്പ് ചില ടെസ്റ്റുകള്‍ </b><br />
<b>ചെയ്യണം. ഞാന്‍ ആ കാര്യം പറഞ്ഞു ''.<br /><br />'' ആരാ അതിനൊക്കെ ''<br /><br />'' അയമ്മ കുറച്ചുകൂടി ഭേദാണെന്ന് തോന്നുന്നു. മക്കളോട് നാളെത്തന്നെ വരാന്‍ </b><br />
<b>പറയാമെന്ന് അയമ്മ ഏറ്റിട്ടുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് എന്താ വേണ്ടത്ച്ചാല്‍ ചെയ്യാമെന്ന് പറഞ്ഞു ''.<br /><br />മൊബൈല്‍ ശബ്ദിച്ചു. അനിതയുടെ കാളാണ്. ദിലീപ് മേനോന് അതുമായി എഴുന്നേറ്റ് നടന്നു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com8tag:blogger.com,1999:blog-1449243775792706953.post-48862608817192435972014-09-11T09:00:00.005-07:002014-09-11T09:00:47.059-07:00അദ്ധ്യായം - 38.<div dir="ltr" style="text-align: left;" trbidi="on">
<b>മുറ്റത്തു കാര്‍ നിര്‍ത്തി ഇറങ്ങുമ്പോഴേക്ക് പത്തു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ഓടിയെത്തി. ദിലീപ് മേനോന് അവനെ സൂക്ഷിച്ചു നോക്കി. കറുപ്പ് നിറത്തിലുള്ള പാന്റും നീലയില്‍ ചെക്കുകളുള്ള ഷര്‍ട്ടുമാണ് വേഷം. കയ്യിലൊരു <br />ചെറിയ വടിയുമുണ്ട്.<br /><br />'' എന്താടാ '' വലിയമ്മ അവനോട് ചോദിച്ചു.<br /><br />'' ഏതോ ഒരാള്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു. കുറെ വിളിച്ചു നോക്കി. ബെല്ലും<br /> അടിച്ചു ''.<br /><br />'' ആരാ ആള് ''.<br /><br />'' അതെനിക്ക് അറിയില്ല. ഞാന്‍ വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ കണ്ടതാണ് ''<br /><br />'' അയാളെന്തെങ്കിലും പറഞ്ഞ്വോ ''.<br /><br />'' ഫോണ്‍ ചെയ്തപ്പൊ എടുത്തില്ല. വന്നു നോക്കുമ്പോള്‍ വീട് പൂട്ടീട്ടും ഉണ്ട്. ആരോടാ വിവരം പറയ്യാ എന്നും പറഞ്ഞ് അയാള്‍ വന്ന സൈക്കിളില്‍ കയറിപ്പോയി ''. <br /><br />'' നിനക്ക് എന്താന്ന് ചോദിക്കായിരുന്നില്ലേ ''.<br /><br />'' എനിക്കെന്താ ആവശ്യം. എന്തിനാ വന്നത് എന്ന് അയാള്‍ക്ക് പറഞ്ഞൂടെ. അതയാള്‍ <br />ചെയ്തില്ല. അത്ര വലിയ ആളാണെങ്കില്‍ വന്നപോലെ പൊയ്ക്കോട്ടെ എന്ന് ഞാനും<br />വിചാരിച്ചു. അതോണ്ട് ഞാന്‍ അയാളോട് ചോദിക്കാന്‍ പോയതൂല്യാ '' എന്നും <br />പറഞ്ഞ് അവന് തിരിച്ചു പോയി.<br /><br />'' കന്ന് മേക്കുന്ന ചെക്കന്റെ പത്രാസാ ഇത്. മുളച്ചു പൊങ്ങുമ്പോഴേക്ക് ഉള്ള ഗമ ഇതാണെങ്കില്‍ വളര്‍ന്നു വന്നാലത്തെ സ്ഥിതി എന്തായിരിക്കും '' എന്ന് വലിയമ്മ ഉറക്കെ ആത്മഗതം ചെയ്യുന്നത് കേട്ടു.<br /><br />ആകപ്പാടെ ആശയക്കുഴപ്പത്തിലായി. ഫോണ്‍ ചെയ്തതും ആളെ പറഞ്ഞയച്ചതും <br />ആരായിരിക്കും? വലിയമ്മയോട് സംശയം ചോദിച്ചു.<br /><br />'' അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്. ജാനുമുത്തി മരിച്ച കാര്യം കേട്ടറിഞ്ഞ് പപ്പനമ്മാമന് വിളിച്ചതാണെങ്കിലോ? ''.<br /><br />'' ആയിക്കൂടെന്നില്ല. മരിച്ച വീട്ടില്‍ നിന്നുതന്നെ വിളിച്ചതായിരിക്കും. ഫോണെടുക്കാതെ വന്നപ്പോള്‍ ആരേയെങ്കിലും ഇങ്ങോട്ട് അയച്ചതാവണം ''.<br /><br />'' പക്ഷെ ഒരു സംശയം. നമ്മള് പോയതിന്നു ശേഷമല്ലേ ഫോണ്‍ വന്നത്. അങ്ങിനെ നോക്കുമ്പോള്‍ വഴിക്കുവെച്ച് പപ്പനമ്മാമനെ കാണേണ്ടതല്ലേ. അതുണ്ടായില്ലല്ലോ. അദ്ദേഹം നേരത്തെ വന്നുപോയി എന്നാ എന്നോട് മുത്തിടെ പേരക്കുട്ടി പറഞ്ഞത്. അപ്പോള്‍ വിളിച്ചത് അദ്ദേഹമാവില്ല ''.<br /><br />'' പിന്നെ ആരാവും ''.<br /><br />'' കുഞ്ഞുണ്ണ്യേട്ടന്റെ വീട്ടില്‍ നിന്ന് ആയിരിക്ക്വോ ''.<br /><br />'' അതിനും സാദ്ധ്യതയുണ്ട് ''.<br /><br />'' ചിലപ്പോള്‍ ഏടത്തിയമ്മയെ നമ്മളുടെ കൂടെ മരിച്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവ്വോന്ന് ചോദിക്കാനായിരിക്കും ''.<br /><br />'' അന്വേഷിച്ച് ആളെ അയച്ചതല്ലേ. എന്തെങ്കിലും അത്യാവശ്യകാര്യം ഉണ്ടെങ്കിലോ ''.<br /><br />'' കുഞ്ഞുണ്ണ്യേട്ടന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുംകൊണ്ട് മാഷേട്ടന് ഏതോ ഡോക്ടറെ കാണാന്‍ പോയതല്ലേ. എന്തെങ്കിലും വിവരം അറിയിക്കാനാണെങ്കിലോ ''.<br /><br />'' നമ്മള് ഇങ്ങിനെ ഒരോന്ന് ഊഹിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് വലിയമ്മ ഫോണ്‍ <br />ചെയ്ത് ചോദിക്കുന്നതാണ്. അപ്പോഴേക്കും ഞാന്‍ കുളിച്ചിട്ടുവരാം ''.<br /><br />'' മരിച്ച വീട്ടില്‍ പോയി വന്നതല്ലേ. അമ്പലക്കുളം തൊട്ട് ഞാന്‍ അശുദ്ധമാക്കുന്നില്ല. പൊട്ടക്കുളത്തില്‍ ഞാനും ഒന്ന് മുങ്ങിയിട്ട് വരാം. എന്നിട്ടു മതി ഫോണ്‍ ചെയ്യല്‍ ''.<br /><br />'' ഒന്ന് വേഗാക്കെന്റെ ദീപൂ. കുഞ്ഞുണ്ണ്യേട്ടന്ന് എന്തോ വയ്യാത്രേ '' ദിലീപ് മേനോന്റെ വിസ്തരിച്ചുള്ള കുളി തീരുന്നതിന്നു മുമ്പേ കുളിമുറിക്ക് മുമ്പില്‍ നിന്ന് വലിയമ്മയുടെ ശബ്ദം ഉയര്‍ന്നു. പെട്ടെന്ന് കുളി തിര്‍ത്ത് പുറത്തിറങ്ങി.<br /><br />'' നമുക്കൊന്ന് അവിടം വരെ ചെല്ലാം '' വലിയമ്മ തയ്യാറായി കഴിഞ്ഞിരിക്കുന്നു.<br /><br />'' എന്താ സംഗതി ''.<br /><br />'' കുളിച്ചു വന്നിട്ട് ഞാന്‍ വിളിച്ചപ്പോള്‍ കുഞ്ഞുണ്ണിയേട്ടന്ന് പെട്ടെന്ന് വയ്യാതായി, അതാ വിളിച്ചത് എന്ന് ഏടത്തിയമ്മ പറഞ്ഞു ''.<br /><br />'' എന്താ എന്ന് വ്യക്തമായി പറഞ്ഞില്ലേ ''.<br /><br />'' കയ്യും കാലും ഒക്കെ കുഴഞ്ഞ് ശ്വാസം പോയതുപോലെ കിടന്ന്വോത്രേ. ഞങ്ങള്‍ ഇപ്പൊത്തന്നെ വരാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഫോണ്‍ വെച്ചു ''.<br /><br />വീട്ടിലെത്തിയപ്പോള്‍ വിചാരിച്ച അത്ര കുഴപ്പമൊന്നും കണ്ടില്ല. കുഞ്ഞുണ്ണിമാമ ദിവാന്‍കോട്ടില്‍ ചാരി കിടപ്പുണ്ട്. അമ്മായി അദ്ദേഹത്തിന്റെ കാല് തടവുന്നു.<br /><br />'' എന്താ ഉണ്ടായത് '' വലിയമ്മ പരിഭ്രമത്തോടെ ചോദിച്ചു.<br /><br />'' എന്താ ഞാന്‍ പറയണ്ട്. കയ്യും കാലും നീട്ടി കണ്ണ് അനക്കാതെ ഒരു കിടപ്പായിരുന്നു. ആള് പോയി എന്നന്നെ ഞാന്‍ വിചാരിച്ചു '' അമ്മായി പറഞ്ഞു '' പരിഭ്രമിച്ചിട്ടാ ഞാന്‍ അങ്ങോട്ടേക്ക് വിളിച്ചത്. എന്താ ചെയ്യേണ്ടത് എന്ന് ചോദിക്കാന്‍ ഒരാളില്ലല്ലോ ഇവിടെ ''.<br /><br />'' എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ ''.<br /><br />'' ദീപുവിനോട് ഒരു ഡോക്ടറെ കൂട്ടിയിട്ടു വരാന്‍ പറയാന്‍ വേണ്ടിയാണ് ഒരാളെ അങ്ങോട്ട് അയച്ചത്. അവന് മടങ്ങി വരുമ്പോഴേക്കും അല്‍പ്പം ഭേദായി ''.<br /><br />'' മരുന്ന് വല്ലതും കൊടുത്ത്വോ ''.<br /><br />'' ഇല്ല. പാല് തിളപ്പിച്ചത് ഉണ്ടായിരുന്നു. അതില്‍ മധുരം ഇട്ട് കുടിക്കാന്‍ കൊടുത്തു. അത് ഉള്ളില്‍ ചെന്നതോടെ എഴുന്നേറ്റു ''.<br /><br />'' ഷുഗര്‍ കുറഞ്ഞതായിരുന്നു പ്രശ്നം. കുഞ്ഞുണ്ണിമാമ പറഞ്ഞു '' എനിക്ക് കാര്യം <br />മനസ്സിലായി. പക്ഷേ പറയാന്‍ പറ്റണ്ടേ ''.<br /><br />'' എന്താ പെട്ടെന്ന് ഷുഗര്‍ കുറഞ്ഞത് ''.<br /><br />'' ഇന്ന് അമ്മയുടെ ശ്രാര്‍ദ്ധം അല്ലേ. ഇന്നലെ ഒരിക്കലായിരുന്നു. പലഹാരം ഉണ്ടാക്കി തരാം എന്ന് ഞാന്‍ പറഞ്ഞത് കേട്ടില്ല. രണ്ട് കുന്നന്‍പഴവും ഒരു ഗ്ലാസ്സ് കാപ്പിയും <br />ആയിരുന്നു രാത്രിലത്തെ ഭക്ഷണം. രാവിലെ ബലിയിടാതെ വല്ലതും കഴിക്കാന്‍ പാട്വോ. ഒക്കെ കഴിഞ്ഞപ്പോള്‍ ചത്ത ശവംപോലീണ്ട് കിടക്കുന്നു ''.<br /><br />'' വയ്യാത്തോടത്ത് എന്തിനാ ശ്രാര്‍ദ്ധവും ബലിയിടലും ഒക്കെ. അമ്മയ്ക്ക് അറിയില്ലേ വയ്യാഞ്ഞിട്ടാനെന്ന് ''.<br /><br />'' അമ്മ നാലു പെറ്റു. അവര്‍ മരിച്ചപ്പോള്‍ നിങ്ങള്‍ മൂന്നാളുക്കും അവരെ വേണ്ടാ എന്നായി. എനിക്ക് അങ്ങിനെ മറക്കാന്‍ പറ്റില്ല. ഞാന്‍ ചാവുന്നതുവരെ അച്ഛനും <br />അമ്മയ്ക്കും ബലിയിടും ''.<br /><br />'' ഏട്ടന് അങ്ങിനെ പറയരുത്. സുശീല എപ്പോഴും ഇവിടെ ഉണ്ടാവില്ലല്ലോ. അവള്‍ക്കു വേണ്ടീയാണ് ഞങ്ങള്‍- മൂന്നാളും തിരുനെല്ലിയില്‍ പോയി ബലിയിട്ടത്. അവിടെ ബലിയിട്ടാല്‍ പിന്നെ പിതൃകര്‍മ്മം നടത്താന്‍ പാടില്ല. അതോണ്ട് ചെയ്യാറില്ല ''.<br /><br />'' ഇതാണ് ശീലം ''.അമ്മായി ഇടപെട്ടു '' മറ്റുള്ളവരെ കുറ്റം പറയാന്‍ വേണ്ടി തക്കം <br />നോക്കിയിരിക്കും. ചാവുന്നതുവരെ അത് മാറില്ല ''.<br /><br />'' എന്റെ മനസ്സില്‍ തോന്നുന്നത് ഞാന്‍ പറയും. ഒതുക്കി വെക്കുന്ന പതിവ് എനിക്കില്ല ''.<br /><br />'' അതു പോട്ടേ. എന്താ ശ്രാര്‍ദ്ധത്തിന്ന് പ്രത്യേകിച്ച് ''.<br /><br />'' ഒന്നൂല്യാ. എന്നെക്കൊണ്ടാവില്ല സദ്യയൊരുക്കി കാക്കയ്ക്ക് കൊടുക്കാന്‍ ''.അമ്മായി പറഞ്ഞു '' ചെറുപ്പോന്നും ആല്ലല്ലോ എനിക്ക് ''.<br /><br />'' ഞാന്‍ അതിന് കുറ്റം പറയില്ല. അല്ലെങ്കിലും പലതും ഇല്ലാതായി വര്വേല്ലേ. പണ്ട് ഉണ്ടായിരുന്നത് ആലോചിച്ച് ഇരിക്കാനല്ലേ പറ്റൂ ''.<br /><br />കുഞ്ഞുണ്ണിമാമ ഭൂതകാലത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ <br />നിന്ന് വ്യക്തമാണ്.<br /><br />'' നേരം വെളുക്കുമ്പോഴേക്ക് ഇളയത് തറവാട്ടിലെത്തും. അദ്ദേഹം ബലിച്ചോറ് വെക്കാന്‍ തുടങ്ങുമ്പോഴേക്ക് ബലിയിടാനുള്ളോര് കുളിക്കാന്‍ പോവും. ബലിയിട്ടു കഴിഞ്ഞ് അദ്ദേഹത്തിന്ന് ദക്ഷിണയും ദാനവും കൊടുത്ത് അയച്ചിട്ടേ പച്ചവെള്ളം<br />കുടിയ്ക്കൂ '' കുഞ്ഞുണ്ണിമാമ പറഞ്ഞു തുടങ്ങി '' ഉച്ചയ്ക്ക് സര്‍വ്വ വിഭവങ്ങളുമായി ഒരു സദ്യ ഉണ്ടാവും. വെപ്പൊക്കെ ദെഹണ്ണക്കാരാണ് ചെയ്യുക. ഒരു ഇലയിട്ട് സകല വിഭവങ്ങളും വിളമ്പി പൂവും വെള്ളവുംകൊണ്ട് പൂജ കഴിച്ച ശേഷം കാക്കയ്ക്ക് കൊടുക്കും.. സന്ധ്യ കഴിഞ്ഞാല്‍ പിതൃക്കള്‍ക്കുള്ള പൂജയ്ക്കുള്ള ഒരുക്കമായി. അത് അധര്‍മ്മത്തിലാണ് ''.<br /><br />'' മതി വര്‍ണ്ണിച്ചത്. ക്ഷീണിച്ച് വയ്യാതാവണ്ടാ '' അമ്മായി തുടരാന്‍ അനുവദിച്ചില്ല.<br /><br />'' ഞാന്‍ പോയി ഡോക്ടറെ വിളിച്ചിട്ടു വരാം ''.<br /><br />'' വേണ്ടാ ദീപൂ. റിപ്പോര്‍ട്ടുകളൊക്കെ ഡോക്ടറെ കാണിച്ച് അഭിപ്രായം അറിയാന്‍ <br />പോയിട്ടുണ്ടല്ലോ. അത് അറിഞ്ഞിട്ടു മതി ഇനിയുള്ള ചികിത്സ '' കുഞ്ഞുണ്ണിമാമ തടസ്സം പറഞ്ഞതോടെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി.<br /><br />'' ദീപൂന്ന് എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പൊയ്ക്കോളൂ. പിന്നെ വന്നാല്‍ മതി '' വലിയമ്മ പറഞ്ഞു.<br /><br />'' അതു വേണ്ടാ. രണ്ടാളും എന്റെ കൂടെ ഊണു കഴിച്ചിട്ട് പോയാല്‍ മതി. ഇനി അതിന് സാധിച്ചില്ലെങ്കിലോ '' കുഞ്ഞുണ്ണിമാമ പ്രകടിപ്പിച്ച ആഗ്രഹം സന്തോഷം <br />ഉളവാക്കി.<br /><br />'' എട്ടന് വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ. ഇനിയും എത്രയോ കാലം നമ്മള് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഒന്നും അവസാനിക്കാറായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അടുക്കളയില്‍ ചെന്ന് ഏടത്തിയമ്മയെ എന്തെങ്കിലും സഹായിക്കട്ടെ '' അമ്മായിയോടൊപ്പം വലിയമ്മ അടുക്കളയിലേക്ക് നടന്നു.<br /><br />'' ദീപു പേപ്പറ് വായിക്ക്വേ, അല്ലെങ്കില്‍ ടി.വി. കാണ്വേ ചെയ്തോളൂ. ഞാന്‍ ഇത്തിരി കിടക്കട്ടെ '' കുഞ്ഞുണ്ണിമാമ കണ്ണടച്ചു. <br /><br />ദിലീപ് മേനോന് ടീപ്പോയിയില്‍ നിന്ന് പേപ്പറെടുത്തു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com10tag:blogger.com,1999:blog-1449243775792706953.post-53720065488205699942014-08-25T06:18:00.000-07:002014-08-25T06:18:00.438-07:00നോവല്‍ - അദ്ധ്യായം - 37.<div dir="ltr" style="text-align: left;" trbidi="on">
<b> '' ദീപൂ, എഴുന്നേൽക്ക് '' വലിയമ്മ മുതുകത്ത് തട്ടി വിളിക്കുകയാണ്. വൈകിയെത്തിയ ഉറക്കത്തിന്ന് പിരിഞ്ഞുപോവാൻ അതിലേറെ മടി.<br /><br />'' സമയം എത്രയായി '' കിടന്ന കിടപ്പിൽ ചോദിച്ചു.<br /><br />'' പത്തര ''.<br /><br />ഒരു ഞെട്ടലാണ് തോന്നിയത്. പപ്പനമ്മാമനെ എട്ടു മണിക്കു മുമ്പ് വീട്ടിൽ എത്തിക്കാമെന്ന് ഏറ്റതാണ്. സമയം പോയത് അറിഞ്ഞില്ല.<br /><br />'' പപ്പനമ്മാമനെ കൊണ്ടു പോവണ്ടേ '' പിടഞ്ഞെഴുന്നേൽക്കുന്നതിന്നിടെ ചോദിച്ചു.<br /><br />'' അദ്ദേഹം വീടെത്തിയിട്ട് മണിക്കൂർ മൂന്നാവും ''.<br /><br />'' എന്നെ വിളിച്ചില്ലല്ലോ ''.<br /><br />'' ഞാൻ വിളിക്കാൻ വന്നതാ. ആ കുട്ടി ഉറങ്ങിക്കോട്ടെ. ബുദ്ധിമുട്ടിക്കണ്ടാ എന്ന് അദ്ദേഹം പറഞ്ഞതോണ്ട് വിളിച്ചില്ല ''.<br /><br />'' എന്നിട്ട് എങ്ങിനെ പോയി ''.<br /><br />'' ഉണ്ണിക്കുട്ടൻ ഒരു ഓട്ടോറിക്ഷ വിളിച്ചിട്ടു വന്ന് അതിൽ കയറ്റി വിട്ടു ''.<br /><br />പപ്പനമ്മാമന്ന് നടന്ന് ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്കിലും അതല്ലല്ലോ ശരി. ഒരു കാര്യം ചെയ്യാമെന്ന് ഏറ്റിട്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ. മനസ്സിൽ കുറ്റബോധം തോന്നി. വൈകിയെത്തിയ ഉറക്കത്തിനെ ശപിച്ചു.<br /><br />'' ഇനി മടിപിടിച്ച് ഇരിക്കണ്ടാ. ഒരു സ്ഥലംവരെ പോവാനുണ്ട് ''.<br /><br />'' എവിടേക്കാ ''.<br /><br />'' അതൊക്കെ പറയാം. ആദ്യം പല്ലുതേച്ച് ആഹാരം കഴിക്കാൻ നോക്ക്. കുളി അവിടെ പോയി വന്നിട്ടാവാം ''.<br /><br />മരണംനടന്ന ഏതോ ഒരു വീട്ടിലേക്കാണെന്ന് മനസ്സിലായി. ഉറക്കമുണർന്ന് എഴുന്നേറ്റതും മരണവാർത്ത കേൾക്കണ്ടാ എന്നുവെച്ചിട്ടാവും വലിയമ്മ ആ വിവരം പറയാത്തത്. പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ച് എത്തുമ്പോൾ ഡൈനിങ്ങ് ടേബിളിൽ പ്രാതൽ റെഡിയായിരിക്കുന്നുണ്ട്. വെളേപ്പത്തിനും കറിയ്ക്കും നല്ല സ്വാദ്. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.<br /><br />'' നമ്മുടെ ജാനുമുത്തി മരിച്ച്വോത്രേ '' വലിയമ്മ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. മുത്തിയമ്മ ഇതുവരെ മരിച്ചില്ലെന്നോ ? തറവാട്ടിൽ നിന്ന് ഭാഗം പിരിഞ്ഞ് അക്കരെ താമസമാക്കിയ ഒരു അമ്മാമൻറെ ഭാര്യയായിരുന്നു അവർ. കുട്ടിക്കാലത്ത് അക്കരെ വീട്ടിൽ പലതവണ വലിയമ്മയോടൊപ്പം പോയിട്ടുണ്ട്. അന്നേ ജാനുമുത്തി ഒരു പടുവൃദ്ധയായിരുന്നു.<br /><br />'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ജാനുമുത്തിയെ ഓർമ്മയില്ലേ ''.<br /><br />'' ഉവ്വ് ''. കാണാൻചെല്ലുമ്പോഴൊക്കെ ജാനുമുത്തി എന്തെങ്കിലും തരാറുണ്ട്. പഴകി പൂപ്പൽ പിടിച്ച ബിസ്ക്കറ്റോ, എണ്ണച്ചുക്കടിക്കുന്ന വാഴക്ക വറ്റലോ അളിഞ്ഞു തുടങ്ങിയ നേന്ത്രപ്പഴമോ ആയിരിക്കും സ്നേഹത്തോടെ വെച്ചു നീട്ടുന്നത്. തിന്നാൻ കൊള്ളാത്ത അവ വാങ്ങി പോക്കറ്റിലിടും. പോരാൻ നേരത്ത് വഴിയോരത്ത് വലിച്ചെറിയും.<br /><br />'' തിന്നാൻ കൊള്ളാത്ത സാധനങ്ങൾ തരാറുള്ള മുത്തിയമ്മയല്ലേ ''.<br /><br />'' അപ്പോൾ നീ മറന്നിട്ടില്ല '' വലിയമ്മ ചിരിച്ചു '' അതായിരുന്നു അയമ്മടെ പ്രകൃതം. വയസ്സായ ആളല്ലേ എന്നു വിചാരിച്ച് കാണാൻ ചെല്ലുന്നവർ തിന്നാനുള്ളത് എന്തെങ്കിലും കൊണ്ടുപോയി കൊടുക്കും. തള്ള അതൊന്നും തിന്നില്ല. അപ്പോൾത്തന്നെ ആർക്കെങ്കിലും കൊടുത്താൽ അവരെങ്കിലും തിന്നും. അതും ചെയ്യില്ല. ഒടുവിൽ വെച്ചിരുന്ന് കേടു വന്നാൽ അതെടുത്ത് മറ്റൊള്ളോർക്ക് കൊടുക്കും ''.<br /><br />'' ജാനുമുത്തിക്ക് എത്ര വയസ്സ് കാണും ''.<br /><br />'' നൂറു വയസ്സ് ആയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്. കുറച്ചായി ഞാൻ കാണാൻ ചെന്നിട്ട് ''. <br /><br />'' നമ്മൾ ആരേയെങ്കിലും അറിയിക്കാനുണ്ടോ ''.<br /><br />'' മാഷേട്ടനും സുമിത്രയും പോയശേഷമാണ് ഫോൺ വന്നത്. ഉച്ചയ്ക്ക് മുമ്പ് ശവമെടുക്കും എന്നു പറഞ്ഞു. ആ വിവരം ഞാൻ രണ്ടാളോടും വിളിച്ച് പറയുകയും ചെയ്തു ''.<br /><br />വലിയമ്മ കാറിൻറെ മുൻസീറ്റിൽ ഇരുന്നു. നടന്നു പോവുകയാണെങ്കിൽ പുഴയുടെ മറുകരയിലെ ആ വീട്ടിലേക്ക് രണ്ടോ രണ്ടരയോ കിലോമീറ്ററേ ഉണ്ടാവൂ. മുമ്പ് പുഴയിറങ്ങി കടന്ന് പോവുമായിരുന്നു. ഇപ്പോൾ ആരും അതിന്ന് മിനക്കെടാറില്ല. മെയിൻ റോഡിൽ നിന്ന് തെക്കോട്ടേക്ക് പോവുന്ന പാതയിലൂടെ ചെന്നാൽ പതിപ്പാലമുണ്ട്. ബസ്സ് സർവ്വീസ് ഉള്ള പാതയിലെ ആ പാലം കനത്ത മഴക്കാലത്ത് വെള്ളത്തിനടിയിലാവും. ദിവസങ്ങളോളം അതിലെ ഗതാഗതം ഉണ്ടാവില്ല.<br /><br />'' ശവം ഐവർമഠത്തിലേക്ക് കൊണ്ടുപോവും എന്നാ പറഞ്ഞത്. അതാണ് സൗകര്യം. വീട്ടുകാരൊന്നും അറിയേണ്ട. പറഞ്ഞ കാശ് കൊടുത്താൽ മതി '' വലിയമ്മ എന്തോ ആലോചനയിലാണ്.<br /><br />'' എന്താ ആലോചിക്കുന്നത് ''.<br /><br />'' മുമ്പൊക്കെ ആരെങ്കിലും മരിച്ചു എന്ന് അറിഞ്ഞാൽ മതി. ചുറ്റുപാടും ഉള്ള ആളുകൾ ഒത്തുകൂടും. പിന്നെ ശവം എടുത്ത് കിടത്തലായി. കത്തിച്ച നിലവിളക്കും പരാർപ്പും തലഭാഗത്ത് വെക്കുമ്പോഴേക്ക് നാട്ടിൽ വിവരം കൊടുക്കാൻ ആളെ വിടും. മാവു മുറിക്കാനും ശവദഹനത്തിന്ന് വേണ്ട സാധനങ്ങൾ വാങ്ങാനും പണിക്കാരെ പറഞ്ഞയയ്ക്കും. ഒന്നും ആരോടും പറയേണ്ട കാര്യമില്ല. കണ്ടറിഞ്ഞ് ഓരോരുത്തര് ചെയ്തോളും. ഇപ്പോൾ അതാണോ സ്ഥിതി. അപ്പുറത്തെ വീട്ടിൽ ഒരാള്‍ മരിച്ചു കിടക്കുമ്പോഴാവും ഇപ്പുറത്തെ വീട്ടിൽ സദ്യയും ആഘോഷവും ''.<br /><br />'' ഡെഡ് ബോഡി കൊണ്ടുപോയിട്ടല്ലേ നമ്മൾ തിരിച്ചു പോരൂ ''.<br /><br />'' അതൊന്നും വേണ്ടാ. അവിടെ ചെന്ന് ആളെ കാണിക്കണം. കുറച്ചുനേരം നിന്നിട്ട് നമുക്ക് മടങ്ങി പോരാം ''.<br /><br />പതിപ്പാലം കടന്നശേഷം ആദ്യത്തെ വളവിനടുത്തു നിന്ന് കാർ ഇടത്തോട്ട് തിരിച്ചു. മുമ്പ് ചരൽപ്പാതയായിരുന്ന വഴി ടാറിട്ടിരിക്കുന്നു. പടിക്കലായി കാർനിർത്തി, വലിയമ്മയോടൊപ്പം നടന്നു. തുണിപ്പന്തലിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേലകൾ മിക്കതും ഒഴിഞ്ഞു കിടപ്പുണ്ട്. <br /><br />വാതിൽപ്പടിക്കരികെ ചെരിപ്പഴിച്ചുവെച്ച് അകത്തേക്ക്ചെന്നു. ശവശരീരം വെച്ച ഫ്രീസറിന്നുമുകളിൽ ആരോ ഒരുറീത്ത് വെച്ചിരിക്കുന്നു. ജാനുമുത്തി ഒർമ്മയായി മാറാൻ ഏതാനും നാഴിക മാത്രം. <br /><br />ഒരു നിമിഷം ആ ശരീരത്തിലേക്ക് നോക്കി. വായിൽവെക്കാൻ കൊള്ളാത്ത എന്തെങ്കിലും കുട്ടികൾക്ക്കൊടുപ്പാനായി അവർ കരുതിയിട്ടുണ്ടാവുമോ? തലയ്ക്കൽ കത്തിച്ചുവെച്ച ചന്ദനത്തിരികളിൽ നിന്ന് ഉയരുന്ന പുകയ്ക്ക് മരണത്തിൻറെ ഗന്ധമാണ്. ഏറെനേരം അത് സഹിക്കാനാവില്ല. പോരാൻ നേരത്ത് വലിയമ്മയെ നോക്കി. അവർ സ്ത്രീകൾക്കിടയിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.<br /><br />മുൻവരിയിലെ ഒരു കസേലയിൽ ഇരുന്നു. പരിചയമുള്ള ഒരു മുഖവും കാണാനില്ല. കുറെ നേരം ഒറ്റയ്ക്കിരുന്നാൽ ബോറടിക്കും. പക്ഷെ അത് വേണ്ടി വന്നില്ല.<br /><br />'' സുഭദ്ര ടീച്ചറുടെ ആരാ '' പ്രായം ചെന്ന ഒരാൾ അടുത്തു വന്ന് ചോദിച്ചു.<br /><br />'' മകൻ '' ഒറ്റവാക്കിൽ മറുപടി ഒതുക്കി.<br /><br />'' അതിന് ടീച്ചർക്ക് ഒരു മകളല്ലേ ഉള്ളൂ ''.<br /><br />'' സുഭദ്ര ടീച്ചർ എൻറെ വലിയമ്മയാണ്. സുശീലടീച്ചറുടെ മകനാണ് ഞാൻ ''<br /><br />'' അങ്ങിനെ പറയിൻ. ആക്സിഡൻറിൽപെട്ട് അച്ഛൻറെ ഒരു കാൽ പോയി അല്ലേ ''.<br /><br />ഉവ്വെന്ന മട്ടിൽ തലയാട്ടി.<br /><br />'' മൂന്ന് ടീച്ചർമാർക്കും എന്നെ നല്ലോണം അറിയും. ഡ്രൈവറ് ഗോവിന്ദൻ നായർ എന്നു പറഞ്ഞാൽ അറിയാത്ത ആരാ ഈ നാട്ടിൽ ഉള്ളത്. ആട്ടേ. എന്നാ ലീവിൽ വന്നത്, എത്ര ദിവസം ലീവുണ്ട് ''.<br /><br />'' വന്നിട്ട് ഒരു മാസം ആവാറായി. ഇനി ഒരു മാസംകൂടി ഉണ്ടാവും '' ഇനി എന്തെങ്കിലും ചോദിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റണം.<br /><br />'' ബോഡി എടുക്കാറായോ ''.<br /><br />'' പന്ത്രണ്ട് മണി എന്നാ പറഞ്ഞത്. അപ്പഴയ്ക്ക് ആവ്വോന്നാ സംശയം. ഒരു പെരക്കുട്ടി ഡെൽഹിയിലുണ്ട്. അയാൾ വന്നിട്ടു വേണം എടുക്കാൻ ''.<br /><br />'' അയാൾ എപ്പോൾ എത്തും ''.<br /><br />'' എപ്പൊഴാ എന്ന് പറയാൻ പറ്റില്ല. വിമാനത്തിൽ വന്ന് കൊയമ്പത്തൂരിൽ ഇറങ്ങി എന്ന് പറഞ്ഞു. അവിടുന്നിങ്ങോട്ട് ടാക്സിയിലാണ് യാത്ര. റോഡ് പണി കാരണം മെല്ലേ വരാൻ പറ്റൂ. പോരാത്തതിന്ന് വാളയാറിൽ എന്നും ട്രാഫിക്ക് ബ്ലോക്കുണ്ടാവും. അതൊക്കെ കടന്നിട്ട് എത്തണ്ടേ ''.<br /><br />'' എന്തായിരുന്നു അസുഖം ''.<br /><br />'' അങ്ങിനെ പറയത്തക്ക ഒരു സൂക്കടും അവർക്ക് ഉണ്ടായിരുന്നില്ല. വരുന്ന എടവത്തിൽ നൂറാം പിറന്നാൾ ആഘോഷിക്കാനിരുന്നതാ. അത് നടക്കാതെ പോയി ''.<br /><br />വലിയമ്മ പുറത്തേക്ക് വന്നതും എഴുന്നേറ്റു.<br /><br />'' മാഷേട്ടനും സുമിത്രയും പപ്പനമ്മാമനും ഒക്കെ വന്നു പോയത്രേ '' അവർ പറഞ്ഞു '' നമുക്കും പോവാം ''.<br /><br />'' അല്ലാ. ശവം എടുക്കും മുമ്പ് പോവ്വാണോ '' അയാൾ വിടുന്ന മട്ടില്ല. <br /><br />'' ചെന്നിട്ട് ഒരു സ്ഥലം വരെ പോവാനുണ്ട് '' വലിയമ്മ മറുപടി നൽകി.<br /><br />'' അങ്ങിനെയാണെങ്കിൽ പിന്നെ നിവൃത്തിയില്ലല്ലോ ''.<br /><br />'' ശരി. പിന്നെ കാണാം '' അയാളോട് യാത്ര പറഞ്ഞു.<br /><br />'' നല്ല ആളേയാണ് നിനക്ക് വർത്തമാനം പറയാൻ കിട്ടിയത്. കടിച്ചാൽ കടി വിടാത്ത സൈസ്സാണ് ആ മഹാൻ '' കാറിൽ കയയതും വലിയമ്മ പറഞ്ഞു '' എന്തായാലും നീ ഒറ്റയ്ക്കിരുന്ന് ബോറടിച്ചില്ലല്ലോ ''.<br /><br />'' കൂടുതൽ നേരം സംസാരിച്ചാൽ തീർച്ചയായും ബോറ് തോന്നുമായിരുന്നു. ഭാഗ്യം, അപ്പോഴേക്കും വലിയമ്മ വന്നു രക്ഷിച്ചു ''.<br /><br />രണ്ടുപേരും ചിരിച്ചു. കാർ പതിപ്പാലത്തിനടുത്തെത്തി<br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com8tag:blogger.com,1999:blog-1449243775792706953.post-37389949561378982202014-08-13T08:20:00.000-07:002014-08-13T08:20:05.076-07:00അദ്ധ്യായം - 36.<div dir="ltr" style="text-align: left;" trbidi="on">
