ചെറിയമ്മ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ നിന്ന് എത്തിയത്.
'' ഒരുങ്ങീലേ '' വന്നത്തിയതും അവർ വലിയമ്മയോട് ചോദിക്കുന്നത് കേട്ടു.
'' എനിക്കെന്താ ഒരുങ്ങാൻ. നീ ചായ കുടിക്കുമ്പോഴേക്കും സാരി മാറ്റി വരാം '' വലിയമ്മ അകത്തേക്ക് നടന്നു.
'' ഞങ്ങളുടെ സ്കൂളിലെ ഒരു ടിച്ചറുടെ ഭർത്താവ് കൊയമ്പത്തൂരിൽ നിന്ന് ബൈപ്പാസ്സ് ഓപ്പറേഷൻ കഴിഞ്ഞ് എത്തിയിട്ടുണ്ട്. ഞങ്ങള്‍ രണ്ടാളും പോയി കണ്ടിട്ടു വരാം '' ഒറ്റ വലിക്ക് ചായ മോന്തിയിട്ട് ചെറിയമ്മ പറഞ്ഞു.
ഉണ്ണിക്കുട്ടൻ അനിയത്തിയെ കാണാൻ പോയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ച കഴിയും അവൻ എത്താൻ. ചെറിയച്ഛൻ വരുമ്പോൾ രാത്രിയാവും. ഇവർ തിരിച്ചെത്തുന്നതുവരെ ഒറ്റയ്ക്കിരുന്ന് മുഷിയും. അതുവരെ ഒന്ന് കറങ്ങിയിട്ടു വരാം.
'' നിങ്ങള്‍ എത്തുമ്പോഴേക്ക് ഞാനും വരാം '' എന്നും പറഞ്ഞ് വേഷം മാറി പുറപ്പെട്ടു.
ഓട്ടോയ്ക്ക് മുമ്പേ കാർ വിട്ടു. എങ്ങോട്ടാണ് പോവേണ്ടത്? അങ്ങിനെ വ്യക്തമായ ഒരു ധാരണയില്ല. പപ്പനമ്മാമൻ സ്ഥലത്തില്ല. അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തേക്ക് പോയതാണത്രേ. കുഞ്ഞുണ്ണിമാമയെ ഒന്നുകൂടി പോയികണ്ടാലോ. ചിലപ്പോൾ ഇനിയും എന്തെങ്കിലും പറയാനുണ്ടാവും. കാർ റോഡിൽ കയറി ഇടത്തോട്ട് തിരിഞ്ഞു. കഷ്ടിച്ച് നൂറു മീറ്റർ ചെല്ലുമ്പോഴേക്കും അമ്മായി എതിരെ വരുന്നതു കണ്ടു. കാർ ഓരം ചേർത്തു നിർത്തി.
'' എങ്ങോട്ടാ അമ്മായി പോണത് '' അവർ അരികത്ത് എത്തിയപ്പോൾ ചോദിച്ചു.
'' മാരിയമ്മ കോവിലിലേക്ക്. നാളെയാണ് പൂജ. ഇന്നു രാത്രി കുംഭം നിറയ്ക്കും. അതിന് പോവാനാവില്ല. നടയ്ക്കൽ പണംവെച്ച് തൊഴുതുപോരണം '' അവർ പറഞ്ഞു '' ആട്ടേ, നീ എങ്ങോട്ടാ ''.
'' അങ്ങിനെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല. വെറുതെ കറങ്ങാനിറങ്ങി ''.
'' നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. രാവിലെ പണിക്കാരുള്ളതോണ്ട് പറ്റിയില്ല ''.
'' അതിനെന്താ. കാറിൽ കയറിക്കോളൂ. നമുക്ക് വീട്ടിലേക്ക് പോവാം ''.
'' അതുവേണ്ടാ. സ്വകാര്യായിട്ട് പറയാനുള്ളതാ. നിൻറെ മാമൻ കേൾക്കരുത് ''.
'' എന്നാൽ കാറിൽ കയറൂ. എവിടെയെങ്കിലും നിർത്തി സംസാരിക്കാം ''.
'' അതാ നല്ലത് '' അമ്മായി കാറിൽ കയറി. കാർ തിരിച്ചു വിട്ടു.
'' എനിക്ക് നീയും എൻറെ ഗോപുവും തമ്മിൽ ഒരു ഭേദൂം ഇല്ല. എൻറെ മുലപ്പാല്‍ കുടിച്ച് വളർന്ന കുട്ടിയാണ് നീ ''.