<b>ദിലീപ് മേനോൻ തലയ്ക്കൽവെച്ച മൊബൈൽ എടുത്തു നോക്കി. സമയം രണ്ടര കഴിഞ്ഞു. പത്തുമണി കഴിഞ്ഞതും ഉറങ്ങാൻ കിടന്നതാണ്. പലവട്ടം തിരിഞ്ഞുംമറിഞ്ഞും കിടന്നു. കൺപീലികളോട് കലഹിച്ച് ഉറക്കംഎങ്ങോ പോയിരിക്കുന്നു. അനിതയോട് സംസാരിച്ചതിന്നുശേഷം മനസ്സിൽ ഉണ്ടായ അസ്വസ്ഥത ഇനിയും മാറിയിട്ടില്ല. <br /><br />നാളെ ഉച്ചയോടുകൂടി അനിത മകനുമായി മുംബെയിൽ എത്തും. പെങ്ങൾ വേണ്ടവിധത്തിൽ സ്വീകരിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് അനിതയ്ക്ക്. അവളെ കുറ്റം പറയാനാവില്ല. കല്യാണം കഴിഞ്ഞ് കാലം കുറേ കഴിഞ്ഞു എന്നത് ശരിയാണ്. പക്ഷേ ഇത്രകാലം നാത്തൂന്മാർ ഒന്നിച്ചു കഴിയാൻ ഇട വന്നിട്ടില്ല. പോരാത്തതിന്ന് പെങ്ങൾക്ക് നല്ല തലക്കനവുമുണ്ട്. ഒരു പക്ഷേ കയറി ചെല്ലുമ്പോൾ നാത്തൂൻ അവഗണീച്ചാലോ എന്നതാണ് അനിതയുടെ പേടി. അപ്രിയമായതൊന്നും സംഭവിക്കാതിരുന്നാൽ മതി. ഭാര്യയേയും കുട്ടിയേയും അന്യനാട്ടിൽ വിട്ട് ഒറ്റയ്ക്ക് പോരാൻ തോന്നിയത് തെറ്റായി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. . <br /><br />പപ്പനമ്മാമൻ കൂർക്കം വലിക്കുന്നത് കേൾക്കാനുണ്ട്. ഇടയ്ക്ക് അദ്ദേഹം ചുമയ്ക്കും. '' ഹമ്മേ '' എന്ന വിളിയോടെയാണ് ഓരോ തവണയും ചുമ അവസാനിക്കുക. ഒട്ടും വൈകാതെ വീണ്ടും കൂർക്കംവലി ആരംഭിക്കും. പലതവണ ഈ പ്രക്രിയ ആവർത്തിച്ചുകഴിഞ്ഞു. മനസ്സിൽ യാതൊരുവിധ വേവലാതിയും ഇല്ലാത്തതിനാലാവാം അദ്ദേഹത്തിന്ന് ഇങ്ങിനെ ഉറങ്ങാൻ കഴിയുന്നത്.<br /><br />മുമ്പും പപ്പനമ്മാമനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്രയും അടുപ്പം ഉണ്ടായിരുന്നില്ല. എന്തെല്ലാം കാര്യങ്ങളാണ് ഈ കുറഞ്ഞ ദിവസങ്ങൾക്കകം അദ്ദേഹത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്. <br /><br />അടുക്കളയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടു. കിടക്കുന്നതിന്നു മുമ്പ് പപ്പനമ്മാമൻ പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലെത്തി. നിലവിലുള്ള തറവാടിനോടു ചേർന്ന് ഇത്രതന്നെ വലുപ്പമുള്ള വേറൊരു കെട്ടിടം പണ്ട് ഉണ്ടായിരുന്നുവത്രേ. ജാരസംസർഗ്ഗം സംശയിച്ച് തറവാട്ടിലെ ഏതോ ഒരു പെൺകിടാവിനെ അന്നത്തെ കാരണവർ ആ കെട്ടിടത്തിൻറെ ഒരു തൂണിൽ കെട്ടിയിട്ട് ഭേദ്യം ചെയ്തു. മർദ്ദനത്തിനൊടുവിൽ ആ യുവതി മരണപ്പെട്ടു. പ്രതാപവും സ്വാധീനവും കാരണം കേസ്സുണ്ടായില്ല. പക്ഷേ വേറെ പലതും സംഭവിച്ചു. കൊല്ലം തികയുന്നതിന്നു മുമ്പ് ആ കെട്ടിടം അഗ്നിക്കിരയായി. പുതുക്കി പണിതെങ്കിലും അതിൽ താമസിക്കാൻ ആരും തയ്യാറായില്ല. ഒരു പ്രേതാലയംപോലെ ആ കെട്ടിടം ആളനക്കമില്ലാതെ കിടന്നത് പപ്പനമ്മാമൻ കണ്ടിട്ടുണ്ടത്രേ. '' അഞ്ചിടങ്ങഴി അരിയിട്ട് കഞ്ഞി വെച്ചാലും കുട്ടികൾക്കും ആണുങ്ങൾക്കും കൊടുത്തു കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് തികയില്ല '' എന്ന അവസ്ഥയിൽ നിന്നുള്ള മാറ്റം പെട്ടെന്നായിരുന്നു. തറവാട് ഭാഗിച്ച് ഓരോ താവഴി ഓരോ സ്ഥലത്തേക്ക് താമസം മാറി. കാരണവർക്ക് വസൂരിദീനം പിടിപെട്ടു. തോട്ടിൻകരയിലെ കളപ്പുരയിൽ ആരും നോക്കാനില്ലാതെ ആ മനുഷ്യൻ നരകിച്ച് മരിച്ചുവത്രേ. ഒട്ടേറെ പരിഹാരക്രിയകൾ ചെയ്തിട്ടും ദോഷം മാറാത്തതിനാലാവാം ഒടുവിൽ ആ കെട്ടിടം നശിച്ചു മണ്ണടിഞ്ഞു.<br /><br />തുറന്നിട്ട ജനലിന്നരികിലായി ഒരു നിഴലനക്കം കണ്ടു. മുറ്റത്തുകൂടി ആരോ നടക്കുന്ന ഒച്ച കേൾക്കാനുണ്ട്. കൈകാലുകളിലൂടെ ഒരു വിറയൽ മേലോട്ട് കയറി. ദേഹമാസകലം വിയർപ്പിൽ കുളിച്ചിരിക്കുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല. മനസ്സ് ഭയത്തിന്ന് കീഴടങ്ങുകയാണ്.<br /><br />പെട്ടെന്ന് പപ്പനമ്മാമൻ ചുമച്ചുതുടങ്ങി. അടുത്ത് ഒരാളുണ്ട് എന്ന തോന്നൽ ആശ്വാസം പകർന്നു. തല പൊങ്ങിച്ച് നോക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് ഇരിക്കുകയാണ്. വേഗം അദ്ദേഹത്തിൻറെ അരികിലേക്ക് ചെന്നു. <br /><br />'' വല്ലാതെ ചുമയ്ക്കുന്നുണ്ടല്ലോ. കട്ടൻ കാപ്പി ഉണ്ടാക്കണോ '' ചെറിയൊരു ചൂട് കിട്ടിയാൽ ചുമ അൽപ്പം ഭേദപ്പെടുമെന്ന് കരുതി ചോദിച്ചു.<br /><br />'' ഒന്നും വേണ്ടാ. ഞാൻ കാരണം ദീപുവിന്ന് ഉറങ്ങാൻ ബുദ്ധിമുട്ടായോ ''.<br /><br />'' ഏയ്. അങ്ങിനെയൊന്നും ഇല്ല. എന്താ എന്നറിയില്ല. ഇത്ര നേരമായിട്ടും ഉറക്കം വരുന്നില്ല ''.<br /><br />'' മനസ്സിൽ ആലോചന വല്ലതും ഉണ്ടാവും. അതാ ഉറക്കം വരാത്തത് '' എത്ര എളുപ്പം അദ്ദേഹം കാരണം കണ്ടെത്തി..<br /><br />'' അതുതന്നെ കാരണം. ഇത്ര നേരം അനിതയേയും മകനേയും കുറിച്ച് ആലോചിക്കുകയായിരുന്നു '' <br /><br />'' പല തവണ പറയണം എന്നു വിചാരിച്ച ഒരു കാര്യമുണ്ട്. ദീപുവിന്ന് പരിഭവം തോന്നരുത്. ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി നേരത്തെ പോന്നത് ഒട്ടും ശരിയായില്ല. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം കാര്യം നോക്കരുത്. ഭാര്യയുടേയും കാര്യം നോക്കിയ ശേഷമേ നമ്മുടെ കാര്യം നോക്കാവൂ. അല്ലെങ്കിൽ എന്നെപ്പോലെ ഭാര്യയും മക്കളും ഒന്നും വേണ്ടാ എന്ന മട്ടിലുള്ള ജീവിതം ആവണം ''.<br /><br />'' പപ്പനമ്മാമൻ എന്താ വിവാഹം വേണ്ടാ എന്നു വെച്ചത് ''.<br /><br />'' വേണ്ടാന്ന് വെച്ചതൊന്ന്വല്ല. അങ്ങിനെ സംഭവിച്ചു എന്നേ പറയേണ്ടൂ. വകേൽ ഒരമ്മാമൻറെ മകളെ അമ്മ നോക്കിവെച്ചിരുന്നു. അമ്മായിയുടെ അമ്മയ്ക്ക് വയസ്സായി, പേരക്കുട്ടിയുടെ പുടമുറി കാണണം എന്നൊക്കെ പറഞ്ഞ് അവർ തിടുക്കം കൂട്ടി. എനിക്ക് അന്ന് ഇരുപത്തൊന്ന് വയസ്സാണ്, പെൺകുട്ടിക്ക് പതിനഞ്ചും. ചിങ്ങത്തിലെ ഉത്രാടത്തിന്ന് പുടമുറിക്കുള്ള മുഹുർത്തം കുറിച്ചു. ക്ഷണിക്കൽ വരെ നടത്തി. ആ സമയത്താണ് സമരം ചെയ്തതിന്ന് എന്നെ പോലീസ് പിടിക്കുന്നത്. അതോടെ അത് മുടങ്ങി ''.<br /><br />'' പിന്നെ വേറെ ആലോചനയൊന്നും വന്നില്ലേ ''.<br /><br />'' ഒരിക്കൽ കൂടി ആലോചിച്ചു. അതും നടന്നില്ല ''.<br /><br />'' അതെന്താ പറ്റിയത് ''.<br /><br />'' അമ്മയുടെ പരിചയത്തിലുള്ള കുട്ടിയായിരുന്നു അത്. പെണ്ണു കാണൽ വരെ നടന്നു. പെൺകുട്ടിയുടെ അമ്മയ്ക്കാണെങ്കിൽ മൂക്ക് മുങ്ങ്വോളം മോഹം. അപ്പോഴാ കുട്ടിയുടെ അമ്മാമൻ എതിർപ്പ് പറഞ്ഞത് ''.<br /><br />'' എന്തിനാ എതിർത്തത് ''.<br /><br />'' മര്യാദയ്ക്ക് വല്ല പണിയും ചെയ്ത് കുടുംബം നോക്കുന്നത്തിന്നു പകരം നാടു നന്നാക്കാൻ നടക്കുന്നവന്ന് എൻറെ അനന്തിരവളെ കൊടുക്കില്ല എന്ന് അയാൾ തടസ്സംപറഞ്ഞു. തീരുമാനമെടുക്കാനുള്ള അധികാരം അന്നൊക്കെ അമ്മാമന്മാർക്കാണ്. അതോടെ അതും മുടങ്ങി ''.<br /><br />'' എന്നിട്ട് ''.<br /><br />'' അമ്മ ഏതോ പേരുകേട്ട ജോത്സ്യൻറെ അടുത്ത് എൻറെ ജാതകവുമായി ചെന്നു. എനിക്ക് പരിവ്രാജക യോഗം ഉണ്ട്, സന്യാസിയെപ്പോലെയുള്ള ജീവിതമായിരിക്കും, കല്യാണം നടക്കില്ല, നടന്നാലും അധികകാലം ഒന്നിച്ച് കഴിയില്ല എന്നൊക്കെ പറഞ്ഞുവത്രേ. അതോടെ കുടുംബജീവിതം വേണ്ടാ എന്ന് ഞാനും നിശ്ചയിച്ചു. എന്തിനാ ഒരു പെണ്ണിൻറെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നത് ''.<br /><br />'' എന്താ രണ്ടാൾക്കും ഉറങ്ങ്വോന്നും വേണ്ടേ '' കിടപ്പുമുറിയുടെ വാതിൽ തുറന്ന് വലിയമ്മയെത്തി.<br /><br />'' കുര വന്നപ്പോൾ എഴുന്നേറ്റതാണ്. സുഭദ്ര കിടന്നോളൂ '' പപ്പനമ്മാമൻ പറഞ്ഞതും വലിയമ്മ തിരിച്ചു പോയി.<br /><br />'' ദീപു, ഉറക്കം വരാൻ ഒരു സൂത്രം പറഞ്ഞുതരാം. ഒന്നുകിൽ കുറേനേരം നാമം ജപിച്ചുകൊണ്ട് കിടക്കുക, അതല്ലെങ്കിലോ വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്നതായി സങ്കൽപ്പിക്കുക. ഉറക്കം തന്നേ വന്നോളും ''.<br /><br />പപ്പനമ്മാമൻറെ ഉപദേശം പരീക്ഷിച്ചു നോക്കാം. ദിലീപ് മേനോൻ പുതപ്പ് തലവഴി വലിച്ചിട്ടു.<br /><br /><br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com8tag:blogger.com,1999:blog-1449243775792706953.post-31102836011744828322014-08-01T02:49:00.001-07:002014-08-01T02:49:46.474-07:00അദ്ധ്യായം - 35.<div dir="ltr" style="text-align: left;" trbidi="on">
<br />'' എന്തിനാ ഒറ്റയ്ക്ക് തിരുവനന്തപുരത്തേക്ക് പോയത്. പറഞ്ഞാൽ ഞാൻ കൂടെ വരില്ലേ ''.<br /><br />'' അതിനൊന്നും സമയം കിട്ടിയില്ല. നീലകണ്ഠൻറെ മകളുടെ ഭർത്താവ് പി. ഡ്ബ്ലിയു. ഡി. യിൽ നിന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത ആളാണ്. നീലകണ്ഠൻ അയാളോടാണ് എന്നെ കാണണം എന്ന മോഹം പറഞ്ഞത്. അയാൾ പോവാനും വരാനും ഉള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാർ ഡ്രൈവറെ എനിക്ക് തുണയ്ക്ക് അയച്ചു. ആ വിദ്വാൻ വന്ന് വിവരം പറയുമ്പോഴാണ് ഞാൻ കാര്യം അറിയുന്നത് ''. <br /><br />'' എന്താ കൂട്ടുകാരൻറെ കണ്ടീഷൻ. കണ്ടപ്പോൾ മനസ്സിലായോ ''.<br /><br />'' സംഗതി സീരിയസ്സന്നെ. ആളെ മനസ്സിലാവാത്ത അവസ്ഥയായിട്ടില്ല. ഞാൻ ചെന്നതും കയ്യിൽ മുറുക്കെ പിടിച്ചു. കാര്യം അദ്ദേഹത്തിന്ന് പിടി കിട്ടി എന്ന് തോന്നുന്നു. പേടിക്കേണ്ടാ സൂക്കട് വേഗം ഭേദാവും എന്ന് ഞാൻ പറഞ്ഞപ്പോൾ മൂപ്പര് അമർത്തിയൊന്ന് മൂളി. രാത്രി മടങ്ങി വരാനായി പുറപ്പെടാൻ നേരത്ത് പിന്നെ കാണാട്ടോ എന്ന് ഞാൻ പറഞ്ഞതും എവിടെ വെച്ചാ എന്ന് തിരിച്ചൊരു ചോദ്യം. ഒന്നും പറയാതെ ഞാനിറങ്ങി ''.<br /><br />'' എത്ര ദിവസം അവിടെ കൂടി ''.<br /><br />'' ആസ്പത്രീയിൽ ദിവസക്കണക്കിന്ന് കഴിയാൻ പറ്റില്ലല്ലോ. രാത്രി തിരുവനതപുരത്തേക്ക് പോവുന്ന അമൃത എക്സ്പ്രസ്സിൽ അങ്ങോട്ട് പോയി. പിറ്റേ ദിവസം രാത്രി അതേ വണ്ടിക്ക് തിരിച്ചു പോന്നു ''.<br /><br />'' അത് നന്നായി. ബുദ്ധിമുട്ടാതെ പോയി വന്നല്ലോ ''.<br /><br />'' തിരുവനന്തപുരത്തേക്ക് ചെല്ലുമ്പോഴെല്ലാം ഞാൻ ഈ വണ്ടിയിലാണ് പോവാറും വരാറും. ഇത്ര സൗകര്യം വേറെഏത് വണ്ടീല് പോയാലും കിട്ടില്ല. തീവണ്ടിയുടെ സൗകര്യം ആലോചിക്കുമ്പോൾ വെള്ള.ക്കാരോട് ബഹുമാനവും നന്ദിയും തോന്നാറുണ്ട് ''.<br /><br />'' അവരെ ആട്ടിയോടിക്കാൻ സമരം ചെയ്ത ആളല്ലേ. എന്നിട്ട് ഇങ്ങിനെ പറയുന്നത് ആരെങ്കിലും കേട്ടാലോ ''.<br /><br />'' ആരേയും ബോധിപ്പിക്കാൻ വേണ്ടി ഞാനൊന്നും പറയാറില്ല. ശരി എന്ന് എനിക്ക് തോന്നുന്നത് ഞാൻ പറയും. ഇംഗ്ലീഷുകാർ എത്രയോ ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ റെയിൽവേ, ആധുനീക വിദ്യാഭ്യാസം തുടങ്ങിയ ചില നല്ല കാര്യങ്ങളും അവര്‍ ചെയ്തു ''. <br /><br />'' അതെല്ലാം അവരുടെ ആവശ്യത്തിന്നുവേണ്ടി ചെയ്തതല്ലേ ''.<br /><br />'' അല്ലയെന്ന് പറയുന്നില്ല.പക്ഷെ ഇന്നും നമ്മളതിൻറെ ഗുണഫലങ്ങൾ അനുഭവിക്കുന്നുണ്ട്. ഇന്നത്തെപ്പോലത്തെ വലിയയന്ത്രങ്ങൾ ഇല്ലാത്ത കാലത്ത് റെയിൽവേ ലൈനിട്ടത് ചെറിയ കാര്യമാണോ ''.<br /><br />'' വേണമെങ്കിൽ ആര്‍ക്കും ചെയ്യാൻ പറ്റുന്നതല്ലേ ''.<br /><br />'' അതുപറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. നമ്മുടെ നാട്ടിൽ ഏതെങ്കിലും പദ്ധതി സമയത്തിന്ന് പൂർത്തിയാക്കിയിട്ടുണ്ടോ. അടങ്കൽ തുകയുടെ എത്ര ഇരട്ടി പണി തീരുമ്പോഴേക്ക് ചിലവിടേണ്ടി വരും. അപ്പോൾ ഒന്നര നൂറ്റാണ്ടു മുമ്പ് റിക്കോർഡ് വേഗത്തിൽ പണി തീർത്തവരെ ബഹുമാനിക്കാതിരിക്കാൻ പറ്റുമോ ''.<br /><br />'' റിക്കോർഡ് വേഗത്തിൽ ചെയ്തു എന്ന് എങ്ങിനെ പറയാൻ പറ്റും. ആർക്കാ അത് അറിയുക ''.<br /><br />'' റെയിൽവേയുടെ ചരിത്രം കേട്ടോളൂ. കൃത്യമായി പറഞ്ഞാൽ 1861 ലാണ് നമ്മുടെ നാട്ടിൽ റെയിൽവേ ലൈൻ നിർമ്മിച്ചത്. തിരൂരിൽ നിന്ന് ബേപ്പൂരിലേക്കായിരുന്നു അത്. പിന്നെ തിരൂർ - കുറ്റിപ്പുറം, പട്ടാമ്പി - ഷൊർണ്ണൂർ അങ്ങിനെ ഒരോ ഭാഗമായി ഒന്നൊന്നര കൊല്ലം കൊണ്ട് അവർ പോത്തനൂർ മുതൽ ബേപ്പൂർ വരെയുള്ള പണി തീർത്തു ''.<br /><br />'' ഇവിടെ റെയിൽവേലൈൻ ഉണ്ടായിട്ട് കഷ്ടിച്ച് നൂറുകൊല്ലം ആവും എന്നാ ഞാൻ കരുതിയിരുന്നത് '' ദിലീപ് മേനോൻ അത് പറഞ്ഞതും അകത്തു നിന്ന് ടെലഫോണിൻറെ ശബ്ദം ഉയർന്നു.<br /><br />'' ദീപൂ, നിൻറെ മൊബൈൽ സ്വിച്ചോഫാണോ. ജാഫർ വിളിക്കുന്നുണ്ട് '' അകത്തു നിന്ന് വലിയമ്മയുടെ വിളി പറഞ്ഞതും ദിലീപ് മേനോൻ പോയി.<br /><br />ഇപ്പോൾ ഉമ്മറത്ത് ഒറ്റയ്ക്കാണുള്ളത്. മനസ്സ് പഴയതാളുകൾ മറിച്ചു നോക്കാൻ തുടങ്ങി. ഓർമ്മയിലെ തണ്ടപാളയത്തിലൂടെ കരിവണ്ടികൾ കൂവി പായുകയാണ്. കൈകാട്ടി മരങ്ങൾ, ചൂരൽ കൊണ്ടുണ്ടാക്കിയ താക്കോൽ കൊടുക്കാനുള്ള വളയങ്ങൾ, പാട്ടത്തൈരുവീണൂ കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, കരിതുപ്പി നീങ്ങുന്ന കരിംഭൂതങ്ങളെപ്പോലുള്ള ഭീമൻ എഞ്ചിനുകൾ അങ്ങിനെ നിരവധി കാഴ്ചകൾ മിന്നി മറഞ്ഞു.<br /><br />തീവണ്ടികൾ പുറന്തള്ളിയ കരിപടലങ്ങൾ മായുമ്പോൾ തെളിയുന്നത് ജനവരിയിലെ ഒരു പ്രഭാതമാണ്. പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ് കന്നു മേക്കാൻ വരുന്ന മുത്തായി എത്തുന്നത്.<br /><br />'' നിറച്ചെനയുള്ള പയ്യാണ്. എപ്പോഴാ പ്രസവിക്കുക എന്ന് പറയാൻ പറ്റില്ലട്ടോ. ദൂരത്തൊന്നും കൊണ്ടുപോണ്ടാ '' എന്ന് അമ്മ അവനോട് പറയുന്നതു കേട്ടു. പശുവിനേയും കുട്ടിയേയുംകൊണ്ട് അവൻ പടി കടന്നു പോവുന്നത് അടുക്കളയിലെ ജനാലിലൂടെ കണ്ടതാണ്. ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ സമയം എട്ടര. ആളുകേറുന്ന തീവണ്ടി വരാനുള്ള സമയമായി. ആനയെപ്പോലെ ആളുകേറുന്ന തീവണ്ടിയും ബാല്യകാലത്തെ കൗതുകമായിരുന്നു. റെയിൽവേ ഗെയിറ്റിനരികിലുള്ള പുളിമരച്ചോട്ടിൽ ചെന്നു നിന്നാൽ യാത്രക്കാരെ വ്യക്തമായി കാണാം. അതിനാൽ വണ്ടി വരുന്നതും നോക്കി അവിടെ ചെന്നു നിൽക്കും.<br /><br />പടിപ്പുരകടന്ന് പുളിമരച്ചോട്ടിലേക്ക് ഓടി. അകലെ വളവു തിരിഞ്ഞ് ഓടി വരുന്ന വണ്ടി കാണാനുണ്ട്. അടുത്തെത്താറായപ്പോൾ ഉറക്കെ വിസിലടിക്കുന്നത്കേട്ടു. നോക്കുമ്പോൾ ട്രാക്കിലൂടെ വീട്ടിലെ പശുവും കിടാവും ശബ്ദം കേട്ട് പരിഭ്രമിച്ച് ഓടുകയാണ്. വണ്ടി അടുത്തെത്തി കഴിഞ്ഞു. നോക്കി നിൽക്കുകയല്ലാതെ ഒന്നും ചെയ്യാനാവില്ല. പെട്ടെന്ന് കുട്ടി ഒരു വശത്തേക്ക് ചാടിയിറങ്ങി. എഞ്ചിൻ പശുവിനെ ഇടിച്ചു തെറിപ്പിച്ചു. ഒരു ഫുട്ബോൾപോലെ അത് മൈലാഞ്ചിചെടികൾകൊണ്ട് കെട്ടിയ വേലിയിൽ ചെന്നു വീണൂ. പുഴയോരത്തു നിന്ന് കയറിവന്ന മുത്തായിയോടൊപ്പം പശുവിനെ ചെന്നു നോക്കി. അതിൻറെ ദേഹത്ത് മുറിവൊന്നും കണ്ടില്ല. തുറിച്ചകണ്ണുകളിൽ അപ്പോഴും ഭയത്തിൻറെ നിഴലുണ്ട്.<br /><br />'' മാട് ചത്തു. ഇനി എന്താ ചെയ്യാ '' മുത്തായിയുടെ വാക്കുകളിൽ പേടിയോ ദുഖമോ എന്തായിരുന്നു എന്നറിയില്ല.<br /><br />'' കുട്ടി ഇവിടെ നിൽക്കൂ. ഞാൻ വീട്ടിൽ പറഞ്ഞിട്ടു വരാം '' അവൻ വീട്ടിലേക്കോടി. പുളിങ്കമ്പുമായിട്ടാണ് അമ്മ എത്തിയത്.<br /><br />'' കന്നുമേക്കാൻ വന്ന ചെക്കനെ പമ്പരം ഉണ്ടാക്കാൻ പറഞ്ഞയയച്ചിട്ട് പെറാറായ പയ്യിനെ കൊലയ്ക്ക് കൊടുത്തില്ലേടാ '' എന്നും പറഞ്ഞ് അമ്മ പൊതിരെ തല്ലി.<br /><br />താൻ നിരപരാധിത്വം ബോധിപ്പിച്ചത് അമ്മ ചെവിക്കൊള്ളാത്തപ്പോൾ ഉണ്ടായ സങ്കടം ഇന്നും മറന്നിട്ടില്ല. വീട്ടിലെ പടിപ്പുരയിലിരുന്ന് എത്ര നേരം കരഞ്ഞുവെന്ന് ഓർമ്മയില്ല .ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ആരും വിളിച്ചില്ല. വണ്ടിയിൽ ചാടി ചാവാൻ പോന്നതാണ്. പക്ഷേ സ്റ്റേഷനിലെത്തിയപ്പോൾ തീരുമാനം മാറി. മുമ്പിൽ കണ്ട വണ്ടിയിൽ കയറി. ഷൊർണ്ണൂരിൽ എത്തിയപ്പോൾ ആരോതന്ന ചോറ് കഴിച്ചത് ഒർമ്മയുണ്ട്. ആ യാത്ര അവസാനിച്ചത് കോഴിക്കോടാണ്. ഒരുപക്ഷേ ജീവിതം മാറ്റി മറിച്ചത് ആ യാത്രയായിരിക്കും.<br /><br />മഹാത്മാഗാന്ധി എത്തിയിട്ടുണ്ട് എന്ന് പലരും പറയുന്നത് കേട്ടപ്പോൾ കൗതുകം തോന്നി കാണാൻ ചെന്നു. ജനക്കൂട്ടത്തിന്നിടയിൽ നിന്ന് താൻ കണ്ട ആ മനുഷ്യനിൽ പത്തുവയസ്സ് തികയാത്ത ബാലന് പ്രത്യേകിച്ച് യാതൊന്നും തോന്നിയില്ല. പക്ഷെ അന്ന് മുഴങ്ങി കേട്ട '' ഭാരത് മാതാ കീ ജെയ് '' എന്ന ഒരു വാചകം മനസ്സിൽ ഇടം പിടിച്ചു. അതിൻറെ അലയൊലി ഇപ്പോഴും ചെവിയിലുണ്ട്. <br /><br />'' ഒറ്റയ്ക്കിരുന്ന് ബോറടിച്ചു അല്ലേ '' ദിലീപ് മേനോൻറെ ചോദ്യം കേട്ട് ഞെട്ടിയെണീറ്റു.<br /><br /><br /></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com8tag:blogger.com,1999:blog-1449243775792706953.post-66784328337626437422014-07-21T07:44:00.002-07:002014-07-21T07:44:25.815-07:00അദ്ധ്യായം - 34.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>'' എത്രയാ വേണ്ടത് കുട്ടാ '' പപ്പനമ്മാമന് പോക്കറ്റില്‍നിന്ന് പേഴ്സെടുത്തു.</b></div>
<div style="text-align: justify;">
<b><br />'' വേണ്ടാ അമ്മാമേ, കാശ് ദീപു കൊടുത്തോളും '' അപ്പോഴേക്കും അടുത്തെത്തിയ വലിയമ്മ ഇടപെട്ടു.</b></div>
<div style="text-align: justify;">
<b><br />'' പൈസ മാഷ് തന്നു '' ഓട്ടോറിക്ഷക്കാരന് വാഹനം സ്റ്റാര്‍ട്ടാക്കി. </b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>'' അമ്മമ്മേ, ഇപ്പോള്‍ വരാം '' എന്ന് വലിയമ്മയോടു പറഞ്ഞ് ഉണ്ണിക്കുട്ടന് അതില്‍ കയറി തിരിച്ചു പോയി. പപ്പനമ്മാമന്റെ രണ്ടു വശത്തുമായി രണ്ടാളും നടന്നു. </b></div>
<div style="text-align: justify;">
<b><br />'' ദീപു കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വരാന്‍ ഒരുങ്ങിയതാണ് '' പപ്പനമ്മാമനോട് വലിയമ്മ പറഞ്ഞു '' ഇന്നുണ്ടായ സംഭവങ്ങള്‍ ഇന്നന്നെ അമ്മാമയോട് പറയണം എന്ന് അവന് ഒരേ നിര്‍ബ്ബന്ധം ''.</b></div>
<div style="text-align: justify;">
<b><br />'' രാജിച്ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിച്ച വിവരം പറയാന്‍ വേണ്ടി ഞാന്‍ വന്നപ്പോള്‍ പപ്പനമ്മാമനെ കാണാനായില്ല. വീട് പൂട്ടിയിരുന്നു. രാവിലെ അങ്ങോട്ട് പോരുമ്പോള്‍ അന്ന് എങ്ങോട്ടാ പോയത് എന്ന് അന്വേഷിക്കണമെന്ന് വിചാരിച്ചു. പക്ഷെ അതിനൊന്നും സമയം കിട്ടിയില്ല '' ദിലീപ് മേനോന് ബാക്കികൂടി ചേര്‍ത്തി.</b></div>
<div style="text-align: justify;">
<b><br />'' പാര്‍ട്ടിക്ക് ചെന്നപ്പോള്‍ ഓഡിറ്റോറിയത്തില്‍വെച്ച് മാധവനേയും സുമിത്രയേയും കണ്ടു. കുഞ്ഞുണ്ണിയെ കാണാന്‍ നിങ്ങള്‍ പോയകാര്യം അവര്‍ പറഞ്ഞറിഞ്ഞു. ഇനി അതു പറയാന്‍ നിങ്ങള്‍ രണ്ടാളും ബുദ്ധിമുട്ടണ്ടാ '' പപ്പനമ്മാമന് ചിരിച്ചു '' പിന്നെ ദീപു എന്നെ അന്വേഷിച്ചു വന്നപ്പോള്‍ കാണാതിരുന്നതല്ലേ? അതിനെപ്പറ്റി ഇത്തിരി വിസ്തരിച്ച് പറയാനുണ്ട് ''. </b></div>
<div style="text-align: justify;">
<b><br />പടവുകള്‍ കയറുമ്പോള്‍ അദ്ദേഹം മുന്നോട്ടാഞ്ഞു. പെട്ടെന്ന് കയ്യില്‍ കടന്നു പിടിച്ചു. കൈ വല്ലാതെ വിറയ്ക്കുന്നുണ്ട്.</b></div>
<div style="text-align: justify;">
<b><br />'' ഈയിടെയായി സ്റ്റെപ്പുകള്‍ കയറുമ്പോള്‍ കാലിന്ന് തീരെ ബലമില്ലാത്തതുപോലെ തോന്നും. ആരെങ്കിലും പിടിച്ചാലേ കാല് എടുത്തുവെക്കാന്‍ പറ്റൂ ''.</b></div>
<div style="text-align: justify;">
<b><br />ചാരുകസേലയില്‍ അദ്ദേഹം നീണ്ടു നിവര്‍ന്നു കിടന്നു. നല്ലപോലെ വിയര്‍ത്തിട്ടുണ്ട്. പെഡസ്റ്റല്‍ ഫാന്‍ അരികിലേക്ക് നീക്കിവെച്ചു.</b></div>
<div style="text-align: justify;">
<b><br />'' അമ്മാമയ്ക്ക് കുടിക്കാനെന്താ വേണ്ടത്. ചായ കൊണ്ടുവരട്ടെ '' അല്‍പ്പനേരത്തിന്നു ശേഷം വലിയമ്മ ചോദിച്ചു.</b></div>
<div style="text-align: justify;">
<b><br />'' ചായ വേണ്ടാ. സംഭാരം ഉണ്ടെങ്കില്‍ അതാവാം ''.</b></div>
<div style="text-align: justify;">
<b><br />തണുത്ത മോരിന്‍വെള്ളം അകത്തു ചെന്നപ്പോള്‍ പപ്പനമ്മാമന് ഉഷാറായി.</b></div>
<div style="text-align: justify;">
<b><br />'' ദീപു വന്നതിന്റെ തലേ ദിവസം ഞാൻ അത്യാവശ്യമായി തിരുവനന്തപുരം വരെ പോയിരുന്നു. അതാ കാണാഞ്ഞത് '' അദ്ദേഹം സംഭാഷണം ആരംഭിച്ചു.</b></div>
<div style="text-align: justify;">
<b><br />'' അമ്മാമ ഇക്കുറി സമരത്തിനോ സമ്മേളനത്തിനോ എന്തിനാ പോയത് ''.</b></div>
<div style="text-align: justify;">
<b><br /> '' ഏയ്. ഇത്തവണ അതിനൊന്ന്വോല്ല പോയത്. എന്റെ പഴയൊരു കൂട്ടുകാരനുണ്ട്, നീലകണ്ഠന് നമ്പൂതിരി. അദ്ദേഹം ക്യാന്‍സര്‍ ബാധിച്ച് അവിടെ ചികിത്സയിലാണ്. അയാളെ കാണാന്‍ വേണ്ടി പോയതാ ''.</b></div>
<div style="text-align: justify;">
<b><br />'' വയസ്സുകാലത്ത് ഇത്രദൂരം യാത്ര ചെയ്യേണ്ടിയിരുന്നില്ല. കൂട്ടുകാരൻ ട്രീറ്റ്മെന്റ് കഴിഞ്ഞു<br /> തിരിച്ചു വരുമ്പോൾ വീട്ടിൽചെന്നു കണ്ടാൽ മതിയായിരുന്നു ''.<br /><br />'' അയാൾ തിരിച്ചു വരുന്ന കാര്യം ഉറപ്പിക്കാനാവില്ല. അത്യന്തം ഗുരുതരാവസ്ഥയിലാണ് ഇപ്പോഴുള്ളത്. പിന്നെ വയസ്സിനെപ്പറ്റിയാണെങ്കിൽ പ്രായത്തിൻറെ കോട്ടം ശരീരത്തിനല്ലേ, മനസ്സിനല്ലല്ലോ. മനസ്സുകൊണ്ട് ഞാൻ ഇപ്പോഴും ചെറുപ്പമാണ് ''. <br /><br />'' കുട്ടികളുടെകൂടെ ചിരിച്ച് കളിക്കുന്നത് കണുമ്പോള്‍ എനിക്കും അങ്ങിനെ തോന്നാറുണ്ട്.<br /> ഒരു സംശയം ചോദിച്ചോട്ടെ. എപ്പോഴെങ്കിലും പപ്പനമ്മാമന് പ്രായമായി എന്ന തോന്നല്‍ വരില്ലേ. അപ്പോഴോ ''.<br /><br />'' അന്ന് ഞാന്‍ ജീവിച്ചത് മതി എന്ന് വെക്കും. വയസ്സായി എന്ന തോന്നല്‍ മനസ്സിൽ വന്നാൽ <br />പിന്നെ ആ മനുസ്യന് ജീവിക്കുന്നതിൽ അർത്ഥമില്ല. ചത്തു പോവുന്നതാ നല്ലത് ''.<br /><br />'' അസ്സല് വേദാന്തം. അമ്മാമയുടെ കൂട്ടുകാരന് എത്ര പ്രായമായി ''.<br /><br />'' എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന്റെ കുറവ് കാണും. പത്തെണ്പത്തിയെട്ട് വയസ്സായി എന്ന് കൂട്ടിക്കോളൂ. ആ കണക്കിന് നോക്കിയാൽ അയാള്‍ മരിച്ചാല്‍ ഒട്ടും സങ്കടപ്പെടാനില്ല. ഇത്ര കാലം ജീവിച്ചില്ലേ. എന്നായാലും ഈ ലോകത്തു നിന്ന് പോവാനുള്ളതാണ്. അപ്പോള്‍ വെറുതെ എന്തിനാ പണച്ചിലവിനും മക്കൾക്ക് ബുദ്ധിമുട്ടാനും വേണ്ടി ഒരു ചികിത്സ ''.<br /><br />'' അതെന്താ അങ്ങിനെ പറഞ്ഞത്. അച്ഛനോ അമ്മയ്ക്കോ രോഗം ബാധിച്ചാൽ ബുദ്ധിമുട്ടോ ചിലവോ ആരും നോക്കില്ലല്ലോ. കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ചെയ്യിക്കില്ലേ ''.<br /><br />'' ശരിയാണ്. അച്ഛനേയും അമ്മയേയും സ്നേഹിക്കുന്ന മക്കൾക്ക് അവര്‍ ഇല്ലാതാവുന്നത് സങ്കടകരമാണ്. മാതാപിതാക്കള്‍ എന്നും തങ്ങളോടൊപ്പമുണ്ടാവണം എന്ന് അത്തരക്കാര്‍ ആഗ്രഹിക്കും. അതിനുവേണ്ടി എന്തു കഷ്ടപ്പാട് സഹിക്കാനും എത്രപണം ചിലവാക്കാനും അവര്‍ മടിക്കില്ല. ഞാന്‍ പറഞ്ഞത് ഒരു പരിധി കഴിഞ്ഞാല്‍ ചികിത്സ എന്നത് രോഗിക്കും വേണ്ടപ്പെട്ടവര്‍ക്കും ഒരുപോലെ അനാവശ്യമായ ഒരു ബാദ്ധ്യതയായി മാറും എന്നാണ് ''.<br /><br /> '' അതെങ്ങിനെ? ''.<br /><br />'' നീലകണ്ഠന്റെ കാര്യം തന്നെയെടുക്കാം. അയാളുടെ രോഗം ഒരു കാലത്തും മാറില്ല എന്ന് അയാള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഒക്കെ നന്നായി അറിയാം. മരുന്നുസൂചി കുത്തിക്കേറ്റി ശരീരത്തിനെ വേണ്ടാതെ വേദനിപ്പിക്കുന്നത് സഹിക്കേണ്ടി വരുന്നത് എന്നത് അയാളുടെ സങ്കടം. പ്രയോജനമില്ലാത്ത കാര്യത്തിന്നുവേണ്ടി പണച്ചിലവും ബുദ്ധിമുട്ടും സഹിക്കേണ്ടി വരുന്നു എന്നത് ബന്ധുക്കളുടെ പ്രശ്നം '' പപ്പനമ്മാമന് തോളത്തിട്ട തോര്‍ത്തെടുത്ത് മുഖം തുടച്ചതിന്നുശേഷം തുടര്‍ന്നു '' ഞാനൊരു കാര്യം ചോദിക്കട്ടെ, എന്തിനാ മരണത്തെ വല്ലാതെ ഭയക്കുന്നത്. എന്നായാലും സംഭവിക്കും എന്ന് ഉറപ്പുള്ള കാര്യമല്ലേ അത് ''.<br /><br />'' അമ്മാമേ, ആര്‍ക്കാ മരണഭയം ഇല്ലാത്തത് ''.<br /><br />'' അപൂര്‍വ്വം ചിലരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി എല്ലാവര്ക്കും മരണത്തെ ഭയമാണ്. ഞാന്‍, എന്റെ എന്ന തോന്നലാണ് മരണഭയത്തിന്ന് ആധാരം. മായ കാരണമാണ് ഈ വിധം തോന്നല്‍ ഉണ്ടാവുന്നത് എന്ന് ജ്ഞാനികള്‍ പറഞ്ഞു തന്നിട്ടുണ്ട്. മായയെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ടി വരില്ല. അതിന്ന് ശരീരമല്ല അതിനകത്തുള്ള ആത്മാവാണ് ഞാന്‍ എന്ന് ബോധം വരണം ''.<br /><br />'' പറഞ്ഞു പറഞ്ഞ് അമ്മാമ തത്വോപദേശത്തിലെത്തി ''.<br /><br />'' എന്താ നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നുണ്ടോ ''.<br /><br />'' ഇല്ല. പറഞ്ഞോളൂ. കേട്ടിട്ട് ലേശം വിവരം വെച്ചാല്‍ നല്ലതല്ലേ ''.<br /><br />'' എവിടെ നിന്നാണ് ഈ ലോകത്തേക്ക് വന്നതെന്നോ എവിടേക്കാണ് തിരിച്ചുപോവുന്നത് എന്നോ ആര്‍ക്കും അറിയില്ല. എന്താണ് മരണം എന്ന് ചോദിച്ചാലോ? വ്യക്തമായ ഉത്തരം ഒരാള്‍ക്കും പറയാനാവില്ല. പ്രാണന് പോയതോണ്ട് മരിച്ചു എന്നല്ലാതെ ബാക്കിയൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എന്താണ് ഈ പ്രാണന് എന്നോ, ജീവനുള്ള ശരീരത്തിലത് എവിടെ കുടികൊള്ളുന്നു എന്നോ ഇന്നുവരെ ആരും മനസ്സിലാക്കിയിട്ടില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. കാണാനോ, കേള്‍ക്കാനോ, തൊട്ടറിയാനോ, രുചിച്ചു നോക്കാനോ, മണം പിടിക്കാനോ പറ്റാത്ത എന്തോ ഒന്ന് ജീവജാലങ്ങള്‍ക്കുണ്ട്. ശരീരത്തില്‍ നിന്ന് എപ്പോഴത് വേര്‍പെടുന്നുവോ അപ്പോഴാണ് ആ ജീവിയുടെ മരണം. അതായത് മരണം ആത്മാവിനല്ല ശരീരത്തിനാണ് എന്നര്‍ത്ഥം. മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും മിക്ക മതങ്ങളും പഠിപ്പിക്കുന്നത് ഇതുതന്നെയാണ് ''.<br /><br />'' മരണത്തെപ്പറ്റി പണ്ടുള്ളവര്‍ ഇതു മാത്രമാണോ പറഞ്ഞിട്ടുള്ളത് ''.<br /><br />'' അല്ല. പലരും പല വിധത്തിലാണ് വിവരിച്ചിട്ടുള്ളത്. അഴുക്കു വസ്ത്രം മാറ്റി വേറൊന്ന് നമ്മള് ധരിക്കുന്നതുപോലെ ജീര്ണ്ണിച്ചദേഹത്തെ ഉപേക്ഷിച്ച് പുതിയൊരു ദേഹത്തെ ദേഹി സ്വീകരിക്കുന്നതാണ് മരണമെന്ന് ചിലര്‍ കരുതിയിരൂന്നു. എന്നാല്‍ വേറെചിലര് മരണത്തെ<br />മഹാനിദ്രയായിട്ടാണ് കണക്കാക്കിയിട്ടുള്ളത് ''. <br /><br />'' ഈ കാര്യത്തിലും അഭിപ്രായവ്യത്യാസമോ '' ദിലീപ് മേനോന് ആശ്ചര്യം പ്രകടിപ്പിച്ചു.