ഓർമ്മവെച്ചതുമുതൽ എത്ര തവണ കേട്ട പല്ലവിയാണ് ഇത്. അമ്മായി ഗോപുവിനെ പ്രസവിച്ചതിൻറെ അമ്പത്താറാം പക്കമാണ് അമ്മ തന്നെ പ്രസവിച്ചത്. ആ കാലത്ത് കുഞ്ഞുണ്ണിമാമയും അമ്മായിയും പത്തായപ്പുരയിലായാണ് താമസിച്ചിരുന്നത്. എങ്കിലും തൊട്ടതിനും പിടിച്ചതിനും രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും ചെയ്യും. അമ്മയ്ക്കോ അമ്മയിയ്ക്കോ ജലദോഷോ പനിയോ മറ്റോ വന്നാൽ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കില്ല. സുഖക്കേട് കുട്ടിക്ക് പകരില്ലേ. അപ്പോൾ രോഗമില്ലാത്ത ആൾ കുട്ടികൾക്ക് മാറിമാറി പാലു കൊടുക്കും. ഗോപു അമ്മയുടെ മുല കുടിച്ചിട്ടുണ്ട്. അമ്മായി തനിക്കും പാല് തന്നിട്ടുണ്ട്.
'' അമ്മ ഈ കാര്യം പലപ്പോഴും പറയാറുണ്ട് ''.
'' അതാ പറഞ്ഞത്. അങ്ങിനെ കഴിഞ്ഞതാണ് നമ്മളൊക്കെ. പിന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ വേറെ വീടുണ്ടാക്കി പോന്നത് ''.
'' അത് എനിക്ക് ഓർമ്മയുണ്ട്. ഞാൻ ഹൈസ്ക്കൂളിൽ ചേർന്നത് അക്കൊല്ലമാണ് ''.
'' ശരിയാണ്. ഗോപു അവിടെനിന്നാണ് സ്കൂളിൽ പോയിരുന്നത്. എവിടെയെങ്കിലും നീ കാറ് നിറുത്ത്. നമുക്ക് സമാധാനമായിട്ട് കുറെ നേരം സംസാരിക്കാം ''.
റോഡിൻറെ രണ്ടുവശത്തും വയലുകളാണ്. പോക്കുവെയില്‍ തടുക്കാൻ ഒരു തണൽമരം പോലുമില്ല. കുറച്ചു ദൂരം കൂടി ചെന്നാൽ പാതവക്കത്തുള്ള ക്ഷേത്രകുളത്തിൻറെ ഓരത്ത് ഒരാൽമരമുണ്ട്. വെയിലു താണാലേ സ്ത്രീകൾ കുളത്തിൽ കുളിക്കാനെത്തൂ. അതുവരെ അടുത്തൊന്നും ആളുകളുണ്ടാവില്ല. സൗകര്യംപോലെ സംസാരിക്കാം. കാറ് തണലത്ത് നിർത്തി.
'' എന്താ അമ്മായിക്ക് പറയാനുള്ളത് '' അവരുടെ മുഖത്തേക്ക് നോക്കി.
'' നിൻറെ കുഞ്ഞുണ്ണിമാമയെക്കുറിച്ചന്നെ. അല്ലാതെ എനിക്കെന്താ പറയാൻ. മാമടെ സ്വഭാവം കുറച്ചായിട്ട് മാറീട്ടുണ്ട് എന്ന് രാവിലെ ഞാൻ പറഞ്ഞില്ലേ . ചില സംശയം എൻറെ മനസ്സില്‍ തോന്നുന്നുണ്ട് ''.
'' എന്തു സംശയം ''.
'' കല്യാണംകഴിഞ്ഞ് ഏറെവൈക്കാതെ മാമൻ എന്നെ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയാൻ തുടങ്ങി. ഭർത്താവിന്ന് എത്ര ശമ്പളം ഉണ്ട്, പിടുത്തം കഴിഞ്ഞ് എത്ര കയ്യിൽ കിട്ടും എന്നൊക്കെ ഏതൊരു ഭാര്യയും ചോദിക്കില്ലേ. ഞാൻ അങ്ങിനെ ചോദിച്ചാൽ നീ ഷൈലോക്ക് ശിവരാമൻ നായരുടെ മകളല്ലേ, പത്തിന് കാല് പലിശയ്ക്ക് പണം കടം കൊടുത്തിട്ടല്ലേ അയാള്‍ കാശുണ്ടാക്കുന്നത് എന്നൊക്കെ വിളിച്ചുപറയും. കാര്യം എൻറെ അച്ഛൻ പ്രൈവറ്റ് ബാങ്ക് നടത്തീട്ടുണ്ടായിരുന്നു എന്നത് സത്യം തന്നെ. അതിന് എന്നെ കുറ്റം പറയുന്നതിലെന്താ ന്യായം ''.
'' അത് അമ്മായിയുടെ കുറ്റമല്ലല്ലോ. അതു പോട്ടെ, എന്താ പത്തിന് കാല് പലിശ എന്നു പറഞ്ഞാൽ. എനിക്ക് അതിൻറെ അർത്ഥം അറിയില്ല ''.
'' പത്തുറുപ്പികയ്ക്ക് ഒരു മാസത്തേക്ക് കാലുറുപ്പിക പലിശ ''.
ഒരു നിമിഷം മനസ്സിൽ കണക്കു കൂട്ടി. പത്തുറുപ്പികയ്ക്ക് കാലുറുപ്പിക. നൂറ് ഉറുപ്പികക്ക് രണ്ടര ഉറുപ്പിക. കൊല്ലത്തിൽ മുപ്പതുറുപ്പിക. അതായത് മുപ്പതു ശതമാനം പലിശ.