<br /><br />'' കഴിഞ്ഞിട്ടില്ല. ഈ ജന്മത്ത് ചെയ്ത പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടുമായി ആത്മാവ് വേറൊരു ജന്മത്തിലേക്ക് പുറപ്പെടുന്ന യാത്രയായിട്ടാണ് മൂന്നാമത് ഒരു കൂട്ടര് മരണത്തെ വ്യാഖ്യാനിക്കുന്നത്. ഇനി എന്തൊക്കെയുണ്ടെന്ന് ആര്‍ക്കാ അറിയുക ''. <br /><br /> ഒരു ഓട്ടോറിക്ഷ പടി കടന്നുവന്നു മുറ്റത്ത് നിന്നു. അതില്‍ നിന്ന് മാധവന് മാഷും ഭാര്യയും ഉണ്ണിക്കുട്ടനും ഇറങ്ങി.<br /><br />'' ഇതാ അമ്മാമ '' സുമിത്രയുടെ വാക്കുകളില്‍ ആശ്ചര്യം നിഴലിച്ചു. സന്ധ്യയാവുന്നതിന്ന് മുമ്പ് വീടെത്താന്‍ തിടുക്കം കൂട്ടുന്ന ആളാണ് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്.<br /><br />'' ഓരോന്ന് പറഞ്ഞിരുന്ന് പോവുന്ന കാര്യം മറന്നു ''പപ്പനമ്മാമന് എഴുന്നേറ്റു '' നേരം വൈകി. ദീപൂന് എന്നെ അവിടെ എത്തിക്കാന്‍ വയ്ക്കോ ''. <br /><br />'' ഇന്നിനി എങ്ങോട്ടും അയയ്ക്കില്ല '' വലിയമ്മ മറുപടി പറഞ്ഞു. <br /><br />'' അതു പറ്റില്ല. പോയിട്ട് ചില കാര്യങ്ങളുണ്ട് ''.<br /><br />'' ഈ രാത്രി നേരത്ത് എന്താ ഇത്ര വലിയ കാര്യം. ഒഴിവുകഴിവ് പറഞ്ഞാലൊന്നും ഞാന്‍ സമ്മതിക്കില്ല. എത്ര കാലമായി ഇവിടെ അന്തിയുറങ്ങീട്ട്. ഒരുദിവസം അമ്മാമ ഞങ്ങളുടെ കൂടെ വേണമെന്ന് ഞങ്ങള്‍ക്കും മോഹം കാണില്ലേ '' .<br /><br />'' ശരി. സമ്മതിച്ചു. പക്ഷെ നാളെ വെളുക്കുമ്പോ എന്നെ അവിടെ എത്തിക്കണം. എട്ടര മണി കഴിഞ്ഞാല്‍ കുറച്ചാളുകള്‍ എത്തും. കോളനിയിലെ ഒരു പെണ്‍കുട്ടിക്ക് കല്യാണാലോചന വന്നിട്ടുണ്ട്. അതിനാണെങ്കില്‍ വേണ്ടപ്പെട്ട ആളായിട്ട് ഒരു മുത്തിത്തള്ള മാത്രമേ ഉള്ളൂ. ആ തള്ളയാണെങ്കില്‍ ഇന്നോ നാളയോ എന്നമട്ടില്‍ കിടപ്പാണ്. കല്യാണം നടത്താനുള്ള മാര്‍ഗ്ഗം ആലോചിക്കാനാണ് അവരുടെ വരവ്. അപ്പോള്‍ ഞാനില്ലാതെ പറ്റില്ല ''. <br /><br />'' എപ്പൊ വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പൊ ദീപു അവിടെ എത്തിച്ചോളും. അതോര്‍ത്ത് അമ്മാമ വിഷമിക്കേണ്ടാ '' ചെറിയമ്മ ഉറപ്പു നല്കി. <br /><br />'' എങ്കില്‍ ആരെങ്കിലും ചെന്ന് ഞാന്‍ ഇന്ന് വരില്ല എന്ന വിവരം അറിയിക്കണം ''.<br /><br />'' ആരോടാ പറയേണ്ടത് ''.<br /><br />'' ആരെങ്കിലും വീട്ടില്‍ ടി.വി. കണ്ടോണ്ട് ഇരിക്കുന്നുണ്ടാവും. അവരോട് പറഞ്ഞാല്‍ മതി ''.<br /><br />'' അപ്പോള്‍ വീട് പൂട്ടിയിട്ടില്ലേ ''.<br /><br />'' ദൂരെ എവിടേക്കെങ്കിലും പോവുമ്പോള്‍ ഞാന്‍ വീട് പൂട്ടിയിട്ട് താക്കോല്‍ അടുത്ത വീട്ടില്‍ കൊടുക്കും. അല്ലെങ്കില്‍ പൂട്ടുന്ന പതിവില്ല ''.<br /><br />വലിയമ്മ ഉണ്ണിക്കുട്ടനെ ആ ദൌത്യം ഏല്‍പ്പിച്ചു. അവന് സൈക്കിളില്‍ കയറി സ്ഥലം വിട്ടു.<br /><br /> '' നമുക്ക് കുറെനേരം വര്‍ത്തമാനം പറഞ്ഞിരിക്കാം. പുലരുന്നവരെ ഇരിക്കാനും ഞാന്‍ തയ്യാറാണ് '' ദിലീപ് മേനോന് നിലപാട് അറിയിച്ചു<br /><br />'' നല്ല കഥ. അതിന്ന് ശിവരാത്രിയൊന്നും അല്ലല്ലോ '' വലിയമ്മ ആ നിര്‍ദ്ദേശത്തെ എതിര്‍ത്തു . <br /><br />'' ഉറക്കം വന്നാല്‍ എനിക്ക് കിടന്നേ പറ്റൂ. ഇല്ലെങ്കില്‍ തല ചുറ്റും '' പപ്പനമ്മാമന് തന്റെ വിഷമം അറിയിച്ചു '' <br /><br />'' അമ്മാമയ്ക്ക് രാത്രിയ്ക്ക് എന്താ വേണ്ടത്. ചോറോ, കഞ്ഞിയോ, ചപ്പാത്തിയോ എന്തു വേണമെങ്കിലും ഉണ്ടാക്കാം ''.<br /><br />'' എനിക്ക് അങ്ങിനത്തെ നിര്‍ബന്ധമൊന്നും ഇല്ല. വല്ലതും കിട്ടിയാല്‍ കഴിക്കും. ഇല്ലെങ്കിലോ വേണ്ടാന്ന് വെച്ച് കിടക്കും ''.<br /><br />'' ചൂടുവെള്ളം ഉണ്ടാക്കാം. കയ്യും കാലും കഴുകിയിട്ട് നാമം ജപിച്ചോളൂ ''.<br /><br />'' എനിക്ക് അങ്ങിനത്തെ എടപാടൊന്നുമില്ല. ആരേയും ദ്രോഹിക്കാതിരിക്കുക. കഴിയുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുക. അതു രണ്ടും ഞാന്‍ പാലിക്കുന്നുണ്ട്. അതിലേറെ വലിയ ഈശ്വരാരാധന എന്താ ഉള്ളത് ''.<br /><br />'' സുമിത്രയും മാഷേട്ടനും ഉടുത്തത് മാറ്റിയിട്ട് വരട്ടെ. അപ്പോഴേക്ക് ഞാന്‍ കഞ്ഞിക്ക് അരി അരിച്ചിടാം '' വലിയമ്മ അടുക്കളയിലേക്ക് നടന്നു, മറ്റുള്ളവര്‍ പത്തായപ്പുരയിലേക്കും. ഉമ്മറത്ത് പപ്പനമ്മാമനും ദിലീപ് മേനോനും അടുത്ത സംഭാഷണത്തിന്ന് ഒരുങ്ങി.</b></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com11tag:blogger.com,1999:blog-1449243775792706953.post-16926563786975514752014-06-23T07:26:00.000-07:002014-06-23T07:26:35.350-07:00അദ്ധ്യായം - 33.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /><b>സമയം സന്ധ്യയോടടുക്കാറായെങ്കിലും വെയിലിന്ന് നല്ല ചൂടുണ്ട്.. ഇടയ്ക്ക് വയല്‍കടന്ന് വിരു ന്നിന്നെത്തുന്ന വരണ്ട കാറ്റിന്ന് മുറ്റത്തെ മാവിന്റെഇലകളെ ഇളക്കാനുള്ള കെല്‍പ്പില്ല. പെഡസ്റ്റല്‍ ഫാനിന്റെ അരോചകമായ ശബ്ദംകേട്ടു മടുത്തു. എഴുന്നേറ്റു ചെന്ന് അത് ഓഫ് ചെയ്ത് വീണ്ടും കിടന്നു.. </b><br /><br /><b>അമ്പലത്തില്‍ നിന്ന് ഭക്തിഗാനങ്ങള്‍ ഉയരുന്നുര്‍ന്നുതുടങ്ങി. നട തുറന്നുകാണും. പാട്ടും കേട്ട് ചുമരിലേക്കും നോക്കി വെറുതെ കിടന്നു. യു.പി. സ്കൂള്‍ വിട്ട് ഹൈസ്കൂളില്‍ചേര്‍ന്ന കൊല്ല മാണ് വീട്ടില്‍ ആദ്യമായി ഒരുടേപ്പ്റിക്കോര്‍ഡര്‍ എത്തുന്നത്. ആ കൊല്ലം അച്ഛന് ലീവില്‍ വരുമ്പോള്‍ കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്ക് മോണോടൈപ്പ് ടേപ്പ്റിക്കോര്‍ഡര്‍ ഒരു അത്ഭുതം ആയിരുന്നു. ടൌണിലെ കാസറ്റ് കടയില്‍നിന്ന് ഒട്ടേറെ കാസറ്റുക്കള്‍ റിക്കോര്‍ഡ് ചെയ്യിച്ചു വാങ്ങി. ഭക്തിഗാനങ്ങളായിരുന്നു ഭൂരിഭാഗവും .അന്നു കേട്ടിരുന്ന പാട്ടുകളാണ് ഇപ്പോഴും കേള്‍ക്കുന്നത്. എത്ര കാലം ചെന്നാലും ചിലത് നില നില്ക്കും. പി. ലീല ആലപിച്ച നാരായണീയത്തിന്റെ ഗ്രാമഫോണ്‍റിക്കോര്‍ഡ് പരിപാവനമായ വിഗ്രഹം പോലെ ഇന്നും വലിയമ്മ പൂജാമുറിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.</b><br /><br /><b>ചുണ്ണാമ്പും സുര്‍ക്കയും ചേര്‍ത്ത മിശ്രിതംകൊണ്ട് തേച്ചുമിനുക്കിയ ചുമരില്‍ അഴുക്ക് പിടിച്ചി രിക്കുന്നു.. ആ പാടുകളില്‍ ഏതെല്ലാമോ ചിത്രങ്ങള്‍ ഒളിമങ്ങി കിടപ്പുണ്ട്.മനസ്സിലെ ഭാവനയ്ക്ക </b><b>നുസരിച്ച് ഏതു രൂപം വേണമെങ്കിലും ആ അടയാളങ്ങളില്‍ കണ്ടെത്താനാവും.. </b><br /><br /><br /><b>''എന്താ ചെക്കന്മാരുടെ ഒരു അഹമതി.. സകല എണ്ണതിനീം പെടച്ച് നീളം വലിക്കണം''. മുറ്റത്ത് ഒരു സ്ത്രീശബ്ദം കേട്ടപ്പോള്‍ എഴുന്നേറ്റുനോക്കി.</b><br /><br /><b>കറുപ്പാണെങ്കിലും മുഖശ്രീയുള്ള ഒരു യുവതി ആരോടോ ദേഷ്യപ്പെട്ടുകൊണ്ട് വരികയാണ്. ഒരു കാലി പ്ലാസ്റ്റിക്ക്കുടം വലത്തു കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. അവള് മുഖത്തു നോക്കി ഒന്നു ചിരിച്ചു.</b><br /><br /><b>'' വഴീല്‍കൂടിപോണ ചെക്കന്മാര് മതിലിന്ന് വെളീലിക്കുള്ളകൊമ്പിലെ മാങ്ങ മുഴുവന്‍ എറിഞ്ഞു വീഴ്ത്തി '' അവള് പറഞ്ഞു '' വീണു കിടക്കുന്നത് അവര്‍ എടുത്തോട്ടേ. മാവില്‍ നില്‍ക്കുന്നതിനെ എറിയണോ. എന്തെടാ നിങ്ങള്‍ കാട്ടുന്നത് എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കെന്താ നഷ്ടം നിങ്ങളുടെ മാവണോ എന്ന് ഇങ്ങോട്ട് ഒരു ചോദ്യം ''<br /><br />അതുംപറഞ്ഞ് അവള് അടുക്കളഭാഗത്തേക്ക് നടന്നു. ഏതുകാലത്തും കുട്ടികള്‍ ഇങ്ങിനെയാണ്. മാവില്‍ മാങ്ങ കാണുമ്പോള്‍ എറിയാന്‍ തോന്നും. പെട്ടെന്ന് ബാല്യകാലം ഓര്‍മ്മ വന്നു.. രാജിചേച്ചിക്ക് മാങ്ങ വലിയ ഇഷ്ടമായിരുന്നു. തറവാട്ടിലെ തൊടിയിലുള്ള മാങ്ങ പോരാതെ പാതവക്കത്തും അമ്പലത്തിന്റെ തൊട്ടടുത്ത തൊടിയിലും മാങ്ങപെറുക്കാന്‍ ചെല്ലും. വീണത് കിട്ടിയില്ലെങ്കില്‍ എറിഞ്ഞു വീഴ്ത്തും വീട്ടില്‍ ആരും അറിയാതെയുള്ള പരിപാടിയാണ്. ഒരു ദിവസം കുഞ്ഞുണ്ണിമാമ വന്നത് ക്ഷോഭിച്ചുകൊണ്ടായിരുന്നു.<br /><br />'' സുഭദ്രേ, എന്താ നിന്റെ മകള്‍ ഈ കാട്ടുന്നത്. ഒന്നിനോളം പോന്ന പെണ്ണല്ലേ. ആ ചെക്കനേയും കൂട്ടി അമ്പലത്തൊടിയിലും പാതടെ ഓരത്തും ഉള്ള സകല മൂച്ചിയിലും മാങ്ങ എറിയാന്‍ പോണുണ്ട്. കെട്ടിച്ചുവിട്ടാല്‍ അടുത്തകൊല്ലം കുട്ടി ഒന്ന് ഉറപ്പാ. എന്നിട്ട് ഇപ്പോഴും കാലിപ്പിള്ളരുടെ മട്ട് നടപ്പാണ് ''. <br /><br />അന്ന് ചേച്ചിക്ക് പൊതിരെ കിട്ടി. പിന്നീട് അവര്‍ വീടിന്ന് പുറത്ത് അധികം ചെല്ലാതായി. .<br /><br />അടുക്കളയുടെ പുറകില്‍ നിന്നായി ആ സ്ത്രീയുടേയും വലിയമ്മയുടേയും സംഭാഷണം കേള്‍ക്കാനുണ്ട്. പിള്ളേരെക്കുറിച്ചുള്ള പരാതി തന്നെയാണ് വിഷയം. അല്‍പ്പനേരം അത് തുടര്‍ന്നു.</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b><br /></b><b>'' നീ നാളെ വാ. ഞാന്‍ സുമിത്രയോടു പറഞ്ഞ് വാങ്ങി വെക്കാം '' വലിയമ്മ സംഭാഷണം അവസാനിപ്പിച്ചു.</b><br /><br /><b>നിറഞ്ഞ കുടവുമേറ്റി തിരിച്ചു പോവുമ്പോള്‍ അവള് ഒന്നുക്ടി പുഞ്ചിരിച്ചു. എവിടേയോ കണ്ടുപരിചയമുള്ള മുഖമാണ്. ആരാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല.</b><br /><br /><b>'' കുറച്ചു കഴിഞ്ഞിട്ട് വിളക്ക്വെക്കാം അല്ലേ '' വലിയമ്മ എത്തി 'ക്ലോക്കില്‍ സമയം ആയീന്നു പറഞ്ഞിട്ടെന്താ. വെയിലാറിയതേ ഉള്ളൂ ''.</b><br /><br /><b>'' ആരാ ആ സ്ത്രീ. എന്നെ നോക്കി പരിചയമുള്ളതുപോലെ ചിരിച്ചു ''.</b><br /><br /><b>'' പണ്ട് നമ്മുടെ വീട്ടില്‍ പണിക്കു വന്നിരുന്ന ലക്ഷ്മിടെ മകള്‍ ശാന്തേ ഓര്‍മ്മയുണ്ടോ ".</b><br /><br /><b>'' ശാന്തേടെ ആരാ ''.</b><br /><br /><b>" ശാന്തടേ എന്നൊന്നും പറയണ്ടാ. അവളന്നെ ശാന്ത ''.</b><br /><br /><b>മുറ്റമടിക്കാന്‍ വന്നിരുന്ന ലക്ഷ്മിയുടെ കൂടെ കുഞ്ഞുടുപ്പും ധരിച്ച് വന്നിരുന്ന ശാന്തയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. .കോളേജ് പഠനകാലത്താണെന്ന് തോന്നുന്നു ലക്ഷ്മി കിടപ്പിലാ യതും പകരം കുറെനാള്‍ ശാന്ത പണിക്കു വന്നതും. അപ്പോള്‍ അവള് മുതിര്‍ന്ന പെണ്‍കുട്ടി യായിരുന്നു..</b><br /><br /><b>" കഷ്ടാണ്- ആ പെണ്ണിന്റെ കാര്യം " വലിയമ്മ പറയാന്‍ തുടങ്ങി. ലക്ഷ്മിയുടെ കെട്ട്യോന് മുഴു ക്കുടിയനായിരുന്നു. അവന് ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടാണ് ആ പെണ്ണിന് ക്ഷയരോഗം വന്നത്. വേണ്ടതു പോലെ ചികിത്സിച്ചില്ല. മര്യാദയ്ക്ക് ഭക്ഷണവും കൊടുത്തില്ല. നരകിചിട്ടന്നെ അവള് മരിച്ചു. മകളുടെ കാര്യത്തില്‍ തന്തയ്ക്ക് അത്രയും ശ്രദ്ധ ഉണ്ടായിരുന്നില്ല. തോന്നിയതു പോലെ അവള് വളര്‍ന്നു. ചെറുപ്പത്തിന്റെ വിവരമില്ലായ്മ കൊണ്ട് പെണ്‍കുട്ടിക്ക് ഒരു അബദ്ധം പറ്റി. സ്നേഹം ഭാവിച്ച ആണിനെ വിശ്വസിച്ചു. കാര്യം കഴിഞ്ഞതോടെ അവന് കാലു മാറി. ഏഴെട്ടു മാസം കഴിഞ്ഞപ്പോള്‍ സംഭവം നാട്ടില്‍ പാട്ടായി. പിന്നെ എന്തു ചെയ്യും. സമയമായപ്പോള്‍ അടു ത്തുള്ളോര് ചേര്‍ന്ന് പെണ്ണിനെ ആസ്പത്രിയില്‍ കൊണ്ടു പോയി. അവള് അവിടെ കിടന്ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ഇപ്പോള്‍ അതിന് ഏഴെട്ട് വയസ്സായിട്ടുണ്ടാവും. ചെക്കന് സ്കൂളില്‍ പോണുണ്ട്.. </b><br /><br /><b>" അപ്പോള്‍ അവളുടെ അച്ഛന് ".</b><br /><br /><b>" നിറ വയറുള്ള പെണ്ണിനെ ചവിട്ടിക്കൊല്ലാന്‍ നോക്കിയപ്പോള്‍ അയ്വക്കത്തെ ആണുങ്ങള് രണ്ട് കൊടുത്തു. അന്ന് വീട്ടിന്ന് ഇറങ്ങി പോയതാണ്. എവിടെ ഉണ്ട് എന്ന് ആര്‍ക്കും അറിയില്ല ''.</b><br /><br /><b>" എങ്ങിനെ അവളും കുട്ടിയും ജീവിക്കുന്നു ''.</b><br /><br /><b>'' കൂലിപ്പണിക്ക് പോയി അവള് സമ്പാദിക്കും. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന് ഒരു പശുവിനെ കിട്ടിയിട്ടുണ്ട്. പണി കഴിഞ്ഞു വന്നാല്‍ അതിന്ന് പുല്ലരിഞ്ഞു കൊടുക്കും. ഇപ്പോള്‍ വേനല്ക്കാ ലമായതോണ്ട് പുല്ല് കിട്ടാനില്ല. എവിടുന്നോ അവള് കുറെ വൈക്കോല്‍ വാങ്ങി വെച്ചിട്ടുണ്ട്. പിന്നെ മൂന്നു നാലു വീട്ടില്‍ നിന്ന് അരി കഴുകിയ വെള്ളവും ബാക്കി വന്നതും ഒക്കെ കൊണ്ടു പോയി അതിന്ന് കൊടുക്കും. കുടംകൊണ്ടു വന്നത് വെള്ളം എടുക്കാനാണ് ''..</b><br /><br /><b>'' ചെറുപ്പം വിട്ടിട്ടില്ല. ഇനി വേറൊരു അബദ്ധം പറ്റാതെ ഇരുന്നാല്‍ മതി ''.</b><br /><br /><b>'' ഇനി അങ്ങിനെ പറ്റുംന്ന് തോന്നുന്നില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയാറില്ലേ. ഒരിക്കല്‍ ഒരു അബദ്ധം പറ്റി. അത് ഏതൊരാള്‍ക്കും പറ്റും.ചക്ക യൊന്നും അല്ലല്ലോ ചൂഴ്ന്നു നോക്കാന്‍. ആണുങ്ങളാവുമ്പോള്‍ ചളി കണ്ടാല്‍ ചിലപ്പോള്‍ ചവിട്ടി എന്നു വരും, വെള്ളം കാണുമ്പോള്‍ അവരത് കഴുകും ചെയ്യും. പെണ്ണുങ്ങളുടെ കഥ അതുപോലെ അല്ല. ഒരബദ്ധം പറ്റിയാല്‍ പറ്റിയതുതന്നെ. ജീവിതകാലം മുഴുവന്‍ ചെയ്ത തെറ്റിന്റെ ഫലം അവള് അനുഭവിക്കേണ്ടി വരും ''.</b><br /><br /><b>'' എന്നാലും ഒരു പെണ്‍കുട്ടിയെ ചതിക്കുമ്പോള്‍ മനസ്സാക്ഷിക്കുത്ത് തോന്നില്ലേ ''.</b><br /><br /><b>'' അത് ഉള്ളവര്‍ക്കല്ലേ തോന്നൂ. ഏതോ വലിയ വീട്ടിലെ സന്താനമാണ് അവളെ ചതിച്ചത് എന്നാ അന്ന് ജനസംസാരം ഉണ്ടായിരുന്നത്. പലരും പെണ്ണിനോട് ചോദിച്ചു നോക്കി. എന്നെ കൊന്നാലും ഞാനത് പറയില്ല. എന്റെ മകന്റെ അച്ഛന് ഞാനായിട്ട് ഒരുമാനക്കേട് ഉണ്ടാവരുത് എന്നും പറഞ്ഞ് അവളൊഴിഞ്ഞു. ഇന്നത്തെ കാലത്ത് ഇങ്ങിനത്തെ പെണ്ണുങ്ങളുണ്ടാവ്വോ. ഇതുതന്നെ തക്കം എന്നു കരുതി പിടിച്ച പിടിയാലേ കല്യാണം കഴിപ്പിക്കില്ലേ ''.. </b><br /><br /><b>'' ആ കുട്ടി അയാളെ അത്രയധികം സ്നേഹിക്കുന്നുണ്ടാവും ''.</b><br /><br /><b>പടി കടന്ന് ഒരു ഓട്ടോറിക്ഷ വന്നുനിന്നു. ഉണ്ണിക്കുട്ടനോടൊപ്പം പപ്പനമ്മാമനും ഉണ്ട്.. എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു.</b><br /><br /></div>
</div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com14tag:blogger.com,1999:blog-1449243775792706953.post-92064290105289276352014-06-13T01:41:00.000-07:002014-06-13T01:41:23.878-07:00അദ്ധ്യായം - 32.<div dir="ltr" style="text-align: left;" trbidi="on">
<b>ചെറിയമ്മയും എളേച്ചനും ഓട്ടോറിക്ഷയില്‍ കയറി. അപ്പോഴാണ് ഉണ്ണിക്കുട്ടന് എത്തുന്നത്.<br />'' പുസ്തകം അമ്മമ്മയുടെ കയ്യില്‍ കൊടുത്ത് വേഗം കയറ് '' ചെറിയമ്മ അവനോട് പറഞ്ഞു '' നീ എത്തുന്നതും കാത്ത് ഇരിപ്പാണ് ''. പയ്യന് കയറിയതോടെ വാഹനം പുറപ്പെട്ടു. ഗെയിറ്റു കടന്ന് അത് പോവുന്നതും നോക്കി നിന്നു. കൂട്ടുപാതയിലെ കല്യാണമണ്ഡപത്തില്‍ വിവാഹത്തോടനു ബന്ധിച്ച സല്ക്കാരമുണ്ട്. അവിടേക്കാണ് അവര്‍ പോയത്. അതു കഴിഞ്ഞതും എളേച്ചനും ചെറിയമ്മയ്ക്കും ഒരു മൈലാഞ്ചി കല്യാണത്തിന്ന് പോവാനുണ്ട്. എളേച്ചന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് മാസ്റ്ററുടെ മകള്‍ റംലയുടെ നിക്കാഹ് നാളെയാണ്.</b><br />
<b><br />'' എവിടേക്കെങ്കിലും ഇപ്പോള്‍ ഇറങ്ങുന്നുണ്ടോ '' വലിയമ്മ ചോദിച്ചു.</b><br />
<b><br />'' പപ്പനമ്മാമന്റെ വീട്ടിലേക്ക് പോണം. പക്ഷെ ഇപ്പോള്‍ അദ്ദേഹം കല്യാണപാര്‍ട്ടിക്ക് പോയിട്ടുണ്ടാവും . തിരിച്ചെത്താന്‍ ഏഴുമണിയാവും. അപ്പോഴേ പോവുന്നുള്ളൂ ''.</b><br />
<b><br />'' നിനക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോ '' </b><br />
<b><br />'' ഒന്നും വേണ്ടാ. ഇപ്പോഴല്ലേ കുഞ്ഞുണ്ണിമാമയുടെ വീട്ടില്‍ നിന്ന് കഴിച്ചത് ''.</b><br />
<b><br />'' എന്നാല്‍ ഞാന്‍ അടുക്കളയിലേക്ക് ചെല്ലട്ടെ. നമ്മള് മൂന്നാളുകള്ക്കെ രാത്രീലിക്ക് ഉണ്ടാക്കേണ്ടൂ. മാഷേട്ടനും സുമിത്രയും മുഹമ്മദ് മാസ്റ്ററുടെ വീട്ടില്‍ നിന്ന് കഴിക്കും ''.</b><br />
<b><br />വലിയമ്മ അകത്തേക്ക് നടന്നു. ചാരുപടിയിലെ പൊടി കൈകൊണ്ട് തട്ടി കളഞ്ഞിട്ട് ദിലീപ് മേനോന് കിടന്നു. മനസ്സില്‍ സന്തോഷം തിരതല്ലുകയാണ്. മൂടിക്കെട്ടി നിന്നിരുന്ന കാര്‍മേഘ ങ്ങള് ഇത്ര പെട്ടെന്ന് പെയ്തുതീരുമെന്ന് ഒരിക്കലും കരുതിയില്ല. പതിവുപോലെ കുഞ്ഞുണ്ണിമാ മ ചൊടിപ്പിക്കുന്ന വാക്കുകളുമായിട്ടാണ് സംഭാഷണം തുടങ്ങിയത്. അമ്മായിയേയും മക്കളേ യും ഒരുപാട് കുറ്റപ്പെടുത്തി. ഭാഗ്യവശാല്‍ അമ്മായി അതിന്ന് തിരിച്ചൊന്നും പറഞ്ഞില്ല. അതേതായാലും നന്നായി. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞേനേ.</b><br />
<b><br />പപ്പനമ്മാമന്റെ വീട്ടില്‍നിന്ന് തിരിച്ചുപോരുന്ന വഴി അമ്മായിയെ വീണ്ടും കണ്ടു. സദ്യ കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ്. നട്ടുച്ച വെയിലത്ത് നടന്നു പോവുന്നതുകണ്ട് കാറില്‍ </b><br />
<b>കയറ്റി.</b><br />
<b><br />'' ഏതായാലും നീ ഇത്രടം വന്നതല്ലേ. കുഞ്ഞുണ്ണിമാമയെക്കണ്ട് സംസാരിച്ചു നോക്ക് '' അമ്മായി പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഭാര്യാഭര്ത്താക്കന്മാരുടെ പിണക്കം തീരാന്‍ അധിക സമയം വേണ്ടി വന്നില്ല.</b><br />
<b><br />'' അച്ഛന് പറഞ്ഞതില്‍ നിന്ന് മക്കള്‍ ഒരടി നീങ്ങി നില്‍ക്കില്ല. ആ കാര്യം ഞാനേറ്റൂ '' അമ്മായി ഉറപ്പു നല്കി. അതോടെ ആ പ്രശ്നം തീര്‍ന്നു. ഇനി വീട്ടുകാരുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കലാണ്.</b><br />
<b><br />'' വലിയമ്മയും ചെറിയമ്മയും എളേച്ചനും കൂടി ഇങ്ങോട്ട് കാണാന്‍ വരുന്നുണ്ട് '' എന്ന് മുന്‍കൂട്ടി പറഞ്ഞുവെച്ചു.</b><br />
<b><br />'' എന്തിനാ ഒടുക്കത്തെ കാഴ്ച കാണാനോ '' പ്രതികരണം അതായിരുന്നു. മറുപടി പറയാതെ നിന്നു. എന്തെങ്കിലും പറഞ്ഞ് അബദ്ധമാവണ്ടാ.</b><br />
<b><br />'' വരുന്നോര് വന്നു കണ്ടോട്ടെ. അതും സന്തോഷം '' മിനുട്ടുകള്‍ക്കകം കുഞ്ഞുണ്ണിമാമ അഭിപ്രായം മാറ്റി. എളേച്ചന്റെ കാര്യത്തിലാണ് അല്‍പ്പമെങ്കിലും പരിഭവം ഉണ്ടായത്.</b><br />
<b><br />'' ആ വിദ്വാനൊക്കെ ഇങ്ങോട്ട് കടക്ക്വോ. ഈ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയല്ലേ അയാള്‍ '' കുഞ്ഞുണ്ണിമാമ പറഞ്ഞു '' മുമ്പേ അയാള്‍ക്കെന്നെ കണ്ടുകൂടാ. ഭാഗത്തിന്റെ ഇടയ്ക്ക് ഒന്നും രണ്ടും പറഞ്ഞതോടെ കണ്ടാല്‍ മിണ്ടാതായി ''.</b><br />
<b><br />'' എളേച്ചന്ന് കുഞ്ഞുണ്ണിമാമയോട് വിരോധമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല '' ആ ധാരണ മാറ്റാന്‍ വേണ്ടി പറഞ്ഞു '' മാത്രമല്ല ഇടയ്ക്കൊക്കെ എളേച്ചന്‍ ഇവിടുത്തെ വിശേഷങ്ങള്‍ എന്നോട് ചോദിക്കാറുണ്ട് ''. <br /><br />'' അത് താന്‍ ഭംഗിവാക്ക് പറയുന്നതാണ്. എല്ലാവരേയും എനിക്കറിയുന്നതല്ലേ. മൂന്ന് അളിയന്മാരില് എന്നോട് ഏറ്റവുമിഷ്ടം മൂത്ത ആള്‍ക്കായിരുന്നു. ആസ്നേഹം അധിക <br />കാലം കിട്ടാനുള്ള യോഗം എനിക്ക് ഉണ്ടായില്ല. അടുത്തത് തന്റെ അച്ഛന്. ഗുണത്തിനോ ദോഷത്തിനോ ആ മനുഷ്യന് വന്നിട്ടില്ല. പക്ഷെ മാധവന് മാഷ് അങ്ങിനെയല്ല ''.<br /><br />'' പോട്ടേ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അത് മനസ്സില്‍വെച്ചോണ്ട് ഇരിക്കണ്ടാ '' അമ്മായി ഇടപെട്ടു '' നമ്മള് കാണണം എന്നു പറഞ്ഞ് വിളിച്ചിട്ടല്ലല്ലോ വരുന്നത്. ആ മനുഷ്യന് തന്നത്താന്‍ കേറി വരുന്നതല്ലേ. നമ്മളുടെ വീട്ടില്‍ വരുമ്പോള്‍ നമ്മള് മര്യാദ കാണിക്കണ്ടേ ''.<br /><br />'' ഞാന്‍ മര്യാദകേടൊന്നും കാട്ടില്ല ''.<br /><br />'' ഉറപ്പല്ലേ ''.<br /><br />'' ഉറപ്പ് ''.<br /><br />'' എന്നാല്‍ ദീപു അവരോട് വന്നോളാന്‍ പറയൂ ''.<br /><br />'' ചെറിയമ്മ സ്ക്കൂള് വിട്ട് വന്നതും എല്ലാവരേയും കൂട്ടി ഞാന്‍ വരും ''.<br /><br />വീണ്ടുമൊരു തമ്മില്‍തല്ല് ഉണ്ടാവില്ല എന്ന ധൈര്യത്തിലാണ് തറവാട്ടിലെത്തിയതും <br />എല്ലാവരേയും കൂട്ടി പോവാമെന്ന് നിശ്ചയിച്ചത്.<br /><br />'' ഇത്ര പെട്ടെന്ന് കാര്യങ്ങളെല്ലാം ഇങ്ങിനെ ഭംഗിയായി കലാശിക്കും എന്ന് ഞാന്‍ മനസ്സില്‍കൂടി കരുതിയില്ല '' വലിയമ്മ അരികിലെത്തിയിട്ടുണ്ട്.<br /><br />'' ഞാനും അതാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത് ''.<br /><br />'' നീ ഒരാളുടെ പ്രയത്നംകൊണ്ടാണ് കുടുംബക്കാര് തമ്മിലെ അലോഹ്യം തീര്‍ന്നത് എന്ന് </b><br />
<b>കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞത് കേട്ടില്ലേ. അത് ഒരു ജന്മാന്തരം ആണെന്ന് കൂട്ടിക്കോ. ഇതിനു മുമ്പ് ആരൊക്കെ പറഞ്ഞുനോക്കി. എന്നിട്ടു നടക്കാത്തത് മിണ്ടാപ്രാണിയായ നീ നടത്തി എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു ''.<br /><br />'' എളേച്ചന്‍ അമ്മായിയേയും കൂട്ടി മക്കളുടെ അടുത്ത് ചെല്ലാം എന്ന് പറഞ്ഞതിലാണ് എനിക്ക് അത്ഭുതം ''.<br /><br />'' മാഷേട്ടന് എന്തിനാ ചികിത്സയുടെ കടലാസ്സൊക്കെ വാങ്ങിയത്. ഏടത്തിയമ്മയുടെ കൂടെ ഞങ്ങള്‍ അടുക്കളയിലേക്ക് പോയതോണ്ട് അത് മനസ്സിലായില്ല ''.<br /><br />'' എളേച്ചന്റെ സ്കൂളില്‍ ക്ലാര്‍ക്കായിരുന്ന ഗംഗാധരന് നായരുടെ മകന് ഇംഗ്ലണ്ടില്‍ <br />ഡോക്ടറാണത്രേ. പേരുകേട്ട ഓങ്കോളൊജിസ്റ്റാണ് അദ്ദേഹമെന്ന് എളേച്ചന്‍ പറഞ്ഞു.<br />ഇപ്പോള്‍ അദ്ദേഹം ഒരു മാസത്തെ ലീവില്‍ വന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ കാണിക്കാന്‍ വാങ്ങിയതാണ് ''.<br /><br />'' എങ്ങിനെയെങ്കിലും ഈ അസുഖം മാറി കുറച്ചു കാലം എല്ലാവരോടും യോജിച്ച് കഴിയാന്‍ സാധിച്ചാല്‍ മതിയായിരുന്നു ''.<br /><br />'' എല്ലാം സാധിക്കും വലിയമ്മേ ''.<br /><br />അടുക്കളയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. '' ഈ കള്ളപ്പൂച്ചയെക്കൊണ്ട് തോറ്റു '' വലിയമ്മ പുച്ചയെ ശപിച്ച് അകത്തേക്ക് നടന്നു.<br /><br />( നോവല്‍ ടൈപ്പ് ചെയ്തുവെച്ചിരുന്ന നോട്ട്ബുക്ക് തകരാറിലായി. വേറൊരു ലാപ്ട്ടോപ്പ് വാങ്ങിയതില്‍ മലയാളം ടൈപ്പ് ചെയ്താല്‍ ശരിയാവുന്നില്ല. ഒരു വിധം ശരിയാക്കി കിട്ടിയതേയുള്ളൂ. വീണ്ടും ടൈപ്പ് ചെയ്ത് ഉണ്ടാക്കുകയാണ്. നോവല്‍ പോസ്റ്റ് ചെയ്യാന്‍ വൈകിയത് അതിനാലാണ്. വായനക്കാര്‍ ദയവായി ക്ഷമിക്കുക ).<br /></b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com6tag:blogger.com,1999:blog-1449243775792706953.post-69336170689010651702014-04-11T07:37:00.000-07:002014-04-11T07:37:02.824-07:00അദ്ധ്യായം - 31.<div dir="ltr" style="text-align: left;" trbidi="on">