'' അമ്മായീ, അത് കൊള്ളപ്പലിശയല്ലേ ''.
'' ആ കാലത്ത് പതിവുള്ള നിരക്കാണ് അത്. ഇന്നത്തെ ബ്ലേഡുകാർ വാങ്ങുന്ന പലിശ ആലോചിച്ചാൽ അതു വല്ലതുമാണോ '' അൽപ്പനേരം എന്തോ ആലോചിച്ച് ഇരുന്നിട്ട് അവർ തുടർന്നു '' തൊട്ടതിനൊക്കെ നിൻറെ അമ്മാമൻ കുറ്റംപറയാൻ തുടങ്ങിയപ്പോൾ എന്താ അതിനുള്ള കാരണം എന്നറിയണം എന്നുണ്ടായിരുന്നു. ഈശ്വരൻ സഹായിച്ച് ഏറെ വൈകാതെ കാര്യം പിടികിട്ടി ''.
'' എന്താ അമ്മായി അത് ''.
'' നിൻറടുത്ത് പറയാൻ പാടില്ല. എന്നാലും നീയിപ്പോൾ വലിയ ആളായില്ലേ. അതോണ്ട് പറയാം. പക്ഷെ മൂന്നാമതൊരാള്‍ അറിയാൻ പാടില്ല ''.
'' ഞാനാരോടും പറയില്ല ''.
'' തറവാട്ടില്‍ മുമ്പ് പണിക്കൊരു നായർ സ്ത്രീ ഉണ്ടായിരുന്നു, അയമ്മയ്ക്ക് ലീലാവതി എന്നപേരില്‍ ഒരുമകളും. പേരുപോലെ ആളൊരു ലീലാവതിതന്നെ ആയിരുന്നു എന്നാ കേട്ടിട്ടുള്ളത്. നല്ല വെളുത്തുചുവന്ന നിറം. കറുത്ത് ചുരുണ്ട് പനങ്കുലപോലത്തെ തലമുടി. ആരു കണ്ടാലും നോക്കിനിൽക്കും. തള്ള പണിക്ക് വരാത്തപ്പോൾ അവളാണ് പണിക്ക് വരാറ്. നിൻറെ അമ്മാമനും അവളും തമ്മിൽ ലോഹ്യമായിരുന്നു എന്നും അതറിഞ്ഞതും നിൻറെ മുത്തശ്ശി ഒരുപവൻറെ താലിച്ചങ്ങലയും തുണിയും കാശുമൊക്കെ കയ്യിൽനിന്ന് കൊടുത്ത് അവളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചയച്ചു എന്നുമൊക്കെ ഞാനറിഞ്ഞു ''.
അത്ഭുതമാണ് തോന്നിയത്. സ്വതവേ ഗൗരവക്കാരനായ കുഞ്ഞുണ്ണിമാമയ്ക്ക് ഇങ്ങിനെ ഒരു പൂർവ്വകാലചരിത്രമുണ്ടോ? അതോ ഇത് വെറുമൊരു ആരോപണമാണോ?
'' അമ്മായി ആ സ്ത്രീയെ കണ്ടിട്ടുണ്ടോ ? എവിടേക്കാണ് അവരെ കല്യാണം കഴിച്ച് അയച്ചത്. ഇതൊക്കെ എങ്ങിനെയാണ് അമ്മായി അറിഞ്ഞത് ? '' ചോദ്യങ്ങൾ ഒന്നിച്ച് ഉയർന്നു.
'' എന്തൊക്കൊന്നാ നിനക്ക് അറിയണ്ടത്. അതോ അമ്മാമനെക്കുറിച്ച് പറഞ്ഞപ്പോൾ പൊള്ളിപ്പോയോ? എന്തായാലും കേട്ടോ. എൻറെ കല്യാണത്തിന്ന് മുമ്പന്നെ അവളുടെ കല്യാണം കഴിഞ്ഞ് പോയിരുന്നു. ആ തള്ളടെ ആങ്ങളയും കുടുംബവും തെക്ക് ഏതോ ചായത്തോട്ടത്തില്‍ പണിക്കാരായിരുന്നു. അതിലെ ഒരു ചെക്കനാണ് ആ പെണ്ണിനെ കെട്ടിക്കൊണ്ടു പോയത്. എൻറെകൂടെ പ്രീഡിഗ്രിക്ക് ഇവിടെ തെക്കുമ്പുറത്തുനിന്ന് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കല്യാണത്തിന്നു ശേഷം ഒരിക്കൽ അവളെ കണ്ടപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ശമ്പളത്തിൻറെ കണക്ക് പറയാൻ മടിച്ചത് ഞാനറിയാതെ ആ പെണ്ണിന്ന് പണം അയച്ചു കൊടുക്കാനാണെന്ന് കരുതിയാൽ എന്താ തെറ്റ് ''.
'' ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽത്തന്നെ അത് പഴയ കഥയല്ലേ. ഇപ്പോൾ അതിന് എന്താ പ്രസക്തി ''.