<b>കാറിൽ നിന്ന് ഇറങ്ങുമ്പോൾ പപ്പനമ്മാമൻ എങ്ങോട്ടോ പോവാൻ ഒരുങ്ങി നിൽക്കുന്നതാണ് ദിലീപ് മേനോൻ കണ്ടത്.<br /><br />'' എങ്ങോട്ടാ യാത്ര '' അയാൾ ചോദിച്ചു.<br /><br />'' വില്ലേജ് ഓഫീസിൽ പോവാനുണ്ട്, അതു കഴിഞ്ഞ് പഞ്ചായത്ത് ഓഫീസിലും. രണ്ടിടത്തും ടാക്സ് അടയ്ക്കണം. കൊല്ലാവസാനം ആയില്ലേ ''.<br /><br />'' എന്നാൽ പൊയ്ക്കോളൂ. സമയത്തിന്ന് ടാക്സ് അടയ്ക്കാതെ ഫൈൻ വരുത്തേണ്ടാ. ഞാൻ വൈകുന്നേരം വരാം ''.<br /><br />'' അതു വേണ്ടാ. ഞാൻ ടാക്സൊക്കെ നേരത്തെ അടച്ചതാ. ഈ കോളനീലെ ആറേഴ് ആളുകള്‍ ഇനിയും അടയ്ക്കാൻ ബാക്കിയുണ്ട്. കൂലിപ്പണിക്കാരാണ് എല്ലാവരും. അവർക്കാണെങ്കിൽ വാലുംമൂടും അറിയില്ല. ഞാൻ കൂടെ വരണമെന്ന് പറയുന്നു. ഇത്തിരി നേരത്തെ പണി മാറി ഏതെങ്കിലും ഒരു വണ്ടി വിളിച്ചിട്ടു വരാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും പന്ത്രണ്ട് മണി കഴിയും. ഞാൻ നേരത്തെ കൂട്ടി ഒരുങ്ങി നിന്നൂന്ന് മാത്രം ''.<br /><br />'' നേരം ഇപ്പോഴേ പതിനൊന്നേ കാലായി ''.<br /><br />'' എന്നാൽ ഇഷ്ടം പോലെ സമയമുണ്ട്. അവര്‍ വരുന്നതുവരെ നമുക്ക് സംസാരിച്ചിരിക്കാം. ഇനി പറയൂ. ദീപു പോയ കാര്യം എന്തായി? രാജിയുടെ കുട്ടിയെ ഡോക്ടറെ കാണിച്ച്വോ? ''.<br /><br />'' പറയാം. അതിനു മുമ്പ് കുറച്ചു കൂടി പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനുണ്ട് ''. തലേന്ന് കുഞ്ഞുണ്ണിമാമയുടെ വീട്ടിൽ ചെന്നതു മുതൽക്കുള്ള കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ പറഞ്ഞു.<br />പപ്പനമ്മാമൻ എല്ലാം കേട്ട് നിശ്ശബ്ദനായി ഇരിക്കുകയാണ്.<br /><br />'' അപ്പോൾ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്. മനുഷ്യൻറെ അവസ്ഥ ഇത്രയൊക്കയേ ഉള്ളൂ.'' കുറച്ചു നേരത്തിന്നുശേഷം അദ്ദേഹം ഒരു കവിതയുടെ വരി മൂളി '' ഒരു നിശ്ചയമില്ല ഒന്നിനും വരുമോരോ ദശ വന്നപോലെ പോം ''.<br /><br />'' ആലോചിക്കുമ്പോൾ ദുഃഖം തോന്നുന്നു ''.<br /><br />'' എനിക്കും വിഷമം തോന്നുന്നുണ്ട്. അതോണ്ട് എന്താ കാര്യം. മുകളിലുള്ള ആളുടെ വാറണ്ട് കിട്ടിയാൽ പുറപ്പെടാതെ പറ്റില്ലല്ലോ ''. പപ്പനമ്മാമൻ വീണ്ടും മൗനിയായി.<br /><br />'' എന്താ വല്ലാതെ ആലോചിക്കുന്നത് '' കുറച്ചു നേരം കഴിഞ്ഞപ്പോൾ ചോദിച്ചു.<br /><br />'' പാമ്പിൻറെ വായിലകപ്പെട്ട് മരണത്തിലേക്ക് നീങ്ങുന്ന തവള സ്വന്തം വായിലുള്ള ഇരയെ അകത്താക്കാൻ തിരക്കു കൂട്ടുകയാണ് ''.<br /><br />'' മനസ്സിലെ വിഷമം മാറാൻ വേണ്ടി വിഷയം മാറ്റി അല്ലേ ''.<br /><br />'' ഏയ്, ഇല്ല. വിഷയം അതു തന്നെ. കുഞ്ഞുണ്ണിയുടെ കാര്യമാണ് ഞാൻ ആലോചിക്കുന്നത്. കേട്ടേടത്തോളം അയാൾക്ക് ഈ സുഖക്കേടിൻറെ വിവരം നേരത്തെ തന്നെ അറിവുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്. എന്നിട്ടും സ്വത്തുണ്ടാക്കാൻ മോഹം തോന്നിയത് ആർക്കു വേണ്ടിയാവും. സംശയിക്കണ്ടാ. അയാളുടെ ഭാര്യക്കും മക്കൾക്കും വേണ്ടിത്തന്നെ. അല്ലാതെ അവന് അനുഭവിക്കാനായിട്ടാവില്ല ''. <br /><br />'' പക്ഷെ ഇപ്പോൾ അവർക്ക് ഒന്നും കൊടുക്കില്ല എന്നാണല്ലോ പറയുന്നത് ''.<br /><br />'' അത് കണക്കാക്കണ്ടാ. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ ആ വിദ്വാൻ കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ്. സുശീലയുടെ പേരിലുള്ള ഇരുപതു സെൻറ് കൃഷി ഭൂമി വേറെ ആർക്കോ വീടു പണിയാൻ വേണമെന്നു പറഞ്ഞു ചോദിച്ചു. അത് കൈക്കലാക്കാൻ വേണ്ടി ദീപുവിനെ <br />ചാക്കിടാൻ നോക്കി. പറ്റാഞ്ഞപ്പോൾ ദേഷ്യപ്പെട്ടു പോയി. ആസ്പത്രിയിൽ ദീപു കാണാൻ ചെന്ന സമയത്താണ് സ്ഥലം സ്വന്തം ആവശ്യത്തിന്നു വേണ്ടി ചോദിച്ചതാണെന്ന് അയാൾ സമ്മതിക്കുന്നത്. മാത്രമല്ല സമ്പാദിച്ചു കൂട്ടുന്നത് ഭാര്യക്കും മക്കൾക്കും വേണ്ടിയാണെന്നു കൂടി പറഞ്ഞു. ആസ്പത്രിയിലായ കാര്യം അറിഞ്ഞിട്ട് മക്കൾ കുഞ്ഞുണ്ണിയെ കാണാൻ ചെന്നില്ല. അതോടെ മനസ്സ് മാറി. അവർക്ക് സ്വത്തിൽ നിന്ന് യാതൊന്നും കൊടുക്കില്ല എന്നു പറഞ്ഞു. ഇനിയും അഭിപ്രായം മാറും. എങ്ങിനെ എപ്പോൾ എന്നു മാത്രമേ അറിയേണ്ടതുള്ളു ''.<br /><br />'' എന്താ കുഞ്ഞുണ്ണിമാമ ഇനിയും വാക്കു മാറുമെന്ന് തോന്നാൻ ''.<br /><br />'' നമുക്ക് ഊഹിച്ചാൽ അറിയില്ലേ. മക്കളെ കാണണ്ടാ അവർക്കൊന്നും കൊടുക്കില്ല എന്നത് ഉറച്ച തീരുമാനമാണെങ്കിൽ എന്തിനാ കുഞ്ഞുണ്ണി അവരോട് സംസാരിച്ച് ഇപ്പോഴുള്ള പ്രശ്നം തീർത്ത് രമ്യതയിലെത്തിക്കാൻ ദീപുവിന് സമ്മതം തന്നത്. അവൻറെ ഉള്ളിൽ മക്കളോടുള്ള സ്നേഹം എപ്പോഴുമുണ്ട്. അത് പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളൂ ''.<br /><br />'' ഞാൻ ഇടപെട്ടാൽ പ്രശ്നം സോൾവ് ചെയ്യാൻ പറ്റുമെന്ന് പപ്പനമ്മാമന് തോന്നുന്നുണ്ടോ ''.<br /><br />'' എന്താ പറ്റാതെ. ഇപ്പോൾ തന്നെ അമ്മായിയെ പാട്ടിലാക്കി കഴിഞ്ഞില്ലേ. ഇനി മക്കളുടെ കാര്യം. ആ പ്രശ്നം തീർക്കാൻ അവളും സഹായിക്കും ''. <br /><br />'' ഗോപുവിനും ഗോപികയ്ക്കും കുഞ്ഞുണ്ണിമാമയോട് വല്ലാത്ത ദേഷ്യമുണ്ടെന്നാണ് അമ്മായി പറയുന്നത്. അവരുടെ മനസ്സ് മാറ്റാൻ സാധിക്കുമോ എന്നറിയില്ല ''.<br /><br />'' ലോകത്തുള്ള തൊണ്ണൂറ്റൊമ്പത് ശതമാനം പേരുടേയും മനസ്സ് മാറ്റാൻ കഴിയും. കഷ്ടിച്ച് ഒരു ശതമാനം ആളുകളേ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കൂ. മരണത്തിന്നു പോലും അത്തരക്കാരെ അവരുടെ വിശ്വാസങ്ങളിൽ നിന്നും മാറ്റാനാവില്ല. ദീപു സോക്രട്ടീസിൻറെ ചരിത്രമൊക്കെ പഠിച്ചതല്ലേ. അദ്ദേഹത്തെപോല മനസ്സുറപ്പ് ഉള്ളവരാണോ ഇവരൊക്കെ. പ്രലോഭനങ്ങൾ, വികാരപ്രകടനങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവയിൽ വീഴാതിരിക്കാൻ മിക്ക ആളുകൾക്കും ആവില്ല ''.<br /><br />'' രാജി ചേച്ചിക്ക് തെങ്ങിൻ തോപ്പ് കൊടുക്കാൻ പറ്റില്ലാന്ന് അവർ പറഞ്ഞാലോ ''.<br /><br />'' വല്ലാതെ ആലോചിച്ച് കൂട്ടണ്ടാ. എല്ലാം നമ്മളുടെ തലയിൽ കൂടിയാണ് നടക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാവുക. ഒക്കെ നടത്തി തരാൻ ഒരാളുണ്ട്, നമ്മൾ വെറും ഉപകരണം മാത്രമാണ് എന്ന് മനസ്സിലാക്കിയാൽ മതി. യാതൊരു അല്ലലും ഉണ്ടാവില്ല ''.<br /><br />'' എങ്കിലും എന്താ ഉണ്ടാവുക എന്നറിയാതെ ..''.<br /><br />'' പറയുമ്പോഴേക്കും എല്ലാം കൂടി സമ്മതിക്കും എന്ന് കരുതരുത് '' വാചകം മുഴുവനാക്കാൻ പപ്പനമ്മാമൻ സമ്മതിച്ചില്ല '' കുറെയൊക്കെ അവർ സമ്മതിക്കും. ബാക്കിയുള്ളത് നേടാൻ ചില സമ്മർദ്ദങ്ങൾ വേണ്ടി വന്നേക്കാം. തുനിഞ്ഞിറങ്ങിയാൽ പറ്റാത്ത എന്താ ഉള്ളത് ''.<br /><br />'' ചെറിയച്ഛൻ ഇടപെടേണ്ടാ അല്ലേ ''.<br /><br />'' ദീപു ശ്രമിച്ചിട്ട് നടന്നില്ലെങ്കിലല്ലേ മാധവൻ ഇടപെടേണ്ടതുള്ളു. എന്നിട്ടും നടന്നില്ലെങ്കിൽ ഞങ്ങളൊക്കെയില്ലേ. പക്ഷെ അത് വേണ്ടി വരും എന്ന് തോന്നുന്നില്ല. ഇപ്പോൾ നിശ്ചയിച്ച മട്ടിൽ കാര്യങ്ങൾ നീങ്ങട്ടെ. ഉദ്ദേശിച്ചതെല്ലാം നൂറു ശതമാനം ഉറപ്പായും നടക്കും ''.<br /><br />'' രാജി ചേച്ചിക്ക് സ്ഥലം കിട്ടുന്ന കാര്യം ഞാൻ വലിയമ്മയോട് പറഞ്ഞു ''.<br /><br />'' അതു വേണ്ടായിരുന്നു. സംഗതികൾ ഉറപ്പാവാതെ പറഞ്ഞു മോഹിപ്പിച്ചിട്ട് നടന്നില്ലെങ്കിൽ വിഷമമാവും ''.<br /><br />'' വലിയമ്മയ്ക്ക് ഒരു ഭാവമാറ്റവും കണ്ടില്ല. എൻറെ കുട്ടിയ്ക്ക് അച്ഛൻറെ വക സ്വത്ത് ഈ നാൽപ്പതാം വയസ്സിൽ കിട്ടാൻ യോഗമുണ്ടെങ്കിൽ കിട്ടട്ടെ. ഇല്ലെങ്കിലോ ഇത്ര കാലം അത് മനസ്സിൽ കണ്ടിട്ടല്ലല്ലോ ജീവിച്ചത്. അതുപോലെ കഴിഞ്ഞോട്ടെ ''.<br /><br />'' ചിലപ്പോൾ ആ പെണ്ണിന് എല്ലാ ഭാഗ്യവും കൂടി ഒന്നിച്ച് വരുന്ന സമയം ആയിട്ടുണ്ടാവും ''.<br /><br />'' എന്നു വെച്ചാൽ ''.<br /><br />'' കടക്കെണിയിൽ വീണ് വീർപ്പുമുട്ടിയ സ്ഥിതിയിൽ നിന്ന് ദീപു അവളെ കൈ പിടിച്ച് കേറ്റി. തൽക്കാലത്തേക്കെങ്കിലും മകളുടെ ഓപ്പറേഷൻ ഒഴിവായി. ഇപ്പോൾ നിനച്ചിരിക്കാതെ ഒരു സ്ഥലം കിട്ടാൻ പോണൂ. ഇതിനൊക്കെ പുറമേ അവളുടെ മക്കളുടെ പേരിൽ മോശമല്ലാത്ത ഒരു തുക നിക്ഷേപിക്കാൻ സാദ്ധ്യതയുണ്ട് ''.<br /><br />'' ആരാ അതു ചെയ്യുന്നത് ''.<br /><br />'' ഇപ്പോൾ ഞാനതു പറയില്ല. പറഞ്ഞാൽ ദീപു ഉടനെ അവരെ വിവരം അറിയിക്കും. അതു വേണ്ടാ ''.<br /><br />'' നിശ്ചയമായിട്ടും ഞാൻ പറയില്ല ''. <br /><br />'' പറയുന്നതുകൊണ്ട് കുഴപ്പമുണ്ടായിട്ടല്ല. എങ്കിലും ഞാനൊന്ന് ആലോചിക്കട്ടെ ''.<br /><br />'' ശരി. അധികം വൈകാതെ പറയണം. ഇല്ലെങ്കിൽ അതാലോചിച്ച് ഞാൻ ടെൻഷനാവും ''.<br /><br />'' ഇതിനൊക്കെ ടെൻഷനടിക്കാൻ നിന്നാൽ അതിനേ സമയം കാണൂ. ചില കാര്യങ്ങളിൽ ദീപു കുട്ടികളെപ്പോലെയാണ്. അതുകൊണ്ട് ഗുണവും ഉണ്ട് ദോഷവും ഉണ്ട് '' പപ്പനമ്മാമൻ ചിരിച്ചു.<br /><br />'' എനിക്ക് മനസ്സിലായില്ല ''.<br /><br />'' കാണുന്നതും കേൾക്കുന്നതും മുഴുവനങ്ങോട്ട് മറ്റുള്ളവരോട് പറയാൻ പാടില്ല. കുറെയൊക്കെ സ്വന്തം മനസ്സിൽ സൂക്ഷിക്കണം. അതിനേയാണ് പക്വത എന്നു പറയുന്നത് . ദീപുവിന് അത് അൽപ്പം കുറവാണ്. എന്നാൽ ചില സമയത്ത് ആ പോരായ്മ ഗുണഫലങ്ങളുണ്ടാക്കും ''.<br /><br />'' അതെങ്ങിനെ ''.<br /><br />'' അമ്മായി പറഞ്ഞതുകേട്ട് കുഞ്ഞുണ്ണിയോട് ലീലാവതിയുടെ കാര്യം ചോദിച്ചു. അതുപോലെ അവളുടെ അടുത്ത് ട്യൂഷൻമാസ്റ്ററോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും. സാധാരണ ആരും ഇതൊന്നും ചോദിക്കാൻ ധൈര്യപ്പെടില്ല. മനസ്സിലെ ശുദ്ധതകൊണ്ട് ദീപു ചോദിച്ചു. പക്ഷെ അതുകൊണ്ട് ഒരു ഗുണമുണ്ടായി. രണ്ടുപേരുടേയും മനസ്സിലിരുപ്പ് എന്താണെന്ന് അറിയാൻ കഴിഞ്ഞു. മാത്രമല്ല രണ്ടാളും അവരവരുടെ നിലപാട് മറ്റേ ആളെ അറിയിക്കാനുള്ള ചുമതല ദീപുവിനെ ഏൽപ്പിച്ചു. ഫലത്തിൽ അവർക്കിടയിലുള്ള പരിഭവം പറഞ്ഞു തീർക്കലാണ് ആ ദൗത്യം. ഇരുവർക്കും സ്വീകാര്യനായ മദ്ധ്യസ്ഥനാവാൻ കഴിഞ്ഞത് ചെറിയ കാര്യമാണോ ''.<br /><br />'' അത് സമ്മതിച്ചു. അപ്പോൾ എൻറെ ഗുണവശങ്ങൾ എന്തൊക്കെയാണ് ''.<br /><br />'' പറഞ്ഞാൽ അത് മുഖസ്തുതിയാവും. അങ്ങിനെ ദീപു സന്തോഷിക്കേണ്ടാ '' പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. അതിൻറെ അലകൾ ഒതുങ്ങുന്നതിന്നു മുമ്പ് ഒരു ജീപ്പ് പടിക്കലെത്തി.<br /><br />'' അവര്‍ വന്നൂന്ന് തോന്നുന്നു '' അദ്ദേഹം ഒരു കടലാസുകെട്ട് എടുത്തു.<br /><br />'' എന്നാൽ ഞാൻ ഇറങ്ങട്ടെ '' ദിലീപ് മേനോൻ എഴുന്നേറ്റു.<br /><br />'' കുഞ്ഞുണ്ണിയേയും ഭാര്യയേയും കണ്ടിട്ട് വൈകുന്നേരം വരൂ. എന്നിട്ടാവാം ബാക്കി ''.<br /><br />ജീപ്പിന്ന് മുമ്പിലായി കാർ നീങ്ങി. </b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com10tag:blogger.com,1999:blog-1449243775792706953.post-44622928830984330602014-03-27T23:48:00.000-07:002014-03-27T23:48:47.595-07:00അദ്ധ്യായം - 30.<div dir="ltr" style="text-align: left;" trbidi="on">
<b>തറവാട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മണി പത്തര കഴിഞ്ഞു. പപ്പനമ്മാമനെ കണ്ടതിന്നു ശേഷം <br />തിരിച്ചുവരണം. വലിയമ്മ കാലത്തു തന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു. അത് ബാക്കി വരുത്താൻ പാടില്ല. <br /><br />കുഞ്ഞുണ്ണിമാമയും അമ്മായിയുമായി സംസാരിച്ചതെല്ലാം പപ്പനമ്മാമനോട് പറയണം. ഇനി എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും. അതുപോലെ ചെയ്യാം. അബദ്ധം പറ്റിക്കൂടാ. ഏതായാലും വൈകുന്നേരം അമ്മായിയെ കാണണം. ഇന്നലെ കണ്ടുമുട്ടിയ സ്ഥലത്ത് കാത്തു നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്.<br /><br />കാർ ഗണപതി കോവിലിനടുത്തെത്തി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന മട്ടിൽ അമ്മായി കോവിലിന്ന് മുന്നിലുള്ള ഇടവഴിയിലൂടെ നടന്നു വരുന്നതു കണ്ടു. ഒരു പ്ലാസ്റ്റിക്ക് കാരിബാഗ് അവരുടെ കയ്യിലുണ്ട്. എങ്ങോട്ടായിരിക്കും അവർ ഈ നേരത്ത് ഇതിലെ പോവുന്നത്. കാർ വഴിയോരത്തെ മരച്ചുവട്ടിൽ നിർത്തി.<br /><br />'' എങ്ങോട്ടാ ഈ വഴിക്ക് '' അമ്മായി അടുത്തെത്തിയപ്പോൾ ചോദിച്ചു.<br /><br />'' ഇവിടെ അടുത്തൊരു വീട്ടിൽ കുട്ടിയുടെ വയസ്സ് തികയുന്ന പിറന്നാളാണ്. എന്നെ അതിന്ന് വിളിച്ചിട്ടുണ്ട്. പോവുന്ന വഴിയാണ് ''.<br /><br />'' കയ്യില്‍ ''.<br /><br />'' കുട്ടിക്ക് വല്ലതും കൊടുക്കേണ്ടേ. ഒരു പാവ വാങ്ങി. ചാവി കൊടുത്താൽ ചെണ്ട കൊട്ടുന്ന കരടിയുടെ ''.<br /><br />'' എന്നാൽ സംസാരിച്ചു നിന്ന് നേരം വൈകണ്ടാ. അമ്മായി പൊയ്ക്കോളൂ. നമുക്ക് ഇന്നലെ കണ്ടു മുട്ടിയ സ്ഥലത്ത് ഇന്ന് വൈകുന്നേരവും കാണാം ''.<br /><br />'' എനിക്ക് തിരക്കില്ല. ഉണ്ണാറാവുമ്പോഴേക്ക് അവിടെ എത്തിയാൽ മതി. ഇന്നലെ നീ പോയി കുഞ്ഞുണ്ണിമാമനെ കണ്ടതിൻറെ വിവരം പറയ് ''. അമ്മായിക്ക് അതറിയാൻ ധൃതിയാണെന്ന് മനസ്സിലായി. കാറിൽ നിന്ന് ഇറങ്ങി.<br /><br />'' ഞാൻ കുഞ്ഞുണ്ണിമാമയുമായി സംസാരിച്ചിരുന്നു. ആ വിവരം പറയുന്നതിന്നു മുമ്പ് എനിക്ക് അമ്മായിയിൽ നിന്ന് കുറെ കാര്യങ്ങൾ അറിയാനുണ്ട് ''.<br /><br />'' എന്താ നിനക്ക് അറിയേണ്ടത്. ചോദിച്ചോ ''.<br /><br />'' കുഞ്ഞുണ്ണിമാമയ്ക്ക് എന്താ അസുഖം ''.<br /><br />'' അതെങ്ങിന്യാ എനിക്ക് അറിയ്യാ. രണ്ടുകണ്ണിലും തിമിരമുണ്ട്. ഓപ്പറേഷൻ ചെയ്യണം എന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. വേനൽക്കാലം മാറട്ടെ, എന്നിട്ട് ചെയ്യിക്കാം എന്ന് കഴിഞ്ഞ കൊല്ലം പറഞ്ഞിരുന്നു. മഴക്കാലമായപ്പോൾ ഓണം കഴിയട്ടെ എന്നായി. ഇപ്പോൾ പറയുന്നത് വിഷു കഴിയട്ടെ എന്നാണ് ''.<br /><br />'' അതല്ല ഞാൻ ചോദിച്ചത്. കുഞ്ഞുണ്ണിമാമയുടെ ശരീരത്തിന്ന് വേറെ എന്തെങ്കിലും അസുഖം ഉണ്ടോ എന്നാണ് ''.<br /><br />'' ഒന്നും എനിക്കറിയില്ല എൻറെ ദീപൂ. എന്നോടൊട്ട് പറയാറും ഇല്ല. എന്തിനും ഒരു സ്വയം ചികിത്സയുണ്ട്. പല്ലുവേദന വന്നാൽ വേദന വിടാനുള്ള ഗുളിക വാങ്ങി കഴിക്കും. തലവേദന വന്നാലും അതന്നെ ചികിത്സ. ഇടയ്ക്ക് വയറുവേദന വരാറുണ്ട്. അപ്പോൾ സോഡാപ്പൊടി വെള്ളത്തിൽ കലക്കി കുടിക്കും ''.<br /><br />'' ഡോക്ടറെ കാണിക്കാൻ കൂട്ടിക്കൊണ്ട് പൊയ്ക്കൂടെ ''.<br /><br />'' ഞാൻ കൂട്ടീട്ടന്നെ പോവാൻ പാടുള്ളു എന്നില്ലല്ലോ. ദേഹത്തിന്ന് വയ്യാ എന്ന് തോന്നുമ്പോ ഡോക്ടറെ പോയി കാണണം. ചെറിയ കുട്ടിയൊന്നുമല്ലല്ലോ എടുത്തും കൊണ്ട് പോവാൻ ''.<br /><br />'' കുഞ്ഞുണ്ണിമാമയെ കാണാൻ ഹോസ്പിറ്റലിൽ വന്നപ്പോൾ അമ്മായിയെ ഞാൻ അവിടെ കണ്ടല്ലോ ''. <br /><br />'' അത് നാട്ടുകാരെ ബോധിപ്പിക്കാനാണ്. ഭർത്താവ് തല്ലുകൊണ്ട് ആസ്പത്രിയിലായിട്ട് ഭാര്യ തിരിഞ്ഞു നോക്കിയില്ല എന്നാരും പറയരുതല്ലോ. അല്ലാതെ സ്നേഹം ഒലിച്ചിട്ടൊന്നും അല്ല. എന്നിട്ടു തന്നെ അന്ന് നിൻറടുത്ത് ഞാനെന്തോ പറഞ്ഞപ്പോൾ ചാടി കടിക്കാൻ വന്നത് നീ കണ്ടതല്ലേ ''.<br /><br />'' നന്നായിട്ടുണ്ട്. ഭാര്യമാർക്ക് ചില കടമയും ഉത്തരവാദിത്വവും ഇല്ലേ അമ്മായി ''.<br /><br />'' ഉണ്ടല്ലോ. പക്ഷെ ഇങ്ങോട്ട് സ്നേഹം ഉണ്ടെങ്കിലേ അതൊക്കെ ഉണ്ടാവൂ ''.<br /><br />'' അതുതന്നെയാണ് കുഞ്ഞുണ്ണിമാമയും പറയുന്നത് ''.<br /><br />'' എന്തോ പറഞ്ഞോട്ടെ. എനിക്കൊരു ചുക്കും വരാനില്ല. അന്യപെണ്ണ് ഒരുത്തിയെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന ആളോട് ഒരു ഭാര്യയും ക്ഷമിക്കില്ല ''.<br /><br />'' ഓഹോ. അതാണ് വിഷയം. തോട്ടുമ്പുറത്തെ ദാക്ഷായണിയമ്മയെ കുഞ്ഞുണ്ണിമാമ പെണ്ണു കാണാൻ ചെന്നതും പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നുപറഞ്ഞ് ആലോചന അവസാനിച്ചതും അവർ അമ്മായിയോട് പറഞ്ഞിട്ടില്ലല്ലോ ''.<br /><br />'' എന്തൊക്കേയാ നീ പറഞ്ഞോണ്ട് വരുന്നത്. ഇങ്ങിനെയൊരു സംഗതി ഇന്നേവരെ ഒരാളും എന്നോട് പറഞ്ഞിട്ടില്ല ''.<br /><br />'' എന്നാൽ അങ്ങിനെയൊരു കാര്യം നടന്നിട്ടുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്ന മാതിരി അയമ്മ ഒരു ഏഷണി പറഞ്ഞതാണെങ്കിലോ? ''.<br /><br />'' എന്തോ. എനിക്കത്ര വിശ്വാസം വരുന്നില്ല. ഒരു കാര്യവും ഇല്ലാതെ അവളത് പറയില്ല ''.<br /><br />'' ഇല്ലെങ്കിൽ വേണ്ടാ. പക്ഷെ ഒരു കാര്യം ഓർമ്മവേണം. കുഞ്ഞുണ്ണിമാമയെ ഇങ്ങിനെ കുറ്റം പറയുമ്പോൾ അമ്മായി അത്ര പെർഫെക്റ്റ് ആയിരുന്നില്ല എന്ന കാര്യം ''.<br /><br />'' എന്നു വെച്ചാൽ '' അവരുടെ മുഖത്ത് ഒരു ചോദ്യ ചിഹ്നം നിഴലിച്ചു.<br /><br />'' അമ്മായി ട്യൂഷൻ മാസ്റ്റർക്ക് ലൗ ലെറ്റർ കൊടുത്തതും അതറിഞ്ഞ് അമ്മായിയുടെ അച്ഛൻ അയാളെ ആളെ വിട്ട് തല്ലിച്ചതും ഒന്നും മറന്നിട്ടില്ലല്ലോ ''.<br /><br />പറഞ്ഞതിന്നു ശേഷമാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്. അമ്മായി ആരോപണങ്ങൾ നിഷേധിക്കുമെന്നും ശകാരിക്കുമെന്നും കരുതി. പക്ഷെ അതുണ്ടായില്ല. കുറെ നേരം അവർ തല കുനിച്ചു നിന്നു.<br /><br />'' കല്യാണം കഴിഞ്ഞിട്ട് നാൽപ്പത് കൊല്ലം ആവാറായി. ഇന്നേവരെ ഇതാരും പറഞ്ഞിട്ടില്ല '' അവർ കണ്ണു തുടച്ചു.<br /><br />'' അമ്മായി വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. സംസാരിച്ചപ്പോൾ പറഞ്ഞു എന്നേയുള്ളു '' അവരെ ആശ്വസിപ്പിച്ചു. <br /><br />'' ഏതോ കാലത്ത് നടന്നതാണ്. ഇപ്പോൾ അയാളുടെ മുഖംപോലും എൻറെ ഓർമ്മയിലില്ല ''.<br /><br />'' അത് വിടൂ. കുഞ്ഞുണ്ണിമാമ ഇതും പറഞ്ഞ് അമ്മായിയോട് വഴക്കടിക്കാറുണ്ടോ ''.<br /><br />'' ഇല്ല. ഇന്നേവരെ ഒരക്ഷരം എന്നോട് പറഞ്ഞിട്ടില്ല ''.<br /><br />'' അമ്മായി ഇല്ലാത്തൊരു ബന്ധം പറഞ്ഞ് കുഞ്ഞുണ്ണിമാമയെ എപ്പോഴും കുറ്റപ്പെടുത്തുന്നുണ്ട്. അദ്ദേഹം അമ്മായിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ല. ഇനി പറയൂ, നിങ്ങളിൽ ആർക്കാണ് കൂടുതൽ സ്നേഹമുള്ളത് ''.<br /><br />'' ഈ കാര്യം കുഞ്ഞുണ്ണിമാമയ്ക്ക് അറിയില്ലെങ്കിലോ ''.<br /><br />'' എന്താ അറിയാതെ. കുഞ്ഞുണ്ണിമാമയ്ക്ക് മാത്രമല്ല എല്ലാവർക്കും ഈ സംഗതി അറിയാം ''. അത് വെറുതെ പറഞ്ഞതാണ്. അമ്മായി അൽപ്പം പരിഭ്രമിക്കട്ടെ.<br /><br />'' അപ്പോൾ എല്ലാവരുടേയും മുമ്പിൽ ഞാൻ മോശക്കാരിയായി '' അവർ വിതുമ്പി '' ഞാനിനി എങ്ങിനെ അവരുടെയൊക്കെ മുഖത്ത് നോക്കും ''.<br /><br />'' അറിവും പക്വതയും ഇല്ലാത്ത പ്രായത്തിൽ നടന്നതല്ലേ. അതിനാരും അമ്മായിയെ കുറ്റം പറയില്ല ''. <br /><br />'' വേണ്ടാ, ഒന്നും പറയണ്ടാ. ഞാൻ എങ്ങോട്ടെങ്കിലും പോവും. എനിക്കു വയ്യാ ആളുകളുടെ മുഖത്ത് നോക്കാൻ ''. പറഞ്ഞത് അബദ്ധമായി എന്ന് തോന്നുന്നു. എന്തെങ്കിലും പറഞ്ഞ് അമ്മായിയുടെ മനസ്സ് മാറ്റണം.<br /><br />'' ഇത്രയും കാലം കുറ്റം പറഞ്ഞതിനേക്കാൾ വലിയ തെറ്റാണ് ചെയ്യാൻ പോവുന്നത് ''.<br /><br />'' പിന്നെ ഞാൻ എന്താ ചെയ്യണ്ട് ''.<br /><br />'' അങ്ങിനെ വഴിക്കു വരൂ. ചെയ്യാനുള്ള കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞുതരാം. അതിന്നുമുമ്പ് അമ്മായി കണ്ണു തുടയ്ക്കൂ ''.<br /><br />വേഷ്ടിത്തലപ്പുകൊണ്ട് അവർ കണ്ണു തുടച്ച് മുഖത്തേക്ക് നോക്കി നിന്നു.<br /><br />'' ഒന്നാമതായി ചെയ്യേണ്ടത് കുഞ്ഞുണ്ണിമാമയെ ഒറ്റയ്ക്കാക്കി സപ്താഹം, പൂജ എന്നൊക്കെ പറഞ്ഞ് പോവുന്ന പതിവ് നിർത്തണം. സദാ അദ്ദേഹത്തിൻറെ അടുത്ത് ഉണ്ടാവണം. കുറ്റം പറയുന്ന ഏർപ്പാട് മതിയാക്കൂ. എന്നിട്ട് മനസ്സറിഞ്ഞ് അദ്ദേഹത്തിനെ സ്നേഹിക്കൂ. ഇത്രയും കാലം ഭാര്യയിൽ നിന്ന് കിട്ടാത്ത സ്നേഹം ലഭിമ്പോൾ സ്വഭാവത്തിന്ന് മാറ്റം വരും. അമ്മായി പറയുന്നതുപോലെ ജീവിക്കും ''.<br /><br />'' നോക്കട്ടെ. പിന്നെ എന്താണ് വേണ്ടത് ''.<br /><br />'' ഗോപുവിനും ഗോപികയ്ക്കും അച്ഛനോടുള്ള പിണക്കം തീർക്കണം ''.<br /><br />'' അത് നടക്കില്ല. അവര്‍ പറയുന്നതില്‍ ന്യായം ഇല്ലാന്ന് പറയാൻ പറ്റില്ല ''. <br /><br />'' ഗോപുവിന്ന് ഒട്ടും ഉത്തരവാദിത്വബോധം ഇല്ല എന്നറിയാവുന്നതുകൊണ്ടാണ് ബിസിനസ്സ് ചെയ്യാൻ പണം ചോദിച്ചപ്പോൾ കൊടുക്കാഞ്ഞത് എന്നാണ് എന്നോട് പറഞ്ഞത് ''.<br /><br />'' അതു ശരി. ഗോപിക വീടുണ്ടാക്കാൻ സഹായം ചോദിച്ചപ്പോഴോ ''.<br /><br />'' വീടുണ്ടാക്കുന്നത് ഭർത്താവിൻറെ നാട്ടിൽ. അവളുടെ ഭർത്താവ് കിട്ടുന്നതെല്ലാം അയാളുടെ പേരിലാക്കി ഭാവിയിൽ അവളെ വേണ്ടാ എന്നു വെച്ചാൽ അവള് കഷ്ടപ്പെടില്ലേ ''.<br /><br />'' ഇതൊക്കെ ഓരോ കാരണം പറയുന്നതാണ്. വേറെ എന്തെങ്കിലും മനസ്സിലുണ്ടാവും ''.<br /><br />'' കുഞ്ഞുണ്ണിമാമയുടെ മനസ്സിൽ അങ്ങിനെ യാതൊരു ഉദ്ദേശവും ഇല്ല. ഉള്ള സ്വത്ത് മുഴുവൻ അമ്മായിക്കും മക്കൾക്കും തന്നെ. അതിന്ന് ഇപ്പോഴത്തെ രീതിയിൽ ജീവിച്ചാൽ പറ്റില്ല ''.<br /><br />'' അയാള്‍ തന്നില്ലെങ്കിൽ വേണ്ടാ. ചത്തുപോവുമ്പോൾ കൂടെ കൊണ്ടുപോവില്ലല്ലോ. അപ്പൊ കിട്ടിയാൽ മതി ''.<br /><br />'' അമ്മായിക്ക് അറിയാഞ്ഞിട്ടാണ് ഇങ്ങിനെ പറയുന്നത്. തറവാട്ടിൽ നിന്ന് ഭാഗിച്ചു കിട്ടിയ സ്വത്തിൽ മാത്രമേ നിങ്ങൾക്ക് അവകാശമുള്ളു. അദ്ദേഹം സ്വന്തമായി സമ്പാദിച്ചതൊക്കെ ഇഷ്ടംപോലെ ചെയ്യാം. ആർക്കും ഒന്നും പറയാൻ പറ്റില്ല. ദേഷ്യം കാണിച്ച് കിട്ടാനുള്ളത് കളയരുത്. സ്നേഹത്തോടെ നിന്നാൽ എല്ലാം നിങ്ങൾക്ക് കിട്ടും. അല്ലെങ്കിൽ കുഞ്ഞുണ്ണിമാമ അതെല്ലാം ഏതെങ്കിലും ധർമ്മസ്ഥാപനത്തിന്ന് എഴുതി വെക്കും. അതു വേണോ ''.<br /><br />'' മക്കൾക്ക് അച്ഛൻ ഉണ്ടാക്കിയതെന്തോ അതേയുള്ളൂ. അവരായിട്ട് അരയ്ക്കാൽ പൈസടെ മുതൽ സമ്പാദിച്ചിട്ടില്ല. കുഞ്ഞുണ്ണിമാമയോട് നീ വേണ്ടതുപോലെ പറഞ്ഞ് അത് അവർക്ക് കിട്ടുന്ന മാതിരിയാക്കണം ''.<br /><br />'' അത് ചെയ്യാം. പിന്നെ ഒരു കാര്യം കൂടിയുണ്ട് ''.<br /><br />'' എന്താ പറയ്യ് ''.<br /><br />'' തോട്ടിൻറടുത്തുള്ള തെങ്ങിൻതോപ്പ് ഒഴിച്ച് ബാക്കി മാത്രമേ നിങ്ങൾക്ക് തരൂ ''.<br /><br />'' അതെന്താ അങ്ങിനെ ''.<br /><br />'' അത് രാജിചേച്ചിക്ക് കൊടുക്കാനാണ് ഉദ്ദേശം ''.<br /><br />'' അത് ഞാൻ സമ്മതിക്കില്ല. അച്ഛൻറെ സ്വത്തിൽ മക്കൾക്കാണ് അവകാശം '' അമ്മായി എതിർപ്പ് പ്രകടമാക്കി '' ഞാൻ ചോദിക്കട്ടെ. ഈ രാജിക്കെന്താ രണ്ട് കൊമ്പുണ്ടോ? മൂന്ന് പെങ്ങന്മാർക്കും മക്കളുണ്ട്. ഒരാൾക്കു മാത്രം ഭാഗം കൊടുക്കേണ്ട ആവശ്യം എന്താണ് ''.<br /><br />'' ഭാഗം കൊടുക്കുന്നതല്ല. നിങ്ങളുടെ കല്യാണത്തിന്ന് രാജിചേച്ചിയുടെ അച്ഛൻറെ കയ്യിൽ നിന്ന് കുഞ്ഞുണ്ണിമാമ കുറച്ച് പൈസ കടം വാങ്ങിയിരുന്നു. കല്യാണം കഴിഞ്ഞതും ആ തുക തിരിച്ചുകൊടുക്കാമെന്ന് കരുതിയതാണത്രേ. ആ സമയത്താണ് തെങ്ങിൻതോപ്പ് നിൽക്കുന്ന സ്ഥലം വിൽക്കുന്ന വിവരം അറിയുന്നത്. വലിയച്ഛൻറെ സമ്മതത്തോടെ കയ്യിലുള്ള പണം കൊടുത്ത് സ്ഥലം വാങ്ങി. പെട്ടെന്നല്ലേ വലിയച്ഛൻറെ മരണം. ആ കടം വീട്ടാൻ ആയില്ല. അതുകൊണ്ടാണ് ആ സ്ഥലം രാജിചേച്ചിക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് ''.<br /><br />'' കടം വാങ്ങിയ പണവും അതിൻറെ പലിശയും കൊടുത്താൽ പോരേ. എന്തിനാണ് സ്ഥലം കൊടുക്കുന്നത് ''.<br /><br />'' മതി. വാങ്ങിയ സംഖ്യയും അതിന്ന് ഇത്രയും കാലത്തെ പലിശയും പലിശയുടെ പലിശയും കൂടി കണക്കാക്കിയാൽ സ്ഥലത്തിൻറെ ഇപ്പോഴത്തെ വിലയേക്കാൾ വരും. അപ്പോൾ ഏതാ ലാഭം. സ്ഥലം കൊടുക്കുന്നതല്ലേ. മരിക്കുന്ന സമയത്ത് കുഞ്ഞുണ്ണിമാമയ്ക്ക് മനസ്സമാധാനം കിട്ടിക്കോട്ടെ ''.<br /><br />'' ഇനിയെന്തെങ്കിലും ആർക്കെങ്കിലും കൊടുക്കാനുണ്ടാവ്വോ ''.<br /><br />'' ഇല്ല ''. <br /><br />'' മക്കളുടെ സമ്മതം വാങ്ങണ്ടേ ''.<br /><br />'' അതെല്ലാം അമ്മായിയുടെ ചുമതല. ഒരുകാര്യം ഉറപ്പാണ്. കുഞ്ഞുണ്ണിമാമ ഒരു ദേഷ്യത്തിന് എന്തെങ്കിലും ചെയ്താൽ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല ''.<br /><br />'' നീ പറഞ്ഞതെല്ലാം ചെയ്യാം. ഇനി പറയ്. എന്താ മൂപ്പരുടെ സൂക്കട് ''.<br /><br />'' വ്യക്തമായി എനിക്കറിയില്ല. എങ്കിലും ഗൗരവമുള്ളതാണ്. സൂക്ഷിക്കണം ''.<br /><br />'' നമുക്ക് ഏതെങ്കിലും നല്ല ഡോക്ടറെ കാണിച്ചാലോ ''.<br /><br />'' ചെയ്യാം. ആദ്യം അച്ഛനും മക്കളും യോജിക്കട്ടെ. അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് വേണ്ടതു ചെയ്യാം. ഇവിടെ നിന്ന് പോയാൽ ഞാൻ പറഞ്ഞതൊക്കെ മറക്കില്ലല്ലോ ''. <br /><br />'' ഇല്ല. നീ പറഞ്ഞതുപോലെ എല്ലാം ചെയ്യാം. പോരേ ''.<br /><br />'' ശരി. അമ്മായി പൊയ്ക്കോളൂ. ഞാൻ വൈകുന്നേരം വീട്ടിലേക്ക് വരാം ''. <br /><br />'' ഞാനിനി നേരെ വീട്ടിലേക്കാണ്. പിറന്നാളിനൊന്നും പോണില്ല ''. <br /><br />'' എന്താ പെട്ടെന്ന് ഇങ്ങിനെയൊരു തീരുമാനം ''.<br /><br />'' മനസ്സ് മടുത്തു. ഇനി പോയാൽ ശരിയാവില്ല ''.<br /><br />'' ഒരു മടുപ്പും വേണ്ടാ. നേരെ ചെന്ന് പിറന്നാൾ സദ്യ ഉണ്ണൂ. എന്നിട്ട് വീട്ടിലേക്ക് പോയാൽ മതി. അമ്മായി പോവുന്നതുവരെ ഞാൻ ഇവിടെ നിൽക്കും ''. <br /><br />'' നിന്നെക്കൊണ്ട് തോറ്റു. ഞാൻ പൊയ്ക്കോളാം ''. <br /><br />അൽപ്പം കൂടി മുന്നോട്ടു ചെന്നിട്ട് ഇടത്തോട്ടുള്ള വഴിയിലേക്ക് അമ്മായി നടന്നു മറയുന്നതും നോക്കി ദിലീപ് മേനോൻ നിന്നു. വലിയൊരു പ്രശ്നം എളുപ്പത്തിൽ തീർക്കാനായതിൻറെ സന്തോഷം അയാളിലുണ്ടായി.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com14tag:blogger.com,1999:blog-1449243775792706953.post-72139568693464941242014-03-11T02:17:00.000-07:002014-03-11T02:17:08.513-07:00അദ്ധ്യായം - 29.<div dir="ltr" style="text-align: left;" trbidi="on">