'' ഉണ്ടല്ലോ. കുറച്ചായി നിൻറെമാമൻ ഇടയ്ക്കിടയ്ക്ക് ഓരോയാത്ര പോവാറുണ്ട്. എന്നും ഒറ്റയ്ക്കേ പോവൂ. കൂടെയുണ്ടായിരുന്ന കിങ്കരന്മാരെകൂടി കൂടെ കൂട്ടില്ല. പോയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടേ മടങ്ങി വരുള്ളു. എവിടേക്കാ പോയത് എന്നു ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. ങാ എന്ന് ഒരു മൂളലിൽ ഒതുങ്ങും. എന്തോക്കേയോ എന്നെ മറച്ചു വെക്കുന്നുണ്ട് ''.
'' അതാണോ അമ്മായിക്ക് സംശയം ഉണ്ടാക്കുന്നത് ''.
'' അതെ. ഞാനറിയാതെ ആ പെണ്ണിനെ കാണാൻ പോണതാണോ, അതോ വേറെ വല്ല പുതിയ ബന്ധം ഉണ്ടാക്കീട്ടുണ്ടോ എന്നറിയില്ലല്ലോ ''.
'' എന്തൊക്കെയാ അമ്മായി ഈ പറയുന്നത്. ഈ വയസ്സുകാലത്താണോ കുഞ്ഞുണ്ണിമാമ വേണ്ടാത്ത പരിപാടിക്ക് ഇറങ്ങുന്നത്. അത് വെറും തോന്നലാണ് ''.
'' എങ്കിൽ എന്താ മകൾക്കും മകനും ഒന്നും കൊടുക്കാതെ സ്വത്തൊക്കെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത്. അവസാനം ആരുമറിയാതെ അവൾക്ക് എഴുതിവെക്കാൻ വേണ്ടീട്ടല്ലേ ''.
'' എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഗോപുവിന്നും ഗോപികയ്ക്കും ഇതുപോലെ വല്ലതും മനസ്സിലുണ്ടോ ''.
'' അത് എനിക്കറിയില്ല. പക്ഷെ രണ്ടാൾക്കും ഉള്ളുകൊണ്ട് അച്ഛനെ ഇഷ്ടമല്ല. അയാള്‍ ചത്താൽ എന്നെ അറിയിക്കണ്ടാ എന്നാ ഗോപു പറഞ്ഞത് ''.
'' അയ്യോ, അതൊന്നും ശരിയല്ല. എല്ലാവരുടെ അലോഹ്യവും നമുക്ക് പറഞ്ഞു തീർക്കാം. അമ്മയുടെ പിറന്നാളിന്ന് എത്തുമ്പോൾ ഞാൻ രണ്ടാളോടും സംസാരിക്കുന്നുണ്ട് ''.
'' അതിനുമുമ്പ് നീ മാമൻറെ മനസ്സിലിരുപ്പ് അറിഞ്ഞിട്ട് എന്നോട് പറയണം ''.
'' ശരി. ഞാൻ നാളെ അങ്ങോട്ട് വരാം ''.
'' ഞാനുള്ളപ്പോൾ മനസ്സ് തുറന്ന് എന്തെങ്കിലും പറയ്യോ. നീ ഒരു കാര്യം ചെയ്യ്. എന്നെ മാരിയമ്മകോവിലിൻറെ മുമ്പിൽ ഇറക്കി വിട്ടിട്ട് വീട്ടിലേക്ക് ചെല്ല്. മാമൻ ഒറ്റയ്ക്കല്ലേ അവിടെ. എല്ലാം ചോദിച്ചറിയ്. നാളെ ഞാൻ ഇന്നത്തെപ്പോലെ കാത്തു നിൽക്കാം. നീ ഇങ്ങോട്ട് കൂട്ടീട്ട് വന്ന് ഒക്കെ പറഞ്ഞു താ ''.
'' ഇത്രയേ ഉള്ളൂ. അതു ഞാൻ ചെയ്യാം '' മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല.
കാർ തിരിച്ചു വിട്ടു. മാരിയമ്മകോവിലിന്നു മുമ്പിൽ അമ്മായിയെ ഇറക്കി മുന്നോട്ട് നീങ്ങി.
'' ഒരുങ്ങീലേ '' വന്നത്തിയതും അവർ വലിയമ്മയോട് ചോദിക്കുന്നത് കേട്ടു.
'' എനിക്കെന്താ ഒരുങ്ങാൻ. നീ ചായ കുടിക്കുമ്പോഴേക്കും സാരി മാറ്റി വരാം '' വലിയമ്മ അകത്തേക്ക് നടന്നു.
'' ഞങ്ങളുടെ സ്കൂളിലെ ഒരു ടിച്ചറുടെ ഭർത്താവ് കൊയമ്പത്തൂരിൽ നിന്ന് ബൈപ്പാസ്സ് ഓപ്പറേഷൻ കഴിഞ്ഞ് എത്തിയിട്ടുണ്ട്. ഞങ്ങള്‍ രണ്ടാളും പോയി കണ്ടിട്ടു വരാം '' ഒറ്റ വലിക്ക് ചായ മോന്തിയിട്ട് ചെറിയമ്മ പറഞ്ഞു.