<b>ഇപ്പോൾ തന്നെ അമ്മായിയെ കണ്ട് സംസാരിച്ചാലോ? കാർ നീങ്ങി തുടങ്ങിയപ്പോൾ ദിലീപ് മേനോന് അങ്ങിനെയൊരു തോന്നലുണ്ടായി. മാരിയമ്മകോവിലിൻറെ മുമ്പിൽ കാത്തു നിൽക്കാം. വരുമ്പോൾ കാണാമല്ലോ. എന്നാൽ അധികദൂരം പോവുമ്പോഴേക്കും എതിരെ അമ്മായി വരുന്നതു കണ്ടു. കൂടെ വേറൊരു സ്ത്രീയുമുണ്ട്. ഇപ്പോൾ അവരോട് സംസാരിക്കാൻ ചെല്ലുന്നത് ഭംഗിയല്ല. അവരെ കാണാത്ത മട്ടിൽ യാത്ര തുടർന്നു.<br /><br />കുഞ്ഞുണ്ണിമാമയെക്കുറിച്ചോർക്കുമ്പോൾ ചങ്കു തകരുകയാണ്. അദ്ദേഹവുമായി അധികം അടുത്തുപെരുമാറേണ്ടി വന്നിട്ടില്ല. ഓർമ്മവെച്ചതിന്നുശേഷം ഒരിക്കലും അദ്ദേഹത്തിൽ നിന്ന് സ്നേഹവാത്സല്യങ്ങൾ ലഭിച്ചിട്ടുമില്ല. എങ്കിലും അദ്ദേഹത്തിൻറെ ജീവിതം തീരുന്നു എന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ല. ആ മനസ്സിലെ ദുഃഖം തൻറേതാണെന്ന് തോന്നി പോവുന്നു. ഒരിക്കലും ഈ രീതിയിൽ വികാരാധീനനാവരുതെന്ന് പരിചയമുള്ളവരെല്ലാം ഉപദേശിക്കാറുണ്ട്. എന്തുകൊണ്ടോ അതിന്ന് കഴിയുന്നില്ല.<br /><br />മെയിൻറോഡിൽ നിന്ന് തിരിഞ്ഞപ്പോൾ കാർ നിർത്തി. അൽപ്പം കഴിഞ്ഞ് പോയാൽ മതി. മുഖത്തെ ദുഃഖഭാവം ആരും കാണരുത്. മനസ്സിലുള്ള വിഷമം ആരോടെങ്കിലും പങ്കുവെക്കാൻ കഴിഞ്ഞെങ്കിൽ. മൊബൈൽഫോൺ ശബ്ദിച്ചപ്പോൾ എടുത്തുനോക്കി. ഭാഗ്യത്തിന്ന് ജാഫറാണ് .<br /><br />'' എന്താടാ നിൻറെ ഒച്ചയ്ക്ക് പറ്റിയത്. കരയുന്നതുപോലെ ഉണ്ടല്ലോ '' ശബ്ദത്തിലെ വ്യത്യാസം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു.<br /><br />'' ഏയ്. ഒരു ജലദോഷം. അതാണ് ''.<br /><br />'' എന്നാൽ നിന്നെ വിളിക്കുന്നില്ല. മഞ്ഞുകൊണ്ട് സുഖക്കേട് അധികമാക്കണ്ടാ ''.<br /><br />എന്തോ പരിപാടി ആസൂത്രണം ചെയ്ത് അവൻ വിളിച്ചതായിരിക്കും. ഒന്നിനും മനസ്സ് വരുന്നില്ല. വീട്ടിൽ ചെന്നതും കിടക്കണം. ഭക്ഷണം പോലും വേണമെന്നില്ല. <br /><br />'' നീയെന്താ ഒന്നും പറയാത്തത്. കിടപ്പാണോ '' ജാഫർ ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവനോട് പറഞ്ഞു.<br /><br />'' കഷ്ടായെടാ. ഇത് നേരത്തെ അറിഞ്ഞാൽ പടം വിടുന്ന നേരംനോക്കി ആ കെഴവന് ഒരുതാങ്ങ് കൊടുക്കില്ലായിരുന്നു. നിന്നെ അയാൾ വേണ്ടാത്തത് പറഞ്ഞൂന്ന് കേട്ടപ്പോൾ സഹിക്കാൻ പറ്റീല്ല. അതാ അന്നങ്ങിനെ ചെയ്തത് ''.<br /><br />'' ഇനി അത് ആലോചിച്ചിട്ട് എന്താ കാര്യം. കയ്യേറ്റം ചെയ്യാൻ ഞാനല്ല കാരണക്കാരൻ, വേറെ ഏതോ ശത്രുക്കളാണ് എന്നാണ് കുഞ്ഞുണ്ണിമാമ കരുതീട്ടുള്ളത് ''.<br /><br />'' അത്രയും സമാധാനം. ഇനിയെന്താ നിൻറെ പരിപാടി ''.<br /><br />'' ഗോപുവിനേയും ഗോപികയേയും കണ്ട് സംസാരിക്കണം. എല്ലാ കാര്യങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കി അച്ഛനും മക്കളും തമ്മിലുള്ള പിണക്കം തീർക്കണം ''.<br /><br />'' അത് വേണ്ടതാണ്. എന്തു വേണച്ചാലും ഞാൻ കൂടെ ഉണ്ടാവും. ഇപ്പൊ നീ വേണ്ടാതെ സങ്കടപ്പെടണ്ടാ. അയാള്‍ ജീവനോടെ ഉണ്ടല്ലോ ''.<br /><br />തറവാട്ടിലെത്തുമ്പോൾ ഗൃഹസദസ്സ് കൂടിയിരിക്കുകയാണ്. മുറ്റത്തിട്ട ചാരുകസേലയിൽ ചെറിയച്ഛൻ ഇരിക്കുന്നു, അടുത്തൊരു പ്ലാസ്റ്റിക്ക് കസേലയിൽ ചെറിയമ്മയും. പതിവു പോലെ വലിയമ്മ പടവിലാണ് ഇരിപ്പ്. നടുവിലായി സ്റ്റൂളിൽ ഗ്യാസ് ലൈറ്റ് കത്തിച്ചു വെച്ചിട്ടുണ്ട്. കറണ്ട് പോയതാണ്. മുറ്റത്ത് ഒരു ഓരത്ത് കാർ നിറുത്തി വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു. <br /><br />'' ഞങ്ങളെത്തിയിട്ട് നേരം എത്രയായി എന്ന് അറിയ്യോ '' ചെറിയമ്മ ചോദിച്ചു '' നിങ്ങള്‍ എത്തുമ്പോഴേക്ക് വരാമെന്നു പറഞ്ഞു പോയ നിന്നെ കാത്ത് ഞങ്ങളിവിടെ ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂറ് ഒന്നു കഴിഞ്ഞു ''.<br /><br />എന്താണ് പറയേണ്ടത്, എങ്ങിനെയാണ് തുടങ്ങേണ്ടത് എന്നൊന്നും അറിയുന്നില്ല. ഒരു സത്യം കുഞ്ഞുണ്ണിമാമയോട് ചെയ്തിട്ടുണ്ട്. അത് ഇപ്പോഴേ തെറ്റി. എല്ലാ രഹസ്യങ്ങളും ജാഫറിനോട് പറഞ്ഞു പോയി.<br /><br />'' അമ്മയുടെ ഷഷ്ടിപൂർത്തിയല്ലേ വരുന്നത് '' ചെറിയമ്മ ചോദിച്ചു '' ഇത്ര ദിവസമായിട്ട് അതിനുവേണ്ട എന്തെങ്കിലും നീ ഏർപ്പാടാക്കീട്ടുണ്ടോ ''.<br /><br />വാസ്തവത്തിൽ ആ കാര്യം ഓർത്തിട്ടുകൂടിയില്ല. എന്തൊക്കെയാണ് അമ്മയുടെ മോഹം എന്നറിയണ്ടേ. എന്നാലല്ലേ വേണ്ടത് ചെയ്യാനൊക്കൂ.<br /><br />'' ഇന്നന്നെ അമ്മയോട് ചോദിക്കാം. എന്നിട്ട് എന്താണ് എന്നുവെച്ചാൽ ചെയ്യാം ''.<br /><br />'' വേണ്ടാട്ടോ ദീപൂ '' ചെറിയച്ഛൻ ഇടപെട്ടു '' സുമിത്ര പറ്റിക്കാൻ വേണ്ടി ചോദിച്ചതാണ്. മുകുന്ദേട്ടൻ എന്നോട് എന്തൊക്കെ ഏർപ്പാടാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. കാവിൽ ആ ദിവസത്തേക്ക് വഴിപാട് ഏർപ്പാടാക്കി. സദ്യക്ക് കാറ്ററിങ്ങ്കാരനെ ഏൽപ്പിച്ചുകഴിഞ്ഞു. ഇനി ഒന്നു രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. അത് മുകുന്ദേട്ടൻ വന്നിട്ട് മതി ''.<br /><br />'' ഇത്രനേരം നീ എവിടെയായിരുന്നു '' വലിയമ്മ ചോദിച്ചപ്പോൾ ഉള്ള കാര്യങ്ങൾ മറച്ചു വെക്കാനായില്ല.<br /><br />എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കേൾവിക്കാരുടെ മുഖം മങ്ങി. വലിയമ്മ തേങ്ങി കരയുന്ന ശബ്ദം കേൾക്കാനുണ്ട്.<br /><br />'' എത്ര ദുഷ്ടനാണെങ്കിലും കൂടപ്പിറപ്പല്ലേ. കേൾക്കുമ്പോൾ സങ്കടം വരുന്നുണ്ട്. എന്താ ചെയ്യാ '' ചെറിയമ്മ കണ്ണു തുടച്ചു '' ഇത്രകാലം ഭാര്യ മക്കൾ എന്നൊക്കെ കരുതി നടന്നു. അവസാന കാലത്ത് അവർ അവരുടെ പാടുനോക്കി. എന്തോ അയമ്മ വിട്ടു പോയിട്ടില്ല. അതുതന്നെ വലിയ കാര്യം. വാൽമീകിയോട് ഭാര്യയും മക്കളും പറഞ്ഞതുപോലെ താൻ താൻ ചെയ്യുന്നതിൻറെ ഫലം താൻ താൻ അനുഭവിക്കേണ്ടി വരും. ആരും പങ്കു പറ്റാൻ ഉണ്ടാവില്ല ''.<br /><br />'' എനിക്ക് ഇപ്പോത്തന്നെ ഏട്ടനെ കാണണം എന്ന് തോന്നുന്നുണ്ട്. നേരം പുലർന്നതും ഞാൻ ചെന്നു കാണും '' വലിയമ്മ കണ്ണു തുടച്ചു.<br /><br />'' വേണ്ടാ വലിയമ്മേ. ആരോടും പറയില്ല എന്ന് സത്യം ചെയ്യിച്ചിട്ടാണ് കുഞ്ഞുണ്ണിമാമ ഇതെല്ലാം എന്നോട് പറഞ്ഞത് '' ദിലീപ് മേനോൻ പറഞ്ഞു '' മനസ്സിൽ സൂക്ഷിക്കാൻ പറ്റാത്തതോണ്ട് ഞാൻ പറഞ്ഞു പോയതാണ് ''.<br /><br />'' അറിഞ്ഞ അവസ്ഥയ്ക്ക് പോവാതെ വയ്യ. എന്തായാലും ഞാൻ പോവും '' വലിയമ്മ ഉറപ്പ് പറഞ്ഞു.<br /><br />'' വെറുതെ അബദ്ധം കാട്ടരുത് '' ചെറിയച്ഛൻ തടഞ്ഞു '' ദീപു ഈ കാര്യം പറഞ്ഞതായി ആരും ഭാവിക്കരുത്. നിങ്ങൾക്ക് ഏട്ടനെ കാണണം. അത്രയല്ലേ ഉള്ളു. തക്കതായ ഒരു കാരണം പറഞ്ഞു നമുക്ക് ചെല്ലാം ''.<br /><br />'' സുശീലടെ പിറന്നാളിന്ന് ക്ഷണിക്കാൻ പോവുന്ന മട്ടിൽ പോയാലോ? ''.<br /><br />'' അതു മതി. അതാവുമ്പോൾ സംശയം തോന്നില്ല ''. <br /><br />'' ഞാനും പോണുണ്ട്. ഈ മുപ്പത്തൊന്നാം തിയ്യതി ഞാൻ സ്കൂളിന്ന് പിരിയുകയല്ലേ. ആ വിവരം ഏട്ടനോട് പറഞ്ഞ് കാലു പിടിച്ചിട്ട് വരാം ''.<br /><br />'' അങ്ങിനെയാവട്ടെ. ഇനി ആരോടെങ്കിലും ദീപു ഈ കാര്യം പറഞ്ഞിട്ടുണ്ടോ ''.<br /><br />'' ജാഫറിനോട് പറഞ്ഞു ''.<br /><br />'' അത് വേണ്ടായിരുന്നു. പപ്പനമ്മാമനെ കാണാൻ പറ്റാത്തതോണ്ട് അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടാവില്ല '' ചെറിയച്ഛൻ സ്വയം പറഞ്ഞു '' അഥവാ അദ്ദേഹം അറിഞ്ഞാലും അതിൽ തെറ്റില്ല. തറവാട്ടിലെ കാരണവരല്ലേ. മാത്രമല്ല നമ്മൾ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാനും അദ്ദേഹത്തിനാവും ''. <br /><br />'' ഞാൻ നാളെ പപ്പനമ്മാമനെ കാണുന്നുണ്ട് ''.<br /><br />'' ദീപു ഒരു ചുമതല ഏറ്റെടുത്തില്ലേ. അതിന്ന് എന്താ വഴി കണ്ടിട്ടുള്ളത് ''. <br /><br />'' ആദ്യം ഗോപുവിനെ കാണണം. സത്യം അറിഞ്ഞാൽ ഒരു പക്ഷേ അവൻറെ ദേഷ്യം മാറും. എങ്കിൽ ഞങ്ങൾ രണ്ടാളും കൂടി ഗോപികയെ ചെന്നു കാണും ''.<br /><br />'' തൽക്കാലം അതൊക്കെ ചെയ്യാൻ വരട്ടെ. നാളെ അമ്മായിയെ കണ്ട് സംസാരിച്ചോളൂ. കുഞ്ഞുണ്ണിമാമയുടെ മനസ്സിലിരുപ്പ് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നോക്കൂ ''. <br /><br />'' ശരി ''.<br /><br />'' കുറച്ചു കാലമായി ഞങ്ങള്‍ തമ്മിൽ കണ്ടിട്ട്. ഉള്ളുകൊണ്ട് നല്ല സുഖത്തിലുമല്ല. എന്നെ കാണുമ്പോൾ ആ മനുഷ്യൻ എങ്ങിനെ പെരുമാറും എന്നും അറിയില്ല. എങ്കിലും സുമിത്ര പോവുമ്പോൾ കൂടെ ഞാനും ചെല്ലുന്നുണ്ട്. മനുഷ്യാവസ്ഥയല്ലേ. ഒന്നും പറയാൻ പറ്റില്ല. ഇന്ന് കാണുന്നവരെ നാളെ കണ്ടു എന്ന് വരില്ല. എന്തെങ്കിലും സംഭവിച്ചാൽ ഒരുനോക്ക് കണ്ടില്ല എന്നൊരു മനസ്സിൽ കുത്ത് ഉണ്ടാവരുതല്ലോ ''.<br /><br />'' കുഞ്ഞുണ്ണിമാമ ദേഷ്യം കാണിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് ''.<br /><br />'' എങ്കിൽ നന്നായി. നല്ല നിലയ്ക്ക് സംസാരിക്കാൻ തുടങ്ങിയാൽ എങ്ങിനേയെങ്കിലും ഞാൻ കാരണവരെക്കൊണ്ട് മക്കളുടെ കാര്യങ്ങൾ പറയിക്കും. പിന്നെ അവരെ കണ്ട് സംസാരിക്കുന്നതിന്ന് എനിക്ക് പ്രയാസം ഇല്ലല്ലോ ''.<br /><br />'' അല്ലെങ്കിലും ദീപു പറഞ്ഞാലൊന്നും ആ മക്കള്‍ അനുസരിക്കില്ല. ചെറിയച്ഛൻ അവരെ മയത്തിൽ പറഞ്ഞ് മനസ്സിലാക്കി വേണ്ടത് ചെയ്യിക്കും '' തലയിലേറ്റി വെച്ച ഒരു ഭാരം ഒഴിവായതായി ചെറിയമ്മ കൂടി പറഞ്ഞതോടെ ആശ്വസിച്ചു.<br /><br />'' അടുത്തത് അസുഖത്തിൻറെ കാര്യം. നിങ്ങളുടെ ഏട്ടൻ മരിച്ചിട്ടൊന്നുമില്ലല്ലോ. രോഗം എന്താണെന്ന് ഒരു ധാരണയും കിട്ടി. വൈദ്യശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് ഏത് രോഗത്തിന്നും ചികിത്സയുണ്ട്. നമുക്ക് നോക്കാം. വേണ്ടാതെ ബേജാറാവണ്ടാ ''.<br /><br />ഇളയച്ഛൻറെ വാക്കുകൾ എല്ലാവരിലും പ്രതീക്ഷയുണർത്തി. ലൈറ്റ് ഒന്നു മിന്നി വീണ്ടും കെട്ടു. മൂന്നു തവണ അത് ആവർത്തിച്ചു.<br /><br />'' ടെസ്റ്റ്ചാർജ്ജ് ചെയ്തിട്ട് നിന്നിട്ടില്ല '' ചെറിയച്ഛൻ പറഞ്ഞു '' ലൈനിൽ എന്തെങ്കിലും തകരാറ് ഉണ്ടാവും. ഇന്നിനി കറണ്ട് വരുന്ന കാര്യം സംശയമാണ്. ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്കാം ''.<br /><br />ഗ്യാസ് ലൈറ്റ് എടുത്ത് ചെറിയമ്മ നടന്നു, കസേലകളുമായി ചെറിയച്ഛനും. കഞ്ഞിയും പയറും ചമ്മന്തിയും വലിയമ്മ വിളമ്പി.<br /><br />'' പുറമേ ആരോടും ഇതൊന്നും പറയരുത്. നമ്മളായിട്ട് ഒരു പബ്ലിസിറ്റി കൊടുക്കണ്ടാ ''.<br /><br />'' ഇല്ല ചെറിയച്ഛാ. ഞാനിനി ആരോടും പറയില്ല ''.<br /><br />'' എനിക്ക് നിൻറടുത്ത് ഒരു കാര്യം പറയാനുണ്ട് '' ചെറിയമ്മ പറഞ്ഞു '' അപ്പോഴത്തെ സങ്കടത്തിൽ പറയാൻ വിട്ടു പോയതാണ് ''. <br /><br />'' എന്താ ചെറിയമ്മേ ''.<br /><br />'' നിന്നെപോലൊരു വങ്കശിരോമണിയെ നടന്ന നാട്ടിൽ കാണില്ല '' അവർ ചിരിച്ചു '' നീ അല്ലാതെ ആരെങ്കിലും അയാളുടെ മുഖത്തു നോക്കി ദാസിപ്പെണ്ണുമായി ബന്ധം ഉണ്ടോ എന്ന് ചോദിക്ക്വോ. ഒന്നൂല്യെങ്കിലും അയാള്‍ നിൻറെ അമ്മാമനല്ലേ ''.<br /><br />'' അമ്മായിയുടെ മനസ്സിൽ ആ തോന്നലുണ്ട്. കുഞ്ഞുണ്ണിമാമ അതറിയണം. പറയാതെ അത് അറിയാൻ സധിക്കില്ലല്ലോ ''.<br /><br />'' നല്ല കാലത്താണെങ്കിൽ ആ മനുഷ്യൻ ആട്ടി കണ്ണു പൊട്ടിച്ചിട്ടുണ്ടാവും ''. <br /><br />'' അമ്മായി പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ? ''.<br /><br />'' തോട്ടുമ്പുറത്തു നിന്ന് ദാക്ഷായണി എന്ന പെണ്ണുമായി ഏട്ടന്ന് ഒരു കല്യാണാലോചന വന്നിരുന്നു. പെണ്ണു കണ്ടു വന്നിട്ട് എനിക്ക് ഇഷ്ടമായില്ല എന്ന് ഏട്ടൻ പറഞ്ഞതോടെ അത് മുടങ്ങി. അവളാണ് ഏടത്തിയമ്മയോട് ഈ ഇല്ലാക്കഥ പറഞ്ഞു കൊടുത്തത് ''.<br /><br />പെട്ടെന്ന് വൈദ്യുത വിളക്കുകൾ പ്രകാശം ചൊരിഞ്ഞു. വലിയമ്മ എഴുന്നേറ്റ് ഗ്യാസ് ലൈറ്റ് കെടുത്തി.<br /><br />'' നല്ല ശകുനം. വരില്ല എന്നു വിചാരിച്ച കറണ്ട് പെട്ടെന്നന്നെ വന്നു '' അവർ പറഞ്ഞു '' ഇതുപോലെ എല്ലാ കാര്യവും ഭംഗിയായി കലാശിക്കും ''. <br /><br />ആ വിശ്വാസത്തിൽ ദിലീപ് മേനോൻ സ്വയം ആശ്വസിച്ചു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com14tag:blogger.com,1999:blog-1449243775792706953.post-50574280053667766362014-02-27T10:22:00.000-08:002014-02-27T10:22:00.050-08:00അദ്ധ്യായം - 28.<div dir="ltr" style="text-align: left;" trbidi="on">
<b>പാതയുടെ ഓരം ചേർന്ന് കാർ നിർത്തി. ഗെയിറ്റ് വെളിയിൽ നിന്ന് കുറ്റിയിട്ടിരിക്കയാണ്. അത് തുറന്ന് അകത്ത് കടന്നതും മുറ്റത്തെ മാവിൻ ചുവട്ടിലിട്ട പ്ലാസ്റ്റിക്ക് ചെയറിൽ ദൂരെ നോക്കിയിരിക്കുന്ന കുഞ്ഞുണ്ണിമാമയെ കണ്ടു. അടുത്ത് എത്തിയിട്ടും അദ്ദേഹം അറിഞ്ഞ മട്ടില്ല. ഗാഢമായ ചിന്തയിലാണെന്ന് വ്യക്തം.<br /><br />'' എന്തോ വലിയ ആലോചനയിലാണല്ലോ '' ശബ്ദം കേട്ടതും മാമൻ ചിന്തയിൽനിന്ന് ഉണർന്നു.<br /><br />'' മരിക്കുന്നതുവരെ മനുഷ്യന് ആലോചനയില്ലാത്ത ഒരു നിമിഷം ഉണ്ടോ '' അദ്ദേഹം പറഞ്ഞു '' അതങ്ങിനെ ഉണ്ടാവട്ടെ. തനിക്ക് കാറ്റുംകൊണ്ട് ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളിൽനിന്ന് ഒരു കസേല കൊണ്ടുവരാം. അല്ല വയ്യ എന്നാണെങ്കിൽ അകത്തേക്ക് പോവാം ''.<br /><br />'' കുഞ്ഞുണ്ണിമാമ ഇരുന്നോളൂ. ഞാൻ കസേല എടുത്തിട്ടു വരാം ''. <br /><br />സിറ്റൗട്ടിൽ നിന്ന് ഒരു കസേല കൊണ്ടുവന്ന് കുഞ്ഞുണ്ണിമാമയ്ക്ക് അഭിമുഖമായി ഇട്ടിട്ട് ഇരുന്നു. അദ്ദേഹത്തിൻറെ മുഖം രാവിലെ കണ്ടതിനേക്കാൾ മ്ലാനമായിരിക്കുന്നു.<br /><br />'' എന്താ വല്ലാതിരിക്കുന്നത് '' സംഭാഷണത്തിന്ന് തുടക്കം കുറിച്ചു. <br /><br />'' ആകെ വയ്യാടോ. ശരീരത്തിന്നും മനസ്സിന്നും ഒരുപോലെ വയ്യാ ''.<br /><br />'' ആദ്യം എന്താണ് മനസ്സിൻറെ പ്രശ്നമെന്ന് പറയൂ. മനസ്സ് സ്വസ്ഥമാണെങ്കിൽ ശരീരം താനേ ശരിയായിക്കോളൂം ''.<br /><br />'' അതിനുള്ള കാലമൊക്കെ എപ്പോഴോ കഴിഞ്ഞു. ഈ ദേഹം എന്ന് പട്ടടയിൽ വെക്കും എന്നേ ഇനി അറിയാനുള്ളു. അതിനു മുമ്പ് ഉള്ളിലെ വിഷമം ആരോടെങ്കിലും പറയണം എന്നുണ്ട്. പറ്റിയ ഒരാളെ കിട്ടാതെ പറയാതിരിക്കുന്നതാ ''.<br /><br />'' എന്നോട് പറഞ്ഞൂടേ ''.<br /><br />'' എന്താ പറഞ്ഞാൽ? ഒന്നൂല്യെങ്കിലും താനെൻറെ മരുമകനല്ലേ '' അമ്മായി ഏൽപ്പിച്ച കാര്യങ്ങൾ ചോദിക്കാൻ പറ്റിയ അവസരം ഇതാണ്.<br /><br />'' എന്നാൽ പറഞ്ഞോളൂ. അതിനുമുമ്പ് എനിക്ക് ചിലതെല്ലാം അറിയാനുണ്ട് '' <br /><br />'' എന്താച്ചാൽ ചോദിക്ക്. എനിക്ക് അറിയുന്നതൊക്കെ പറഞ്ഞു തരാം ''.<br /><br />'' എന്താ കുറച്ചായിട്ട് കുഞ്ഞുണ്ണിമാമയുടെ സ്വഭാവത്തിൽ ഒരു മാറ്റം ''.<br /><br />'' തനിക്ക് അങ്ങിനെ തോന്നാൻ വഴിയില്ലല്ലോ. ആട്ടെ, താൻ സരസ്വതിയെ കണ്ട്വോ ''.<br /><br />'' ഉവ്വ്. വഴിക്കുവെച്ച് ഞാൻ അമ്മായിയെ കണ്ടു ''.<br /><br />'' അങ്ങിനെ വരട്ടെ. എന്നാൽ താൻ ഒരു കാര്യം മനസ്സിലാക്കിക്കോ, എനിക്ക് അവള് പറയുന്ന മാറ്റമൊന്നും ഉണ്ടായിട്ടില്ല. പറയുന്നതു കേട്ട് തുള്ളുന്ന പതിവ് ഞാൻ നിർത്തി. അതേ സംഭവിച്ചിട്ടുള്ളു ''.<br /><br />'' കുഞ്ഞുണ്ണിമാമ സ്വത്തൊന്നും മക്കൾക്ക് കൊടുക്കാതെ എന്തിനാ കയ്യിൽ വെച്ചോണ്ട് ഇരിക്കുന്നത്. മക്കൾക്ക് അവരുടെ ഓഹരി കൊടുത്താൽ അവർക്കത് ഉപകാരമാവില്ലേ. അതല്ല വേറെ ഉദ്ദേശം വല്ലതും മനസ്സിലുണ്ടോ ''.<br /><br />'' ഒരു ഉദ്ദേശവും ഇല്ല. അവർക്ക് വേണ്ടിയിട്ടന്നെയാണ് ഒക്കെ സ്വരൂപിച്ചത്. എന്നാൽ എന്തിനാ അവർക്ക് കൊടുക്കുന്നത് എന്നാണ് ഇപ്പോഴത്തെ ചിന്ത ''.<br /><br />'' അങ്ങിനെ തോന്നാൻ ''.<br /><br />'' മക്കൾക്ക് അച്ഛനെ വേണ്ടെങ്കിൽ അച്ഛന് മക്കളേയും വേണ്ടാ. ഞാൻ ആസ്പത്രിയിൽ ആയ വിവരം അറിയിച്ചിട്ട് രണ്ടും തിരിഞ്ഞു നോക്കിയില്ല. ചത്താലും അറിയിക്കണ്ടാന്ന് മകൻ പറഞ്ഞു എന്ന് അമ്മ കൊട്ടിഘോഷിക്കുന്നത് കേട്ടു. അവൻ വന്നില്ലെങ്കിലെന്താ, എൻറെ ശവം അങ്ങിനെത്തന്നെ വെച്ചോണ്ടിരിക്ക്വോ ''.<br /><br />'' ബിസിനസ്സ് ചെയ്യാൻ ഗോപു പണം ചോദിച്ചപ്പോൾ കൊടുക്കാത്തതോണ്ടല്ലേ അവന് അമ്മയിയച്ഛൻറെ സഹായം വേണ്ടി വന്നത് ''.<br /><br />'' എന്ത് ബിസിനസ്സാണ് ചെയ്യുന്നത് എന്ന് തനിക്കറിയ്യോ. പട്ടിക്കാടുപോലെയുള്ള ഒരു സ്ഥലത്ത് ഭാര്യയുടെ അച്ഛൻ ഒരു ടയർ കട ഇട്ടിട്ടുണ്ട്. വല്ലപ്പോഴും അതില്‍ എത്തുന്ന വണ്ടികളുടെ വീൽ അലൈൻമെൻറ് ചെയ്യലും ടയറ് മാറ്റലുമാണ് ഈ മഹാൻറെ പണി. ബിസിനസ്സ് ചെയ്യാൻ നല്ല കണ്ണും ദൃഷ്ടിയും ഉണ്ടാവണം. ഇല്ലെങ്കിൽ സംഗതി പാളും. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നമ്മുടെ വിദ്വാൻ കച്ചവടം ചെയ്താൽ എന്നാ പൊളിഞ്ഞ് പാളീസാവുക എന്നേ നോക്കാനുള്ളു. അത് അറിയുന്നതോണ്ടാ ഞാൻ പണം കൊടുക്കാഞ്ഞത് ''.<br /><br />'' ഗോപിക വീട് വാങ്ങാൻ പണം ചോദിച്ചില്ലേ ''.<br /><br />'' ഉവ്വ്. അവളുടെ കെട്ടിയവന് ഇവിടെ നിന്ന് കിട്ടാനുള്ളതൊക്കെ വലിച്ചെടുത്ത് സ്വന്തം കുടുംബത്തിലെത്തിക്കണം എന്നാ മോഹം. അവൻറെ വാക്ക് വിശ്വസിച്ച് എന്തെങ്കിലും ചെയ്താൽ പെണ്ണ് പെരുവഴിയിലാവും. ഏതെങ്കിലും അച്ഛൻ അത് ചെയ്യോ ''.<br /><br />'' കുഞ്ഞുണ്ണിമാമ ഒന്നും പറയാതെ ഇടയ്ക്കിടയ്ക്ക് വീടുവിട്ട് പോവുന്നതോ ''.<br /><br />'' കുറച്ചുകാലമായി ഞാൻ ചികിത്സയിലാണ് എന്ന് പറഞ്ഞില്ലേ. ഡോക്ടറെ കാണാനും ടെസ്റ്റുകൾക്കുമായി കുറെ ആസ്പത്രികൾ കയറേണ്ടി വന്നിട്ടുണ്ട്. അതിന് പോയതാണ് ആക്ഷേപമായി പറയുന്നത് ''.<br /><br />'' എന്നാൽ ആ കാര്യം വീട്ടിൽ പറഞ്ഞൂടേ ''.<br /><br />'' എന്നിട്ടുവേണം മക്കൾ ഭാഗത്തിന്ന് തല്ലുണ്ടാക്കാൻ. എൻറെ കാലം കഴിയാൻ പോണൂ എന്നു കേട്ടാൽ അവിറ്റ അടങ്ങിയിരിക്ക്വോ. ഉള്ള സ്വത്തിൽ നിന്ന് മറ്റാർക്കെങ്കിലും ഒരു വീതം കൊടുത്താലോ എന്നു കരുതുന്ന വകയാണ് എല്ലാം ''.<br /><br />'' കുഞ്ഞുണ്ണിമാമ ആർക്ക് കൊടുക്കാനാണ് ''.<br /><br />'' പെങ്ങമ്മാരും മരുമക്കളുമില്ലേ. ഞങ്ങളും അവകാശികളാണ് എന്നും പറഞ്ഞ് നാളെ ആരെങ്കിലും വന്നാലോ എന്ന് ചിന്തിക്കുന്ന ഭാര്യയും മക്കളും എന്നെ സമാധാനത്തോടെ മരിക്കാൻ വിട്വോ ''.<br /><br />'' പെങ്ങന്മാരോ അവരുടെ മക്കളോ വരില്ല. വേറെ ആരെങ്കിലും വരാനുണ്ടോ ''.<br /><br />'' വേറെ ആരാ എനിക്കുള്ളത് ''.<br /><br />'' ഉറപ്പായിട്ടും ഇല്ല ''. <br /><br />'' എന്താ താൻ പറഞ്ഞോണ്ട് വരുന്നത്. മനസ്സിലെന്താണെച്ചാൽ അത് പറയ് ''.<br /><br />'' ആരാ ഈ ലീലാവതി ''.<br /><br />'' അപ്പോൾ അവൾ അതും പറഞ്ഞു. എന്നാൽ കേട്ടോ. കല്യാണം കഴിഞ്ഞ് അധികം കഴിയും മുമ്പ് പറയാൻ തുടങ്ങിയതാണ് ഈ പുരാതി. കേട്ടു കേട്ട് തഴമ്പായി. ആരോട് വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്കിതാ ഇതിന്ന് സമമാണ് '' കുഞ്ഞുണ്ണിമാമ ഒരു മുടിയിഴ പൊക്കി കാട്ടി.<br /><br />'' എന്നോട് ഒന്നും തോന്നരുത്. കേട്ടത് ചോദിച്ചു എന്നേയുള്ളു ''.<br /><br />'' തന്നോട് എന്താ തോന്നാൻ. ഭർത്താവിനെ പഴി പറയാൻ വേണ്ടി ഇരിക്കുന്ന മൂധേവി പറഞ്ഞത് താൻ എന്നോട് പറഞ്ഞു. അതല്ലേ താൻ ചെയ്തുള്ളു ''.<br /><br />'' ശരിയാണ്. അമ്മായി പറഞ്ഞത് ഞാൻ ചോദിച്ചു. മടിയുണ്ടെങ്കിൽ പറയേണ്ടാ ''.<br /><br />'' ഞാനെന്തിനാ പറയാൻ മടിക്കുന്നത്. താൻ കേട്ടോളൂ. തറവാട്ടിൽ പണിക്കു നിന്ന ഒരു സ്ത്രീയുടെ മകളായിരുന്നു അവള്. തള്ളയ്ക്ക് പണിക്ക് വരാൻ പറ്റാത്ത സമയത്ത് ആ പെണ്ണ് ജോലിക്ക് വരും. എനിക്കന്ന് പൊന്നാനിയിലായിരുന്നു ജോലി. വീട്ടിൽ വരുന്നത് എപ്പോഴെങ്കിലും ആണ്. ആകെ ഒന്നോരണ്ടോ പ്രാവശ്യമേ അവളെ കണ്ടിട്ടന്നെയുള്ളു ''.<br /><br />'' എന്നാൽ അമ്മായിയോട് ഏതോ കൂട്ടുകാരി മറ്റെന്തോ പറഞ്ഞു കൊടുത്തിട്ടുണ്ട് ''.<br /><br />'' അതും അറിയാം. വീട്ടിൽ പ്രത്യേകിച്ച് പണിയില്ലാത്ത പെണ്ണുങ്ങളുടെ തൊഴിലെന്താ? നുണക്കൂട്ടംകൂടൽ. അതൊക്കെ വിശ്വസിച്ച് ഭാര്യ ഭർത്താവിനെ സംശയിക്കാൻ പാടില്ല. പക്ഷെ നിൻറെ അമ്മായി അത് വിശ്വസിക്കുക മാത്രമല്ല പാടിക്കൊണ്ട് നടക്കും ചെയ്യും. ഇങ്ങിനെയാണെങ്കിൽ എനിക്ക് അവളെപ്പറ്റി എന്തെല്ലാം പറയാനുണ്ട് ''.<br /><br />'' അമ്മായിക്കും ഉണ്ടോ ഇതുപോലെ എന്തെങ്കിലും കുറ്റം ''.<br /><br />'' ഉണ്ടോന്നോ. ശീലാവതിയൊന്നുമല്ല അവള്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ട്യൂഷൻ വാദ്ധ്യാർക്ക് പ്രേമലേഖനം കൊടുത്ത പുള്ളിയാണ് ഈ കക്ഷി. പലരും പറഞ്ഞ് നാട്ടിൽ അത് പാട്ടായപ്പോൾ അവളുടെ അച്ഛൻ ആളെ വിട്ട് ട്യൂഷൻമാസ്റ്ററെ തല്ലിച്ചു ''.<br /><br />'' അപ്പോൾ രണ്ടുപേരും ഓരോ ഗോളടിച്ച് സമാസമം ആയി അല്ലേ. ഒരു കാര്യം ഞാൻ പറഞ്ഞാൽ ദേഷ്യം വരരുത്. ഈ കുറ്റം പറച്ചില് രണ്ടാൾക്കും മോശമാണ്. അതറിഞ്ഞ് പെരുമാറിയാൽ നന്ന് ''.<br /><br />'' എടോ, ഇന്നേവരെ ഈ സംഭവത്തെപ്പറ്റി ഒരക്ഷരം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അല്ലെങ്കിലും ആണുങ്ങൾക്ക് പറഞ്ഞ പണിയാണോ അത് '' കുഞ്ഞുണ്ണിമാമ കാർക്കിച്ച് തുപ്പി '' സ്ത്രീ വിഷയത്തിൽ ആണിനേയും പെണ്ണിനേയും ആരും ഒരുപോലെ കാണില്ല. ആണൊരുത്തൻ തെറ്റ്ചെയ്തൂന്ന് നാലാള് അറിഞ്ഞാൽ അതിൻറെ മോശം അയാൾക്ക് മാത്രമേയുള്ളൂ. പെണ്ണിൻറെ കാര്യത്തിൽ അതല്ല. അവളെ പറയുംപോലെ ഭർത്താവിനെ കുറ്റം പറയാനും ആളുണ്ടാവും. വേലിചാടിയ ഒരുത്തിയെ കൂടെ വെച്ചോണ്ടിരിക്കുന്നവൻ ആണാണോ എന്ന് ആളുകള്‍ പറയില്ലേ. അതുകൊണ്ട് ഈ സംഭവം കേട്ടതായി ഞാൻ നടിച്ചിട്ടില്ല ''. <br /><br />'' അതേതായാലും നന്നായി. പോട്ടെ, ഇനിയെന്താ കുഞ്ഞുണ്ണിമാമയുടെ പ്ലാൻ ''.<br /><br />'' അർജ്ജെൻറായിട്ട് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്യണം ''.<br /><br />'' സ്വത്തു സംബന്ധിച്ച കാര്യങ്ങളാണോ ''.<br /><br /> '' അതെ. പൂർവ്വീകമായി കിട്ടിയ സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശമുണ്ട്. അത് അവരെടുത്തോട്ടെ. പക്ഷെ ഞാൻ സമ്പാദിച്ച സ്വത്ത് എൻറെ ഇഷ്ടംപോലെ ചെയ്യും. അതിൽനിന്ന് ഒരുവക ഞാൻ ഭാര്യക്കും മക്കൾക്കും കൊടുക്കില്ല. ചിലപ്പൊ ഏതെങ്കിലും ധർമ്മസ്ഥാപനത്തിന്ന് ഞാൻ എഴുതിവെക്കും. ചെയ്തുകൂട്ടിയ തെറ്റിന്ന് ഒരു പരിഹാരം ആവട്ടെ ''.<br /><br />'' ഞാൻ ഉപദേശിക്കുകയാണെന്ന് കരുതില്ലെങ്കിൽ ഒരു കാര്യം പറയാം ''.<br /><br />'' പറയ്. കേൾക്കട്ടെ ''.<br /><br />''ഇപ്പോഴത്തെ ദേഷ്യത്തിന്ന് ഇങ്ങിനെ ചെയ്താൽ പിന്നെയത് തിരുത്താൻ പറ്റി എന്നു വരില്ല. സുന്ദരേശ്വരമേനോന് അറിവും വിവരവുമെല്ലാം ഉണ്ടായിട്ട് ഒടുവിൽ ഭാര്യയേയും മക്കളേയും ഗതിയില്ലാത്തവരാക്കി പോയി എന്ന് പറയിക്കരുത് ''.<br /><br />'' പിന്നെന്താ ഞാൻ ചെയ്യണ്ട്. അവരുടെ കാലു പിടിക്കാൻ പോണോ ''.<br /><br />'' അതു വേണ്ടാ. അമ്മായിയേയും മക്കളേയും ഞാൻ പറഞ്ഞു ബോദ്ധ്യപ്പെടുത്താം. ഇനി അവർ കുഞ്ഞുണ്ണിമാമ പറയുന്നത് അനുസരിച്ച് കഴിഞ്ഞാൽ പോരേ ''.<br /><br />'' തനിക്കങ്ങിനെ ഒരു മോഹമുണ്ടെങ്കിൽ പറഞ്ഞു നോക്കിക്കോളൂ. എന്തായാലും ഒട്ടും വൈകാതെ എനിക്ക് മറുപടി കിട്ടണം ''.<br /><br />'' അതാവാം. കുഞ്ഞുണ്ണിമാമ അന്ന് ചോദിച്ച സ്ഥലം അമ്മ വന്നാൽ വാങ്ങിത്തരാം ''.<br /><br />'' വേണ്ടേ വേണ്ടാ. അന്നത്തെ മോഹത്തിന് ചോദിച്ചു. തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു '' അദ്ദേഹം ഒന്നു കൂടി കാർക്കിച്ചു തുപ്പിയിട്ട് തുടർന്നു '' എൻറെ ഉള്ളില്‍ ഒരു മോഹം കൂടി ബാക്കി കിടപ്പുണ്ട് ''.<br /><br />'' അതെന്താ ''.<br /><br />'' സുഭദ്രയുടെ മകൾക്ക് കുറച്ച് സ്ഥലം കൊടുക്കണം ''.<br /><br />'' അമ്മായിയും മക്കളും സമ്മതിക്ക്വോ ''.<br /><br />'' സമ്മതിപ്പിക്കണം. അവളുടെ അച്ഛന്ന് ഞാൻ കുറച്ച് പണം കൊടുക്കാനുണ്ട്. എൻറെ കല്യാണ സമയത്ത് കൈവായ്പ്പ വാങ്ങിയതാണ്. അതാരും അറിയില്ല. പണം തിരിച്ച് കൊടുക്കുംമുമ്പ് ആള് പോയി. ഓരോ അസൗകര്യം കാരണം ആ കാലത്ത് കൊടുക്കാൻ കഴിഞ്ഞില്ല. ആറിയകഞ്ഞി പഴങ്കഞ്ഞി എന്നു പറയുന്നപോലെ ആ ബാദ്ധ്യത വീട്ടാതെ കിടക്കുന്നു. മരിക്കുന്നതിന്നു മുമ്പ് ആ കടം വീട്ടണം. മുതലും പലിശയും ഒന്നും ഇപ്പോൾ കണക്കാക്കാൻ പറ്റില്ല. അതാ സ്ഥലം കൊടുക്കാന്ന് വെച്ചത്. ആ പെണ്ണിന് അതൊരു ഉപകാരവും ആവും ''.<br /><br />'' അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തരാം. ഇനിയെങ്കിലും കുഞ്ഞുണ്ണിമാമയുടെ സുഖക്കേട് എന്താണെന്ന് പറയൂ ''.<br /><br />'' താൻ ഒരാളോടും പറയില്ല എന്ന് ഈ കയ്യിൽ പിടിച്ച് സത്യം ചെയ്യ് '' അദ്ദേഹം കൈ നീട്ടി. എന്താണ് വേണ്ടതെന്ന് ഒരുനിമിഷം ചിന്തിച്ചു. കുഞ്ഞുണ്ണിമാമ പറയാൻ പോവുന്ന രഹസ്യം മനസ്സിൽ സൂക്ഷിക്കാൻ തനിക്കാവുമോ? സത്യം ചെയ്തില്ലെങ്കിൽ അദ്ദേഹം അതൊട്ട് പറയുകയുമില്ല. പിന്നീടെങ്കിലും മറ്റുള്ളവർ മനസ്സിലാക്കണമെങ്കിൽ ആ സത്യം അറിഞ്ഞിരിക്കണം.<br /><br />'' കുഞ്ഞുണ്ണിമാമയുടെ സമ്മതമില്ലാതെ ആരോടും ഞാൻ പറയില്ല '' നീട്ടിയ കൈകളിൽ തൊട്ട് സത്യം ചെയ്തു.<br /><br />'' കീമോ തെറാപ്പിയോ റേഡിയേഷനോ ഒന്നും ഇനി ചെയ്യാൻ പറ്റില്ല. വേദന വന്നാൽ പെയിൻ കില്ലർ കഴിക്കും. ബാക്കിയൊക്കെ താൻ ഊഹിച്ചാൽ മതി ''.<br /><br />നേരത്തെ സംശയം തോന്നിയതാണ്. അതിപ്പോൾ ശരിയായി എന്നേയുള്ളു. എങ്കിലും ദുഃഖം താങ്ങാൻ കഴിയുന്നില്ല. ഇരു കവിളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടെന്ന് തോന്നുന്നു.<br /><br />'' താൻ എന്തിനാടോ കരയുന്നത്. ജനിച്ചാൽ ഒരു ദിവസം മരിക്കണ്ടേ. എൻറെ സമയം ആവാറാവുന്നു. അതിൽ എനിക്ക് ദുഃഖമൊന്നുമില്ല ''.<br /><br />കുഞ്ഞുണ്ണിമാമയെക്കുറിച്ചുള്ള ധാരണകളെല്ലാം മാറുകയാണ്. എത്ര ധൈര്യമായിട്ടാണ് അദ്ദേഹം മരണത്തെ നേരിടുന്നത്. അവസാനം അടുത്തുവെന്നറിഞ്ഞിട്ടും തോൽക്കാൻ തയ്യാറാവാത്ത സേനാനിയെപ്പോലെ അദ്ദേഹം തൻറേടത്തോടെ കഴിയുന്നു. ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ തീർത്തും ശാന്തനായി അദ്ദേഹം ഈ ലോകത്തുനിന്ന് കടന്നു പോവണം. ഗോപുവിനേയും ഗോപികയേയും അമ്മായിയേയും കണ്ട് അതിന്ന് വേണ്ടതെല്ലാം ചെയ്യണം.<br /><br />'' എന്താടോ വല്ലാത്തൊരു ആലോചന '' കുഞ്ഞുണ്ണിമാമയുടെ സ്വരം ചിന്തയിൽ നിന്ന് ഉണർത്തി.<br /><br />'' ഞാൻ നാളെ വൈകുന്നേരം വരാം '' വാക്കുകളാണോ വിതുമ്പലാണോ പുറത്തു വന്നത് എന്നറിയില്ല. ഇരുന്ന കസേല സിറ്റൗട്ടിൽവെച്ച് ഇറങ്ങി നടന്നു. ഏഴുമണി ആവാറായി. എങ്കിലും ഇരുട്ടാവുന്നതേയുള്ളു. അകലെ പുഴ വക്കത്തുള്ള പൂളമരത്തിലേക്ക് ഒരു പറ്റം കൊറ്റികൾ ചേക്കേറാൻ പോവുന്നുണ്ട്. ഡോർ തുറന്ന് കാറിൽ കയറി. </b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com9tag:blogger.com,1999:blog-1449243775792706953.post-8450584780771482792014-02-12T20:47:00.001-08:002014-02-12T20:47:45.017-08:00അദ്ധ്യായം - 27. <div dir="ltr" style="text-align: left;" trbidi="on">