ഉണ്ണിക്കുട്ടൻ അനിയത്തിയെ കാണാൻ പോയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ച കഴിയും അവൻ എത്താൻ. ചെറിയച്ഛൻ വരുമ്പോൾ രാത്രിയാവും. ഇവർ തിരിച്ചെത്തുന്നതുവരെ ഒറ്റയ്ക്കിരുന്ന് മുഷിയും. അതുവരെ ഒന്ന് കറങ്ങിയിട്ടു വരാം.
'' നിങ്ങള്‍ എത്തുമ്പോഴേക്ക് ഞാനും വരാം '' എന്നും പറഞ്ഞ് വേഷം മാറി പുറപ്പെട്ടു.
ഓട്ടോയ്ക്ക് മുമ്പേ കാർ വിട്ടു. എങ്ങോട്ടാണ് പോവേണ്ടത്? അങ്ങിനെ വ്യക്തമായ ഒരു ധാരണയില്ല. പപ്പനമ്മാമൻ സ്ഥലത്തില്ല. അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തേക്ക് പോയതാണത്രേ. കുഞ്ഞുണ്ണിമാമയെ ഒന്നുകൂടി പോയികണ്ടാലോ. ചിലപ്പോൾ ഇനിയും എന്തെങ്കിലും പറയാനുണ്ടാവും. കാർ റോഡിൽ കയറി ഇടത്തോട്ട് തിരിഞ്ഞു. കഷ്ടിച്ച് നൂറു മീറ്റർ ചെല്ലുമ്പോഴേക്കും അമ്മായി എതിരെ വരുന്നതു കണ്ടു. കാർ ഓരം ചേർത്തു നിർത്തി.
'' എങ്ങോട്ടാ അമ്മായി പോണത് '' അവർ അരികത്ത് എത്തിയപ്പോൾ ചോദിച്ചു.
'' മാരിയമ്മ കോവിലിലേക്ക്. നാളെയാണ് പൂജ. ഇന്നു രാത്രി കുംഭം നിറയ്ക്കും. അതിന് പോവാനാവില്ല. നടയ്ക്കൽ പണംവെച്ച് തൊഴുതുപോരണം '' അവർ പറഞ്ഞു '' ആട്ടേ, നീ എങ്ങോട്ടാ ''.
'' അങ്ങിനെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല. വെറുതെ കറങ്ങാനിറങ്ങി ''.
'' നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. രാവിലെ പണിക്കാരുള്ളതോണ്ട് പറ്റിയില്ല ''.
'' അതിനെന്താ. കാറിൽ കയറിക്കോളൂ. നമുക്ക് വീട്ടിലേക്ക് പോവാം ''.
'' അതുവേണ്ടാ. സ്വകാര്യായിട്ട് പറയാനുള്ളതാ. നിൻറെ മാമൻ കേൾക്കരുത് ''.
'' എന്നാൽ കാറിൽ കയറൂ. എവിടെയെങ്കിലും നിർത്തി സംസാരിക്കാം ''.
'' അതാ നല്ലത് '' അമ്മായി കാറിൽ കയറി. കാർ തിരിച്ചു വിട്ടു.
'' എനിക്ക് നീയും എൻറെ ഗോപുവും തമ്മിൽ ഒരു ഭേദൂം ഇല്ല. എൻറെ മുലപ്പാല്‍ കുടിച്ച് വളർന്ന കുട്ടിയാണ് നീ ''.
ഓർമ്മവെച്ചതുമുതൽ എത്ര തവണ കേട്ട പല്ലവിയാണ് ഇത്. അമ്മായി ഗോപുവിനെ പ്രസവിച്ചതിൻറെ അമ്പത്താറാം പക്കമാണ് അമ്മ തന്നെ പ്രസവിച്ചത്. ആ കാലത്ത് കുഞ്ഞുണ്ണിമാമയും അമ്മായിയും പത്തായപ്പുരയിലായാണ് താമസിച്ചിരുന്നത്. എങ്കിലും തൊട്ടതിനും പിടിച്ചതിനും രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും ചെയ്യും. അമ്മയ്ക്കോ അമ്മയിയ്ക്കോ ജലദോഷോ പനിയോ മറ്റോ വന്നാൽ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കില്ല. സുഖക്കേട് കുട്ടിക്ക് പകരില്ലേ. അപ്പോൾ രോഗമില്ലാത്ത ആൾ കുട്ടികൾക്ക് മാറിമാറി പാലു കൊടുക്കും. ഗോപു അമ്മയുടെ മുല കുടിച്ചിട്ടുണ്ട്. അമ്മായി തനിക്കും പാല് തന്നിട്ടുണ്ട്.
'' അമ്മ ഈ കാര്യം പലപ്പോഴും പറയാറുണ്ട് ''.
'' അതാ പറഞ്ഞത്. അങ്ങിനെ കഴിഞ്ഞതാണ് നമ്മളൊക്കെ. പിന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ വേറെ വീടുണ്ടാക്കി പോന്നത് ''.