<b>ചെറിയമ്മ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ നിന്ന് എത്തിയത്.<br /><br />'' ഒരുങ്ങീലേ '' വന്നത്തിയതും അവർ വലിയമ്മയോട് ചോദിക്കുന്നത് കേട്ടു.<br /><br />'' എനിക്കെന്താ ഒരുങ്ങാൻ. നീ ചായ കുടിക്കുമ്പോഴേക്കും സാരി മാറ്റി വരാം '' വലിയമ്മ അകത്തേക്ക് നടന്നു.<br /><br />'' ഞങ്ങളുടെ സ്കൂളിലെ ഒരു ടിച്ചറുടെ ഭർത്താവ് കൊയമ്പത്തൂരിൽ നിന്ന് ബൈപ്പാസ്സ് ഓപ്പറേഷൻ കഴിഞ്ഞ് എത്തിയിട്ടുണ്ട്. ഞങ്ങള്‍ രണ്ടാളും പോയി കണ്ടിട്ടു വരാം '' ഒറ്റ വലിക്ക് ചായ മോന്തിയിട്ട് ചെറിയമ്മ പറഞ്ഞു. <br /><br />ഉണ്ണിക്കുട്ടൻ അനിയത്തിയെ കാണാൻ പോയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ച കഴിയും അവൻ എത്താൻ. ചെറിയച്ഛൻ വരുമ്പോൾ രാത്രിയാവും. ഇവർ തിരിച്ചെത്തുന്നതുവരെ ഒറ്റയ്ക്കിരുന്ന് മുഷിയും. അതുവരെ ഒന്ന് കറങ്ങിയിട്ടു വരാം.<br /><br />'' നിങ്ങള്‍ എത്തുമ്പോഴേക്ക് ഞാനും വരാം '' എന്നും പറഞ്ഞ് വേഷം മാറി പുറപ്പെട്ടു.<br /><br />ഓട്ടോയ്ക്ക് മുമ്പേ കാർ വിട്ടു. എങ്ങോട്ടാണ് പോവേണ്ടത്? അങ്ങിനെ വ്യക്തമായ ഒരു ധാരണയില്ല. പപ്പനമ്മാമൻ സ്ഥലത്തില്ല. അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തേക്ക് പോയതാണത്രേ. കുഞ്ഞുണ്ണിമാമയെ ഒന്നുകൂടി പോയികണ്ടാലോ. ചിലപ്പോൾ ഇനിയും എന്തെങ്കിലും പറയാനുണ്ടാവും. കാർ റോഡിൽ കയറി ഇടത്തോട്ട് തിരിഞ്ഞു. കഷ്ടിച്ച് നൂറു മീറ്റർ ചെല്ലുമ്പോഴേക്കും അമ്മായി എതിരെ വരുന്നതു കണ്ടു. കാർ ഓരം ചേർത്തു നിർത്തി.<br /><br />'' എങ്ങോട്ടാ അമ്മായി പോണത് '' അവർ അരികത്ത് എത്തിയപ്പോൾ ചോദിച്ചു.<br /><br />'' മാരിയമ്മ കോവിലിലേക്ക്. നാളെയാണ് പൂജ. ഇന്നു രാത്രി കുംഭം നിറയ്ക്കും. അതിന് പോവാനാവില്ല. നടയ്ക്കൽ പണംവെച്ച് തൊഴുതുപോരണം '' അവർ പറഞ്ഞു '' ആട്ടേ, നീ എങ്ങോട്ടാ ''.<br /><br />'' അങ്ങിനെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല. വെറുതെ കറങ്ങാനിറങ്ങി ''.<br /><br />'' നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. രാവിലെ പണിക്കാരുള്ളതോണ്ട് പറ്റിയില്ല ''.<br /><br />'' അതിനെന്താ. കാറിൽ കയറിക്കോളൂ. നമുക്ക് വീട്ടിലേക്ക് പോവാം ''.<br /><br />'' അതുവേണ്ടാ. സ്വകാര്യായിട്ട് പറയാനുള്ളതാ. നിൻറെ മാമൻ കേൾക്കരുത് ''.<br /><br />'' എന്നാൽ കാറിൽ കയറൂ. എവിടെയെങ്കിലും നിർത്തി സംസാരിക്കാം ''.<br /><br />'' അതാ നല്ലത് '' അമ്മായി കാറിൽ കയറി. കാർ തിരിച്ചു വിട്ടു.<br /><br />'' എനിക്ക് നീയും എൻറെ ഗോപുവും തമ്മിൽ ഒരു ഭേദൂം ഇല്ല. എൻറെ മുലപ്പാല്‍ കുടിച്ച് വളർന്ന കുട്ടിയാണ് നീ ''.<br /><br />ഓർമ്മവെച്ചതുമുതൽ എത്ര തവണ കേട്ട പല്ലവിയാണ് ഇത്. അമ്മായി ഗോപുവിനെ പ്രസവിച്ചതിൻറെ അമ്പത്താറാം പക്കമാണ് അമ്മ തന്നെ പ്രസവിച്ചത്. ആ കാലത്ത് കുഞ്ഞുണ്ണിമാമയും അമ്മായിയും പത്തായപ്പുരയിലായാണ് താമസിച്ചിരുന്നത്. എങ്കിലും തൊട്ടതിനും പിടിച്ചതിനും രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും ചെയ്യും. അമ്മയ്ക്കോ അമ്മയിയ്ക്കോ ജലദോഷോ പനിയോ മറ്റോ വന്നാൽ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കില്ല. സുഖക്കേട് കുട്ടിക്ക് പകരില്ലേ. അപ്പോൾ രോഗമില്ലാത്ത ആൾ കുട്ടികൾക്ക് മാറിമാറി പാലു കൊടുക്കും. ഗോപു അമ്മയുടെ മുല കുടിച്ചിട്ടുണ്ട്. അമ്മായി തനിക്കും പാല് തന്നിട്ടുണ്ട്. <br /><br />'' അമ്മ ഈ കാര്യം പലപ്പോഴും പറയാറുണ്ട് ''. <br /><br />'' അതാ പറഞ്ഞത്. അങ്ങിനെ കഴിഞ്ഞതാണ് നമ്മളൊക്കെ. പിന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ വേറെ വീടുണ്ടാക്കി പോന്നത് ''.<br /><br />'' അത് എനിക്ക് ഓർമ്മയുണ്ട്. ഞാൻ ഹൈസ്ക്കൂളിൽ ചേർന്നത് അക്കൊല്ലമാണ് ''.<br /><br />'' ശരിയാണ്. ഗോപു അവിടെനിന്നാണ് സ്കൂളിൽ പോയിരുന്നത്. എവിടെയെങ്കിലും നീ കാറ് നിറുത്ത്. നമുക്ക് സമാധാനമായിട്ട് കുറെ നേരം സംസാരിക്കാം ''. <br /><br />റോഡിൻറെ രണ്ടുവശത്തും വയലുകളാണ്. പോക്കുവെയില്‍ തടുക്കാൻ ഒരു തണൽമരം പോലുമില്ല. കുറച്ചു ദൂരം കൂടി ചെന്നാൽ പാതവക്കത്തുള്ള ക്ഷേത്രകുളത്തിൻറെ ഓരത്ത് ഒരാൽമരമുണ്ട്. വെയിലു താണാലേ സ്ത്രീകൾ കുളത്തിൽ കുളിക്കാനെത്തൂ. അതുവരെ അടുത്തൊന്നും ആളുകളുണ്ടാവില്ല. സൗകര്യംപോലെ സംസാരിക്കാം. കാറ് തണലത്ത് നിർത്തി.<br /><br />'' എന്താ അമ്മായിക്ക് പറയാനുള്ളത് '' അവരുടെ മുഖത്തേക്ക് നോക്കി.<br /><br />'' നിൻറെ കുഞ്ഞുണ്ണിമാമയെക്കുറിച്ചന്നെ. അല്ലാതെ എനിക്കെന്താ പറയാൻ. മാമടെ സ്വഭാവം കുറച്ചായിട്ട് മാറീട്ടുണ്ട് എന്ന് രാവിലെ ഞാൻ പറഞ്ഞില്ലേ . ചില സംശയം എൻറെ മനസ്സില്‍ തോന്നുന്നുണ്ട് ''.<br /><br />'' എന്തു സംശയം ''.<br /><br />'' കല്യാണംകഴിഞ്ഞ് ഏറെവൈക്കാതെ മാമൻ എന്നെ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയാൻ തുടങ്ങി. ഭർത്താവിന്ന് എത്ര ശമ്പളം ഉണ്ട്, പിടുത്തം കഴിഞ്ഞ് എത്ര കയ്യിൽ കിട്ടും എന്നൊക്കെ ഏതൊരു ഭാര്യയും ചോദിക്കില്ലേ. ഞാൻ അങ്ങിനെ ചോദിച്ചാൽ നീ ഷൈലോക്ക് ശിവരാമൻ നായരുടെ മകളല്ലേ, പത്തിന് കാല് പലിശയ്ക്ക് പണം കടം കൊടുത്തിട്ടല്ലേ അയാള്‍ കാശുണ്ടാക്കുന്നത് എന്നൊക്കെ വിളിച്ചുപറയും. കാര്യം എൻറെ അച്ഛൻ പ്രൈവറ്റ് ബാങ്ക് നടത്തീട്ടുണ്ടായിരുന്നു എന്നത് സത്യം തന്നെ. അതിന് എന്നെ കുറ്റം പറയുന്നതിലെന്താ ന്യായം ''.<br /><br />'' അത് അമ്മായിയുടെ കുറ്റമല്ലല്ലോ. അതു പോട്ടെ, എന്താ പത്തിന് കാല് പലിശ എന്നു പറഞ്ഞാൽ. എനിക്ക് അതിൻറെ അർത്ഥം അറിയില്ല ''.<br /><br />'' പത്തുറുപ്പികയ്ക്ക് ഒരു മാസത്തേക്ക് കാലുറുപ്പിക പലിശ ''.<br /><br />ഒരു നിമിഷം മനസ്സിൽ കണക്കു കൂട്ടി. പത്തുറുപ്പികയ്ക്ക് കാലുറുപ്പിക. നൂറ് ഉറുപ്പികക്ക് രണ്ടര ഉറുപ്പിക. കൊല്ലത്തിൽ മുപ്പതുറുപ്പിക. അതായത് മുപ്പതു ശതമാനം പലിശ.<br /><br />'' അമ്മായീ, അത് കൊള്ളപ്പലിശയല്ലേ ''.<br /><br />'' ആ കാലത്ത് പതിവുള്ള നിരക്കാണ് അത്. ഇന്നത്തെ ബ്ലേഡുകാർ വാങ്ങുന്ന പലിശ ആലോചിച്ചാൽ അതു വല്ലതുമാണോ '' അൽപ്പനേരം എന്തോ ആലോചിച്ച് ഇരുന്നിട്ട് അവർ തുടർന്നു '' തൊട്ടതിനൊക്കെ നിൻറെ അമ്മാമൻ കുറ്റംപറയാൻ തുടങ്ങിയപ്പോൾ എന്താ അതിനുള്ള കാരണം എന്നറിയണം എന്നുണ്ടായിരുന്നു. ഈശ്വരൻ സഹായിച്ച് ഏറെ വൈകാതെ കാര്യം പിടികിട്ടി ''.<br /><br />'' എന്താ അമ്മായി അത് ''.<br /><br />'' നിൻറടുത്ത് പറയാൻ പാടില്ല. എന്നാലും നീയിപ്പോൾ വലിയ ആളായില്ലേ. അതോണ്ട് പറയാം. പക്ഷെ മൂന്നാമതൊരാള്‍ അറിയാൻ പാടില്ല ''.<br /><br />'' ഞാനാരോടും പറയില്ല ''.<br /><br />'' തറവാട്ടില്‍ മുമ്പ് പണിക്കൊരു നായർ സ്ത്രീ ഉണ്ടായിരുന്നു, അയമ്മയ്ക്ക് ലീലാവതി എന്നപേരില്‍ ഒരുമകളും. പേരുപോലെ ആളൊരു ലീലാവതിതന്നെ ആയിരുന്നു എന്നാ കേട്ടിട്ടുള്ളത്. നല്ല വെളുത്തുചുവന്ന നിറം. കറുത്ത് ചുരുണ്ട് പനങ്കുലപോലത്തെ തലമുടി. ആരു കണ്ടാലും നോക്കിനിൽക്കും. തള്ള പണിക്ക് വരാത്തപ്പോൾ അവളാണ് പണിക്ക് വരാറ്. നിൻറെ അമ്മാമനും അവളും തമ്മിൽ ലോഹ്യമായിരുന്നു എന്നും അതറിഞ്ഞതും നിൻറെ മുത്തശ്ശി ഒരുപവൻറെ താലിച്ചങ്ങലയും തുണിയും കാശുമൊക്കെ കയ്യിൽനിന്ന് കൊടുത്ത് അവളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചയച്ചു എന്നുമൊക്കെ ഞാനറിഞ്ഞു ''.<br /><br />അത്ഭുതമാണ് തോന്നിയത്. സ്വതവേ ഗൗരവക്കാരനായ കുഞ്ഞുണ്ണിമാമയ്ക്ക് ഇങ്ങിനെ ഒരു പൂർവ്വകാലചരിത്രമുണ്ടോ? അതോ ഇത് വെറുമൊരു ആരോപണമാണോ?<br /><br />'' അമ്മായി ആ സ്ത്രീയെ കണ്ടിട്ടുണ്ടോ ? എവിടേക്കാണ് അവരെ കല്യാണം കഴിച്ച് അയച്ചത്. ഇതൊക്കെ എങ്ങിനെയാണ് അമ്മായി അറിഞ്ഞത് ? '' ചോദ്യങ്ങൾ ഒന്നിച്ച് ഉയർന്നു.<br /><br />'' എന്തൊക്കൊന്നാ നിനക്ക് അറിയണ്ടത്. അതോ അമ്മാമനെക്കുറിച്ച് പറഞ്ഞപ്പോൾ പൊള്ളിപ്പോയോ? എന്തായാലും കേട്ടോ. എൻറെ കല്യാണത്തിന്ന് മുമ്പന്നെ അവളുടെ കല്യാണം കഴിഞ്ഞ് പോയിരുന്നു. ആ തള്ളടെ ആങ്ങളയും കുടുംബവും തെക്ക് ഏതോ ചായത്തോട്ടത്തില്‍ പണിക്കാരായിരുന്നു. അതിലെ ഒരു ചെക്കനാണ് ആ പെണ്ണിനെ കെട്ടിക്കൊണ്ടു പോയത്. എൻറെകൂടെ പ്രീഡിഗ്രിക്ക് ഇവിടെ തെക്കുമ്പുറത്തുനിന്ന് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കല്യാണത്തിന്നു ശേഷം ഒരിക്കൽ അവളെ കണ്ടപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ശമ്പളത്തിൻറെ കണക്ക് പറയാൻ മടിച്ചത് ഞാനറിയാതെ ആ പെണ്ണിന്ന് പണം അയച്ചു കൊടുക്കാനാണെന്ന് കരുതിയാൽ എന്താ തെറ്റ് ''.<br /><br />'' ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽത്തന്നെ അത് പഴയ കഥയല്ലേ. ഇപ്പോൾ അതിന് എന്താ പ്രസക്തി ''.<br /><br />'' ഉണ്ടല്ലോ. കുറച്ചായി നിൻറെമാമൻ ഇടയ്ക്കിടയ്ക്ക് ഓരോയാത്ര പോവാറുണ്ട്. എന്നും ഒറ്റയ്ക്കേ പോവൂ. കൂടെയുണ്ടായിരുന്ന കിങ്കരന്മാരെകൂടി കൂടെ കൂട്ടില്ല. പോയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടേ മടങ്ങി വരുള്ളു. എവിടേക്കാ പോയത് എന്നു ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. ങാ എന്ന് ഒരു മൂളലിൽ ഒതുങ്ങും. എന്തോക്കേയോ എന്നെ മറച്ചു വെക്കുന്നുണ്ട് ''.<br /><br />'' അതാണോ അമ്മായിക്ക് സംശയം ഉണ്ടാക്കുന്നത് ''.<br /><br />'' അതെ. ഞാനറിയാതെ ആ പെണ്ണിനെ കാണാൻ പോണതാണോ, അതോ വേറെ വല്ല പുതിയ ബന്ധം ഉണ്ടാക്കീട്ടുണ്ടോ എന്നറിയില്ലല്ലോ ''.<br /><br />'' എന്തൊക്കെയാ അമ്മായി ഈ പറയുന്നത്. ഈ വയസ്സുകാലത്താണോ കുഞ്ഞുണ്ണിമാമ വേണ്ടാത്ത പരിപാടിക്ക് ഇറങ്ങുന്നത്. അത് വെറും തോന്നലാണ് ''.<br /><br />'' എങ്കിൽ എന്താ മകൾക്കും മകനും ഒന്നും കൊടുക്കാതെ സ്വത്തൊക്കെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത്. അവസാനം ആരുമറിയാതെ അവൾക്ക് എഴുതിവെക്കാൻ വേണ്ടീട്ടല്ലേ ''.<br /><br />'' എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഗോപുവിന്നും ഗോപികയ്ക്കും ഇതുപോലെ വല്ലതും മനസ്സിലുണ്ടോ ''.<br /><br />'' അത് എനിക്കറിയില്ല. പക്ഷെ രണ്ടാൾക്കും ഉള്ളുകൊണ്ട് അച്ഛനെ ഇഷ്ടമല്ല. അയാള്‍ ചത്താൽ എന്നെ അറിയിക്കണ്ടാ എന്നാ ഗോപു പറഞ്ഞത് ''.<br /><br />'' അയ്യോ, അതൊന്നും ശരിയല്ല. എല്ലാവരുടെ അലോഹ്യവും നമുക്ക് പറഞ്ഞു തീർക്കാം. അമ്മയുടെ പിറന്നാളിന്ന് എത്തുമ്പോൾ ഞാൻ രണ്ടാളോടും സംസാരിക്കുന്നുണ്ട് ''.<br /><br />'' അതിനുമുമ്പ് നീ മാമൻറെ മനസ്സിലിരുപ്പ് അറിഞ്ഞിട്ട് എന്നോട് പറയണം ''.<br /><br />'' ശരി. ഞാൻ നാളെ അങ്ങോട്ട് വരാം ''.<br /><br />'' ഞാനുള്ളപ്പോൾ മനസ്സ് തുറന്ന് എന്തെങ്കിലും പറയ്യോ. നീ ഒരു കാര്യം ചെയ്യ്. എന്നെ മാരിയമ്മകോവിലിൻറെ മുമ്പിൽ ഇറക്കി വിട്ടിട്ട് വീട്ടിലേക്ക് ചെല്ല്. മാമൻ ഒറ്റയ്ക്കല്ലേ അവിടെ. എല്ലാം ചോദിച്ചറിയ്. നാളെ ഞാൻ ഇന്നത്തെപ്പോലെ കാത്തു നിൽക്കാം. നീ ഇങ്ങോട്ട് കൂട്ടീട്ട് വന്ന് ഒക്കെ പറഞ്ഞു താ ''.<br /><br />'' ഇത്രയേ ഉള്ളൂ. അതു ഞാൻ ചെയ്യാം '' മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല.<br /><br />കാർ തിരിച്ചു വിട്ടു. മാരിയമ്മകോവിലിന്നു മുമ്പിൽ അമ്മായിയെ ഇറക്കി മുന്നോട്ട് നീങ്ങി.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com11tag:blogger.com,1999:blog-1449243775792706953.post-48447901716320304622014-02-07T07:38:00.001-08:002014-02-07T07:38:58.473-08:00അദ്ധ്യായം - 26.<div dir="ltr" style="text-align: left;" trbidi="on">
<b>പ്രാതൽ എടുത്തു വെച്ച് വലിയമ്മ അമ്പലത്തിലേക്ക് പോയതാണ്. രാജിച്ചേച്ചിയുടെ ചെറിയമകളുടെ ജന്മനക്ഷത്രമാണത്രേ. ശിവന് ധാരയ്ക്കും മൃത്യുഞ്ജയഹോമത്തിന്നും പിൻവിളക്കിന്നും ഏൽപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ രാത്രി പറഞ്ഞിരുന്നു. കുറെനേരം പത്രം നോക്കിയ ശേഷം ഭക്ഷണമെടുത്തു കഴിച്ചു. ചെറിയമ്മ സ്കൂളിലേക്ക് പോയി. എന്തോ ആവശ്യത്തിന്ന് ചെറിയച്ഛനും പോയിരിക്കുന്നു. ഒറ്റയ്ക്ക് വെറുതെയിരുന്നപ്പോൾ മടുപ്പ് തോന്നി. പപ്പനമ്മാമനെ കാണാൻ പോയാലോ? രാജിച്ചേച്ചിയുടെ മകളെ ഡോക്ടറെ കാണിച്ച വിവരം പറയാം. ഉച്ചയാവുമ്പോഴേക്ക് മടങ്ങിയെത്തുകയും ചെയ്യാം. വാതിൽ പൂട്ടി താക്കോൽ വിറകുപുരയുടെ ഉത്തരത്തിന്മേൽ വെച്ചു. വലിയമ്മ അതാണ് ചെയ്യാറ്. കാറ് പുറപ്പെട്ടതും ഗെയിറ്റിന്ന് മുമ്പിൽ വലിയമ്മയെത്തി. <br /><br />'' ഞാൻ വേഗം വരാട്ടോ '' കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വണ്ടി വിട്ടു.<br /><br />പപ്പനമ്മാമൻറെ വീട് അടച്ചിരിക്കുന്നു. അടുത്ത വീടിന്നു മുമ്പിൽ നിൽക്കുന്ന കുട്ടിയോട് വിവരം അന്വേഷിച്ചു.<br /><br />'' മുത്തച്ച കാറില്‍ പോയി '' എട്ടു പത്ത് വയസ്സായ കുട്ടിയാണ്. അതിന് കൂടുതലൊന്നും അറിയില്ല. പരിസരത്ത് ആരേയും കാണാനുമില്ല. ചിലപ്പോൾ ഏതെങ്കിലും മീറ്റിങ്ങിന്ന് ചെന്നതാവണം. വൈകുന്നേരം വന്നു കാണാം. <br /><br />ഗണപതികോവിൽ കടന്നപ്പോൾ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് ചെന്നാലോ എന്നു തോന്നി. ആസ്പത്രിയിൽനിന്നു വന്നതിന്നുശേഷം കാണാനൊത്തില്ല. എന്നാലങ്ങോട്ടു തന്നെയാവട്ടെ.<br /><br />പണിക്കാരൻ ഓടിവന്നു ഗെയിറ്റ് തുറന്നു. കാർ മുറ്റത്തെ ഒരു ഓരത്ത് നിർത്തി ഇറങ്ങി നടന്നു. അമ്മായി മുൻവശത്തുതന്നെയുണ്ട്.<br /><br />'' തേങ്ങയിടാൻ ആളുവന്നിട്ടുണ്ട്. തീരെ വകതിരിവ് ഇല്ലാത്ത ഒരുത്തൻ. നമ്മള് നോക്കി പറഞ്ഞു കൊടുത്തില്ലെങ്കിൽ മൂത്തതും മൂക്കാത്തതും ഒക്കെ ഇട്ടിട്ടു പോവും. അവന് കൂലി കിട്ടിയാൽ പോരേ. നഷ്ടം നമുക്കല്ലേ '' അവർ ഒറ്റവീർപ്പിന്ന് പറഞ്ഞു '' നിന്നെ പിന്നെ കണ്ടില്ലാന്ന് മാമ ഇടക്ക് പറയാറുണ്ട് ''.<br /><br />'' അതല്ലേ ഞാൻ വന്നത്. കുഞ്ഞുണ്ണിമാമ എവിടെ ''.<br /><br />'' എന്താ ഞാൻ പറയണ്ടത്. ഇന്നേവരെ മൂപ്പർക്ക് ഒരു ജലദോഷംകൂടി വന്നു കണ്ടിട്ടില്ല. ഏതു കാലക്കേട് പിടിച്ച സമയത്താണോ ആസ്പത്രിയിൽ കിടക്കേണ്ടി വന്നത് എന്ന് എനിക്കറിറിയില്ല. അതിൽ പിന്നെ ഡോക്ടറും മരുന്നും ഒഴിഞ്ഞ നേരൂല്യാ. കുറച്ചു മുമ്പ് കഞ്ഞി ചോദിച്ചു. കൊടുത്തതിൽനിന്ന് രണ്ടുവായ കുടിച്ച് പോയി സോഫയില്‍ കിടന്നു ''.<br /><br />അമ്മായിയുടെ പുറകെ അകത്തേക്ക് ചെന്നു. കുഞ്ഞുണ്ണിമാമ ക്ഷീണിതനാണെന്ന് ഒറ്റ നോട്ടത്തിലേ അറിയാം.<br /><br />'' തന്നെ കാണണം എന്നുണ്ടായിരുന്നു. വന്നത് നന്നായി '' അദ്ദേഹം പറഞ്ഞു '' ഫോൺ<br /> ചെയ്ത് വരാൻ പറഞ്ഞാൽ താൻ പരിഭ്രമിച്ചാലോ എന്നുവിചാരിച്ച് ചെയ്യാഞ്ഞതാണ് ''.<br /><br />'' ദീപൂ തീരെ ധൈര്യം ഇല്ലാത്ത ആളാണ് . ഫോൺചെയ്ത് ബേജാറാക്കണ്ടാന്ന് ഞാനാ പറഞ്ഞത് '' അമ്മായി വിശദീകരിച്ചു.<br /><br />'' താൻ വിസ്തരിക്കാനൊന്നും നിൽക്കണ്ടാ. പോയി എന്താ പണീച്ചാൽ നോക്കിക്കോളൂ '' കുഞ്ഞുണ്ണിമാമന്ന് ദേഷ്യം വന്ന മട്ടുണ്ട്. <br /><br />'' എഴുന്നേൽക്കാൻ വയ്യാതെ കിടപ്പിലായാലും ശുണ്ഠിക്ക് മാത്രം കുറവൊന്നൂല്യാ. ഇപ്പൊ ഞാനൊന്നും പറയുന്നില്ല. ഇനി എന്തിനെങ്കിലും എന്നെ വിളിക്കിൻ, അപ്പോൾ പറഞ്ഞു തരാം ''. <br /><br />'' പോട്ടെ അമ്മായി. ഇതൊന്നും കാര്യമാക്കണ്ടേ '' അവരുടെ കലഹത്തിൽ ഇടപെട്ടു.<br /><br />'' കുട്ടീ, മാമ മുമ്പ് ഇങ്ങിനെയൊന്നും ആയിരുന്നില്ല. ഞാനെന്തു പറഞ്ഞാലും കമാന്ന് ഒരു അക്ഷരം പറയില്ല. ഇപ്പോൾ കുറച്ചായിട്ടാണ് ഇങ്ങിനെയൊരു സ്വഭാവം. വയസ്സായില്ലേ, ഇനി ഭാര്യടെ ആവശ്യം ഇല്ലാന്ന് കരുതീട്ടാവും ''. അമ്മായി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.<br /><br />'' എന്തിനാ വെറുതെ അമ്മായിയെ ദേഷ്യം പിടിപ്പിച്ചത് '' ദിലീപ് മേനോൻ ചോദിച്ചു.<br /><br />'' നിനക്കത് അറിയില്ല. സുന്ദരേശ്വരമേനോൻ ശുണ്ഠിക്കാരനാണ്, മനുഷ്യപ്പറ്റ് ഇല്ലാത്ത ആളാണ് എന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട്. അതെല്ലാം ശരിയാണ് എന്ന് സമ്മതിച്ചു തരുന്നു. പക്ഷെ എപ്പോഴാ ഞാൻ അങ്ങിനെയായത്. ആ കാര്യം ഒരാൾക്കും അറിയണ്ടാ. കല്യാണം കഴിഞ്ഞ ശേഷം എനിക്ക് സ്വൈരം കിട്ടിയിട്ടില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റംതന്നെ. എത്രയാണ് എന്നുവെച്ചാ സഹിക്കുക. വീട്ടിന്നുള്ളില് എൻറെ ദേഷ്യം വിലപ്പോവില്ല എന്നു കണ്ടപ്പോൾ ഞാൻ എതിർത്തുപറയുന്നത് നിർത്തി. എല്ലാം ഉള്ളിൽ അടക്കിവെച്ചു. പിന്നെപിന്നെ വീട്ടുകാരോടുള്ള ദേഷ്യം എൻറെ മുമ്പിൽ എത്തുന്നവരോട് കാണിക്കാൻ തുടങ്ങി. അതോടെ വീട്ടുകാർക്കും നാട്ടുകാർക്കും എന്നെ പിടിക്കാതായി ''.<br /><br />'' അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നു പറയുന്നതുപോലെ ആയി ''.<br /><br />'' അത് അങ്ങിനെയാണ്. വീട്ടിൽനിന്ന് പിണങ്ങിവരുന്ന സ്കൂൾ മാഷ് തൻറെ ദേഷ്യം തീർക്കുന്നത് പിള്ളരുടെ ദേഹത്താവും. അതുപോലെ പോലീസ് ഉദ്യോഗസ്ഥൻ കയ്യിൽ കിട്ടിയ പുള്ളികളോടും. മേലുദ്യോഗസ്ഥന്മാർ കീഴ്ജീവനക്കാരെ ചാടിച്ച് സ്വന്തം ഉള്ളിൽ പുകഞ്ഞു നിൽക്കുന്ന അമർഷം കുറയ്ക്കുന്നു. ഏതു വിധത്തിലെങ്കിലുംമനസ്സിന്നുള്ളിൽ ഒതുക്കി വെച്ചതിനെ പുറത്തേക്ക് ഒഴുക്കി കളയണ്ടേ. പുറത്ത് പുലിയായി നടക്കുന്നവർ വീട്ടിനകത്ത് വെറും പൂച്ചയായിരിക്കും ''. <br /><br />'' അത് സമ്മതിച്ചു. പക്ഷേ കുഞ്ഞുണ്ണിമാമ ദേഷ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു എന്നാണല്ലോ അമ്മായി പറഞ്ഞത് ''.<br /><br />'' ആ പറഞ്ഞത് ശരിയാണ്. തൂക്കിക്കൊല്ലാൻ കഴുത്തിൽ കയറിട്ടുകഴിഞ്ഞാൽ പിന്നെ എന്തിനാ പേടിക്കുന്നത്. എനിക്കാണെങ്കിൽ ഇനി കുറച്ചുകാലം കൂടിയെ ബാക്കിയുള്ളു. അപ്പോഴെങ്കിലും ഇവരെയൊന്നും പേടിക്കാതെ ആണായിട്ട് ജീവിക്കണം എന്നുണ്ട് ''.<br /><br />'' എന്താ ഈ പറയുന്നത്. കുഞ്ഞുണ്ണിമാമയ്ക്ക് അത്ര പ്രായമൊന്നും ആയില്ലല്ലോ ''.<br /><br />'' പ്രായം ആയിട്ടാണോ എല്ലാ ആളുകളും മരിക്കാറ്. ഒരു കാര്യം താൻ ഉറപ്പിച്ചോളൂ. ലീവു കഴിഞ്ഞു പോയി അടുത്ത തവണ താൻ വരുമ്പോൾ ഈ കുഞ്ഞുണ്ണിമാമ ഉണ്ടാവില്ല ''.<br /><br />'' വെറുതെ ഓരോന്ന് പറയരുത്. അങ്ങിനെയൊന്നും സംഭവിക്കില്ല ''.<br /><br />'' ഒന്നും അല്ലാടോ. കത്തിക്കരിഞ്ഞുകൊണ്ട് ഇരിക്കുകയാണ് ഞാനിപ്പോൾ. ഇനിയത് ചാരമാവണം. അത് എന്നു വേണമെങ്കിലും ആവാം ''.<br /><br />'' എന്താണ് കുഞ്ഞുണ്ണിമാമയുടെ അസുഖം. അതു പറയൂ. വേണ്ട ചികിത്സ ചെയ്യാലോ ''.<br /><br />'' ആ സ്റ്റേജൊക്കെ തെറ്റി കഴിഞ്ഞു. അറിഞ്ഞില്ലാന്നോ കൂട്ടാക്കീലാന്നോ എന്നൊക്കെ വേണച്ചാൽ പറയാം. അതോണ്ട് എന്താ ഗുണം. വിഷമിപ്പിക്കാതെ വേഗം പോവണേ എന്നേ ദൈവത്തിനോട് പറയാനുള്ളു ''.<br /><br />'' കുഞ്ഞുണ്ണിമാമയ്ക്ക് എന്താ അസുഖം എന്ന് പറഞ്ഞില്ലല്ലോ ''.<br /><br />'' തൽക്കാലം ഇത്രയൊക്കെ അറിഞ്ഞാൽ മതി. ജോലി സ്ഥലത്തേക്ക് തിരിച്ചുപോവുന്ന സമയത്ത് എല്ലാം ഞാൻ തനിക്ക് വിശദമായി പറഞ്ഞുതരാം ''.<br /><br />'' എന്നെ അന്വേഷിച്ചത് ''.<br /><br />'' മരിക്കുന്നതിന്നുമുമ്പ് ആരോടെങ്കിലും ചിലതൊക്കെ പറയാനുണ്ട്. നേരത്തെ പറഞ്ഞ പോലെ എൻറെ മനസ്സിലുള്ളത് ആരെയെങ്കിലും അറിയിണ്ടേ. അതിനു വേണ്ടിയാണ് തന്നെ കാണണം എന്നു പറഞ്ഞത്. കേൾക്കാൻ തനിക്ക് വിരോധമൊന്നുമില്ലല്ലോ ''.<br /><br />'' എനിക്കെന്താ വിരോധം ''.<br /><br />'' എന്നാൽ കേട്ടോളൂ. കൂടപ്പിറപ്പുകളെ വിട്ട് തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ് എനിക്കു പറ്റിയ ആദ്യത്തെതെറ്റ്. പെങ്ങമ്മാരെ വേണ്ടപോലെ സംരക്ഷിച്ചില്ല എന്നത് അടുത്ത തെറ്റ്. കണക്കു പറഞ്ഞ് അവരുടെ കയ്യിൽ നിന്ന് ഭാഗം വാങ്ങിയത് മൂന്നാമത്തെ തെറ്റ്. ഒരുപക്ഷെ ഏട്ടനല്ലേ എന്നു വിചാരിച്ച് ഇതൊക്കെ പൊറുത്തേക്കും. പക്ഷെ അവരെ പറ്റിച്ച് തറവാട് വക സ്വത്ത് കുറെയൊക്കെ കൈകലാക്കിയതിന്ന് ദൈവം കൂടി മാപ്പ് തരില്ല ''. <br /><br />'' കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് ആലോചിക്കണ്ടാ ''.<br /><br />'' ഒരുതുണ്ട് സ്ഥലത്തിന്നു വേണ്ടി തന്നോട് ഞാൻ മുഷിഞ്ഞ് സംസാരിച്ചു. അത് എൻറെ ജീവിതത്തിൽ അവസാനമായിട്ടുണ്ടായ മോഹമാണ്. ഇനി ഈ ജീവിതത്തിൽ എനിക്ക് ഭൂമിയും വേണ്ടാ സ്വത്തും വേണ്ടാ. ആർക്കുവേണ്ടി എല്ലാം വെട്ടി പിടിച്ചുവോ അവർക്ക് എന്നെ വേണ്ടാ. പിന്നെ എന്തിനാ ഞാൻ സമ്പാദിച്ചു കൂട്ടുന്നത് ''.<br /><br />'' അമ്മ വരട്ടെ. കുഞ്ഞുണ്ണിമാമയുടെ ആഗ്രഹം ഞാൻ സാധിപ്പിച്ചു തരുന്നുണ്ട് ''.<br /><br />'' ഒന്നും വേണ്ടാ. എല്ലാവരുടേയും മനസ്ഥിതി നന്നായി അറിഞ്ഞു. കിട്ടുമ്പോൾ സ്നേഹം അല്ലെങ്കിൽ ഇല്ല. ഇനി അവർക്കായി ഒരു ഉറുപ്പികയുടെ മുതല്‍ ഉണ്ടാക്കി വെക്കില്ല ''.<br /><br />'' ഇങ്ങിനെ വെറുപ്പ് തോന്നാൻ മക്കള്‍ എന്താ ചെയ്തത് ''.<br /><br />'' അടികൊണ്ട് ആസ്പത്രിയിൽ ആയപ്പോൾ രണ്ടിനേയും വിളിച്ചു. കുട്ടികളുടെ സ്കൂൾ പൂട്ടിയിട്ടേ വരാൻ പറ്റൂന്ന് മകള്‍. തിരുവനന്തപുരത്ത് ചികിത്സയ്ക്ക് ഭാര്യയുടെ അച്ഛനെ കൊണ്ടുപോവാനുണ്ടെന്ന് മകൻ. സ്വന്തം അച്ഛനേക്കാൾ വലുത് ഭാര്യയുടെ അച്ഛനല്ലേ. ഇത്ര ദിവസമായിട്ടും രണ്ടും തിരിഞ്ഞു നോക്കീട്ടില്ല ''.<br /><br />'' ഞാൻ എന്താ ചെയ്യേണ്ടത് ''.<br /><br />'' ഒന്നും ചെയ്യാനില്ല. കുഞ്ഞുണ്ണിമാമയുടെ ഉള്ളിൻറെഉള്ളിൽ ഇങ്ങിനെ ചില സങ്കടങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർമ്മിച്ചാൽ മതി ''.<br /><br />എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. കുഞ്ഞുണ്ണിമാമയാണെങ്കിൽ ഒന്നും മിണ്ടുന്നില്ല. നിമിഷങ്ങൾ ക്ലോക്കിൻറെ ശബ്ദത്തോടൊപ്പം വിട പറയുകയാണ്.<br /><br />'' എന്നാൽ ഞാൻ ''.<br /><br />'' പോയിക്കോളൂ. ഞാൻ പറഞ്ഞത് മനസ്സിൽ സൂക്ഷിച്ചാൽ മതി. ആരോടും പറയണ്ടാ ''.<br /><br />കാൽക്കൽ തൊട്ടു വന്ദിച്ച ശേഷം പുറത്തേക്ക് നടന്നു. അമ്മായി മുറ്റത്തു തന്നെയുണ്ട്.<br /><br />'' ഭാര്യയേയും മക്കളേയും കുറിച്ച് ഇല്ലാത്ത കുറ്റമൊക്കെ ഓതി നിറച്ചിട്ടുണ്ടാവും അല്ലേ '' അവർ ചോദിച്ചു.<br /><br />'' അങ്ങിനെയൊന്നുമില്ല ''.<br /><br />'' എന്താ പറയ്യാ എന്ന് എനിക്കറിയില്ലേ. പറയുന്നതുംകേട്ട് പല്ലിളിച്ച് കാണിക്കാൻ ചില ശിങ്കിടികളുണ്ടായിരുന്നു. സകലതിനേയും ആട്ടിവിട്ട് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കി. ഇനി കുറ്റം പറഞ്ഞ് രസിക്കണ്ടാ ''.<br /><br />'' മകനും മകളും ''.<br /><br />'' എന്തിനാ അവർ വരുന്നത്. ചാടി കടിക്കുന്നത് കണ്ടോണ്ട് നിൽക്കാനോ. ഗത്യന്തരം ഇല്ലാത്തതോണ്ട് ഞാൻ എല്ലാം സഹിച്ചു കഴിയുന്നു. കുട്ട്യേളെ അതിന് കിട്ടില്ല ''. <br /><br />'' രണ്ടാളും എന്തു ചെയ്യുന്നു ''.<br /><br />'' മകള്‍ ഭർത്താവിൻറെ കൂടെ അവൻറെ വീട്ടിലാണ്. സ്വന്തമായിട്ട് ഒരു വീട് വാങ്ങാൻ സഹായിക്കണം എന്നു പറഞ്ഞപ്പോൾ എൻറേല് പണമില്ല എന്നും പറഞ്ഞ് ഒഴിഞ്ഞു. അതോടെ അവള് വരാതായി ''.<br /><br />'' മകൻ ''.<br /><br />'' പഠിച്ചു നന്നായില്ല. അതെങ്ങിനെയാണ്. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കുറ്റം. ഒരുപാട് നിയന്ത്രണം പാടില്ല. പഴുത് കിട്ടിയാൽ ചാടി പോവും. അതാ ഉണ്ടായത് ''. <br /><br />'' എന്നിട്ട് ''.<br /><br />'' എന്നിട്ടെന്താ. കോളേജിൻറെ പടികടന്ന് ഉള്ളിൽ പോയതുപോലെ അവിടുന്ന് ഇറങ്ങി പോന്നു. ജീവിക്കേണ്ടേ. എന്തെങ്കിലും ബിസിനസ്സ് ചെയ്തു കഴിഞ്ഞുകൂടാമെന്നു കരുതി കുറച്ച് പണം ചോദിച്ചപ്പോൾ അവനോടും ഇല്ല എന്ന പല്ലവി പാടി. ഒടുവിൽ അവൻറെ ഭാര്യയുടെ അച്ഛനാണ് സഹായിച്ചത്. ഇനി ദീപു പറയ്, അവന് ഇയാളോടോ അവൻറെ ഭാര്യയുടെ അച്ഛനോടോ കടപ്പാട് ''. <br /><br />'' എന്താ ഞാൻ പറയുക. ഒക്കെ ശരിയാവും ''.<br /><br />'' എപ്പോൾ ? മണ്ണിനടിയിൽ പോവുമ്പോഴോ ''.<br /><br />'' ഞാൻ വരട്ടെ അമ്മായി '' യാത്ര പറഞ്ഞ് കാറിനടുത്തേക്ക് നടന്നു. <br /><br />ആകെക്കൂടി ആശയക്കുഴപ്പമായി. ആരു പറയുന്നതാണ് ശരി, ആരു പറയുന്നതാണ് തെറ്റ്. ഒന്നും മനസ്സിലാവുന്നില്ല. ഡോർ തുറന്ന് കയറിയിരുന്നു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com11tag:blogger.com,1999:blog-1449243775792706953.post-79679457023546324372014-01-29T07:35:00.000-08:002014-01-29T07:35:28.339-08:00അദ്ധ്യായം - 25.<div dir="ltr" style="text-align: left;" trbidi="on">