'' അത് എനിക്ക് ഓർമ്മയുണ്ട്. ഞാൻ ഹൈസ്ക്കൂളിൽ ചേർന്നത് അക്കൊല്ലമാണ് ''.
'' ശരിയാണ്. ഗോപു അവിടെനിന്നാണ് സ്കൂളിൽ പോയിരുന്നത്. എവിടെയെങ്കിലും നീ കാറ് നിറുത്ത്. നമുക്ക് സമാധാനമായിട്ട് കുറെ നേരം സംസാരിക്കാം ''.
റോഡിൻറെ രണ്ടുവശത്തും വയലുകളാണ്. പോക്കുവെയില്‍ തടുക്കാൻ ഒരു തണൽമരം പോലുമില്ല. കുറച്ചു ദൂരം കൂടി ചെന്നാൽ പാതവക്കത്തുള്ള ക്ഷേത്രകുളത്തിൻറെ ഓരത്ത് ഒരാൽമരമുണ്ട്. വെയിലു താണാലേ സ്ത്രീകൾ കുളത്തിൽ കുളിക്കാനെത്തൂ. അതുവരെ അടുത്തൊന്നും ആളുകളുണ്ടാവില്ല. സൗകര്യംപോലെ സംസാരിക്കാം. കാറ് തണലത്ത് നിർത്തി.
'' എന്താ അമ്മായിക്ക് പറയാനുള്ളത് '' അവരുടെ മുഖത്തേക്ക് നോക്കി.
'' നിൻറെ കുഞ്ഞുണ്ണിമാമയെക്കുറിച്ചന്നെ. അല്ലാതെ എനിക്കെന്താ പറയാൻ. മാമടെ സ്വഭാവം കുറച്ചായിട്ട് മാറീട്ടുണ്ട് എന്ന് രാവിലെ ഞാൻ പറഞ്ഞില്ലേ . ചില സംശയം എൻറെ മനസ്സില്‍ തോന്നുന്നുണ്ട് ''.
'' എന്തു സംശയം ''.
'' കല്യാണംകഴിഞ്ഞ് ഏറെവൈക്കാതെ മാമൻ എന്നെ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയാൻ തുടങ്ങി. ഭർത്താവിന്ന് എത്ര ശമ്പളം ഉണ്ട്, പിടുത്തം കഴിഞ്ഞ് എത്ര കയ്യിൽ കിട്ടും എന്നൊക്കെ ഏതൊരു ഭാര്യയും ചോദിക്കില്ലേ. ഞാൻ അങ്ങിനെ ചോദിച്ചാൽ നീ ഷൈലോക്ക് ശിവരാമൻ നായരുടെ മകളല്ലേ, പത്തിന് കാല് പലിശയ്ക്ക് പണം കടം കൊടുത്തിട്ടല്ലേ അയാള്‍ കാശുണ്ടാക്കുന്നത് എന്നൊക്കെ വിളിച്ചുപറയും. കാര്യം എൻറെ അച്ഛൻ പ്രൈവറ്റ് ബാങ്ക് നടത്തീട്ടുണ്ടായിരുന്നു എന്നത് സത്യം തന്നെ. അതിന് എന്നെ കുറ്റം പറയുന്നതിലെന്താ ന്യായം ''.
'' അത് അമ്മായിയുടെ കുറ്റമല്ലല്ലോ. അതു പോട്ടെ, എന്താ പത്തിന് കാല് പലിശ എന്നു പറഞ്ഞാൽ. എനിക്ക് അതിൻറെ അർത്ഥം അറിയില്ല ''.
'' പത്തുറുപ്പികയ്ക്ക് ഒരു മാസത്തേക്ക് കാലുറുപ്പിക പലിശ ''.
ഒരു നിമിഷം മനസ്സിൽ കണക്കു കൂട്ടി. പത്തുറുപ്പികയ്ക്ക് കാലുറുപ്പിക. നൂറ് ഉറുപ്പികക്ക് രണ്ടര ഉറുപ്പിക. കൊല്ലത്തിൽ മുപ്പതുറുപ്പിക. അതായത് മുപ്പതു ശതമാനം പലിശ.
'' അമ്മായീ, അത് കൊള്ളപ്പലിശയല്ലേ ''.
'' ആ കാലത്ത് പതിവുള്ള നിരക്കാണ് അത്. ഇന്നത്തെ ബ്ലേഡുകാർ വാങ്ങുന്ന പലിശ ആലോചിച്ചാൽ അതു വല്ലതുമാണോ '' അൽപ്പനേരം എന്തോ ആലോചിച്ച് ഇരുന്നിട്ട് അവർ തുടർന്നു '' തൊട്ടതിനൊക്കെ നിൻറെ അമ്മാമൻ കുറ്റംപറയാൻ തുടങ്ങിയപ്പോൾ എന്താ അതിനുള്ള കാരണം എന്നറിയണം എന്നുണ്ടായിരുന്നു. ഈശ്വരൻ സഹായിച്ച് ഏറെ വൈകാതെ കാര്യം പിടികിട്ടി ''.
'' എന്താ അമ്മായി അത് ''.