<b>'' ഇപ്പോഴാണെടാ ദീപൂ എൻറെ മനസ്സൊന്ന് തണുത്തത് '' പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് നടക്കുന്നതിന്നിടയിൽ രാജേശ്വരി ദിലീപ് മേനോനോട് പറഞ്ഞു. ഓ.പി.യ്ക്കു മുന്നിൽ ഭാസ്ക്കരേട്ടനും കുട്ടികളും നിൽപ്പുണ്ട്.<br /><br />'' എനിക്കും സന്തോഷമായി '' അയാൾ മറുപടി നൽകി '' പക്ഷെ ചേച്ചി എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ് ആ ഡോക്ടറോട് ചോദിച്ചത് ''.<br /><br />'' ഞാൻ ചോദിച്ചതില്‍ എന്താ തെറ്റ്. നീയും ഡോക്ടറും കൂടി ഇംഗ്ലീഷിൽ വർത്തമാനം പറഞ്ഞോണ്ടിരുന്നാൽ എനിക്ക് വല്ലതും മനസ്സിലാവ്വോ. അപ്പൊ മനസ്സില്‍ തോന്നിയ സംശയം ഞാൻ ചോദിച്ചു. അത്രേന്നെ ''.<br /><br />'' എന്നാലും ഈയം പൂശാൻ വരുന്നവൻ കുടത്തിലെ ഓട്ട അടയ്ക്കാൻ വെട്ടിവെക്കുന്ന മാതിരി ഹാർട്ടിൽ ചെയ്യോ എന്നു ചോദിച്ചത് കുറച്ച് കടന്നതായി ''.<br /><br />'' നീ പോടാ. ഞാൻ അങ്ങിനെയൊന്ന്വോല്ല ചോദിച്ചത് ''.<br /><br />'' എന്തായാലും ഇപ്പോൾ എന്താ മകളുടെ അസുഖം എന്ന് മനസ്സിലായില്ലേ ''.<br /><br />'' ഉവ്വ്. ഹാർട്ടിന്ന് ഇടത്തും വലത്തുമായി രണ്ട് സൈഡുകളുണ്ട്. ഒന്നിൽ ചീത്ത രക്തവും മറ്റേതിൽ നല്ല രക്തവും ഉണ്ടാവും. രണ്ടിൻറേയും ഇടയ്ക്കുള്ള ഭിത്തിയിൽ ഓട്ട വന്നാൽ ചീത്ത രക്തവും നല്ല രക്തവും കലരും. അതാണ് കുട്ടിടെ സൂക്കട് ''.<br /><br />'' ഈ പറഞ്ഞതെല്ലാം സ്കൂൾ കുട്ടികൾ ഏഴിലോ എട്ടിലോ പഠിക്കുന്നതാണ്. എന്നിട്ടും ചേച്ചിക്ക് അറിയില്ല. പഠിക്കുന്ന കാലത്ത് ചേച്ചി എന്താ ചെയ്തത് ''.<br /><br />'' അത്ര ബുദ്ധിയുണ്ടെങ്കിൽ ഇങ്ങിനെ ആവ്വോ. ബാലൻ മാസ്റ്റർ വന്ന് എന്തൊക്കേയോ പറയും. എനിക്കൊന്നും മനസ്സിലാവില്ല. തലേലെ പേനിനെ കൊല്ലാൻ എന്താ ചെയ്യാ എന്നും ആലോചിച്ച് ഞാൻ ഇരിക്കും ''.<br /><br />ദിലീപ് മേനോന്ന് ചിരി സഹിച്ചില്ല. രാജേശ്വരിയും അതിൽ പങ്കുകൊണ്ടു.<br /><br />'' സത്യം പറയാലോ, ശനിയാഴ്ച വന്നിട്ട് ചികിത്സടെ കാര്യം തീരുമാനിക്കാം എന്നും പറഞ്ഞു പോയിട്ട് ഇന്നുവരെ നിന്നെ കാണാഞ്ഞപ്പോൾ മറന്നിട്ടുണ്ടാവും എന്ന് ഞാൻ കരുതി. ഏതായാലും നല്ല ഡോക്ടറെ കാണിക്കാൻ പറ്റിയല്ലോ. അതു മതി ''.<br /><br />ആസ്പത്രി ഗെയിറ്റ് കടന്ന് കാർ റോഡിലേക്കിറങ്ങി. നല്ല വെയിലാണ്. എ.സി. ഓൺ ചെയ്തു. ബൈപാസ് റോഡ് ഹൈവേയിൽ അവസാനിച്ചു. ഒന്നു കൂടി വേഗത കൂട്ടി.<br /><br />'' ദീപൂ, പേടിക്കാനൊന്നും ഇല്ലല്ലോ '' ഭാസ്കരേട്ടന്ന് പരിഭ്രമം ഉള്ളതുപോലെ.<br /><br />'' ഏയ്. ഒട്ടും വിഷമിക്കേണ്ടാ. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ. ചിലർക്ക് ഈ തകരാറ് സംഭവിക്കാറുണ്ട്. പലപ്പോഴും തനിയെ അത് മാറും. നമ്മുടെ കുട്ടിക്ക് അത് മാറിയിട്ടില്ല. ശരിയായ ചികിത്സ അവൾക്ക് കിട്ടിയിട്ടുമില്ല. ഡോക്ടർ പറഞ്ഞപോലെ ആറുമാസം മരുന്നുകൾ കഴിച്ചു നോക്കട്ടെ. വേണമെങ്കിൽ അത് അടപ്പിക്കാം ''.<br /><br />'' അത് ആലോചിക്കുമ്പോഴാ പേടി ''.<br /><br />'' വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ പോയാലും ഇടയ്ക്ക് ഡോക്ടറെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഓപ്പറേഷൻ വേണ്ടിവന്നാൽ ലീവെടുത്ത് ഇവിടെ വന്ന് അത് നടത്തിയിട്ട് പോവും ''.<br /><br />'' എൻറെ കുട്ടിടെ ദുരിതം മാറ്റിയാൽ നിനക്ക് നൂറ് പുണ്യം കിട്ടും '' രാജിച്ചേച്ചി കണ്ണുകൾ തുടയ്ക്കുന്നത് കണ്ണാടിയിലൂടെ കണ്ടു.<br /><br />'' സമയമായില്ലേ. നമുക്ക് കാപ്പി കുടിക്കാം '' നല്ലൊരു ഹോട്ടൽ കണ്ടതും കാറ് നിർത്തി. കുട്ടികൾക്ക് ആകെക്കൂടി ഒരു അമ്പരപ്പ് തോന്നി. ഒരു പക്ഷെ അവർ ഇതു പോലത്തെ ഹോട്ടലിൽ ആദ്യമായി ചെല്ലുകയാവും. <br /><br />തുടക്കത്തിലെ പരിഭ്രമം തീർന്നതോടു കൂടി കുട്ടികൾ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. രാജിച്ചേച്ചിയും ഭാസ്ക്കരേട്ടനും അവരോടൊപ്പംചേർന്നു. എയർ കണ്ടീഷണർ ശരീരത്തെ മാത്രമല്ല മനസ്സിനേയും കുളിർപ്പിക്കുന്നുണ്ടെന്ന് തോന്നി. <br /><br />'' ഉണ്ണിക്കുട്ടനും കൂടി ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു '' രാജിച്ചേച്ചി പറഞ്ഞു.<br /><br />'' അവന് പരീക്ഷ തുടങ്ങുകയായി. അതാണ് വരാഞ്ഞത്. ചേച്ചിയുടെ മോഹം പോലെ നാളെ അവനെ ഹോട്ടലിൽ കൊണ്ടുപോയി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാം ''.<br /><br />'' ദീപൂ, എനിക്ക് നിന്നോട് രണ്ടു കാര്യം ചോദിക്കാനുണ്ട് '' യാത്ര തുടർന്നതും രാജിച്ചേച്ചി പറഞ്ഞു '' ദേഷ്യം വരാൻ പാടില്ലാട്ടോ ''.<br /><br />'' എന്തായാലും ചേച്ചി ചോദിച്ചോളൂ ''.<br /><br />'' എനിക്ക് ഒരു വയസ്സ് തികയുന്നതിന്നു മുമ്പേ എൻറെ അച്ഛൻ മരിച്ചു. അച്ഛൻറെ വക എന്നു പറഞ്ഞ് ഒരു പൈസ എനിക്ക് ആരും തന്നിട്ടില്ല ''. <br /><br />'' അതിന്ന് ''.<br /><br />'' എൻറെ അമ്മായിയമ്മ ആളൊരു കെണിച്ചിയാണെങ്കിലും ഒരു നല്ല കാര്യം എപ്പോഴും പറയാറുണ്ട്. കേസ്സ് കൊടുത്താൽ അച്ഛൻറെവീതം എനിക്ക് കിട്ടും അതിന്ന് ശ്രമിക്കെടാ എന്ന് മകനെ ഉപദേശിക്കും ''.<br /><br />'' രാജിച്ചേച്ചിക്ക് എന്തിൻറെ കേടാണ്. ഭാസ്ക്കരേട്ടൻറെ അമ്മയെ ഇങ്ങിനെയൊക്കെ പറയാമോ ''.<br /><br />'' ഞാൻ പറഞ്ഞതിലാ കുറ്റം. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ തള്ളടെ തല അമ്മികൊഴവകൊണ്ട് കുത്തിപൊട്ടിച്ചിട്ടുണ്ടാവും. ചാവുന്നതുവരെ അതിനെ ഒരക്ഷരം ഞാൻ പറഞ്ഞിട്ടില്ല ''.<br /><br />'' നല്ലൊരു വക്കീലിനെ കണ്ട് അന്വേഷിക്കട്ടെ '' രാജിച്ചേച്ചി കൂടുതൽ അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റി '' ഇനിയെന്താ പറയാനുള്ളത് ''.<br /><br />'' പാലുവിറ്റ് കിട്ടിയ കാശിൽ നിന്ന് മിച്ചം പിടിച്ച് നറുക്ക് ചേരാറുണ്ടായിരുന്നു. അങ്ങിനെ മൂന്നു പ്രാവശ്യം അരപ്പവൻ വീതം വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. എത്ര ബുദ്ധിമുട്ട് വന്നപ്പോഴും അതിനെ തൊട്ടിട്ടില്ല. പെണ്ണ് വയസ്സറിയിക്കുമ്പോൾ ഒരു മാല വാങ്ങാൻ വെച്ചതാണ് ''.<br /><br />'' എന്താ, അത് ഇപ്പോഴും ഇല്ലേ ''. <br /><br />'' ഉണ്ട്. പക്ഷെ എൻറെ മനസ്സില്‍ ഒരു ആലോചന ''.<br /><br />'' എന്താ ചേച്ചി ''.<br /><br />'' ഒരാഴ്ച കഴിഞ്ഞാൽ നിൻറെ കുട്ടിയെ നടാടെ കാണും. അപ്പോൾ അച്ചേമ്മടെ വക അതിന്ന് എന്തെങ്കിലും കൊടുക്കണ്ടേ. പ്രത്യേകിച്ച് നീ ഇങ്ങിനെയൊക്കെ ഉപകാരം ചെയ്യുമ്പോൾ അങ്ങോട്ട് ചെയ്യാതിരുന്നാൽ തെറ്റാവില്ലേ ''. <br /><br />'' എന്തൊക്കെയാ ഈ ചേച്ചി പറയുന്നത് ''.<br /><br />'' ഇവൾക്ക് വിവരം എന്നു പറയുന്ന സാധനം ലവലേശമില്ല '' ഭാസ്ക്കരേട്ടൻ ഇടപെട്ടു.<br /><br />'' നിങ്ങള്‍ മിണ്ടാണ്ടെ ഇരുന്നോളിൻ. ഞാൻ എൻറെ ആങ്ങളടെ അടുത്തല്ലേ പറയുന്നത്. ദീപൂ, നീ ഒരു കാര്യം ചെയ്യ്. നീ പോവുമ്പോൾ ഞാൻ അത് നിൻറെ കയ്യിൽ തന്നു വിടാം. കുട്ടിക്ക് പറ്റിയ ഒരു മാല അതോണ്ട് വാങ്ങിക്കോ ''.<br /><br />രാജിച്ചേച്ചിയുടെ ശുദ്ധഗതിയോർത്ത് ചിരി വന്നു. പാവം, പണ്ടും ഇങ്ങിനെയായിരുന്നു. ഒന്നും മനസ്സിൽ സൂക്ഷിക്കാൻ അറിയാത്ത പ്രകൃതം.<br /><br />'' നീയെന്താ ഒന്നും പറയാത്തത് '' വീണ്ടും ചോദ്യമുയർന്നു.<br /><br />'' മാലയേക്കാളും വിലകൂടിയ ഒരു സാധനം ചേച്ചി അവന് കൊടുക്കണം ''.<br /><br />'' എൻറേല് ഉണ്ടെങ്കിലല്ലേ ''.<br /><br />'' ഉണ്ട്. ചേച്ചിയുടെ അടുത്ത് മാത്രമേ അതുള്ളു ''.<br /><br />'' എന്താ അത് ''.<br /><br />'' ചേച്ചി എൻറെ മകൻറെ കയ്യും പിടിച്ച് തറവാട്ടിലെ തൊടിയിലും കുളത്തിൻ കരയിലും പാടത്തിൻറെ വരമ്പിലുമൊക്കെ നടക്കണം. മുമ്പ് എന്നെ കൈപിടിച്ച് നടന്നതുപോലെ. അതിലുംവെച്ച് വില കൂടിയതൊന്നും അവന് കൊടുക്കാനില്ല ''.<br /><br />ആ പറഞ്ഞതിൻറെ പൊരുൾ രാജേശ്വരിക്ക് മനസ്സിലായില്ല. കാർ ഓടിക്കൊണ്ടിരുന്നു. </b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com12tag:blogger.com,1999:blog-1449243775792706953.post-1577548533899024062014-01-19T02:59:00.000-08:002014-01-19T02:59:05.471-08:00അദ്ധ്യായം - 24.<div dir="ltr" style="text-align: left;" trbidi="on">
<b><br />'' നിന്നുടെ വീട്ടിൽ രണ്ടു നായ്ക്കളുമുണ്ടല്ലോ<br />എങ്ങിനെ ഞാനും വരട്ടെ അമ്മാളു എങ്ങിനെ <br />ഞാനും വരട്ടെ ''.<br /><br />'' കടിയ്ക്കുന്ന നായിനെ പടിക്കലും കെട്ടീടാം<br />കുരയ്ക്കാണ്ടു കഴിക്കാം ചെല്ലച്ചോ പിന്നാലെ <br />വന്നോളിൻ ''.<br /><br />സി.എഫ്. എൽ. വിളക്കിൻറെ വെട്ടത്തിൽ കളിക്കാർ സ്വയം മറന്ന് കളിക്കുകയാണ്. ചായം തേച്ച അവരുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ മുത്തുകൾ പോലെ തിളങ്ങുന്നുണ്ട്. ചെണ്ടയുടെ താളത്തിനൊപ്പിച്ച് കളിക്കാരുടെ കയ്യിലുള്ള തൂവാലകൾ ഇളകുന്നതും നോക്കി നിർനിമേഷനായി ഇരുന്നു.<br /><br />'' ദീപൂ എഴുന്നേൽക്ക്. സമയം രണ്ടായി '' വലിയമ്മയുടെ വിളി കേട്ട് ദിലീപ് മേനോൻ ഉണർന്നു. <br /><br />'' പപ്പനമ്മാമൻ വന്നിട്ടുണ്ട് '' അവർ പറഞ്ഞു '' കുറെനേരമായി നിന്നെ കാത്തിരിക്കുന്നു ''. വേഗം എഴുന്നേറ്റു ചെന്നു. പപ്പനമ്മാമൻ ചാരുപടിയിൽ ഇരിപ്പാണ്.<br /><br />'' ദീപു നല്ല ഉറക്കമായിരുന്നു. ശല്യം ചെയ്യണ്ടാന്ന് കരുതി വിളിക്കാഞ്ഞതാ '' അദ്ദേഹം പറഞ്ഞു '' നേരം വെളുക്കുന്നതു വരെ ഉറങ്ങാതെ കളി കണ്ടതല്ലേ ''.<br /><br />'' കളി മുഴുവനും കാണാൻ നിന്നില്ല. മൂന്നു മണിയാവുമ്പോഴേക്കും മടങ്ങിവന്നു ''. <br /><br />കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാൻ പറ്റിയില്ല. പൊറാട്ടുംകളി കാണണോ എന്നുചോദിച്ച് സന്ധ്യയോടെ ജാഫർ വിളിച്ചപ്പോൾ വേണ്ടാ എന്നു പറയാൻ കഴിഞ്ഞില്ല. എത്രയോ കാലത്തിന്നു ശേഷം വീണു കിട്ടിയ അവസരമാണ്. <br /><br />'' ഉറക്കത്തിലും പൊറാട്ടുംകളിയുടെ നിനവായിരിക്കും അല്ലേ '' പപ്പനമ്മാമൻ ചിരിച്ചു '' മണ്ണാനും മണ്ണാത്തിയും, കുറവനും കുറത്തിയും, പൂക്കാരിപെണ്ണുമൊക്കെ കണ്ണിനുമുമ്പിൽ കളിക്കുന്നതുപോലെ തോന്നിയിട്ടുണ്ടാവും ''.<br /><br />ആ പറഞ്ഞത് ശരിയാണ്. തലേന്നുരാത്രി കേട്ട പാട്ടിൻറേയും കൊട്ടിൻറേയും അലകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതുപോലെ തോന്നുന്നുണ്ട്. മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചു. കളിയുടെ നിനവുകൾ മനസ്സിൽ നിന്ന് പോവുന്നില്ല.<br /><br />പൊറാട്ടും കളിയുടെ വേദി കൊയ്ത്തുകഴിഞ്ഞ പാടങ്ങളോ, ഏതെങ്കിലും പറമ്പുകളോ ആയിരിക്കും. പണ്ടൊക്കെ വീട്ടിൽനിന്നും കളി കാണാൻ പോവാൻ അനുവാദം കിട്ടില്ല. കള്ളും കുടിച്ച് കേൾക്കാൻ പാടില്ലാത്ത പാട്ടുകളും പാടിയുള്ള കളിയാണ് അതെന്നാണ് വീട്ടുകാരുടെ അഭിപ്രായം. വിക്ടോറിയകോളേജിൽ B.Sc ക്ക് ചേർന്നകൊല്ലം ആരോടും <br />പറയാതെ ജാഫറിൻറെകൂടെ കളികാണാൻ പോയത് മറക്കാനാവില്ല. വീട്ടുകാരറിയാതെ വല്ലപ്പോഴും സിനിമയ്ക്ക് പോവാനുള്ളസൗകര്യം ഉള്ളതിനാൽ ആ കാലത്ത് ഉമ്മറത്തെ ചാരുപടിയിലാണ് കിടപ്പ്. കഷ്ടകാലത്തിന്ന് ആ രാത്രി പശുക്കുട്ടി കെട്ടഴിഞ്ഞ് നടന്നു. അതോടെ പശു നിർത്താതെ കരയാൻതുടങ്ങി. വാതിൽ തുറന്ന് പുറത്തു വന്ന വീട്ടുകാർ ചാരുപടിയിൽ തലയണ്ണയും പുതപ്പും മാത്രമേ കണ്ടുള്ളു. പുലരുന്നതിന്ന് എത്രയോമുമ്പേ വീട്ടിലെത്തിയെങ്കിലും ഉറങ്ങാതെ കാത്തിരുന്ന വീട്ടുകാരിൽ നിന്ന് കേട്ട ശകാരത്തിന്ന് കണക്കില്ല.<br /><br />'' സത്യം പറഞ്ഞാൽ പൊറാട്ടും കളി എനിക്കും ഇഷ്ടമാണ് '' പപ്പനമ്മാമൻ പറഞ്ഞു '' മുമ്പൊക്കെ കൊയ്ത്തു കഴിഞ്ഞാൽ ഇടയ്ക്ക് കളി ഉണ്ടാവും. വളരെക്കുറച്ച് വാദ്യങ്ങൾ, ലളിതമായ രംഗസജ്ജീകരണം, സാധാരണ വസ്ത്രങ്ങൾ ധരിച്ച വേഷങ്ങൾ, നർമ്മം തുളുമ്പുന്ന വരികൾ എന്നിവയാണ് ഈ നാടൻ കലാരൂപത്തിനെ ജനകീയമാക്കുന്നത്. ഇടക്കാലത്ത് പൊറാട്ടുംകളി സ്പൊൺസർ ചെയ്തിരുന്നത് കള്ളുഷാപ്പ്കാരായിരുന്നു. ബാക്കിവന്ന കള്ളൊക്കെ ഒരു രാത്രികൊണ്ട് ചിലവാക്കാൻ പറ്റുമല്ലോ. ഇപ്പോൾ ചില സ്ഥലങ്ങളിൽ പൊറാട്ടുംകളി സംഘങ്ങളുണ്ട് ''. <br /><br />'' രണ്ടാളും കൂടി പൊറാട്ടുംകളിയെപ്പറ്റി സംസാരിച്ചിരുന്നാൽ ഇന്നത്തെ നെന്മാറ യാത്ര മുടങ്ങും. വേഗം ആഹാരം കഴിച്ച് പുറപ്പെടാൻ നോക്കിൻ '' വലിയമ്മ ധൃതികൂട്ടി.<br /><br /> രണ്ടുപേർക്കും ഭക്ഷണം വിളമ്പിയശേഷം വലിയമ്മയിരുന്നു. വിശപ്പ് തോന്നുന്നില്ല. നേരം തെറ്റി ഉറങ്ങിയതിനാലാവാം. വിളമ്പി വെച്ചതിൽ പാതി പാത്രത്തിലേക്കിട്ടു.<br /><br />'' പപ്പനമ്മാമൻ അങ്ങോട്ട് വരുന്നുണ്ടാവും എന്ന് ഞാൻ വിചാരിച്ചില്ല. എങ്കിൽ വിവരം തരുമായിരുന്നു '' ദിലീപ് മേനോൻ പറഞ്ഞു '' പോവുന്ന കാര്യം എങ്ങിനെ അറിഞ്ഞു ''.<br /><br />'' ഒരു പമ്പ്കണക്ഷന്നുവേണ്ടി ഇലക്ട്രിസിറ്റി ഓഫീസിൽ പോയതാവിരുന്നു. വെറുതെ ദീപുവിനെ വിളിച്ചപ്പോൾ ഫോണെടുത്തത് സുഭദ്ര. ശിവരാമനെ കാണാൻ നെന്മാറക്ക് പോവുന്നകാര്യം അങ്ങിനെ അറിഞ്ഞതാണ്. എന്നാൽ അവിടംവരെ ഒന്ന് പോയാലോ എന്നു തോന്നി. പിന്നെ സംശയിച്ചു നിന്നില്ല. ഒരു ഓട്ടോറിക്ഷ വിളിച്ച് നേരെ ഇങ്ങോട്ട് പോന്നു ''.<br /><br />'' അത് നന്നായി. പപ്പനമ്മാമനും അവരെ കാണാലോ ''.<br /><br />'' ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ വല്ലതും കൊടുക്കും. രണ്ടാമത്തെ മകനെ ഉപദേശിച്ച് നന്നാക്കാൻ എന്നെ ഏൽപ്പിച്ചതാണ്. എന്തെങ്കിലും പറഞ്ഞാൽ ചെക്കൻ കൂമനെമാതിരി മിണ്ടാതെ നിൽക്കും. നമ്മള് അവൻ നന്നായി എന്നു കരുതും. പക്ഷെ പിന്നെ ചെയ്യുന്നതും കുരുത്തക്കേടന്നെ ''.<br /><br />'' അമ്മാമേ, കല്യാണത്തിന്ന് സമ്മാനം കൊടുക്കുന്നതിന്നു പകരം അതിനുള്ള സംഖ്യ ഇപ്പോൾത്തന്നെ ആ കുട്ടിയുടെ കയ്യിൽ കൊടുത്താൽ അവർക്കത് ഉപ്കാരമാവില്ലേ '' വലിയമ്മ അഭിപ്രായം ചോദിച്ചു.<br /><br />'' അതാ നല്ലത് '' പപ്പനമ്മാമൻ സമ്മതിച്ചു.<br /><br />'' ഞാൻ ഒരു ആയിരം ഉറുപ്പിക ഒരു കവറിലിട്ട് പെൺകുട്ടിടെ കയ്യിൽ കൊടുക്കും. ദീപു പതിനായിരം കൊടുക്കുന്നുണ്ട് എന്നു പറഞ്ഞു ''.<br /><br />'' ഞാനും അയ്യായിരം കയ്യിൽ വെച്ചിട്ടുണ്ട് ''. <br /><br />പാത്രങ്ങൾ ധൃതിയിൽ കഴുകിവെച്ച് വലിയമ്മ ഒരുങ്ങി വന്നു. വാതിൽപൂട്ടി താക്കോൽ സൂത്രഓട്ടയുടെ ഉള്ളിൽ തിരുകിവെച്ചു. <br /><br />മെയിൻറോഡിലേക്ക് കയറിയതും വേഗത കൂട്ടി. നാലുമണി കഴിഞ്ഞാൽ ചെറിയമ്മ സ്കൂളിൽനിന്ന് പോരും. ചെറിയച്ഛൻ സ്ഥലത്തില്ല. എന്തോ ആവശ്യത്തിന്ന് സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. ഉണ്ണിക്കുട്ടൻ ഡ്രൈവിങ്ങ്ക്ലാസ്സ് കഴിഞ്ഞ് എപ്പോൾ വരുമെന്ന് പറയാനാവില്ല. ഇരുട്ടുമ്പോഴേക്ക് തിരിച്ചെത്തണം. ചെറിയമ്മയെ തനിച്ച് ഇരുത്തിക്കൂടാ. <br /><br /> പപ്പനമ്മാമനും വലിയമ്മയും ശിവരാമൻനായരുടെ ജീവിതപരാജയം വിവരിക്കുന്നത് കേൾക്കാം.<br /><br /> '' ഈ തിരിവ് കഴിഞ്ഞാൽ വലത്തോട്ട് ഒരു വഴിയുണ്ട്. അതിലെ കുറച്ചു ദൂരം ചെന്നാൽ കുളവും ആൽത്തറയും ആയി. അവിടുന്ന് ഇത്തിരി കൂടി മുമ്പോട്ട് പോയാൽ ഇടത്തോട്ട് ഒരു മണ്ണുറോഡുണ്ട്. അതിലെ മൂന്നാമത്തെ വീട്ടിലാണ് ശിവരാമൻ കഴിയുന്നത് '' കാറ് നെന്മാറ അടുക്കാറായപ്പോൾ പപ്പനമ്മാമൻ പറഞ്ഞു.<br /><br />'' കൃഷ്ണകുമാർ വേലയ്ക്ക് ക്ഷണിച്ചപ്പോൾ ചെന്നത് ടൗണിലുള്ള ഒരു വീട്ടിലാണല്ലോ. എന്താ അവിടുന്ന് താമസം മാറിയോ ''. <br /><br />'' ശിവരാമൻറെ മൂത്തമകൻ ചിട്ടി നടത്തി കടം വരുത്തിയ കാര്യം ഞാൻ പറഞ്ഞില്ലേ. അതോടെ സകലമാന സ്വത്തുക്കളും ഇരിക്കുന്ന വീടുംപോയി. പിച്ചച്ചട്ടി എടുത്തുഎന്ന് പറയാറില്ലേ. ശിവരാമൻറെ അനുഭവം അതായി ''.<br /><br />'' നല്ലകാലത്ത് അത്രകണ്ട് നെഗളിച്ചിട്ടുണ്ട് '' പുറകിൽനിന്ന് വലിയമ്മ പറയുന്നത് കേട്ടു '' ഒരുപാട് തെളച്ചാൽ ദൈവം അതിനെ അടുപ്പിന്ന് വാങ്ങിവെക്കും ''.<br /><br />'' അങ്ങിനെ പറയരുത് സുഭദ്രേ. നീ പറഞ്ഞ ദൈവം ആർക്ക് എപ്പോൾ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല. അവൻറെ യോഗം ഇങ്ങിനെയാണ് എന്ന് കരുതിയാൽ മതി ''.<br /><br />'' ഇതന്നെ വീട് '' ഒരു ചെറിയഓട്ടുപുരയ്ക്ക് മുന്നിൽ കാർ നിർത്തി. വേലിയിൽ പടർന്നു കയറിയ വള്ളികളിൽ ഏതൊക്കയോ പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്. കാറിൻറെ ശബ്ദം കേട്ടതും ഒരാൾ പുറത്തുവന്നു. <br /><br />'' അതാണ് ശിവരാമൻ നായർ '' പപ്പനമ്മാമൻ പറഞ്ഞു.<br /><br />ദിലീപ് മേനോൻ അയാളെ നോക്കി. എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ശോഷിച്ച ശരീരമുള്ള ഒരാൾ. തലയിൽ അവശേഷിച്ചിട്ടുള്ള ഏതാനും രോമങ്ങൾക്കൊപ്പം മാറിലെ മുടികളേയും നര ബാധിച്ചിട്ടുണ്ട്. തവിട്ടു നിറത്തിൽ പ്രിൻറുകളുള്ള ഒരു ലുങ്കി മാത്രമാണ് വേഷം. ആഗതരെ കണ്ടതും അയാൾ അമ്പരന്നതുപോലെ തോന്നി.<br /><br />'' ദാക്ഷായണീ ഇങ്ങിട്ട് വാ, ആരൊക്കെയാണ് വന്നിരിക്കുന്നത് എന്നുനോക്ക് '' അയാൾ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. നിറം മങ്ങി തുടങ്ങിയ സാരി ധരിച്ച ഉണങ്ങി മെലിഞ്ഞ ഒരു സ്ത്രീരൂപം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.<br /><br />'' വരിൻ വരിൻ '' ചിരിച്ചുകൊണ്ട് അവർ അകത്തേക്ക് ക്ഷണിച്ചു. <br /><br />ദിലീപ് മേനോൻ ചുറ്റുപാടുമൊന്ന് ശ്രദ്ധിച്ചു. കാലപ്പഴക്കം ചെന്ന വീട് വെള്ള പൂശിയ കാലം മറന്നിട്ടുണ്ടാവും. മുൻവശത്തെ ഒരു കഴിക്കോലിൽ നിന്ന് മുറ്റത്തെ മാവിലേക്ക് വലിച്ചുകെട്ടിയ അയക്കോലിൽ ഉണങ്ങാനിട്ടിരിക്കുന്ന പഴന്തുണികൾ വീട്ടുകാരുടെ ശോചനീയമായ അവസ്ഥ വിളിച്ചു പറയുന്നുണ്ട്.<br /><br />പഴഞ്ചൻ പലകക്കട്ടിലിൽ പുല്ലുപായ വിരിച്ച് ശിവരാമൻ നായർ ഇരിപ്പിടമൊരുക്കി. <br /><br />'' ഉള്ള സ്ഥലത്ത് എല്ലാവരും ഇരിക്കിൻ '' അയാൾ പറഞ്ഞു '' സൗകര്യമൊക്കെ തീരെ കമ്മിയാണ്. എങ്ങിനെയോ കഴിഞ്ഞു പോണൂന്ന് മാത്രം ''.<br /><br />'' ഒക്കെ ഞങ്ങൾക്കറിയില്ലേ. അതാലോചിച്ച് താൻ വിഷമിക്കേണ്ടാ '' പപ്പനമ്മാമൻ ആശ്വസിപ്പിച്ചു.<br /><br />'' എൻറെ തെറ്റിന്ന് ദൈവം തന്ന ശിക്ഷയാണ് ഇത്. നല്ലകാലത്ത് ഞാൻ തന്നെയാണ് കേമൻ എന്നു കരുതി ഒരുപാട് അഹങ്കരിച്ചു. പക്ഷെ മക്കള്‍ എന്നെ തോൽപ്പിച്ചു ''.<br /><br />അയാൾ വിതുമ്പികരയാൻ തുടങ്ങി. പപ്പനമ്മാമൻ എഴുന്നേറ്റുചെന്ന് അയാളുടെ കയ്യിൽ പിടിച്ചു.<br /><br />'' ഇനിയും നന്നായിക്കൂടാ എന്ന് പറയാൻ പറ്റില്ല. എന്നെങ്കിലും തൻറെ കഷ്ടപ്പാടുകൾ മാറും. അതുവരെ ക്ഷമയോടെ കാത്തിരിക്ക് ''.<br /><br />'' ഇനി നന്നാവ്വേ. അത് ഈ ജന്മത്ത് ഉണ്ടാവില്ല. തട്ടിമുട്ടി ഇങ്ങിനെയൊക്കെ പോണം. ചാവുന്നതിന്നുമുമ്പ് പേരക്കുട്ടിടെ കയ്യുപിടിച്ച് ഒരുത്തനെ ഏൽപ്പിക്കണം എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്ക് പറ്റിയ ബന്ധമല്ല ഇത് എന്നറിയാം. വേണച്ചാൽ രണ്ടോ മൂന്നോ കൊല്ലം കാത്തിരിക്കാം. അപ്പോഴും നല്ല നിലയിൽ ഒരുത്തൻ വരുമെന്ന് എന്താ ഉറപ്പ് ''.<br /><br />'' എന്താ ഈ ബന്ധത്തിന്ന് കുഴപ്പം. കല്യാണം വിളിക്കാൻ വന്നപ്പോൾ ശിവരാമേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ '' വലിയമ്മ ചോദിച്ചു.<br /><br />'' പെണ്ണിന്ന് വയസ്സ് ഇരുപത്തിരണ്ട് ആയിട്ടേയുള്ളു. കണ്ടാൽ അത്രയും കൂടി തോന്നില്ല. പക്ഷെ ചെക്കന് പ്രായം നാൽപ്പത്തിയാറ്. ഒരിക്കൽ കല്യാണം കഴിച്ചതാണ്. അതിൽ പതിനേഴും പതിനാലും വയസ്സുള്ള രണ്ട് ചെക്കന്മാരും ഉണ്ട് ''.<br /><br />'' പിന്നെന്തിനാ ഇങ്ങിനെയൊരു കല്യാണത്തിന്ന് ഒരുങ്ങിയത് '' ചോദിക്കാതിരിക്കാൻ ആയില്ല.<br /><br />'' ഒന്നാമത് കുട്ടിയെ വേണ്ടപോലെ കല്യാണം കഴിച്ചയക്കാൻ എന്നെക്കൊണ്ട് ആവില്ല. പോരാത്തതിന്ന് ജയിലിൽ കിടക്കുന്നവൻ കുറച്ചുദിവസം കഴിഞ്ഞാൽ വരും എന്നുകേട്ടു. ആ കാലൻ വരുമ്പോഴേക്ക് പെണ്ണിനെ പടി കടത്തിവിടണം ''.<br /><br />'' എന്തിനാ അവനെ പേടിക്കുന്നത് ''.<br /><br />'' പറയാൻ നാണക്കേടുണ്ട്. എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയാതെ വയ്യല്ലോ. അമ്മ പെങ്ങന്മാരുള്ള ഇടത്തിൽ കയറ്റാൻ കൊള്ളാത്തവനാണ് ആ കഴുവേറി. മരുമകളാണ് എന്നു നോക്കാതെ വല്ലതും ചെയ്താലോ. പെണ്ണുങ്ങളുടെ ധൈര്യം കൊണ്ട് മാനക്കേട് വരാതെ പിടിച്ചു നിൽക്കുന്നൂ എന്നു മാത്രം ''.<br /><br />'' പഠിക്കുന്ന കാലത്ത് കൃഷ്ണകുമാർ അങ്ങിനെ ആയിരുന്നില്ലല്ലോ ''.<br /><br />'' അതെന്തോ. ജയിലിലാവുന്നതിന്നു മുമ്പ് ഒരുപാട് പെണ്ണുകേസ്സിൽ പെട്ടിട്ടുണ്ട്. ആദ്യം കാശു കൊടുത്ത് ചിലത് ഒതുക്കിത്തീർത്തു. പിന്നെ ഞാൻ വിചാരിച്ചാൽ പറ്റാതായി ''.<br /><br />'' മൂത്തവന് എന്താ പറ്റിയത് ''.<br /><br />'' ആരാൻറെ കാശെടുത്ത് കണ്ട പെണ്ണുങ്ങൾക്ക് കൊടുത്താൽ കമ്പിനി പൊളിയില്ലേ. അവനും വിട്ട പുള്ളിയൊന്നും ആയിരുന്നില്ല ''. <br /><br />'' വിധി എന്നല്ലാതെ എന്താ ഇതിനൊക്കെ പറയണ്ടത് '' വലിയമ്മ നെടുവീർപ്പിട്ടു.<br /><br />'' അതു വിചാരിച്ച് സമാധാനിക്കാനേ പറ്റൂ. എനിക്ക് പഠിപ്പില്ല. പഴയ എട്ടാം ക്ലാസ്സാണ്. അപ്പോഴേക്ക് അച്ഛൻ മരിച്ചു. എല്ലാം കൊണ്ടുനടക്കേണ്ട ചുമതല എൻറെ തലയിലായി. പക്ഷെ എൻറെ അച്ഛൻ ഉണ്ടാക്കിയത് ഞാൻ കളഞ്ഞു കുളിച്ചില്ല. മക്കളെങ്കിലും പഠിച്ച് നന്നാവട്ടെ എന്നായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന മോഹം. അതിനു വേണ്ടി പണം വാരിക്കോരി ചിലവാക്കി. അവരുടെ കാര്യത്തിനൊന്നും ഒരു ലോപവും വരുത്തിയിട്ടില്ല. എന്നാലോ ശിക്ഷിക്കേണ്ട ഇടത്ത് ശരിക്ക് ശിക്ഷിച്ചിട്ടുണ്ട്. ചില സമയത്ത് മനസ്സിൽ തോന്നും വല്ലാതെ കർശനമായതോണ്ടാണോ മക്കള്‍ ഇങ്ങിനെയായത് എന്ന് . ഏറെ ചിത്രം ഓട്ടപ്പെടും എന്ന് പറയുന്ന മാതിരി ''.<br /><br />ദാക്ഷായണിയമ്മ ചായയുമായെത്തി. അതു വാങ്ങി നിലത്ത് ചൂടാറാൻ വെച്ചു.<br /><br />'' കുട്ടിയെ വിളിക്കൂ '' വലിയമ്മ പറഞ്ഞു. <br /><br />മുത്തശ്ശിയുടെ പിന്നിലായി അവൾ വന്നു നിന്നു. കാഴ്ചയ്ക്ക് പതിനാറോ പതിനേഴോ വയസ്സേ തോന്നിക്കൂ. നല്ല ഐശ്വര്യമുള്ള മുഖം. ദാവിണിയുടെ ഒരറ്റം കയ്യിൽ പിടിച്ച് ആഗതരെ നോക്കി അവൾ ചിരിച്ചു.<br /><br />വലിയമ്മ കയ്യിലുള്ള കവർ അവളെ ഏൽപ്പിച്ചു. അവരുടെ കാലുതൊട്ടു വന്ദിച്ച് അവൾ അത് മുത്തശ്ശനെ ഏൽപ്പിച്ചു.<br /><br />പപ്പനമ്മാമൻ പണം ശിവരാമൻ നായരെ ഏൽപ്പിക്കുന്നതു കണ്ട് ദിലീപ് മേനോനും അങ്ങിനെ ചെയ്തു. ഇരുവരേയും നമസ്ക്കരിച്ച ശേഷം കുട്ടി അകത്തേക്ക് പോയി.<br /><br />'' മകളെ കണ്ടില്ലല്ലോ '' വലിയമ്മ അന്വേഷിച്ചു.<br /><br />'' അവൾ നാലഞ്ചു വീടുകളിൽ പാത്രം മോറാനും തുണി തിരുമ്പാനുമായി നിൽക്കുന്നുണ്ട്. അതോണ്ടാ ഇവിടുത്തെ ചിലവ് കഴിയുന്നത്. എത്താൻ സന്ധ്യ മയങ്ങും ''. ഇതിനകം ചായ തണുത്തിരുന്നു. അതു കുടിച്ച് ഗ്ലാസ്സ് തിരിച്ചേൽപ്പിച്ചു.<br /><br />'' എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ '' പപ്പനമ്മാമൻ എഴുന്നേറ്റു.<br /><br />'' ഇന്ന് വന്നു എന്നുവെച്ച് കല്യാണത്തിന്ന് വരാതിരിക്കരുത് '' ശിവരാമൻ നായർ കൈ കൂപ്പി '' പണ്ടവും പണവും ഒന്നും വേണ്ടാന്ന് ചെക്കൻ പറഞ്ഞിട്ടുണ്ട്. അതന്നെ വലിയ കാര്യം. അമ്പലത്തിൽ മാലയിട്ട് ഉപായത്തിലൊരു സദ്യ നടത്തണം. അതും അയാള്‍ ചെയ്യും. കുട്ടിക്ക് തുണി വാങ്ങാൻ ചിലരുടെ അടുത്ത് സഹായം ചോദിച്ചിട്ടുണ്ട്. ഇനി അതു വേണ്ടാ ''.<br /><br />കാറിനടുത്തുവരെ ഭാര്യയും ഭർത്താവും വന്നു. വാഹനം മുന്നോട്ട് നീങ്ങി. മണ്ണുറോഡ് കടന്ന് നല്ല വഴിയിലേക്ക് കയറി.<br /><br />'' ദീപൂനെ ശിവരാമേട്ടന് മനസ്സിലായില്ല എന്നു തോന്നുന്നു '' വലിയമ്മ പറഞ്ഞു '' അതു നന്നായി. വേറൊരു കുറ്റബോധം കൂടി ഉണ്ടാവാതെ കഴിഞ്ഞല്ലോ ''.<br /><br />ശിവരാമൻ നായരുടെ കുടുംബത്തിൻറെ അവസ്ഥ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ആർക്കും ഇത്തരത്തിലൊരു ഗതി വരരുതേ എന്ന് പ്രാർത്ഥിച്ചു.<br /><br />'' പൂന്താനത്തിൻറെ വരികൾ ദീപൂന്ന് ഓർമ്മയുണ്ടോ '' പപ്പനമ്മാമൻ ചോദിച്ചു '' രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ ''.<br /><br />നെഞ്ചിനകത്ത് നിറഞ്ഞ ദുഃഖം പെയ്തിറങ്ങരുതേയെന്ന് ദിലീപ് മേനോൻ പ്രാർത്ഥിച്ചു.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com13tag:blogger.com,1999:blog-1449243775792706953.post-66280391440009984542014-01-09T20:58:00.001-08:002014-01-09T20:58:41.068-08:00അദ്ധ്യായം - 23.<div dir="ltr" style="text-align: left;" trbidi="on">
<b>പലനിറങ്ങൾ വാരിയണിഞ്ഞ പടിഞ്ഞാറൻ ചക്രവാളം ഏതോ ഒരു ചിത്രകാരൻ വരച്ച പ്രകൃതിദൃശ്യംപോലെയുണ്ട്. നേരം സന്ധ്യയോടടുക്കുകയാണ്. അകലെ പറവകൂട്ടങ്ങൾ കൂടുകളിലേക്ക് മടങ്ങുന്നത് കാണാനുണ്ട്. റോഡരികിലെ തെരുവുവിളക്കുകൾക്ക് തീരെ പ്രകാശമില്ല. നാട്ടുവെളിച്ചം പോയാലെ അവയുടെ പ്രഭയറിയൂ.<br /> <br />എതിരെ വരുന്ന വാഹനങ്ങളൊന്നും ലൈറ്റ് പ്രകാശിപ്പിച്ചിട്ടില്ല. അത് സൗകര്യമായി. ഇരുട്ടാവുന്നതിന്ന് മുമ്പേ വീടെത്തണം. ഒന്നുകൂടി വേഗത കൂട്ടി.<br /><br />'' എവിടെയായിരുന്നു ദീപൂ നീ ഇത്ര നേരം '' വിറകുപുരയിൽ കാർ നിർത്തി ഇറങ്ങിയതും വലിയമ്മ അടുത്തെത്തി '' കാണാതെ ആയപ്പോൾ പലതവണ നിൻറെ മൊബൈലിൽ വിളിച്ചുനോക്കി. സ്വിച്ചോഫ് എന്നാണ് എല്ലായ്പ്പോഴും പറഞ്ഞത് ''.<br /><br />'' മൊബൈൽ കേടായിരുന്നു വലിയമ്മേ ''.<br /><br />കട്ടിലിന്നു സമീപത്ത് ചീർപ്പും പൗഡറുമൊക്കെ വെക്കുന്ന ചെറിയൊരു സ്റ്റാൻഡിലാണ് മൊബൈൽ ചാർജ്ജ് ചെയ്യാൻ വെക്കാറ്. രാവിലെ ചീർപ്പെടുക്കുമ്പോൾ ചാർജ്ജറിൻറെ വയറിൽ കൈതട്ടി മൊബൈൽ തെറിച്ചുവീണു കഷ്ണങ്ങളായി. അത് നന്നാക്കാൻവേണ്ടി കാലത്ത് ഇറങ്ങിയതാണ്.<br /><br />'' എന്നാൽ അത് പറഞ്ഞിട്ട് പോവായിരുന്നില്ലേ നിനക്ക്. ഞാൻ ചോറും കൂട്ടാനും വെച്ച് ഉച്ചയ്ക്ക് നിന്നെ കാത്തിരിക്ക്യേന്നെ. ആളെ കാണണ്ടേ ''.<br /><br />'' മൊബൈൽ നന്നാക്കൻ ടൗണിൽ ചെന്നപ്പോൾ ജാഫറിനെ കണ്ടു. അവൻറെ കൂടെ കൊയമ്പത്തൂരിലേക്ക് പോയി ''.<br /><br />'' അങ്ങിനെ വരട്ടെ '' വലിയമ്മ പറഞ്ഞു '' ഒരുവഴിക്ക് പുറപ്പെട്ടിട്ട് വേറൊരു ദിക്കിലേക്ക് പോണതല്ലേ നിൻറെ രീതി. ആട്ടേ, പപ്പമ്മാമനെ എങ്ങോട്ടെങ്കിലും കൂട്ടീട്ട് പോവ്വാന്ന് നീ <br />ഏറ്റിരുന്നോ ''.<br /><br />'' ഉവ്വ്. ഉച്ചയ്ക്ക് ശേഷം ടൗണിൽ ഒരു സെമിനാറുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ കൂടെ ചെല്ലാമെന്ന് സമ്മതിച്ചതാണ്. അത് മറന്നു ''.<br /><br />'' കഷ്ടായിട്ടോ. കാത്തിരുന്ന് മടുത്തപ്പോൾ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. ഞാൻ എന്താ പറയണ്ടത്. വെളിച്ചാവുമ്പൊ ഇറങ്ങിയതാണെന്ന് മാത്രം പറഞ്ഞു ''.<br /><br />'' നാളെ കാണുമ്പോൾ ഉണ്ടായ കാര്യം പറയാം ''. <br /><br />'' എന്തിനാ കൊയമ്പത്തൂരിലേക്ക് പോയത് ''.<br /><br />''വിലകൂടിയ മൊബൈലല്ലേ, അത് നന്നാക്കാൻ എറണാകുളത്തോ, കൊയമ്പത്തൂരോ കൊടുക്കണം, പാലക്കാട് കൊടുത്താൽ ശരിയാവില്ല എന്ന് ജാഫർ പറഞ്ഞു. അങ്ങിനെ ചെയ്യാമെന്നുവെച്ച് രണ്ടാളും കൂടി കൊയമ്പത്തൂരിലേക്ക് പോയി ''.<br /><br />'' നല്ല മൊബൈലല്ലേ നിൻറേത്. പിന്നെന്താ കേട് പറ്റാൻ ''.<br /><br />'' രാവിലെ എൻറെ കൈ തട്ടി സ്റ്റാൻഡിൽ നിന്ന് വീണു തുണ്ടംതുണ്ടമായി ചിതറി ''.<br /><br />'' എന്നിട്ട് നന്നാക്കി കിട്ടിയോ ''.<br /><br />'' ഉവ്വ്. ഭാഗ്യത്തിന് വലിയ കേടൊന്നും പറ്റിയില്ല. സർവ്വീസ്ചാർജ്ജ് മാത്രമേ വന്നുള്ളു ''.<br /><br />'' നിനക്ക് ചായ വേണോ '' വലിയമ്മ എഴുന്നേറ്റു കഴിഞ്ഞു.<br /><br />'' വേണ്ടാ. ഇനി ചായ കുടിച്ചാൽ അത്താഴം മുടങ്ങും ''.<br /><br />'' എന്നാൽ ഡ്രസ്സ് മാറ്റീട്ട് വാ. ഒരു കാര്യം പറയാനുണ്ട് ''.<br /><br />അകത്തുചെന്ന് വേഷംമാറി. കാവിമുണ്ടും തോർത്തും ഇപ്പോൾ ഇഷ്ടപ്പെട്ട വേഷമായി. പപ്പനമ്മാമനിൽ നിന്ന് കിട്ടിയ താൽപ്പര്യം. ചാരുപടിയിൽ വലിയമ്മയുടെ സമീപത്ത് ചെന്നിരുന്നു. ചെറിയമ്മയെ കാണാനില്ല.<br /><br />'' ചെറിയമ്മ എവിടെ '' ദിലീപ് മേനോൻ ചോദിച്ചു.<br /><br />'' അവള് മാഷേട്ടൻറെ കൂടെ തെക്കുമുറിയിലേക്ക് പോയി. റിട്ടയർമെൻറ് ആവാറായില്ലേ. ഏതോ ഒരുടീച്ചറ് അവരുടെവീട്ടിലേക്ക് ക്ഷണിച്ചതാണത്രേ. പോവുമ്പൊ ഉണ്ണിക്കുട്ടനെ കൂടെ കൊണ്ടുപോയി ''.<br /><br />'' എന്താ വലിയമ്മ പറയാനുണ്ട് എന്ന് സൂചിപ്പിച്ചത് ''.<br /><br />'' അതോ, ഇന്ന് ശിവരാമേട്ടൻ വന്നിരുന്നു. പേരക്കുട്ടിടെ കല്യാണം ക്ഷണിക്കാൻ ''.<br /><br />പെട്ടെന്ന് ആളെ മനസ്സിലായില്ല. ഓർമ്മയുടെ അകത്തളങ്ങളിലൊന്നും അങ്ങിനെ ഒരു പേരുകാരനില്ല.<br /><br />'' ആരാ ഈ ശിവരാമേട്ടൻ. എനിക്ക് ഓർമ്മ വരുന്നില്ല ''.<br /><br />'' നെന്മാറ വേലയ്ക്ക് നിൻറെ ഒപ്പം പഠിച്ച കൃഷ്ണകുമാറിൻറെ വീട്ടിൽ പോയത് ഓർമ്മ തോന്നുന്നുണ്ടോ ''.<br /><br />ശരീരത്തിലൂടെ വൈദ്യുതി പ്രവഹിച്ചതുപോലെ ഞെട്ടി. പതിനെട്ട് കൊല്ലം മുമ്പിലേക്ക് മനസ്സ് എടുത്തെറിയുകയാണ്. ബി.എസ്.സി. ഒന്നാം വർഷത്തിന്ന് പഠിക്കുന്ന കാലം. കൃഷ്ണകുമാർ സഹപാഠിയും അടുത്ത കൂട്ടുകാരനുമായിരുന്നു. നെന്മാറയിലാണ് അവൻറെ അച്ഛൻറെ വീട്. പറഞ്ഞു വന്നപ്പോൾ തറവാട്ടിലെ വേറൊരു ഭവനത്തിലെ അംഗമാണ് അവൻറെ അമ്മ. ആ ബന്ധുത്വവും കൃഷ്ണകുമാറിനോടുള്ള അടുപ്പവും കാരണം നെന്മാറ വേലയ്ക്ക് അവൻ ക്ഷണിച്ചതും ഒരുങ്ങിപുറപ്പെട്ടു. വേലദിവസം ഉച്ചയോടെ അവൻറെ വീട്ടിലെത്തി. വീടു നിറയെ ബന്ധുജനങ്ങളാണ്. അത് സ്വാഭാവികം. വേല പ്രമാണിച്ച് ഒരുവിധം എല്ലാവീടുകളിലും അകലെയുള്ള വേണ്ടപ്പെട്ടവരെത്തും. സ്വീകരിച്ചിരുത്തിയ ശേഷം കൂട്ടുകാരൻ നാരങ്ങവെള്ളം എടുക്കാൻ അകത്തേക്ക് പോയതാണ്. പിന്നെ കേട്ട സംഭാഷണം മനസ്സിലേൽപ്പിച്ച ആഘാതം ചെറുതല്ല.<br /><br />'' ആരാടാ ഉമ്മറത്ത് '' അത് ഒരു പുരുഷൻറെ സ്വരമാണ്.<br /><br />'' എൻറെ കൂട്ടുകാരനാ അച്ഛാ, ദിലീപ് മേനോൻ ''.<br /><br />'' അവൻറെ വീട് എവിടാ ''. <br /><br />കൃഷ്ണകുമാർ സ്ഥലം പറഞ്ഞു കൊടുക്കുന്നത് കേട്ടു '' പറഞ്ഞു വരുമ്പോൾ അമ്മയുടെ കുടുംബത്തിൽപെട്ടതാ അവൻ ''<br /><br />'' ഏതാ അവൻറെ തറവാട് ''. അതിനും കൂട്ടുകാരൻ മറുപടി നൽകി.<br /><br />'' കൂട്ടുകാരനാണെന്നു പറഞ്ഞ് കൂടെകൊണ്ടു നടക്കാൻ അവനെത്തന്നെ കണ്ടുള്ളൂ. ആരാ അവൻ എന്ന് നിനക്കറിയ്യോ ''.<br /><br />'' എന്താ സംഗതി '' ഒരു സ്ത്രീസ്വരം ചെവിയിലെത്തി.<br /><br />'' തൻറെ പുത്രൻറെ കൂട്ടുകാരൻ ഉമ്മറത്തുണ്ട്. പോയി നല്ലോണം സൽക്കരിക്ക്യാ ''.<br /><br />'' കാര്യം പറയൂ. എന്തിനാ ദേഷ്യപ്പെടുന്നത് ''.<br /><br />'' തൻറെ തറവാട്ടിലെ സുന്ദരേശ്വരനെ ഓർമ്മീണ്ടല്ലോ. ആ കഴുവേറിടെ അനന്തരവനാ വന്നിട്ടുള്ളത് ''. <br /><br />'' അവൻ എന്തു തെറ്റാണ് ചെയ്തത് '' കൃഷ്ണകുമാർ ചോദിക്കുന്നത് കേട്ടു.<br /><br />'' അവനല്ല അവൻറെ അമ്മാമനാണ് നമ്മളോട് തെറ്റ് ചെയ്തത്. നാട്ടിൽ പാലത്തിന്ന് അപ്രോച്ച്റോഡുണ്ടാക്കാൻ ഭൂമി ഏറ്റെടുത്തപ്പോൾ നമ്മളുടെ ഒരേക്ര പതിനാറ് സെൻറ് സ്ഥലം പോയി. അന്ന് ഇവൻറെ അമ്മാമനാണ് ആ ഭാഗത്തെ റവന്യു ഇൻസ്പെക്ടർ. സ്ഥലത്തിൻറെ വില നിശ്ചയിക്കേണ്ടത് അവനാണ്. ഒന്ന് മനസ്സുവെച്ചാൽ വില കുറച്ച് കൂട്ടിയിടാൻ പറ്റും. നിൻറെ അമ്മ പറഞ്ഞതുകേട്ട് ഞാൻ അവനെ ചെന്നു കണ്ടു. എന്താ അവൻറെയൊരു പത്രാസ്. കണ്ണ് മിഴിയില്ല. കുറെനേരം കാത്തുനിന്നിട്ടാ കണ്ടത്. ഞാൻ അമ്മയുടെ വീട്ടുപേരു പറഞ്ഞു. ആ മഹാൻ അത് ഗൗനിച്ചതേയില്ല. ആ ഏരിയയിൽ ഏറ്റവും കൂടിയ തുകയ്ക്ക് റജിസ്റ്റർ ചെയ്ത ആധാരത്തിൻറെ ഡീറ്റെയ്ൽസ് കണ്ടെത്തി അതുമായി വരാൻ പറഞ്ഞു. കുറെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കി ചെന്നപ്പോൾ പിന്നൊരു ദിവസം വരാൻ പറഞ്ഞു. അന്ന് ചെന്നപ്പോൾ ആധാരം വേറെ ബ്ലോക്കിലെ ഭൂമിയുടെ ആണ്, അത് ശരിയാവില്ല എന്നായി. വീണ്ടും വേറൊരു ആധാരത്തിൻറെ നമ്പർ തേടി പിടിച്ചു കൊടുത്തു. അടുത്തതവണ ചെന്നപ്പോൾ ഏൽപ്പിച്ചത് കരഭൂമിയുടെ നമ്പറാണ്, നിങ്ങളുടെ സ്ഥലം ഡി.സി.ഡ്ബ്ലിയു ആണ് എന്നായി ''.<br /><br />'' ഡി.സി.ഡ്ബ്ലിയു എന്നുവെച്ചാൽ എന്താ അച്ഛാ ''.<br /><br />'' ഡബിൾ ക്രോപ്പ് വെറ്റ് ലൻഡ്. അതായത് ഇരുപ്പൂ നിലം. അതിന് വില കുറവാണത്രേ. കുറെ തർക്കിച്ചുനോക്കി. നിങ്ങൾക്ക് സൊലേഷ്യ കിട്ടുന്നില്ലേ. പിന്നെന്താ നഷ്ടം എന്നാ അവൻറെ ചോദ്യം. സൊലേഷ്യ അവൻറെ അപ്പൻറെ തറവാട്ടിൽനിന്ന് ഒരു സൗജന്യം തരുന്നതുപോലെയാണ് അവൻറെ പറച്ചിൽ. പിന്നെ കെഞ്ചാനൊന്നും നിന്നില്ല. കിട്ടിയ സംഖ്യ മതി എന്നുവെച്ചു. അവൻ ഒന്ന് സഹായിച്ചുവെങ്കിൽ നല്ലൊരു തുക കിട്ടിയേനെ. കൈമടക്ക് കിട്ടാത്തതോണ്ട് പറ്റിച്ച പണിയാണ് അത്. നമ്മളുടെ കയ്യിന്ന് കൈക്കൂലി വാങ്ങില്ല എന്നു കരുതിയതാ തെറ്റ്. അവന് അങ്ങിനെയൊരു നോട്ടമൊന്നുമില്ല. പണം ആരു കൊടുക്കുന്നുവോ അവരുടെ കാര്യം റെഡി. അല്ലാത്തവരുടെ കാര്യം മുക്കോപി ''.<br /><br />'' അതിന് ആ കുട്ടി എന്തു പിഴച്ചു ''.<br /><br />'' ആ കുടുംബത്തിൽ പിറന്നു, അതന്നെ. വളർന്ന് വലുതാവുമ്പൊ ഇവൻ കാരണവരെ കടത്തി വെട്ടും. നോക്കിക്കോ ''.<br /><br />കൃഷ്ണകുമാർ വരുന്നതിന്നുമുമ്പ് ഇറങ്ങിനടന്നു. ഭാഗ്യത്തിന്ന് ഒരു ബസ്സ് പുറപ്പെടുകയാണ്. അതിൽ ചാടിക്കേറി സ്ഥലംവിട്ടു. വിതുമ്പി കരഞ്ഞുകൊണ്ടാണ് അന്ന് വീട്ടിലെത്തിയത്. സംഭവിച്ചതെല്ലാം വീട്ടുകാരോട് പറഞ്ഞു.<br /><br />'' ശിവരാമേട്ടന്ന് പണത്തിൻറെ കൊഴുപ്പാണ്. പാലം വരുന്നതിന്നു മുമ്പന്നെ നമ്മളോട് അത്രലോഹ്യം ഉണ്ടായിട്ടില്ല. അവരുടെസ്ഥിതിക്ക് നമ്മള് പോരാ എന്ന തോന്നലാവും '' അന്ന് വലിയമ്മ സമാധാനിപ്പിച്ചു.<br /><br />'' എന്താ നീ അന്നത്തെ സംഭവം ആലോചിക്ക്യാണോ ''.<br /><br />'' ഏയ്. അത് കഴിഞ്ഞ അദ്ധ്യായമല്ലേ. ഇനിയെന്തിനാ അത് ആലോചിക്കുന്നത് ''.<br /><br />'' അന്നത്തെ ശിവരാമേട്ടനല്ല ഇന്നുള്ളത്. നീ നാട്ടിലുണ്ട് എന്നു കേട്ടപ്പോൾ കാണണം എന്നും പറഞ്ഞ് കുറെ നേരം നിന്നു. സമയം വൈകുന്നു എന്നു കണ്ടപ്പോൾ പറ്റിയാൽ ഇനി ഒരു ദിവസം വരാം എന്നും പറഞ്ഞ് കുഞ്ഞുണ്ണിയേട്ടൻറെ വീട്ടിലേക്ക് പോയി ''.<br /><br />'' അയാള്‍ കുഞ്ഞുണ്ണിമാമടെ അടുത്ത് ലോഹ്യത്തിലല്ലല്ലോ ''.<br /><br />'' അലോഹ്യം നടിക്കുന്നത് എപ്പഴാ. കൈനിറയെ കാശും എന്തും ചെയ്യാൻ പ്രാപ്തീം ഉള്ള കാലത്തേ അലോഹ്യപ്പെട്ട് ഇരിക്കാൻ പറ്റൂ. അതുരണ്ടും ഇല്ലാതാമ്പൊൾ പട്ടിക്ക് സമം ''.<br /><br />'' എന്താ അയാൾക്ക് പറ്റിയത് ''.<br /><br />'' മക്കള്‍ നന്നായില്ല. ശിവരാമേട്ടൻറെ മൂത്തമകൻ ഒരു ചിട്ടി കമ്പിനി നടത്തി. അത് പൊളിഞ്ഞു പാളീസായി. സ്വത്ത് മുഴുവൻ പോയി. നിൻറെ കൂട്ടുകാരനില്ലേ കൃഷ്ണകുമാർ, അവൻ കള്ളും കുടിച്ച് അടിപിടിയും ഉണ്ടാക്കി നടന്നു. ഇപ്പോൾ ഒരു കൊലക്കേസ്സില്‍ പ്രതിയായി ജയിലിലാണ്. മൂത്തത് മകളായിരുന്നു. അവളുടെ ഭർത്താവ് മരിച്ചു. ഇപ്പോ അവളുടെ സംരക്ഷണം ശിവരാമേട്ടനാണ്. അതിന് ഒരു മകളുള്ളതിൻറെ കല്യാണം ക്ഷണിക്കാനാണ് വന്നത്. വാസ്തവത്തിൽ എന്തെങ്കിലും സഹായം കിട്ട്വോ എന്ന് നോക്കാനും കൂടിയിട്ടാ വരവ് ''.<br /><br />'' എന്താ കൊടുക്കേണ്ടത് ''.<br /><br />'' പത്തോ അഞ്ഞൂറോ കൊടുക്ക്. കൂടി വന്നാൽ ആയിരം ''.<br /><br />'' അതുകൊണ്ട് എന്തിനാ തികയുന്നത്. ഒരു പത്തെങ്കിലും കൊടുക്കണ്ടേ ''.<br /><br />'' ഒരു പെൺകുട്ടിടെ മംഗല്യത്തിൻറെ കാര്യമല്ലേ. വേണ്ടാന്ന് ഞാൻ ഒരു കാലത്തും പറയില്ല. എന്നാലും പണം ചിലവാക്കുന്നത് സൂക്ഷിച്ചു വേണം ''.<br /><br />തറവാട്ടിലേക്കുള്ള വഴിയിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടു.<br /><br />'' അവരുമൂന്നാളും എത്തീ തോന്നുന്നു '' വലിയമ്മ പറഞ്ഞു.<br /><br />ഗെയിറ്റ് കടന്ന് ഓട്ടോറിക്ഷ മുറ്റത്തെത്തി.</b></div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com9tag:blogger.com,1999:blog-1449243775792706953.post-82959623286170482472013-12-31T02:02:00.000-08:002013-12-31T02:02:21.042-08:00അദ്ധ്യായം - 22.<div dir="ltr" style="text-align: left;" trbidi="on">
<b>ദിലീപ് മേനോൻ കയറിച്ചെല്ലുമ്പോൾ പപ്പനമ്മാമൻ ചാരുകസേലയിൽ നിലക്കടലയും കൊറിച്ചുകൊണ്ട് കിടപ്പാണ്. അരികിലായി നിലത്ത് കട്ടൻകാപ്പി നിറച്ച ചില്ലുഗ്ലാസുണ്ട്.<br /><br />'' ഇന്നെന്താ ആഹാരം കഴിക്കാൻ വൈകിയത് '' അയാൾ ചോദിച്ചു.<br /><br />'' ചെറുപയർ വറുത്ത്അരങ്ങിയതും പൊടിയരിയുംകൂടി കഞ്ഞിവെച്ചത് എട്ടുമണിയോടെ ഒരു വീട്ടിൽനിന്ന് എത്തിച്ചിരുന്നു. തേങ്ങാച്ചമ്മന്തിയും കൂട്ടി അത് കഴിച്ചു ''. <br /><br />'' അതുശരി. ഒറ്റയ്ക്കിരുന്ന് മടുത്തപ്പോൾ കാപ്പിവെച്ചു കുടിച്ചതാണല്ലേ ''.<br /><br />'' പത്തുപന്ത്രണ്ട് കുട്ടികൾ ഇത്രനേരം ഉണ്ടായിരുന്നു. അവർ പോയപ്പോൾ കട്ടൻകാപ്പി ഉണ്ടാക്കി. കുറച്ച് നിലക്കടല വറത്തതും എടുത്ത് ഇവിടെയിരുന്നു ''.<br /><br />'' എന്തിനാ വെറുതെ ഇരുന്ന് ബോറടിക്കുന്നത്. ആ നേരത്ത് ടി.വി. കണ്ടൂടെ '' ദിലീപ് മേനോൻ ടി.വി. ഓണാക്കി. കാർട്ടൂൺ ചാനലാണ്.<br /><br />'' എന്താ ഇതാണോ കണ്ടുകൊണ്ടിരുന്നത് '' അയാൾ ചോദിച്ചു.<br /><br />'' ഞാൻ പറഞ്ഞില്ലേ. കുട്ടികൾ ഉണ്ടായിരുന്നു. അവർക്കുവേണ്ടി വെച്ചതാണ്. ഇതിൽ മനസ്സു വെച്ചിട്ട് അവരുടെ പഠിപ്പ് കളയാൻ പാടില്ലല്ലോ. അതുകൊണ്ട് എല്ലാവരോടും പോയി കുറെനേരം പഠിച്ചിട്ട് വരാൻ പറഞ്ഞു ''.<br /><br />'' പപ്പനമ്മാമൻ എന്താ കാണാറ് ''.<br /><br />'' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്. മലയാളം സിനിമകളും. കുറെനേരം പാട്ട് കേട്ടിരിക്കും. ഇത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല ''.<br /><br />'' ആകെക്കൂടി സന്തോഷമായി അല്ലേ ''.<br /><br />'' എന്താ സംശയം. നല്ല സന്തോഷം തോന്നുന്നുണ്ട്. സ്വപ്നത്തിൽ വിചാരിച്ചതാണോ ഇതൊക്കെ ''.<br /><br />'' മനസ്സ് വെക്കാഞ്ഞിട്ടല്ലേ ഇത്രകാലം വൈകിയത്. ഒരു ടി.വി.വാങ്ങുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമാണോ ''.<br /><br />'' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാലത്ത് കേട്ടറിവില്ലാത്ത സാധനമാണ് ടി.വി. അത് കാണാനും ആസ്വദിക്കാനും കഴിയുക എന്നത് ഈ ജന്മത്തിൽ ലഭിച്ച ഒരു സൗഭാഗ്യമല്ലാതെന്താ ''.<br /><br />'' എനിക്ക് ഓർമ്മവെച്ച കാലത്ത് കുറെ വീടുകളിൽ ടി.വി. ഉണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാമായണം സീരിയൽ കാണാൻ സ്കൂളിനടുത്തുള്ള വീട്ടിൽ പോകാറുണ്ട്. മഹാഭാരതം ആരംഭിക്കുമ്പോഴേക്ക് തറവാട്ടിൽ ഒരു ടി.വി. വാങ്ങിയിരുന്നു ''.<br /><br />'' ഇതൊക്കെ ഇന്നാള് നടന്നത്. കൂടിവന്നാൽ ഒരു പത്തുമുപ്പത് കൊല്ലം ആയിട്ടുണ്ടാവും. അതിനു മുമ്പത്തെ അവസ്ഥ കേൾക്കണോ '' പപ്പനമ്മാമൻ ഗ്ലാസ്സിലുള്ള കട്ടൻ കാപ്പി ഒരുവലിക്ക് കുടിച്ചുതീർത്ത് പറയാൻ തുടങ്ങി '' എൻറെ കുട്ടിക്കാലത്ത് റേഡിയോ എന്ന സാധനത്തെക്കുറിച്ച് കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല. പുനാങ്കിൽ നിന്ന് തിരിച്ചുവന്ന ഒരു പ്രമാണിയുടെ വീട്ടിൽവെച്ചാണ് ഞാൻ ആദ്യമായി റേഡിയോ കാണുന്നത്. അതിൻറെ മാജിക്ക് ഐയുടെ പ്രകാശം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴും മനസ്സിലുണ്ട്. അന്നൊക്കെ റേഡിയോ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസ് ഫീസ് പതിനഞ്ച് ഉറുപ്പികയാണെന്നാണ് എൻറെ ഓർമ്മ. ആ തുക പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. ഇല്ലെങ്കിൽ കേസ്സെടുക്കും ''.<br /><br />'' എനിക്കതൊന്നും അറിയില്ല ''.<br /><br />'' അതിന് ദീപു ജനിക്കുമ്പോഴേക്കും ലൈസൻസ് സമ്പ്രദായം നിർത്തലാക്കിയല്ലോ ''. <br /><br />'' ഒരു കൂട്ടുകാരൻറെ വീട്ടിൽ പഴയൊരു റേഡിയോ സൂക്ഷിച്ചുവെച്ചത് ഞാൻ കണ്ടിട്ടുണ്ട്. എന്താ അതിൻറെ വലുപ്പം ''.<br /><br />'' ആദ്യ കാലത്തേത് വലിയ വാൾവുകളുള്ള റേഡിയോകളായിരുന്നു. ഒക്ടൽ. നോവൽ, റിംലോക്ക് എന്നിങ്ങനെ പലതരം വാൾവുകളുണ്ട്. പിന്നെ മിനിയേച്ചർ വാൾവുകളായി. EL 84, EZ 80, UL 41 എന്നിങ്ങിനെ ഓരോ നമ്പറാണ് വാൾവുകൾക്ക് ഉണ്ടായിരുന്നത്. അതു കഴിഞ്ഞാണ് ട്രാൻസിസ്റ്റർ വന്നത് ''.<br /><br />'' പപ്പനമ്മാമന്ന് ഇതൊക്കെ എങ്ങിനേയാ അറിയുന്നത് ''.<br /><br />'' പട്ടാളത്തിൽനിന്ന് പിരിഞ്ഞുവന്ന ഒരു കുറുപ്പുണ്ടായിരുന്നു. റേഡിയോമെക്കാനിക്കാണ് അയാൾ. ആ കക്ഷി അങ്ങാടിയിൽ മുറി വാടകയ്ക്കെടുത്ത് റേഡിയോ നന്നാക്കാനൊരു കട തുടങ്ങി. ചിലപ്പോൾ ഞാൻ അവിടെ ചെന്നിരിക്കും. അയാളിൽ നിന്ന് പഠിച്ചതാണ് ഇതെല്ലാം ''.<br /><br />'' റേഡിയോ നന്നാക്കാൻ പഠിച്ചോ ''.<br /><br />'' ഏയ്. അതിനെവിടെ നേരം. അയാളുടെ കയ്യിലുള്ള പുസ്തകം നോക്കി ഒരിക്കൽ ഒരു ട്രാൻസിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട് ''.<br /><br />'' ആഹാ. അതുകൊള്ളാമല്ലോ ''.<br /><br />'' ആറ് ട്രാൻസിസ്റ്റർ വെച്ച ഒരു സർക്യൂട്ടാണ് ചെയ്തത്. ഒരു ദിവസം ട്രെയിനിൽ കേറി കൊയമ്പത്തൂരിൽ ചെന്നു. ഒപ്പനക്കാര തെരുവിൽ സ്പെയർ പാർട്ട്സ് വിൽക്കുന്ന ഒരു കടയുണ്ട്. അവിടെനിന്ന് സാധനങ്ങൾ വാങ്ങി. വലിയൊരു സോപ്പുപെട്ടിയിലാണ് അത് അസംബിൾ ചെയ്തത് ''.<br /><br />'' എന്നിട്ട് ആ സാധനം വർക്ക് ചെയ്തോ ''.<br /><br />'' ഉവ്വ്. ഒരു ഹിന്ദി പാട്ടാണ് ആദ്യമായി അതിൽനിന്ന് പുറത്തുവന്നത്. അതു കേട്ടപ്പോൾ മനസ്സിലുണ്ടായ സന്തോഷം പറയാൻ പറ്റില്ല ''.<br /><br />'' സത്യം പറയാലോ, പപ്പനമ്മാമൻ ആളൊരു സംഭവമാണ് ''.<br /><br />'' അങ്ങിനെയൊന്നും പറയണ്ട്. ഓരോകാലത്ത് ഓരോന്നിനോട് കമ്പം തോന്നും. കുറച്ചു കഴിഞ്ഞാൽ അത് മടുക്കും, അല്ലെങ്കിലോ വേറെ എന്തിനോടെങ്കിലും താൽപ്പര്യം വരും. അതോടെ ആദ്യത്തേത് വിടും ''. <br /><br />'' ട്രാൻസിസ്റ്റർ വന്നപ്പോൾ ആളുകൾക്ക് അതിനോട് ക്രെയ്സായിരിക്കും അല്ലേ ''.<br /><br />'' പിന്നെന്താ. ചില അൽപ്പന്മാർ ട്രാൻസിസ്റ്ററും തൂക്കിപ്പിടിച്ച് വഴിനീളെ പാട്ടുംകേട്ടോണ്ട് നടക്കും. അതൊക്കെ ഒരു കാലം ''.<br /><br />'' ടി.വി. വന്നതോ ''.<br /><br />'' ഒരിക്കൽ എന്തോ ആവശ്യത്തിന് മദിരാശിവരെ പോവേണ്ടിവന്നു. കുറെ അങ്ങോട്ട് ചെന്നപ്പോൾ കെട്ടിടങ്ങളുടെ മുകളിൽ അലുമിനിയംകൊണ്ട് പക്ഷിയുടെ അസ്ഥികൂടം മാതിരി എന്തോ വെച്ചത്കണ്ടു. എന്താ സാധനം എന്ന് എനിക്കൊട്ട് മനസ്സിലായതുമില്ല. അടുത്തിരുന്ന ആളോട് ചോദിച്ചപ്പോഴാണ് അത് ടെലിവിഷൻറെ ആൻറിനയാണെന്ന് അറിയുന്നത്. പിന്നേയും പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞിട്ടാണ് നമ്മുടെ നാട്ടിൽ ടി.വി. എത്തിയത് ''.<br /><br />'' വല്ലാത്ത മാറ്റം വന്നതുപോലെ തോന്നുന്നു അല്ലേ ''.<br /><br />'' നീശ്ചയമായും തോന്നുന്നുണ്ട്. ശാസ്ത്രത്തിൻറെ കുതിച്ചുചാട്ടം ഏറെ പ്രകടമാവുന്നത് വാർത്താവിനിമയരംഗത്തു തന്നെ. ടെലഫോണിൻറെ കാര്യം ചിന്തിച്ച് നോക്കിയാലോ. അമ്പതുകൊല്ലം മുമ്പ് നമ്മുടെ നാട്ടില്‍ മൂന്നോ നാലോ വീട്ടിലേ ഫോണുണ്ടായിരുന്നുള്ളൂ. പാലക്കാട്ടേക്ക് വിളിക്കണച്ചാൽ ട്രങ്ക് ബുക്ക്ചെയ്യണം. ബസ്സിൽ അവിടെപോയി കാര്യം നടത്തി വന്നാലും ഫോൺ ബുക്ക് ചെയ്തത് കിട്ടില്ല. പിന്നെയാണ് ഓട്ടോമാറ്റിക്ക് c- dot എക്സ്ചേഞ്ചുകൾ വരുന്നത്. ഇപ്പോൾ വയർലെസ്സ് ഫോണുകളും മൊബൈലുകളുമായി ''. <br /><br />'' വേറെ എന്തെങ്കിലും ഓർമ്മ തോന്നുന്നുണ്ടോ ''.<br /><br />'' ഹാം റേഡിയോ എന്നൊരു ഏർപ്പാട് ഉണ്ട്. അമേച്ച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് അന്യോന്യം സന്ദേശങ്ങളയക്കാനും സംഭാഷണം നടത്താനും ഉള്ള സംവിധാനമാണ് അത്. അതിനും ലൈസൻസ് വേണം. ഒരു ടെസ്റ്റ് പാസ്സായാലേ ലൈസൻസ് കിട്ടുള്ളു. ഫിസിക്സും മോഴ്സ്കോഡും ആണ് ടെസ്റ്റിനുള്ള വിഷയങ്ങൾ ''.<br /><br />'' പപ്പനമ്മാമൻ ഹാം ലൈസൻസ് എടുത്തിട്ടുണ്ടോ ''.<br /><br />'' ഹേയ്. ഇല്ല. നേരത്തെ പറഞ്ഞ കുറുപ്പിന്ന് ഉണ്ടായിരുന്നു. അതിനുവേണ്ട വയർലെസ്സ് സെറ്റ് അയാൾതന്നെ ഉണ്ടാക്കിയതാണ് ''.<br /><br />'' സത്യം പറഞ്ഞാൽ എന്തൊക്കയോ പുതിയ കാര്യങ്ങൾ ഇന്ന് പഠിക്കാനായി ''.<br /><br />മുറ്റത്ത് കുട്ടികളുടെ ശബ്ദം കേൾക്കാനുണ്ട്. ടി.വി. കാണാൻ വന്നതാവണം.<br /><br />'' കുട്ടികള്‍ വന്നൂന്ന് തോന്നുന്നു '' പപ്പനമ്മാമൻ പറഞ്ഞു '' അവരിരുന്ന് ടി.വി.കണ്ടോട്ടെ. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം ''.<br /><br />ടി.വി.ഓൺ ചെയ്ത് പുറത്തേക്കിറങ്ങി, കുട്ടികൾ അകത്തേക്കും.</b> </div>
keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.com12