'' നിൻറടുത്ത് പറയാൻ പാടില്ല. എന്നാലും നീയിപ്പോൾ വലിയ ആളായില്ലേ. അതോണ്ട് പറയാം. പക്ഷെ മൂന്നാമതൊരാള്‍ അറിയാൻ പാടില്ല ''.
'' ഞാനാരോടും പറയില്ല ''.
'' തറവാട്ടില്‍ മുമ്പ് പണിക്കൊരു നായർ സ്ത്രീ ഉണ്ടായിരുന്നു, അയമ്മയ്ക്ക് ലീലാവതി എന്നപേരില്‍ ഒരുമകളും. പേരുപോലെ ആളൊരു ലീലാവതിതന്നെ ആയിരുന്നു എന്നാ കേട്ടിട്ടുള്ളത്. നല്ല വെളുത്തുചുവന്ന നിറം. കറുത്ത് ചുരുണ്ട് പനങ്കുലപോലത്തെ തലമുടി. ആരു കണ്ടാലും നോക്കിനിൽക്കും. തള്ള പണിക്ക് വരാത്തപ്പോൾ അവളാണ് പണിക്ക് വരാറ്. നിൻറെ അമ്മാമനും അവളും തമ്മിൽ ലോഹ്യമായിരുന്നു എന്നും അതറിഞ്ഞതും നിൻറെ മുത്തശ്ശി ഒരുപവൻറെ താലിച്ചങ്ങലയും തുണിയും കാശുമൊക്കെ കയ്യിൽനിന്ന് കൊടുത്ത് അവളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചയച്ചു എന്നുമൊക്കെ ഞാനറിഞ്ഞു ''.
അത്ഭുതമാണ് തോന്നിയത്. സ്വതവേ ഗൗരവക്കാരനായ കുഞ്ഞുണ്ണിമാമയ്ക്ക് ഇങ്ങിനെ ഒരു പൂർവ്വകാലചരിത്രമുണ്ടോ? അതോ ഇത് വെറുമൊരു ആരോപണമാണോ?
'' അമ്മായി ആ സ്ത്രീയെ കണ്ടിട്ടുണ്ടോ ? എവിടേക്കാണ് അവരെ കല്യാണം കഴിച്ച് അയച്ചത്. ഇതൊക്കെ എങ്ങിനെയാണ് അമ്മായി അറിഞ്ഞത് ? '' ചോദ്യങ്ങൾ ഒന്നിച്ച് ഉയർന്നു.
'' എന്തൊക്കൊന്നാ നിനക്ക് അറിയണ്ടത്. അതോ അമ്മാമനെക്കുറിച്ച് പറഞ്ഞപ്പോൾ പൊള്ളിപ്പോയോ? എന്തായാലും കേട്ടോ. എൻറെ കല്യാണത്തിന്ന് മുമ്പന്നെ അവളുടെ കല്യാണം കഴിഞ്ഞ് പോയിരുന്നു. ആ തള്ളടെ ആങ്ങളയും കുടുംബവും തെക്ക് ഏതോ ചായത്തോട്ടത്തില്‍ പണിക്കാരായിരുന്നു. അതിലെ ഒരു ചെക്കനാണ് ആ പെണ്ണിനെ കെട്ടിക്കൊണ്ടു പോയത്. എൻറെകൂടെ പ്രീഡിഗ്രിക്ക് ഇവിടെ തെക്കുമ്പുറത്തുനിന്ന് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കല്യാണത്തിന്നു ശേഷം ഒരിക്കൽ അവളെ കണ്ടപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ശമ്പളത്തിൻറെ കണക്ക് പറയാൻ മടിച്ചത് ഞാനറിയാതെ ആ പെണ്ണിന്ന് പണം അയച്ചു കൊടുക്കാനാണെന്ന് കരുതിയാൽ എന്താ തെറ്റ് ''.
'' ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽത്തന്നെ അത് പഴയ കഥയല്ലേ. ഇപ്പോൾ അതിന് എന്താ പ്രസക്തി ''.
'' ഉണ്ടല്ലോ. കുറച്ചായി നിൻറെമാമൻ ഇടയ്ക്കിടയ്ക്ക് ഓരോയാത്ര പോവാറുണ്ട്. എന്നും ഒറ്റയ്ക്കേ പോവൂ. കൂടെയുണ്ടായിരുന്ന കിങ്കരന്മാരെകൂടി കൂടെ കൂട്ടില്ല. പോയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടേ മടങ്ങി വരുള്ളു. എവിടേക്കാ പോയത് എന്നു ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. ങാ എന്ന് ഒരു മൂളലിൽ ഒതുങ്ങും. എന്തോക്കേയോ എന്നെ മറച്ചു വെക്കുന്നുണ്ട് ''.
'' അതാണോ അമ്മായിക്ക് സംശയം ഉണ്ടാക്കുന്നത് ''.
'' അതെ. ഞാനറിയാതെ ആ പെണ്ണിനെ കാണാൻ പോണതാണോ, അതോ വേറെ വല്ല പുതിയ ബന്ധം ഉണ്ടാക്കീട്ടുണ്ടോ എന്നറിയില്ലല്ലോ ''.
'' എന്തൊക്കെയാ അമ്മായി ഈ പറയുന്നത്. ഈ വയസ്സുകാലത്താണോ കുഞ്ഞുണ്ണിമാമ വേണ്ടാത്ത പരിപാടിക്ക് ഇറങ്ങുന്നത്. അത് വെറും തോന്നലാണ് ''.
'' എങ്കിൽ എന്താ മകൾക്കും മകനും ഒന്നും കൊടുക്കാതെ സ്വത്തൊക്കെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത്. അവസാനം ആരുമറിയാതെ അവൾക്ക് എഴുതിവെക്കാൻ വേണ്ടീട്ടല്ലേ ''.
'' എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഗോപുവിന്നും ഗോപികയ്ക്കും ഇതുപോലെ വല്ലതും മനസ്സിലുണ്ടോ ''.
'' അത് എനിക്കറിയില്ല. പക്ഷെ രണ്ടാൾക്കും ഉള്ളുകൊണ്ട് അച്ഛനെ ഇഷ്ടമല്ല. അയാള്‍ ചത്താൽ എന്നെ അറിയിക്കണ്ടാ എന്നാ ഗോപു പറഞ്ഞത് ''.
'' അയ്യോ, അതൊന്നും ശരിയല്ല. എല്ലാവരുടെ അലോഹ്യവും നമുക്ക് പറഞ്ഞു തീർക്കാം. അമ്മയുടെ പിറന്നാളിന്ന് എത്തുമ്പോൾ ഞാൻ രണ്ടാളോടും സംസാരിക്കുന്നുണ്ട് ''.
'' അതിനുമുമ്പ് നീ മാമൻറെ മനസ്സിലിരുപ്പ് അറിഞ്ഞിട്ട് എന്നോട് പറയണം ''.
'' ശരി. ഞാൻ നാളെ അങ്ങോട്ട് വരാം ''.
'' ഞാനുള്ളപ്പോൾ മനസ്സ് തുറന്ന് എന്തെങ്കിലും പറയ്യോ. നീ ഒരു കാര്യം ചെയ്യ്. എന്നെ മാരിയമ്മകോവിലിൻറെ മുമ്പിൽ ഇറക്കി വിട്ടിട്ട് വീട്ടിലേക്ക് ചെല്ല്. മാമൻ ഒറ്റയ്ക്കല്ലേ അവിടെ. എല്ലാം ചോദിച്ചറിയ്. നാളെ ഞാൻ ഇന്നത്തെപ്പോലെ കാത്തു നിൽക്കാം. നീ ഇങ്ങോട്ട് കൂട്ടീട്ട് വന്ന് ഒക്കെ പറഞ്ഞു താ ''.
'' ഇത്രയേ ഉള്ളൂ. അതു ഞാൻ ചെയ്യാം '' മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല.
കാർ തിരിച്ചു വിട്ടു. മാരിയമ്മകോവിലിന്നു മുമ്പിൽ അമ്മായിയെ ഇറക്കി മുന്നോട്ട് നീങ്ങി.
ഇതൊക്കെ അമ്മായിയുടെ വെറും തോന്നലാവാനേ തരമുള്ളൂ... ശരിയല്ലേ കേരളേട്ടാ...?
ReplyDeleteവിനുവേട്ടൻ,
Deleteസാഹചര്യം കണക്കിലെടുത്ത് ഓരോരുത്തർ ഓരോന്ന് മിനഞ്ഞെടുക്കും.. മറ്റു ചികലർ അത് സത്യമെന്ന് കരുതുകയും ചെയ്യും
സംശയരോഗം!!
ReplyDeleteajith,
Deleteഏതാണ്ട് അതുപോലെ തന്നെ.
Pandathe kaaranavanmaaralle.... sahajam.
ReplyDeleteAthu vazhi mattullavarkku puthiya samsayangalum.
ഡോ.പി.മാലങ്കോട്,
Deleteാത് ശരിയാണ്. മുമ്പ് അങ്ങിനെയൊക്കെ നടന്നിരുന്നു.
സംശയം അതൊരു രോഗമാണോ . പിന്നെ ഇത് വായിക്കാന്‍ ഭൂതകണ്ണാടി കൊണ്ട് വരേണ്ടി വരും @PRAVAAHINY
ReplyDeletepravahiny,
Deleteസംശയം രോഗമാണെന്ന് മനശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. സാമാന്യം വലിയ ഫോണ്ടും ബോൾഡ് ലെറ്ററും ആണല്ലോ.
സംശയം ഒരു രോഗാവസ്ഥ തന്നെയാണ് ......നന്നായി പറഞ്ഞിരിക്കുന്നു .
ReplyDeleteമിനി.പി.സി,
ReplyDeleteഅതെ. സംശയം ഒരു രോഗംതന്നെ.
ചിലർക്ക് വയസ്സായാലാണ് ഈ രോഗം കൂടുന്നത് എന്ന് തോന്നുന്നു.
ReplyDeleteപാവം അമ്മാവൻ ഡോക്ടറെ കാണാൻ പോകുന്നതോ മറ്റോ ആവും.